എയർ ഇന്ത്യയോട് മത്സരിക്കാൻ ബ്രിട്ടീഷ് എയർവേയ്സ്; ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് പുതിയ സർവീസുകൾക്ക് 'ബ്രാൻഡ് ന്യൂ' വിമാനങ്ങൾ; ഈ വേനലവധി മത്സര പറക്കലിന്റേതെന്നു സൂചന; കയ്യിലൊതുങ്ങുന്ന പണത്തിനു നാട്ടിലെത്താനാകുമെന്നു പ്രതീക്ഷ; കൊച്ചിയിലേക്കുള്ള സർവീസിന്റെ കാര്യത്തിൽ പ്രതീക്ഷയോടെ മലയാളികൾ
പ്രത്യേക ലേഖകൻ
ലണ്ടൻ: ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടു പറക്കാനുള്ള എയർ ഇന്ത്യയുടെ ഏക വിമാനം ഇല്ലാതാകുന്നുവെന്ന ആശങ്ക മാറ്റി പുതിയ സർവീസുകൾ ലണ്ടൻ ഗാറ്റ്വിക്ക് വിമാനത്താവളത്തിൽ നിന്നും പറന്നു തുടങ്ങും എന്ന വാർത്ത ഏറെ ആശ്വാസത്തോടെയാണ് ആഴ്ചകൾക്ക് മുൻപ് യുകെ മലയാളികളെ തേടി എത്തിയത്. പത്തു മണിക്കൂറിൽ നേരിട്ട് നാട്ടിൽ എത്താൻ കഴിയുന്ന വിമാനത്തിന്റെ നിരക്ക് കൂടുതൽ ആണെങ്കിലും ഈ വിമാനം തന്നെ ആശ്രയിച്ചു പറക്കാനാണ് കഴിഞ്ഞ രണ്ടര വർഷമായി യുകെ മലയാളികൾ ആഗ്രഹിക്കുന്നതും.
ആദ്യം ആഴ്ചയിൽ ഒരൊറ്റ സർവീസുമായി എത്തിയ എയർ ഇന്ത്യ പിന്നീടത് ആഴ്ചയിൽ മൂന്നു സർവീസാക്കി മാറ്റുക ആയിരുന്നു. ലണ്ടനിലേക്ക് ഇന്ത്യയിൽ നിന്നും ഉള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ റൂട്ടുകളിലേക്കു കൂടി പറന്നു ഇന്ത്യയിലെ ഒൻപതു നഗരങ്ങളുമായി ബ്രിട്ടനെ ബന്ധിപ്പിക്കാനും എയർ ഇന്ത്യക്കായി. ലണ്ടൻ ഹീത്രോവിൽ നിന്നും പറക്കുന്നതിനു പുറമെ ശക്തമായ പഞ്ചാബി സമൂഹത്തിന്റെ സമ്മർദ്ദത്തിൽ ബിർമിൻഹാമിൽ നിന്നും അമൃത്സർ റൂട്ടിലും എയർ ഇന്ത്യ പറന്നെത്തി.
എയർ ഇന്ത്യയുടെ ബ്രിട്ടനിലേക്ക് ഉള്ള സർവീസുകൾ അത്ഭുതകരമായ ലാഭം നേടിത്തുടങ്ങിയതോടെ വ്യോമയാന രംഗത്തെ എതിരാളികളും ഈ റൂട്ടുകളെ കുറിച്ച് പഠിക്കാൻ തയ്യാറാവുക ആയിരുന്നു. എയർ ഇന്ത്യക്കും ബ്രിട്ടീഷ് എയർ വെയ്സിനും വിർജിൻ എയർ ലൈൻസിനും മാത്രം കുത്തകയാക്കാൻ കഴിയുന്ന റൂട്ടുകളിൽ ഗൾഫ് എയർലൈനുകൾ അപ്രസക്തരാണ് എന്ന് വ്യക്തമാക്കി ഇപ്പോൾ ഇന്ത്യയിലേക്കുള്ള തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ തയ്യാറാവുകയാണ് ബ്രിട്ടീഷ് എയർവേയ്സ്. അതും പുതു പുത്തൻ വിമാനങ്ങൾ തന്നെ റൂട്ടിലിറക്കി പരമാവധി യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം. പുതിയ സർവീസുകൾ എത്തുന്നതോടെ ഈ മേഖലയിലെ മത്സരം ശക്തമാകുന്നത് യാത്രക്കാർക്കും ഗുണകരമാകും എന്നാണ് പ്രതീക്ഷ.
പ്രതിദിനം മുംബൈയിലേക്ക് ഒരു വിമാനം കൂടി, സമ്മർ ടിക്കറ്റുകൾ പോക്കറ്റിൽ ഒതുങ്ങും
ലണ്ടനിൽ നിന്നും മുംബൈയിലേക്കു പ്രതിദിനം രണ്ടു സർവീസുകൾ നടത്തിയിരുന്ന ബ്രിട്ടീഷ് എയർവേസ് സർവീസുകളുടെ എണ്ണം മൂന്നാക്കി ഉയർത്തുകയാണ്. ഇതോടെ ആഴ്ചയിൽ ഏഴു വിമാനങ്ങളാണ് അധികമായി ഈ റൂട്ടിലെ യാത്രക്കാരെ തേടി എത്തുക. ഇതുവഴി കൂടുതൽ മത്സരബുദ്ധിയോടെ യാത്രക്കാരെ പിടിക്കാൻ എയർ ഇന്ത്യക്കും ട്രാൻസിറ്റ് സർവീസുകൾ നടത്തുന്ന ഗൾഫ് എയർലൈനുകളും നിർബന്ധിതരാകും എന്നാണ് സൂചന. തൽഫലമായി യാത്രാനിരക്കിൽ ഉള്ള ഇളവുകളാണ് യാത്രക്കാരുടെ പ്രതീക്ഷ. ഇളവുകൾ കാര്യമായി എത്തിയില്ലെങ്കിൽ പോലും കൊള്ള ലാഭം എടുത്തുള്ള ടിക്കറ്റ് വിൽപ്പനയ്ക്ക് അറുതിയാകും എന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഇപ്പോൾ ആഴ്ചയിൽ 56 സർവീസുകളാണ് ബ്രിട്ടീഷ് എയർവേയ്സ് നടത്തുന്നത്. ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് റൂട്ടുകൾ. ബ്രിട്ടീഷ് എയർവേയ്സ് യുകെയിലെ യാത്രക്കാർക്ക് പ്രയോജനപ്പെടും വിധമാണ് പുതിയ സർവീസിന്റെ സമയ ക്രമീകരണം നടത്തിയിരിക്കുന്നത്. രാവിലെ എട്ടിന് ഹീത്രോവിൽ നിന്നും മുംബൈക്ക് പറക്കുന്ന വിമാനം ഹീത്രോവിൽ മടങ്ങി എത്തുക ഉച്ചക്ക് ഒരു മണിയോടെയാണ്.
ഇതോടെ യുകെയുടെ ദൂര ദിക്കുകളിൽ നിന്നും പോലും അനായാസമായി ഈ വിമാനത്തെ ആശ്രയിക്കാനാകും. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കുള്ള തങ്ങളുടെ സാന്നിധ്യം ഗാറ്റ്വിക്കിലേക്കു മാറ്റിയ എയർ ഇന്ത്യ ഡൽഹിക്കും മുംബൈക്കും പറക്കാൻ ഹീത്രോവിൽ നിന്നും അധിക സർവീസുകൾ പ്രാഖ്യാപിച്ചതോടെ ഈ റൂട്ടിൽ കടുത്ത മത്സര സാധ്യത നിലനിൽക്കുകയാണ്. രണ്ടു സ്ഥലത്തേക്കുമായി അഞ്ചു വിമാനങ്ങളാണ് അനുമതി കിട്ടിയാൽ എയർ ഇന്ത്യ എത്തിക്കുക. ഡൽഹിക്കു മൂന്നും മുംബൈക്ക് രണ്ടും.
ഇതിന്റെ ഗുണഫലം ഈ വർഷം മധ്യവേനൽ അവധിക്കു പറക്കാൻ തയ്യാറാകുന്ന കുടുംബങ്ങൾക്ക് ലഭിക്കാൻ സാധ്യതയേറെയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ 1500 പൗണ്ടിന് മുകളിൽ വേനൽക്കാല യാത്രക്ക് മുടക്കിയ യാത്രക്കാർക്ക് ഈ വർഷം ആയിരം പൗണ്ടിൽ ടിക്കറ്റ് ലഭിച്ചേക്കാം. കൂടുതൽ സർവീസുകൾ എത്തുന്ന സാഹചര്യത്തിൽ യാത്രക്കാരെ പിടിക്കാൻ നിരക്കിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ എയർലൈനുകൾക്കാവില്ല എന്നതാണ് സാഹചര്യം. ഇന്ത്യയിൽ നേരിട്ടെത്താൻ എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേയ്സ്, വിർജിൻ എയർലൈൻസ് എന്നിവ ഉള്ളപ്പോൾ ഗൾഫിലെത്തി യാത്ര തുടരാൻ യാത്രക്കാർ തയ്യാറാകണം എങ്കിൽ കുറഞ്ഞ വിലയ്ക്ക് ടിക്കറ്റുകൾ വിൽക്കാൻ ഗൾഫ് എയർലൈനുകൾ തയ്യാറായേ മതിയാകൂ എന്ന സാഹചര്യമാണ് ഇപ്പോൾ സൃഷ്ടിക്കപ്പെടുന്നത്.
കൊച്ചിയിലേക്കുള്ള വരവ് ''വായുവിൽ തന്നെ'', ഇരു പക്ഷത്തും നിശബ്ദത
അതിനിടെ എയർ ഇന്ത്യ ലണ്ടൻ - കൊച്ചി റൂട്ട് ഉപേക്ഷിച്ചേക്കും എന്ന വാർത്ത പരന്നപ്പോൾ പ്രതീക്ഷയോടെ നിരവധി യുകെ മലയാളികളാണ് ബ്രിട്ടീഷ് എയർവേയ്സിനെ ഈ റൂട്ടിലെ സാധ്യതകൾ ഉപയോഗിക്കാൻ ബന്ധപ്പെട്ടത്. ഇതിനോട് അനുഭാവപൂർണമായ മറുപടിയാണ് ബ്രിട്ടീഷ് എയർവേയ്സ് നൽകിയതെങ്കിലും കൂടുതൽ ശുഭ സൂചനകൾ ഒന്നും ഇപ്പോൾ ലഭ്യമല്ല. എയർ ഇന്ത്യക്കു കൊച്ചി വിമാനത്താവളം നൽകുന്ന ആനുകൂല്യങ്ങൾ ബ്രിട്ടീഷ് എയർവേയ്സ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും കാലങ്ങളായി തൊട്ടടുത്തുള്ള ചെന്നൈ വിമാനത്താവളത്തിലേക്ക് പറക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് യാത്രക്കാരെ കൊച്ചി റൂട്ടിൽ ലഭിക്കുമോ എന്ന ആശങ്ക സ്വാഭാവികമായും ബ്രിട്ടീഷ് എയർവേയ്സിനുണ്ട്.
ബ്രിട്ടനിൽ നിന്നും എയർ ഇന്ത്യ ഒൻപത് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുമ്പോൾ അഞ്ചു കേന്ദ്രങ്ങളിലെക്കാണ് ബ്രിട്ടീഷ് എയർവേയ്സിന്റെ വിമാനങ്ങൾ എത്തുന്നത്. അതേസമയം കൂടുതൽ ഇന്ത്യൻ നഗരങ്ങളിൽ കണ്ണ് വയ്ക്കുന്ന ബ്രിട്ടീഷ് എയർവെയ്സിന് കൊച്ചിയിൽ നിന്നും സമ്മർദ്ദം ഉണ്ടായാൽ അവഗണിക്കാൻ കഴിയില്ലെന്നാണ് ബ്രിട്ടനിലെ മലയാളി സമൂഹം പ്രതീക്ഷിക്കുന്നതും. ഇക്കാര്യത്തിൽ പലവട്ടം സിയാൽ അധികൃതർ ബ്രിട്ടീഷ് എയർവേയ്സമായി ബന്ധപെട്ടതുമാണ്, എന്നാൽ തുടർ ചർച്ചകൾ ഇപ്പോൾ നിലച്ചിരിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍