വിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസ നിർത്തുന്ന കാര്യം ഗൗരവമായെടുത്തു ബ്രിട്ടൻ; മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടി; വിദ്യാർത്ഥികളെ പിഴിഞ്ഞ് കീശ വീർപ്പിച്ച ഏജൻസികൾക്കും ഇരുട്ടടി; കുഞ്ഞു കുട്ടികളുമായി ബ്രിട്ടനിൽ കുടുംബമായി കുടിയേറാൻ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്തെന്ന വിലയിരുത്തൽ ഇന്ത്യയെയും ധരിപ്പിക്കും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികളുടെ നെഞ്ചിൽ തീ കോരിയിടുന്ന തീരുമാനത്തിലേക്ക് ബ്രിട്ടൻ. ഉന്നത പഠനത്തിനു എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് പഠന കാലത്തിനു ശേഷം തൊഴിൽ കണ്ടെത്താൻ സഹായിക്കും വിധം രണ്ടു വർഷം തുടരാൻ യുകെയിൽ അനുവദിക്കുന്ന തീരുമാനം മൂന്നു വർഷം കൊണ്ട് ലക്ഷക്കണക്കിന് വിദേശ വിദ്യാർത്ഥികളെയാണ് യുകെയിൽ എത്തിച്ചത്. എന്നാൽ ഈ പദ്ധതി വഴി വളരെ കുറച്ചു മിടുമിടുക്കരായ വിദ്യാർത്ഥികൾക്കാണ് യുകെയിൽ തൊഴിൽ കണ്ടെത്താൻ സാധിച്ചതെന്നു സർക്കാരിനും വ്യക്തമായിട്ടുണ്ട്. പക്ഷെ നല്ലൊരു ശതമാനം വിദ്യാർത്ഥികളും തിരികെ വന്ന നാട്ടിലേക്കു മടങ്ങിപോകാതെ യുകെയിൽ കുടിയേറാൻ ഉള്ള കുറുക്കു വഴികളാണ് തേടിയത്.
ഇതിൽ കെയർ ഹോമുകളിൽ ഇടനിലക്കാർക്കു പണം കൊടുത്തു കെയർ അസിസ്റ്റന്റ് വിസ സംഘടിപ്പിച്ചവർ മുതൽ അഭയാർത്ഥി വിസക്കു അപേക്ഷിച്ചവർ വരെയുണ്ട്. ഇതോടെ യുകെയിലേക്കു കുടിയേറാനുള്ള വഴിയായി സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യപ്പെടുക ആണെന്ന് സർക്കാരിന് ബോധ്യപ്പെടുക ആയിരുന്നു. ഇതോടെ പോസ്റ്റ് സ്റ്റഡി വിസ നിർത്തലാക്കണം എന്ന ആവശ്യം ഉയരുകയും ഇന്ത്യയുടേയും മറ്റും പിണക്കം സമ്പാദിക്കേണ്ട എന്ന ചിന്തയിൽ തീരുമാനം വൈകിക്കുകയും ആയിരുന്നു. യുകെ ഡിപ്പാർട്മെന്റ് ഓഫ് എജ്യൂക്കേഷൻ നൽകിയ തീരുമാനം ചോർത്തിയെടുത്താണ് ഈ വിവരം ഇന്നലെ ''ദി ടൈംസ്'' റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ബ്രിട്ടൻ ഉദ്ദേശിച്ചതിനു നേർ വിപരീതമായാണ് ഈ രംഗത്തെ ട്രെന്റ് വളർന്നതെന്നു വ്യക്തമായതോടെയാണ് യു ടേൺ അടിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. മികച്ച വിദ്യാർത്ഥികൾ എത്തും എന്ന് കരുതിയിരുന്നിടത്തു താരതമെന്യേ കാലഹരണപ്പെട്ട കോഴ്സുകളും നിലവാരം കുറഞ്ഞ യൂണിവേഴ്സിറ്റികളും തേടിയാണ് വിദേശ വിദ്യാർത്ഥികൾ എത്തിയത്. പലരുടെയും ലക്ഷ്യം മികച്ച പഠനം എന്നതിൽ ഉപരി യുകെയിൽ കഴിയുക എന്നതായിരുന്നു. നിലവാരം തീരെ കുറഞ്ഞ യൂണിവേഴ്സിറ്റികളാണ് ഭൂരിഭാഗം മലയാളി വിദ്യാർത്ഥികളും ഏജൻസികളുടെ ഉപദേശത്തിൽ വഴങ്ങി തിരഞ്ഞെടുത്തത്.
ഫീസ് കുറവും ജീവിത ചെലവ് കൈയിൽ ഒതുങ്ങുന്നതും ജോലികൾ കണ്ടെത്താൻ എളുപ്പവും ആയ വഴികൾ തേടി പോയ മലയാളികൾ അടക്കമുള്ളവർ എന്താണ് പഠിക്കേണ്ടത് എന്നതിൽ മാത്രം ശ്രദ്ധ നൽകിയില്ല. പലപ്പോഴും ഏജൻസികൾ പറഞ്ഞ കോഴ്സ് പഠിക്കാൻ വന്നവരും ഏറെയാണ് .സൈക്കോളജി പഠിച്ചവർ ബിസിനെസ് സ്റ്റഡീസും ഡെന്റിസ്ട്രി പഠിച്ചവർ ഹോസ്പിറ്റാലിറ്റി മാനേജമെന്റ് തിരഞ്ഞെടുത്തതും ഒക്കെ മലയാളികൾക്കിടയിൽ തന്നെയാണ്. എന്തിനു ഈ കൂടുമാറ്റം നടത്തി എന്ന ചോദ്യത്തിന് ഏജൻസികൾ പറഞ്ഞത് അത്തരം കോഴ്സിന് സ്കോപ്പുണ്ട് എന്നാണ്.
പക്ഷെ ഏജൻസികൾക്ക് ശുപാർശ ചെയ്യാനുള്ള യൂണിവേഴ്സിറ്റിയിൽ എല്ലാ കോഴ്സും ഇല്ലെന്ന തിരിച്ചറിവ് കേരളത്തിലെ വിദ്യാഭ്യസം കൊണ്ട് വിദ്യാർത്ഥികൾ നേടിയിട്ടില്ല എന്നാണ് ഉന്നത പഠനത്തിന് ഏതെങ്കിലും ഏജൻസി നൽകുന്ന ശുപാർശ സ്വീകരിക്കാൻ തയാറാകുന്ന വിദ്യാർത്ഥികൾ തെളിയിക്കുന്നത്. യുകെയിൽ എത്തിയ ഇത്തരക്കാർ കെയർ ഹോം വിസയ്ക്കും മറ്റും അപേക്ഷിച്ചപ്പോൾ സംശയം തോന്നിയ ഹോം ഓഫിസ് ജീവനക്കാർ പഠിക്കാൻ വന്നിട്ട് കോഴ്സ് ഉപേക്ഷിച്ചു ജോലി തേടുന്നത് എന്തിനു എന്ന ചോദ്യം ചെയ്തപ്പോഴാണ് പല വിദ്യാർത്ഥികളും തങ്ങളുടെ ഗ്രാജുഷൻ കോഴ്സ് മറ്റൊന്നാണ് എന്ന് വെളിപ്പെടുത്തിയത്.
ഇതോടെയാണ് ഈ രംഗത്തെ ചതിക്കുഴികൾ ഹോം ഓഫീസിനും ബോധ്യപ്പെടുന്നത്. ഇതോടെ സ്റ്റുടന്റ് വിസ ദുരുപയോഗം തടഞ്ഞേ മതിയാകൂ എന്ന് സർക്കാരിന് നിർദ്ദേശം ലഭിക്കുക ആയിരുന്നു.
ഇരിക്കുന്ന കൊമ്പു മുറിച്ചവരിൽ നല്ല പങ്കു മലയാളികളും
സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന സംശയത്തെ തുടർന്ന് ഇത്തരക്കാരുടെ കുടുംബം യുകെയിൽ എത്തുമ്പോൾ നോ വർക്ക് നോ ബിസ്നസ് എന്ന മുദ്ര സ്റ്റാമ്പ് ചെയ്തു അനേകം പേർക്ക് ഡിപെൻഡന്റ് വിസ നൽകിയിട്ടുണ്ട്. പിന്നീട് മാസങ്ങൾ സമയമെടുത്താണ് ഹോം ഓഫിസ് ഇത് തിരുത്തി നൽകുക. അനേകം മലയാളി വിദ്യാർത്ഥികളുടെ ഡിപെൻഡന്റ് ആയിട്ടുള്ള ഭർത്താക്കന്മാർക്കും ഭാര്യമാർക്കും ഈ കെണിയിൽ വീഴേണ്ടി വന്നിട്ടുമുണ്ട്.
യുകെയിൽ തൊഴിലും ജീവിതവും തേടിയെത്താൻ സ്റ്റുഡന്റ്റ് വിസ കാരണമാക്കരുത് എന്ന ചിന്തയാണ് ഹോം ഓഫിസിനെ കൊണ്ട് ഇത്തരം ബിആർപി കാർഡുകൾ പുറത്തു വിടാൻ പ്രേരിപ്പിച്ചത് എന്നും വിലയിരുത്തപ്പെടുന്നു. അടുത്തകാലത്ത് എത്തിയ മലയാളി വിദ്യാർത്ഥികളിൽ നല്ലൊരു പങ്കിനെ യുകെയിൽ എത്തിയാൽ ആവശ്യം പോലെ ജോലി ചെയ്യാം, ആവശ്യം പോലെ സമ്പാദിക്കാം എന്ന മോഹ വാഗ്ദാനം നൽകി വിസ ഏജൻസികൾ കബളിപ്പിക്കുക ആയിരുന്നു എന്നും വ്യക്തമാണ്. ഇപ്പോൾ വിദ്യാർത്ഥികളെ പോലെ കൈനനയാതെ മീൻ പിടിക്കാൻ ശ്രമിച്ച ഇത്തരം വ്യാജ ഏജൻസികളുടെ കൂടി നെഞ്ചിലാണ് ഹോം ഓഫിസ് തീ കോരിയിട്ടിരിക്കുന്നത്. പക്ഷെ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കോടാനുകോടി രൂപ സമ്പാദിച്ചവരാണ് കേരളത്തിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് ഏജൻസികളും യുകെയിലെ ഇടനിലക്കാരും. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അത്യാർത്തിയാണ് ഇക്കാര്യത്തിൽ ഏജൻസികൾ ചെയ്തത്.
പക്ഷെ ലിസ് ട്രേസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി ആയ സ്യുവേല ബ്രെവർമാൻ സ്റ്റുഡന്റ് വിസ രംഗത്തെ ദുഷ്പ്രവണത അവസാനിപ്പിക്കും എന്ന് വ്യക്തമാക്കിയിരുന്നതാണ്. പക്ഷെ സർക്കാർ താഴെ വീണതോടെ സ്യുവെല്ല ഉയർത്തിയ ഭീക്ഷണി ഒഴിവായെന്നു ആശ്വസിക്കുമ്പോഴാണ് പകരം എത്തിയ റിഷി സുനക്ക് മന്ത്രിസഭയിലും സ്യുവെല്ല മടങ്ങി എത്തിയത്. ഇതോടെ പോസ്റ്റ് സ്റ്റഡി വിസ സംബന്ധിച്ച തിരിച്ചടി എത്രയും വേഗത്തിൽ സംഭവിച്ചേക്കാം എന്ന ആശങ്കയും ശക്തമായിരുന്നു. ഈ തീരുമാനത്തോട് പ്രധാനമന്ത്രി റിഷി സുനക്കും അനുകൂല നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. ഇതും പദ്ധതിയുമായി മുന്നോട്ടു പോകാൻ സ്യുവേലയ്ക്ക് ധൈര്യം നൽകുക ആയിരുന്നു.
പോസ്റ്റ് സ്റ്റഡി വിസയുടെ ആനുകൂല്യം മുതലെടുക്കാൻ പതിനായിരക്കണക്കിന് മലയാളി യുവതീ യുവാക്കളാണ് കഴിഞ്ഞ മൂന്നു വർഷമായി ശ്രമിച്ചത്. രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ കാലത്തും ജോലി കണ്ടെത്താനായില്ലെങ്കിലും കിട്ടിയ ജോലികൾ ചെയ്തു പഠിക്കാൻ മുടക്കിയ പണം കണ്ടെത്താനാകും എന്നതായിരുന്നു ബഹുഭൂരിപക്ഷത്തിന്റെയും ആശ്വാസം. ഏതെങ്കിലും കാരണവശാൽ ഭാഗ്യം കടാക്ഷിച്ചാൽ യുകെയിൽ തുടരാനായാൽ പിന്നെ മടിച്ചു നിൽക്കുന്നത് എന്ന ചിന്തയാണ് പഠിക്കാൻ സമർത്ഥർ അല്ലാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളെ കൂടി യുകെയിൽ എത്തിച്ചത്.
ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ് കോഴ്സുകൾ, ഹോസ്പിറ്റാലിറ്റി കോഴ്സുകൾ എന്നിവയൊക്കെ പഠിക്കാൻ വന്ന വിദ്യാർത്ഥികൾക്ക് ഇതിലൊന്നും യുകെയിൽ തൊഴിൽ കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പായിട്ടും കെയർ ഹോമുകളിൽ കയറിക്കൂടാം എന്ന പ്രതീക്ഷയാണ് ബ്രിട്ടനിൽ എത്താൻ ധൈര്യം നൽകിയത്.
'ചവിട്ട് സ്കീമിൽ'' ചതിക്കപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ഹോം ഓഫിസിന്
ആരോഗ്യ രംഗവും ആയി ഒരു പരിചയവും ഇല്ലാത്തവർ കെയർ ഹോമുകളിൽ ജോലി തേടി തുടങ്ങിയതോടെ പരാതികളും വ്യാപകമായി. വലിയ തുക നൽകി ഇത്തരം ജോലി സമ്പാദിച്ച അനേകം മലയാളി യുവതീ യുവാക്കളാണ് ഇപ്പോൾ തൊഴിൽ നഷ്ടമായി യുകെയിൽ കഴിയുന്നത്. ഇടനിലക്കാർ ഒരുക്കിയ ചതിയിൽ കുടുങ്ങിയവരും ഏറെയാണ്. ഒരാളെ നിസാര കാരണം കണ്ടെത്തി ജോലി നഷ്ടപ്പെടുത്തി ആ ഒഴിവിൽ മറ്റൊരാളെ തള്ളിക്കയറ്റുന്ന ''ചവിട്ട് സ്കീം'' നു ഇരയായവർ പ്രതികരിക്കാൻ പോലും കഴിയാത്ത നിലയിലാണ്. കഴിഞ്ഞ ഒന്നര വർഷമായി ബ്രിട്ടീഷ് മലയാളി തുടർച്ചയായി നൽകിയ ഇത്തരം റിപ്പോർട്ടുകളെ തുടർന്ന് നൂറോളം മലയാളി വിദ്യാർത്ഥികൾ ചതിക്കപ്പെട്ട വിവരം ഹോം ഓഫിസിനു ഇതിനകം ലഭ്യമായിട്ടുണ്ട്.
ഇക്കാര്യത്തിൽ സംഘടനകൾ അപലപനീയമായ മൗനം തുടർന്നപ്പോൾ സാമൂഹ്യ പ്രവർത്തകരായ വ്യക്തികളുടെ ഇടപെടലാണ് ഈ രംഗത്തെ ചതിയെക്കുറിച്ചു ഹോം ഓഫിസിനു വിവരം നൽകിയത്. പഠനത്തിന്റെ ഭാഗമായി ഹോം ഓഫിസിൽ മാനേജ്മെന്റ് ലെവലിൽ ജോലി ചെയ്യാൻ അവസരം ലഭിച്ച യുകെ മലയാളി രണ്ടാം തലമുറയിൽ പെട്ട യുവതി നടത്തിയ ഇടപെടലും പ്രശംസനീയമാണ്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ വളരെ രഹസ്യമായാണ് ഹോം ഓഫിസിലേക്ക് കൈമാറിയിട്ടുള്ളത്.
Stories you may Like
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- ഇനി ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ യുകെ കെയർ ഹോമുകൾ വലഞ്ഞേക്കും
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- യുകെയിൽ കുടിയേറ്റം മോഹിക്കുന്നവർക്ക് വിനയായത് റിക്രൂട്ടിങ് ഏജൻസികളുടെ ആർത്തി
- ബ്രിട്ടണിലെ തദ്ദേശ തിരിച്ചടി മലയാളികൾക്ക് പാരയാകുന്നതിങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്