കലാപം എന്നല്ല ഉപയോഗിക്കുന്നത് വംശഹത്യ എന്ന വാക്ക്; ആർഎസ്എസിനെ കുറിച്ച് പറയുമ്പോൾ വാളുമായി ആയുധ പരിശീലനം നടത്തുന്ന രംഗങ്ങൾ; കാണിക്കുന്നത് കഷണ്ടിക്കാരനായ പരുത്തി വസ്ത്രം ധരിച്ച പഴയ മോദിയെ; ഇരകളുടെ അനുഭവസാക്ഷ്യം ഹൃദയഭേദകം; ഇത് മോദിക്കെതിരായ കുറ്റപത്രം തന്നെ; ബിബിസി ഡോക്യുമെന്ററി വിലയിരുത്തുമ്പോൾ
എം റിജു
കോഴിക്കോട്: 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ബിബിസി ഡോക്യുമെന്ററിയുടെ പേരിൽ രാജ്യം ഇളകി മറയുന്ന ദിവസമാണല്ലോ കടന്നുപോയത്. ഇന്ത്യയിൽ യു ട്യുബിൽ നിന്നും ട്വിറ്ററിൽ നിന്നും നീക്കം ചെയ്യപ്പെട്ട ഈ ഡോക്യൂമെന്ററി ഇപ്പോൾ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കേരളത്തിലെമ്പാടും പ്രദർശിച്ചിച്ചുവരികയാണ്.
തങ്ങളുടെ നൂറുവർഷത്തെ ചരിത്രത്തിനിടയിൽ, അഫ്ഗാനിസ്ഥാൻ തൊട്ട് അന്റാർട്ടിക്ക വരെയുള്ള വിവിധ സ്ഥലങ്ങളിലായി ബിബിസി എടുത്ത നിരവധി ഡോക്യൂമെന്ററികളുടെ പൊതു സ്വഭാവമാണ് ഇതിനും. ഒരു സംഭവത്തിൽ ഉൾപ്പെട്ട ഇരകളുടെ അനുഭവങ്ങൾ, അന്വേഷണ ഉദ്യോഗസ്ഥർ, അക്കാര്യം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെയൊക്കെ അഭിമുഖങ്ങളിലുടെയും വസ്തുതാന്വേഷണത്തിലൂടെയുമാണ് ഇത് കടന്നുപോകുന്നത്. ഫലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കുറ്റപത്രമായി മാറുകയാണ് ഈ ഡോക്യുമെന്ററി.
കലാപമല്ല വംശഹത്യ
ഗുജറാത്ത് റയട്ട് അഥവാ കലാപം എന്ന വാക്കല്ല ജിനോസൈഡ് അഥവാ വംശഹത്യ എന്ന വാക്കാണ് ഡോക്യുമെന്ററി ഉപയോഗിക്കുന്നത്്. ഒരു വംശത്തെ ലക്ഷ്യമിട്ടുണ്ടായ ആസൂത്രിത കാലാപം തന്നെയാണ് അത് എന്നാണ് ബിബിസി പറഞ്ഞുവെക്കുന്നത്. എന്നാൽ ഗുജറാത്ത് കലാപ സമയത്തും പിന്നീടുമായി സാംസ്കാരിക- മനുഷ്യാവകാശ പ്രവർത്തകരും, തെഹൽക്ക സിറ്റിങ്ങ് ഓപ്പറേഷനിലും ഒക്കെ കണ്ടെത്തിയ കാര്യങ്ങൾ തന്നെയാണ് ബിബിസിയും അവർത്തിക്കുന്നത്. വെളിപ്പെടുത്തൽ എന്ന് പറയാവുന്നത്, ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കാര്യങ്ങളാണ്. ഇത് ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. പക്ഷേ അതിലെ പല വിവരങ്ങളും മാധ്യമങ്ങൾ ചോർത്തിയിരുന്നു. ഡോക്യുമെന്ററിയിൽ ബ്രിട്ടീഷ് സർക്കാറിലെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നവർ റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ പദ്ധതി തയാറാക്കിയാണ് ഗുജറാത്ത് കലാപം നടന്നതെന്ന് ബിബിസി പറയുന്നു.
2002ലെ വംശഹത്യയുടെ കാരണങ്ങൾ അറിയാൻ യുകെ സർക്കാർ ഔദ്യോഗികമായി നിയമിച്ച സംഘത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് രണ്ട് ഭാഗമായുള്ള ബിബിസി ഡോക്യുമെന്ററി. ഇതുവരെ പുറത്തുവരാതിരുന്ന അന്വേഷണറിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ ഡോക്യുമെന്ററിയിലുണ്ട്. വംശഹത്യാവേളയിൽ യുകെയുടെ വിദേശ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ അടക്കം പല പ്രമുഖരുടെയും പ്രതികരണങ്ങളുമുണ്ട്.
കലാപത്തിന്റെ നേരിട്ടുള്ള ഉത്തരവാദി മുഖ്യമന്ത്രിയായിരുന്ന മോദിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെ പിൻവലിക്കുന്നതിലും ഹിന്ദു തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിലും മോദി സജീവ പങ്കുവഹിച്ചെന്ന് റിപ്പോർട്ട് പറയുന്നു. ജാക്ക് സ്ട്രോയും ഇത് സ്ഥിരീകരിക്കുന്നണ്ട്. പുറത്തുവന്നതിലും ഭീകരമാണ് കാര്യങ്ങളെന്നും റിപ്പോർട്ടിലുണ്ട്. മുസ്ലിം സ്ത്രീകൾ ആസൂത്രിതമായി ബലാത്സംഗം ചെയ്യപ്പെട്ടു. രാഷ്ട്രീയപ്രേരിതമായിരുന്ന കലാപത്തിൽ ഹിന്ദു മേഖലകളിൽനിന്ന് മുസ്ലിങ്ങളെ ആട്ടിപ്പായിക്കുകയായിരുന്നു ലക്ഷ്യം എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരകളുടെ ശക്തമായ പ്രതികരണങ്ങൾ
കലാപത്തിലെ ഇരകളുടെ ശക്തമായ പ്രതികരണങ്ങളാണ് ഡോക്യുമെന്ററിയിലെ എറ്റവും തീക്ഷ്ണമായ ഭാഗം. ഗുൽഭർഗ സൊസൈറ്റിയിലെ കൂട്ടക്കൊലയെ കുറിച്ച് ദൃക്സാക്ഷിയായ ഇംത്തിയാസ് പഠാൻ, കോൺഗ്രസ് എം പിയായ ഇഹ്സാൻ ജാഫ്രിയുടെ കൊലപാതകത്തെ കുറിച്ച് പറയുന്നുണ്ട്. നൂറോളം പേർ അഭയം തേടിയ ജാഫ്രിയുടെ വീട് കലാപകാരികൾ വളഞ്ഞപ്പോൾ അദ്ദേഹം രക്ഷക്ക് വേണ്ടി സകലമാന നേതാക്കളോട് സഹായം തേടി. പക്ഷേ നിരാശയായിരുന്നു ഫലം. ഒടുവിൽ ജാഫ്രി ഗുജറാത്ത് മുഖ്യമന്ത്രി മോദിയെ തന്നെ നേരിട്ട് വിളിച്ച് സഹായം തേടുന്നു. പക്ഷേ പരിഹാസമായിരുന്നു മറുപടിയെന്നും ഇംതിയാസ് പഠാൻ പറയുന്നു.
എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ജാഫ്രി 'എന്നെ കൊന്നിട്ട് നിങ്ങൾക്ക് സന്തോഷം കിട്ടുമെങ്കിൽ എന്നെ കൊന്നോളൂ എന്നും, ഇവിടെയുള്ള സ്ത്രീകളേയും കുട്ടികളേയും വെറുതെ വിടണമെന്നും, ഞാൻ താഴേക്ക് ഇറങ്ങി വരുകയാണ് എന്നെ കൊല്ലാം' എന്ന് പറഞ്ഞു കൊലയാളികൾക്കിടയിലേക്ക് നടന്നുപോയി. വൈകാതെ അദ്ദേഹത്തെ വെട്ടിയും കുത്തിയും തീവെച്ചും കൊല്ലുന്നു. ഇംതിയാസ് പഠാന്റെ ഈ വാക്കുകൾ, ഹൃദയഭേദകമായാണ് ബിബിസി ചിത്രീകരിക്കുന്നത്. അതുപോലെ ബെസ്റ്റ് ബേക്കറി കൂട്ടക്കൊല, ഹരേൺ പാണ്ഡ്യവധം, സഞ്ജീവ്ഭട്ട്, ടീസ്റ്റ, ആർബി ശ്രീകുമാർ തുടങ്ങിയവരുടെ അറസ്റ്റ്, എന്നിവയും കാണിക്കുന്നുണ്ട്. അതോടെ ഒരു സിനിമയിൽ എന്ന പോലെ ഗുജറാത്ത് കലാപത്തിന്റെ വ്യാപ്തിയും, ആസുത്രണവും എല്ലാം പ്രേക്ഷകന്റെ മനസ്സിലേക്ക് കടുന്നുവരികയാണ്.
ഡോക്യമെന്ററിയിൽ മോദിയുടെ രൂപഭാവങ്ങൾ ഇന്ന് കാണുന്നതിൽനിന്ന് തീർത്തും വ്യത്യസ്തമാണ്. കഷണ്ടിക്കാരനായ, പെറുക്കിപ്പെറുക്കി ഇംഗ്ലീഷ് പറയുന്ന, പരുത്തി വസ്ത്രം ധരിച്ച മോദിയാണ് ഡോക്യമെന്ററിയിലുള്ളത്. ഇന്ന് നാം കാണുന്നതാവട്ടെ ഇംഗ്ലീഷ് ഒഴുക്കോടെ പറയുന്ന, നെറ്റി വരെ മുടിയുള്ള ഇറ്റാലിയൻ വസ്ത്രം ധരിക്കുന്ന സുന്ദരനായ മോദിയെയാണ്. മോദിയുടെ ശരീരഭാഷയിലുള്ള വ്യത്യാസം പോലും ബിബിസി കൃത്യമായി ഒപ്പിയെടുക്കുന്നുണ്ട്. ആർഎസ്എസിനെ കുറിച്ച് പറയുമ്പോൾ കാണിക്കുന്നത് വാളുമായി ആയുധ പരിശീലനം നടത്തുന്ന രംഗങ്ങളാണ് കാണിക്കുന്നത്. ഇതൊക്കെ ബിബിസി ഡോക്യുമെന്ററിയുടെ കൃത്യമായ രാഷ്ട്രീയം വെളിപ്പെടുത്തുന്നതാണ്.
പക്ഷേ ഇതിൽ ഇന്ത്യ നാളിതുവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ കാര്യമോ മോദിയെ ബോധപുർവം അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളോ ഉണ്ടെന്ന് തോനുന്നില്ല. ഗുജറാത്ത് കലാപത്തെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ വിമർശനത്തിന് വരെ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി പാത്രമായിരുന്നു. ഇന്ത്യൻ മാധ്യമങ്ങളും മോദിയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ഹീറോ ഓഫ് ദ ഹേട്രഡ് അഥവാ വെറുക്കപ്പെട്ടവരുടെ നായകൻ എന്ന് പറഞ്ഞായിരുന്നു, മോദിയുടെ ചിത്രം വെച്ച് ഇന്ത്യാ ടുഡെയുടെ ഒരു കവർ സ്റ്റോറി. മറ്റ് ദേശീയമാധ്യമങ്ങളും മോദിയെ കണക്കിന് വിമർശിച്ചിരുന്നു. പക്ഷേ ആ സമയം എല്ലാം കഴിഞ്ഞു. ഗുജറാത്ത് കലാപത്തിന്റെ കാലുഷ്യം രാജ്യം ഒരുകണക്കിന് ഇല്ലാതാക്കി. കോടതികൾ മോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി. ഈ സമയത്ത് എന്തിനാണ്, പ്രധാനമന്ത്രിയെ അപമാനിക്കാൻ ഈ വിഷയം കുത്തിപ്പൊക്കുന്നത് എന്നാണ് ബിജെപി വൃത്തങ്ങളുടെ ചോദ്യം. പക്ഷേ ബിബിസി പറയുന്നത് എത്രകാലം കഴിഞ്ഞാലും ഒരു വിഷയം നിലനിൽക്കുമെന്നും, തങ്ങൾ ലോകവ്യാപകമായി നടത്തിയ വസ്തുതാന്വേഷണങ്ങളുടെ തുടർച്ചയാണ് ഇതെന്നുമെന്നുമാണ്. കെന്നഡിയുടെ മരണം തൊട്ട് സദ്ദാമിന്റെ കൊലവരെ അന്വേഷിച്ച് ഡോക്യൂമെന്ററിയാക്കിയത് മറക്കരുതെന്നും ബിബിസി വക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍