കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ തന്റെ പേര് വച്ചത് ചോദിക്കാതെ എന്ന പ്രഭാ വർമയുടെ വാദം കളവ്; ആർഷ ദർശന പുരസ്കാര ജൂറി അംഗമെന്ന നിലയിൽ ശ്രീകുമാരൻ തമ്പിയെ നാമനിർദ്ദേശം ചെയ്ത് അയച്ച കത്ത് പുറത്ത്; ഹിന്ദു കോൺക്ലേവിൽ നിന്നുള്ള പ്രഭാ വർമയുടെ പിന്മാറ്റം ഇരട്ടത്താപ്പെന്ന് വിമർശനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നതിനെ ചൊല്ലി സാഹിത്യകാരന്മാർ തമ്മിൽ കലഹിച്ചത് വാർത്തയായിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്കരിക്കണമെന്ന് സച്ചിതാനന്ദനും തങ്ങളെ ബഹിഷ്കരിച്ചാൽ തങ്ങൾ കഷ്ടത്തിലാകുമല്ലോയെന്ന പരിഹാസത്തോടെ ശ്രീകുമാരൻ തമ്പിയും വാക്പോരിൽ ഏർപ്പെട്ടിരുന്നു. തന്റെ അറിവില്ലാതെയാണ് പരിപാടിയുടെ നോട്ടീസിൽ ചിത്രം വച്ചതെന്ന് കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ പറഞ്ഞിരുന്നു. ഇടതുപക്ഷ അനുഭാവമുള്ള കലാകാരന്മാർ ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നതിന് എതിരെ വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ, താൻ ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി പ്രഭാവർമ്മ ഫേസ്ബുക്കിലൂടെയും രംഗത്തെത്തി.
'ഒരു മത പാർലമെന്റിലും ഞാൻ ഇല്ല. ഞാൻ മത വിശ്വാസിയോ ദൈവ വിശ്വാസി പോലുമോ അല്ല'. എന്നാണ് പ്രഭാവർമ്മ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം. എന്നാൽ, പ്രഭാ വർമ്മയുടേത് ഇരട്ടത്താപ്പെന്നാണ് ഹിന്ദു കോൺക്ലേവ് സംഘാടകരുടെ വിമർശനം.
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർഷ ദർശന പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പിയെ സന്തോഷപൂർവം നിർദ്ദേശിക്കുന്നതായി കാട്ടി പ്രഭാ വർമ അയച്ച കത്ത് തന്നെ ഉദാഹരണം. കേരളീയതയുടെ സാംസ്കാരിക സത്ത പാലിൽ പഞ്ചസാര എന്നവണ്ണം ശ്രീകുമാരൻതമ്പിയുടെ ഗാനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. എല്ലാ നിലയ്ക്കും ശ്രീ.ശ്രീകുമാരൻതമ്പി ഈ പുരസ്കാരത്തിന് സർവഥാ യോഗ്യമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു എന്നാണ് പ്രഭാ വർമ ഒക്ടോബർ 22 ന് സംഘാടകർക്ക് അയച്ച കത്തിൽ പറയുന്നത്. ആർഷദർശന പുരസ്ക അവാർഡ് നിർണയ കമ്മിറ്റിയിൽ ശ്രീ പ്രഭാവർമയും അംഗമായിരുന്നു.
സൂര്യ കൃഷ്ണമൂർത്തിയും സമാനരീതിയിൽ ശ്രീകുമാരൻ തമ്പിയെ ശുപാർശ ചെയ്ത് കത്തയച്ചിരുന്നു.
രണ്ടുമാസം മുമ്പ് ഇറക്കിയ ഫ്ളയറിൽ പ്രഭാ വർമയുടെ ചിത്രവും ഉണ്ടായിരുന്നു. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക എന്താണ് എന്ന് മനസ്സിലാക്കി തന്നെയാണ് പ്രഭാ വർമ കമ്മിറ്റി അംഗമായത്. അതുകൊണ്ടാണ് ആർഷദർശന പുരസ്കാര വിതരണവേളയിൽ പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ ജൂറി അംഗമായ പ്രഭാ വർമ്മയുടെ ചിത്രവും ഉൾപ്പെട്ടതെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റായ ഷാനവാസ് കാട്ടൂർ പറഞ്ഞു.
എന്നാൽ, പ്രഭാ വർമ ഒരു ടെലിവിഷൻ ചാനലിനോട് ഈ വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെയാണ്: 'പരിപാടിയിൽ പങ്കെടുക്കാമെന്ന് ഞാൻ സമ്മതിച്ചിട്ടില്ല. എന്റെ മതനിരപേക്ഷ നിലപാട് ജീവിതത്തിൽ നിന്ന് ആർക്ക് വേണമെങ്കിലും വായിച്ചെടുക്കാം. ജീവിതം കൊണ്ട് കൈക്കൊള്ളാത്ത നിലപാട് ഞാൻ കർമ്മം കൊണ്ട് കൈക്കൊള്ളമെന്ന് കരുതുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഞാൻ എന്നും മതനിരപേക്ഷതയുടെ പക്ഷത്ത് മാത്രമേ നിന്നിട്ടുള്ളൂ. മറ്റൊരു വിധത്തിൽ എന്നെ ചിത്രീകരിക്കാൻ ചിലർ വളരെ സമർത്ഥമായി ശ്രമിക്കുകയാണ്. ആ ശ്രമങ്ങളൊന്നും വിജയിക്കാൻ പോകുന്നില്ല. പേര് വയ്ക്കുന്നത് ഒന്നും ചോദിച്ചിട്ടില്ല. എന്നെ പരിപാടിയുമായി ചേർത്തുവയ്ക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.''
എന്നാൽ, ഈ വാദങ്ങൾ തള്ളി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ് ഷാനവാസ് കാട്ടൂർ കുറിപ്പിട്ടു.
KHNA എന്ന സംഘടനയുടെ വൈസ്പ്രസിഡന്റാണ് ഞാൻ
താങ്കൾ ഇവിടെ ഇട്ടിരിക്കുന്ന പോസ്റ്റ് എന്തടിസ്ഥാനത്തിലാണ് താങ്കൾ KHNA എന്ന പ്രസ്ഥാനത്തെ മതവും വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത മതഭീകരർ നടത്തുന്ന പ്രസ്ഥാനം എന്ന് വിശേഷിപ്പിച്ച് ?.കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലത്തോളം നോർത്തമേരിക്കയിലുള്ള ലക്ഷകണക്കിനുള്ള സനാതന വിശ്വാസികളെ കോർത്തിണക്കി രാഷ്ട്രീയതീമായി അവരുടെ കുടുംബങ്ങളിൽ സനാതനധർമത്തിൽ അധിഷ്ഠിതമായിജീവിക്കുവാൻ വേണ്ടി മാർഗ്ഗദർശനം നൽകുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അമേരിക്കയിൽ രജിസ്റ്റർ ചെയ്ത ഒരു സാംസ്കാരിക സഘടയാണ് ഇത്. കേരള .ഹിന്ദൂസ് ഓഫ് ഓഫ് നോർത്ത് അമേരിക്ക' എന്ന സംഘടന എല്ലാവർഷവും ആർഷദർശനപുരസ്കാരവും 250 കുട്ടികൾക്ക് സ്കോളർഷിപ്പും കേരളത്തിൽ വിതരണം ചെയ്യാറുണ്ട് അതിനോടനുബന്ധിച്ചു കേരളത്തിലെ പ്രഗത്ഭരായ സാഹിത്യ,സാംസ്കാരിക നായകന്മാരെ പങ്കെടിപ്പിച്ചുകൊണ്ടു സമ്മേളനവും നടത്താറുണ്ട് .ഇപ്രാവശ്യം ആർഷദർശന പുരസ്ക അവാർഡ് നിർണായ കമ്മിറ്റിയിൽ ശ്രീ പ്രഭാവര്‍മയും അംഗമായിരുന്നു.
അതുമായിബന്ധപ്പെട്ടു രണ്ടുമാസം മുൻപ് ഒരു ഫ്ളയർ KHNA ഇറക്കിയിരുന്ന https://www.facebook.com/photo/?fbid=10160157542593419 .അതിൽ ശ്രീ പ്രഭാ വർമയുടെ ചിത്രവും ഉണ്ടായിരുന്നു KHNA എന്താണ് എന്ന് മനസിലാക്കി തന്നെയാണ് അദ്ദഹം കമ്മിറ്റിയിൽ അംഗമായത് . അതിനാൽ ആണ് ആർഷദർശന പുരസ്കാര വിതരണവേളയിൽ പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ ജൂറി അംഗങ്ങളുടെ ചിത്രം ഉപയോഗിച്ചത് . KHNA യുടെ സനാതനധർമഃ പ്രചാരണത്തിൽ അതിന്റെയ് പ്രവർത്തനമേഖല ലോകം മുഴുവൻ പടരുന്നതിന് അസഹിഷ്ണരായ രാഷ്ട്രീയ മേലാളന്മാർ ചിലഹിന്ദുനാമധാരികളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം അധമപ്രവർത്തികൾ കൊണ്ട് KHNA പ്രവർത്തനങ്ങൾക്കു ഒരുകൂട്ടവും സംഭവിക്കില്ല അതിന്റെ തെളിവാണ് ആദരണീയരായ അടൂർ ഗോപാലകൃഷ്ണനും, വി.മധുസൂദനൻ നായരും, സൂര്യ കൃഷ്ണമൂർത്തിയും കൈതപ്രവും മറ്റും ഹിന്ദു കോൺക്ലേവ് 2023 ൽ പങ്കെടുത്തുകൊണ്ടു ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞമാസം മുജാഹിദുകൾ നടത്തിയ സംസ്ഥാനസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് ജോൺ ബ്രിട്ടാസ് നടത്തിയ വർഗ്ഗീയ വിഷം ചീറ്റൽ താങ്കളേപ്പോലുള്ളവർ കണ്ടില്ലയോ അതോ കണ്ടില്ല എന്ന് നടിക്കുകയാണോ ? യാതൊരു രാഷ്ട്രീയ പാർട്ടികളോടും വിധേയത്വമില്ലാതെ സ്വതന്ത്രമായി സനാതനധർമഃ പ്രചാരണത്തിനായി നിലകൊള്ളുന്ന ഭാരതത്തിനുപുറത്തുള്ള ഏറ്റവും വലിയ സനാതനധർമഃ പ്രസ്ഥാനമാണ്
KHNA. അതിനാൽ അല്പം കൂടി പഠിച്ചിട്ടുവേണം ഭീകരവാദിയെന്നുമാറ്റും പറയേണ്ടത് .
ഷാനവാസ് കാട്ടൂർ
രാഷ്ട്രീയ പാർട്ടികളോട് ചായ്വില്ലാത്ത സംഘടന നടത്തുന്ന പരിപാടിയെ ഹിന്ദു വർഗ്ഗീയ വാദികളുടെ പരിപാടിയായി ഒരു വിഭാഗം ചിത്രീകരിക്കുകയായിരുന്നു. ഇതോടെ, ആർഷ ദർശന പുരസ്കാര ജൂറിയംഗമായ പ്രഭാ വർമ്മ നിലപാട് പാടേ മാറ്റി മുഖം തിരിക്കുകയായിരുന്നു. ഇത് ഇരട്ടത്താപ്പെന്നാണ് വിമർശനം ഉയരുന്നത്.
നേരത്തെ പുരസ്കാര സമർപ്പണവേദിയിൽ, കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി ശ്രീകുമാരൻ തമ്പി രംഗത്തെത്തിയിരുന്നു. ഹിന്ദു കോൺക്ലേവിനെയും അതിൽ പങ്കെടുക്കുന്നവരെയും ബഹിഷ്കരിക്കണമെന്ന് സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ എഴുതിയതിനു മറുപടിയായാണ് കോൺക്ലേവിൽ 'ആർഷ ദർശന' പുരസ്കാരം ഏറ്റുവാങ്ങിയ ശ്രീകുമാരൻതമ്പിയുടെ പ്രതികരണം. 'അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയാണ് സ്വയം പ്രഖ്യാപിത അന്തർദേശീയ കവിയിൽ നിന്നുണ്ടായിരിക്കുന്നത്. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബഹിഷ്കരിക്കണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇവിടെയുള്ള എന്റെയും വി.മധുസൂദനൻ നായരുടെയും കൈതപ്രത്തിന്റെയും അവസ്ഥ വളരെ കഷ്ടത്തിലാകും. ഏതായാലും ഞങ്ങൾക്ക് ഞങ്ങളെ ബഹിഷ്കരിക്കാനാവില്ലല്ലോ. ഞങ്ങൾക്കു സ്വയം പാടാമല്ലോ. സനാതന ധർമം അന്ധവിശ്വാസമാണെന്ന് ആരെങ്കിലും പറഞ്ഞാൽ, അത് എത്ര വലിയ വലിയ കവിതയെഴുതിയ ആളാണെങ്കിലും ശുദ്ധ വിവരദോഷിയാണ്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നു പറയുന്നതിലും വലിയ സോഷ്യലിസവും കമ്യൂണിസവുമില്ല'ശ്രീകുമാരൻ തമ്പി പറഞ്ഞു.
സമാപനച്ചടങ്ങിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ കെ.സച്ചിദാനന്ദനെയും പ്രഭാ വർമയെയും പേരെടുത്തു പറഞ്ഞു വിമർശിച്ചു. ഹിന്ദു കോൺക്ലേവിനെ എതിർക്കുന്നവർ തീവ്രവാദികളിൽ നിന്ന് അച്ചാരം വാങ്ങുന്നവരാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍