പ്രചാരണം കോടതികളും പൊലീസ്റ്റേഷനും അടഞ്ഞു കിടക്കുന്നെന്ന്; ക്രൈം റേറ്റ് പൂജ്യമെന്നും തള്ളുകൾ; എം പിയും ജയിലിൽ കിടന്നു; തീവ്രവാദവും കള്ളക്കടത്തും തടയാനായി 17 ദ്വീപുകളിലേക്ക് പ്രവേശനം തടഞ്ഞു; എ പി- ഇ കെ തർക്കത്തിനൊപ്പം കോൺഗ്രസ്- എൻസിപി സംഘർഷവും; ലക്ഷദ്വീപ് മാവേലിനാടോ?
എം റിജു
കൊച്ചി: ലക്ഷദ്വീപിലെ 2021 ലെ അഡ്മിനിസ്ട്രേറ്റർ ഭരണവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭത്തെ തുടർന്നുണ്ടായ ചർച്ചകളിൽ ഉയർന്നുകേട്ട ഒരു വാദം, ഇവിടെ ക്രൈം റേറ്റ് പൂജ്യമാണെന്നും, പൊലീസ് സ്റ്റേഷനുകളും കോടതിയുമൊക്കെ അടിച്ചിട്ടിരിക്കയാണെന്നും ആയിരുന്നു. കള്ളവും ചതിയുമില്ലാത്ത ഒരു കൊച്ച് ദ്വീപിൽ സംഘപരിവാറും, കേന്ദ്രസർക്കാറും കുത്തിത്തിരുപ്പ് ഉണ്ടാക്കുകയാണെന്നാണ് അന്ന് കേരളത്തിൽ അടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.
എന്നാൽ ക്രൈം റേറ്റ് പൂജ്യമായ ഒരു ജനവാസകേന്ദ്രവും ഇന്ത്യയിൽ ഇല്ലെന്നും, മറ്റെവിടെയും ഉള്ളപോലെ കുറ്റകൃത്യങ്ങൾ ലക്ഷദ്വീപിലുമുണ്ടെന്ന് അന്ന് തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. 2019 ൽ ലക്ഷദ്വീപിലെ ക്രൈം റേറ്റ് 268 ആയിരുന്നു. ഒരു ലക്ഷത്തിന് 268 വെച്ച്. ദേശീയ ശരാശരിയാവട്ടെ 385 ആയിരുന്നു. ഈ കാലയളവിൽ നമ്മുടെ അയൽ സംസ്ഥാനമായ കർണാടകത്തിൽ 248 ആയിരുന്നു ക്രൈം റേറ്റ്. അതുവെച്ച് നോക്കുമ്പോൾ മോശമില്ലാത്ത കുറ്റകൃത്യങ്ങൾ ലക്ഷദ്വീപിൽ നടക്കുന്നുണ്ടെന്ന് വ്യക്തമാണ്.
ഇത് അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉണ്ടാവുന്നത്. വധശ്രമക്കേസിൽ ശിക്ഷപ്പെട്ടതിനെ തുടർന്ന്, ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ തന്നെ ജയിലായി. ശിക്ഷക്കപ്പെട്ടതിനെ തുടർന്ന് റദ്ദാക്കപ്പെട്ട ഇദ്ദേഹത്തിന്റെ എം പി സ്ഥാനം, ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച വധിയെ തുടർന്നാണ് പുനഃസ്ഥാപിക്കപ്പെട്ടത്. എം പി പോലും കേസിൽ പെട്ട് അകത്തായതോടെ കള്ളവും ചതിയും ഇല്ലാത്ത മാവേലി നാടാണ് ലക്ഷദ്വീപ് എന്ന പ്രചാരണം പൊളിയുകയാണ്. അതേസമയം വർധിക്കുന്ന കുറ്റകൃത്യങ്ങൾ തടയിടനായി, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.
എം പി തന്നെ ജയിലിൽ ആവുമ്പോൾ
രണ്ടു ക്രമസമാധനപ്രശ്നങ്ങളാണ് നൂറുശതമാനവും ഇസ്ലാംമത വിശ്വാസികൾ ഉണ്ടായിരുന്ന ഈ ദ്വീപിൽ പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന് കേരളത്തിലേത് പോലെ എ.പി- ഇ.കെ സുന്നി തർക്കം. ഇതിന്റെ പേരിൽ കേരളത്തിലെപ്പോലെ മദ്രസകൾ അടഞ്ഞുകിടക്കലും കോടതിയും കേസും ഒക്കെ ഇവിടെയും പതിവായിരുന്നു. രണ്ടാമത്തേത് കോൺഗ്രസും എൻസിപിയും തമ്മിലുള്ള തർക്കം. കോൺഗ്രസിന്റെ പരമ്പാഗത വോട്ട ബാങ്ക് തകർത്തുകൊണ്ട് ഇവിടെ എൻസിപി വളർന്നപ്പോൾ പ്രശ്നം കൈയാങ്കളിയിലെത്തി. ഈ പ്രശ്നമാണ് ലക്ഷദ്വീപ് എം പിയെ കണ്ണുർ സെൻട്രൽ ജയിലിൽ എത്തിച്ചത്.
കോൺഗ്രസ് നേതാവായ പി.എം സഈദിന്റെ മകളുടെ ഭർത്താവിനെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2009ൽ വധിക്കാൻ ശ്രമിച്ചുവെന്നാണ് മുഹമ്മദ് ഫൈസലിനെതിരൊയ കേസ്.കേസിലെ മറ്റു മൂന്നുപേർക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കവരത്തി ജില്ലാ സെഷൻസ് കോടതിയുടെതായിരുന്നു ഉത്തരവ്. ഫൈസലിനൊപ്പം സഹോദരൻ മുഹമ്മദ് അമീൻ, അമ്മാവൻ പടിപ്പുര ഹുസൈൻ എന്നിവരെയാണ് ശിക്ഷിച്ചത്. കവരത്തി ജില്ലാ സെഷൻസ് കോടതിയുടെതായിരുന്നു ഉത്തരവ്.
ഈ വിധിയാണ ഹൈക്കോടതി ഇന്നലെ സസ്പെൻഡ്ചെയ്തത്. 10 വർഷം കഠിനതടവിന് ശിക്ഷിച്ചതും എംപി.സ്ഥാനം അസാധുവാക്കിയതും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ലക്ഷദ്വീപിൽ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പും ഒഴിവായേക്കും. കവരത്തി സെഷൻസ് കോടതി വിധിക്കെതിരേ നൽകിയ അപ്പീലിൽ തീർപ്പുണ്ടാകുംവരെയാണിത്.
2024-ൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുറഞ്ഞ കാലയളവിലേക്കായി ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതമടക്കം കണക്കിലെടുത്താണ് വിധിയെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. അപ്പീലിൽ വിശദവാദം പിന്നീടു കേൾക്കും. ഹൈക്കോടതി ഉത്തരവിനെതിരേ ലക്ഷദ്വീപ് ഭരണകൂടം അപ്പീൽ നൽകിയേക്കും. പിഴത്തുകയായ ഒരുലക്ഷംരൂപ എല്ലാവരും കെട്ടിവെക്കണം. ജാമ്യത്തിനായി 50,000 രൂപയും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വേണം.
എം പി സ്ഥാനം തിരികെ ലഭിക്കും
ജനുവരി 11-നാണ് പ്രതികളെ ശിക്ഷിച്ച സെഷൻസ് കോടതിയുടെ ഉത്തരവ്. ഇതിനെതിരേ 12-നുതന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മുഹമ്മദ് ഫൈസലിന്റെ എംപി.സ്ഥാനം അയോഗ്യനാക്കി 13-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം ഇറക്കി. പിന്നാലെ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരേ മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ അപ്പീലുംനൽകിയിട്ടുണ്ട്. 27-നാണ് ഈ ഹരജി പരിഗണിക്കുക.
കുറ്റക്കാരനായി കണ്ടെത്തിയത് സസ്പെൻഡ് ചെയ്തില്ലെങ്കിൽ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലയിരുത്തി. 15 മാസത്തേക്കുമാത്രം ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാരിച്ച സാമ്പത്തിക ചെലവടക്കം കോടതി കണക്കിലെടുത്തു.സർക്കാരിന്റെ ഈ ബാധ്യത പരോക്ഷമായി ജനങ്ങളിലേക്കെത്തും. സെഷൻസ് കോടതി ഉത്തരവ് സസ്പെൻഡ് ചെയ്യാനുള്ള അസാധാരണ സാഹചര്യമാണ് ഉണ്ടായതെന്നും കോടതി വിലിയിരുത്തി. വധശ്രമക്കേസിലാണ് ശിക്ഷിച്ചതെങ്കിലും മുറിവുകൾ ഗുരുതരമല്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു.
ഉത്തരവ് സസ്പെൻഡ് ചെയ്താലും എംപി.സ്ഥാനം തിരികെലഭിക്കില്ലെന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റെ വാദം കോടതി തള്ളി. ഇക്കാര്യത്തിൽ വ്യക്തതവരുത്തി ലില്ലി തോമസും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിലടക്കം സുപ്രീംകോടതിയുടെ ഉത്തരവുകൾ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.
ക്രൈം റേറ്റ് കർണാടകക്ക് മുകളിൽ
ഒരു പ്രദേശത്ത് ഒരു വർഷം ഒരു ലക്ഷം പേർക്ക് എത്ര കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന കണക്കാണ് ക്രൈം റേറ്റ്. ഒരു കോടി ആളുകൾ താമസിക്കുന്ന സ്ഥലത്ത് 10,000 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്താൽ 100 ആയിരിക്കും ക്രൈം റേറ്റ്. ഒരു ലക്ഷത്തിന് 100 എന്ന കണക്കിൽ. 2019 വരെയുള്ള ക്രൈം റേറ്റിന്റെ കണക്ക് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ വെബ്സൈറ്റിൽ കിട്ടും. 2019 ൽ ആണ് അവസാനമായി റിപ്പോർട്ട് ഇറങ്ങിയത്. ആയിരത്തിൽ അധികം പേജുകൾ വരുന്നതും അനേകം സ്ഥിതിവിവര കണക്കുകൾ അടങ്ങിയതുമായ റിപ്പോർട്ട് ഒന്നു രണ്ടു വർഷം വൈകിയാണ് ഇറങ്ങാറ്.
2019 ൽ ലക്ഷദ്വീപിലെ ക്രൈം റേറ്റ് 268 ആയിരുന്നു. ഒരു ലക്ഷത്തിന് 268 വെച്ച്. പൂജ്യം അല്ല!ഐ.പി.സി പ്രകാരമോ പ്രത്യേക നിയമങ്ങൾ പ്രകാരമോ ഉള്ള ഗൗരവമുള്ള കുറ്റകൃത്യങ്ങളുടെ കണക്കാണ് ഇത്. പെറ്റിയടിച്ച കണക്കല്ല. ഈ കാലയളവിൽ നമ്മുടെ അയൽ സംസ്ഥാനമായ കർണാടകത്തിൽ 248 ആയിരുന്നു ക്രൈം റേറ്റ്. കർണാടകത്തിലെ ക്രൈം റേറ്റിനെക്കാൾ അൽപം കൂടുതൽ ആണ് ലക്ഷദ്വീപിൽ. ദേശീയ ശരാശരിയാവട്ടെ 385 ആയിരുന്നു.
കേരളത്തിൽ ഇത് 1288 ആയിരുന്നു. പൊലീസിന്റെ ശുഷ്കാന്തിയും നാട്ടുകാർക്ക് പരാതി കൊടുക്കാനുള്ള സാധ്യതയും കൂടുന്തോറും ക്രൈം രെജിസ്ടേഷനും കൂടും. ലക്ഷദ്വീപിനെക്കാൾ ക്രൈം റേറ്റ് കുറഞ്ഞിരിക്കുന്ന ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെ ലിസ്റ്റ് നോക്കാം. ബിഹാർ (224), ഗോവ (241), ജമ്മു കാശ്മീർ (188), പഞ്ചാബ് (243), ത്രിപുര (150), പശ്ചിമ ബംഗാൾ (194). നമ്മുടെ അടുത്തു കിടക്കുന്ന മറ്റൊരു കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ 264 ആയിരുന്നു ക്രൈം റേറ്റ്. പൊടിക്ക് താഴ്ന്നു നിൽക്കുന്നു. ഉത്തർപ്രദേശിൽ 278 ആയിരുന്നു.
പെർസെന്റേജ് ഷെയർ ഓഫ് സ്റ്റേറ്റ് എന്ന വേറൊരു കണക്കുമുണ്ട്. രാജ്യത്ത് മുഴുവൻ റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ എത്ര ശതമാനമാണ് ഒരു സംസ്ഥാനത്ത് ഉണ്ടായത് എന്നതിന്റെ കണക്കാണ് ഇത്. ജനസംഖ്യ കുറഞ്ഞ പ്രദേശത്ത് ക്രൈം എണ്ണം കുറവായിരിക്കും. ഷെയറും കുറവായിരിക്കും. ശതകോടിയിൽ ജനസംഖ്യയുള്ള രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എത്ര ശതമാനമായിരിക്കും പതിനായിരങ്ങളിൽ ജനസംഖ്യയുള്ള പ്രദേശത്തേത്? 0.1% ത്തിനും താഴെ ആയിരിക്കും. അത് സൗകര്യത്തിന് 0% എന്നങ്ങ് പറയും. ഇതാണ് ലക്ഷദ്വീപിലും സംഭവിച്ചത്. നാഗാലാന്റിലും സിക്കിമിലും, പിന്നെ ഡാമൻഡ്യൂ, ദാദ്ര നാഗർഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലും ഈ കണക്ക് 0% ആണ്. 0.1% ഉള്ള 9 പ്രദേശങ്ങൾ വേറെയും ഉണ്ട്. ജനസംഖ്യ കുറവായതു തന്നെ കാരണം. പക്ഷേ ലക്ഷദ്വീപിലെ ക്രൈം റേറ്റ് 0% എന്നത് നുണ പ്രചരണം ആണ്.
കർശന നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം
വർധിക്കുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ 17 ദ്വീപുകളിലേക്ക് പ്രവേശനം ലക്ഷദ്വീപ് ഭരണകൂടം തടഞ്ഞിരിക്കയാണ്. തീവ്രവാദവും കള്ളക്കടത്തും തടയാനെന്ന് വിശദീകരണം. ലക്ഷദ്വീപിന്റെ ഭാഗമായ ആൾപാർപ്പില്ലാത്ത ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെയുള്ള പ്രവേശനം നിരോധിച്ചത്. 144-ാം വകുപ്പ് പ്രകാരമാണ് ലക്ഷദ്വീപ് ജില്ലാ മജിട്രേറ്റിന്റെ ഉത്തരവ്. ഈ ദ്വീപുകളിലേക്ക് പ്രവേശിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ അനുമതി വേണമെന്നാണ് നിർദ്ദേശം.
ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തീവ്രവാദവും കള്ളക്കടത്തും തടയാനാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. മറ്റുദ്വീപുകളിൽനിന്ന് തേങ്ങയിടാനെത്തുന്ന തൊഴിലാളികൾക്ക് താമസിക്കാൻ തയ്യാറാക്കിയ താത്കാലിക നിർമ്മിതികളാണ് ഈ ദ്വീപുകളിൽ പ്രധാനമായും ഉള്ളത്.
ജോലിക്കായെത്തുന്ന തൊഴിലാളികളിൽ നിയമവിരുദ്ധവും രാജ്യവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. ഇവർ കള്ളക്കടത്തിനും ആയുധവും ലഹരി മരുന്നുകളും ഒളിപ്പിച്ചുവെക്കാനും ദ്വീപിനെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്