ജീവിത പങ്കാളി സ്വിറ്റ്സർലണ്ട് പൗരൻ; സ്വവർഗ അനുരാഗിയെ ജഡ്ജിയാക്കുന്നത് എങ്ങനെ എന്ന ചോദ്യവുമായി കേന്ദ്രം; പ്രധാനമന്ത്രിക്കെതിരെയുള്ള പോസ്റ്റ് ഷെയർ ചെയ്താലും നിയമനം നൽകാനാകില്ല; കേന്ദ്ര സർക്കാർ നിലപാടുകൾ എല്ലാം തീർത്തും പരിഹാസ്യം; ഐബിയുടേയും റോയുടേയും കണ്ടെത്തലുകൾ കോളീജിയം അംഗീകരിക്കാതിരിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ജഡ്ജി നിയമനത്തിൽ സുപ്രീം കോടതി കൊളീജിയത്തിനെതിരെ പുതിയ ആരോപണമുയർത്തി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു എത്തുമ്പോൾ വിവാദം പുതിയ തലത്തിലേക്ക്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാടുകൾ പരിഹാസമായി മാറുകയാണ്.
ജഡ്ജിമാരാക്കാൻ കൊളീജിയം നിർദ്ദേശിക്കുന്നവരെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകൾ കോടതി പുറത്തുവിടുന്നതു ഗുരുതര വിഷയമാണെന്നു റിജിജു പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം നിർദ്ദേശിച്ച അഞ്ച് അഭിഭാഷകരുടെ പേരുകൾ ഐബി, റോ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്രം മടക്കിയിരുന്നു. ഇവരെ ജഡ്ജിമാരാക്കണമെന്നു വീണ്ടും ആവശ്യപ്പെട്ട രേഖയിലാണു കേന്ദ്രം ചൂണ്ടിക്കാട്ടിയ കാരണങ്ങൾ കൊളീജിയം പുറത്തുവിട്ടത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതാണു നടപടിയെന്നു കേന്ദ്രമന്ത്രി ആരോപിച്ചു. ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും കിരൺ റിജിജു പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകൻ ജോൺ സത്യൻ, ബോംബെ ഹൈക്കോടതിയിലെ സോമശേഖരൻ സുന്ദരേശൻ, ഡൽഹി ഹൈക്കോടതിയിലെ സൗരഭ് കൃപാൽ, കൊൽക്കത്ത ഹൈക്കോടതിയിലെ അമിതേഷ് ബാനർജി, സാഖ്യ സെൻ എന്നിവരെ ജഡ്ജിമാരാക്കണമെന്ന നിർദ്ദേശമാണു നിയമമന്ത്രാലയം മടക്കിയത്. ഇതിൽ ജോൺ സത്യനെതിരെ ഐബി റിപ്പോർട്ടും സൗരഭ് കൃപാലിനെതിരെ റോ റിപ്പോർട്ടുമാണു കേന്ദ്രം ഉയർത്തുന്നത്.
അഡ്വ.ആർ. ജോൺ സത്യനെതിരെ ഐബിയുടെ ആരോപണം ആണ് ഏറ്റവും പരിഹാസം. വാർത്താ പോർട്ടലായ 'ദ് ക്വിന്റി'ൽ വന്ന, പ്രധാനമന്ത്രിയെ വിമർശിക്കുന്ന ലേഖനം പങ്കുവച്ചതാണ് വിവാദ കാരണം. നീറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് അനിത എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനു കാരണം 'രാഷ്ട്രീയവഞ്ചന' ആണെന്ന് ആരോപിക്കുന്ന പോസ്റ്റ് പങ്കുവച്ചുവെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. ഇതെങ്ങനെ അയോഗ്യതയാകുമെന്നാണ് ഉയരുന്ന ചോദ്യം.
ലേഖനമോ പോസ്റ്റോ പങ്കുവയ്ക്കുന്നത് വിശ്വാസ്യതയെയോ വ്യക്തിത്വത്തെയോ യോഗ്യതയെയോ കളങ്കപ്പെടുത്തുന്നതല്ല എന്നാണ് കൊളീജിയത്തിന്റെ മറുപടി. ജോൺ സത്യനു പ്രകടമായ രാഷ്ട്രീയ ചായ്വുകൾ ഇല്ലെന്ന് ഐബി റിപ്പോർട്ടിൽത്തന്നെ പരാമർശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ വീണ്ടും നിർദ്ദേശിക്കുന്നുവെന്നും കോളീജിയം വിശദീകരിക്കുന്നു.
അഡ്വ. സൗരഭ് കൃപാലിനെതിരെ 'റോ'യുടെ ആരോപണങ്ങളും വിചിത്രമാണ്. ജീവിതപങ്കാളി സ്വിറ്റ്സർലന്റ് പൗരനാണ് എന്നതാണ് ആദ്യത്തേത്. സ്വവർഗാനുരാഗിയാണെന്ന് (ഏമ്യ) പരസ്യമായി പ്രസ്താവിച്ചിട്ടുള്ളയാളാണ്. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കായി നടത്തുന്ന ഇടപെടലുകൾ ജഡ്ജിയെന്ന നിലയിലുള്ള തീരുമാനങ്ങളെ സ്വാധീനിക്കാനിടയുണ്ട്. സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലെങ്കിലും സ്വവർഗവിവാഹം ഇപ്പോഴും നിയമപരമാക്കിയിട്ടില്ലെന്ന് 2021 ഏപ്രിൽ ഒന്നിന് നിയമമന്ത്രി കൊളീജിയത്തിന് അയച്ച കത്തിൽ പറയുന്നു.
ജീവിതപങ്കാളി വിദേശപൗരനാണെന്നത് ജഡ്ജിയാകുന്നതിനു തടസമല്ലെന്നാണ് കൊളീജിയത്തിന്റെ മറുപടി. നിയമവിരുദ്ധമോ രാജ്യവിരുദ്ധമോ ആയ എന്തെങ്കിലും ഇടപെടൽ സൗരഭ് കൃപാലിന്റെ ജീവിതപങ്കാളി നടത്തിയതായി റിപ്പോർട്ടിൽ ഇല്ല. സ്വന്തം ലൈംഗികത വെളിപ്പെടുത്താൻ തയാറായതിനു സൗരഭ് കൃപാലിനെ അഭിനന്ദിക്കുകയാണു വേണ്ടത്. അത്തരമൊരു കാര്യത്തിന്റെ പേരിൽ വിവേചനം കാട്ടുന്നതു ഭരണഘടനാവിരുദ്ധമാണ്. ലൈംഗിക ന്യൂനപക്ഷങ്ങളിൽപ്പെട്ടയാൾ ജഡ്ജിയാകുന്നതു നീതിന്യായ വ്യവസ്ഥയുടെ വൈവിധ്യം വർധിപ്പിക്കുമെന്നാണ് കോളീജിയത്തിന്റെ നിലപാട്.
മറ്റു മൂന്ന് അഭിഭാഷകരുടെ കാര്യത്തിലും കേന്ദ്രസർക്കാർ നൽകിയ മറുപടിയുടെ ഭാഗങ്ങൾ പരസ്യപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം വീണ്ടും ശുപാർശ നൽകിയത്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും കൊളീജിയവും തമ്മിൽ തുടരുന്ന പരസ്യമായ ഏറ്റുമുട്ടലിനിടെയാണ് കിരൺ റിജിജുവിന്റെ പുതിയ ആരോപണം.
ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശിപാർശയെച്ചൊല്ലി കേന്ദ്രസർക്കാരും സുപ്രീം കോടതിയും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. മൂന്നുപേരെ ജഡ്ജിമാരാക്കാനുള്ള ശിപാർശയ്ക്കെതിരായ രഹസ്യ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നയിക്കുന്ന കൊളീജിയം കഴിഞ്ഞയാഴ്ച സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണു കേന്ദ്രത്തെ ചൊടിപ്പിച്ചത്.
ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായത്തിന്റെ സുതാര്യതയില്ലായ്മയെ നിരന്തരം വിമർശിക്കുന്നയാളാണു റിജിജു. ജഡ്ജിമാർ തെരഞ്ഞെടുപ്പിനെ നേരിടുകയോ പൊതുപരിശോധനയ്ക്കു വിധേയരാകുകയോ ചെയ്യുന്നവരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ജനം നിങ്ങളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങളും വിധികളുമെല്ലാം അവർ നിരീക്ഷിക്കുന്നുണ്ട്'- മന്ത്രി മുമ്പ് ഒരു ചടങ്ങിൽ ജുഡീഷ്യറിയെ ഓർമിപ്പിച്ചു.
സ്വവർഗാനുരാഗിയായ മുതിർന്ന അഭിഭാഷകൻ സുഭാഷ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള ശിപാർശയടക്കം മൂന്ന് പേരുകൾ വെട്ടാൻ കേന്ദ്രം ഉന്നയിച്ച കാരണങ്ങളാണു കഴിഞ്ഞ 19-നു സുപ്രീം കോടതി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇക്കാര്യത്തിൽ ഐ.ബിയും റോയുമടക്കം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കടുത്ത അതൃപ്തിയിലാണ്. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കാൻ 1993 മുതൽ നിലനിൽക്കുന്ന കൊളീജിയം സമ്പ്രദായത്തോടുള്ള കേന്ദ്രത്തിന്റെ എതിർപ്പാണു ജുഡീഷ്യറിയുമായുള്ള സംഘർഷത്തിനു കാരണം. ജഡ്ജി നിയമനത്തിനു കൂടുതൽ വിശാലമായ സമിതി വേണമെന്നതാണു കേന്ദ്രത്തിന്റെ ആവശ്യം.
ഇക്കാര്യത്തിൽ പാർലമെന്റ് പാസാക്കിയ നിയമം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത പാർലമെന്റ് നിർമ്മിക്കുന്ന നിയമത്തിനാണു പ്രാധാന്യമെന്നു കേന്ദ്രസർക്കാർ വാദിക്കുന്നു. കൊളീജിയം സംവിധാനം രാജ്യത്തെ നിയമമാണെന്നു സുപ്രീം കോടതിയും ചൂണ്ടിക്കാട്ടുന്നു. സർക്കാരും ജുഡീഷ്യറിയുമായുള്ള ഈ തർക്കം നിലവിൽ ഒരു ഭരണഘടനാപ്രശ്നമായി മാറിയിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍