ഈ സേനയിലേക്ക് റിക്രൂട്ട്മെന്റ് ജയിലിൽ നിന്ന്! നിയമനം കൊടും കുറ്റവാളികൾക്ക്; തലയും കാലും കൈയും വെട്ടിമാറ്റി മൃതദേഹം കത്തിക്കും; ഇരകളെ ഊഴമിട്ട് ബലാത്സഗം ചെയ്യും; തോക്ക് മുതൽ മിസൈൽ വരെ ആയുധങ്ങൾ; ഇപ്പോൾ അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളുടെ പട്ടികയിൽപ്പെടുത്തി യുഎസ്; പുടിന്റെ ബിനാമി സേന വാഗ്നർ ഗ്രൂപ്പ് ക്രൂരരിൽ ക്രൂരർ
എം റിജു
ജയിലിൽനിന്ന് റിക്രൂട്ട്മെന്റ് നടക്കുന്ന സൈന്യത്തെക്കുറിച്ച് നിങ്ങൾ ലോകത്ത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ജയിലിൽ നിങ്ങൾ കിടക്കേണ്ടിവന്ന കുറ്റത്തിന്റെ പൈശാചികത്വം ഇവിടെ പ്രതിക്ക് ഗുണം ചെയ്യും. കാരണം ഈ സേനയിലേക്ക് വേണ്ടത്, കൊടും ക്രൂരന്മാരെയാണ്. അങ്ങനെ അറപ്പില്ലാതെ കൊല്ലാനും, ബലാത്സഗം ചെയ്യാനുമൊക്കെ കഴിയുന്ന ജയിൽപ്പുള്ളികളെ വെച്ച് ഒരു സ്വകാര്യ സേന. അതാണ് റഷ്യൻ പ്രസിഡന്റ് വാ്ളാദിമിർ പുടിന്റെ നേതൃത്വത്തിൽ വളർത്തിയെടുത്ത വാഗ്നർ ഗ്രൂപ്പ്. ഇപ്പോൾ അമ്പതിനായിരം പേർ ഉള്ള ഈ സേനയിലെ 80 ശതമാനവും ക്രൂരമായ കുറ്റ കൃത്യങ്ങൾ നടത്തിയ ക്രിമിനലുകളാണ്! ഇപ്പാൾ അമേരിക്ക അന്താരാഷ്ട്ര കുറ്റവാളിസംഘങ്ങളുടെ പട്ടികയിൽപ്പെടുത്തിയതോടെ വാഗ്നർ ഗ്രൂപ്പ് വീണ്ടും വാർത്തകളിൽ നിറയുകയാണ്.
വെറുമൊരു ഗുണ്ടാ സംഘമല്ല ഇവർ. ആധുനിക ആയുധങ്ങളും റോക്കറ്റുകളും ടാങ്കുകളുമൊക്കെയുള്ള പട്ടാളമാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ അവർ നാശം വിതച്ചു കഴിഞ്ഞു. പുടിനെ എതിർക്കുന്നവർ ലോകത്ത് എവിടെയായാലും കൊല്ലപ്പെടുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല. കാലകയേപ്പടപോലെ കടന്നുപോകുന്നിടമെല്ലാം നക്കിത്തുടച്ച് പോകുന്ന വാഗ്നർ സൈന്യം, ഇപ്പോൾ യുക്രൈയിൽ റഷ്യക്കുവേണ്ടി പോരടിക്കയാണ്. കൊള്ളയും, കൊലയും, ബലാത്സഗവും നടത്തി അവർ യുദ്ധം ആഘോഷിക്കുന്നു!
യുക്രൈനിനോട് കൊടും ക്രൂരത
യുക്രൈനെതിരായ യുദ്ധത്തിൽ മുൻനിരയിലുണ്ട്. ഗ്രൂപ്പിലെ അമ്പതിനായിരത്തോളം പേർ യുക്രൈൻ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ടെന്നും ഇതിൽ 80 ശതമാനംപേരെയും ജയിലിൽനിന്ന് റിക്രൂട്ട് ചെയ്തതാണെന്നും യു.എസ്. ദേശീയസുരക്ഷാവക്താവ് ജോൺ കിർബി ആരോപിച്ചു. യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായി വാഗ്നർ ഗ്രൂപ്പ് ഉത്തരകൊറിയയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിന്റെ ചിത്രങ്ങൾ കിർബി പുറത്തുവിട്ടു. വൻതോതിൽ മിസൈലുകളും തോക്കുകളും വാങ്ങി റഷ്യൻസൈന്യത്തിന്റെ വാഹനം തിരിച്ചുപോകുന്ന ദൃശ്യങ്ങൾ യു.എസ്. രഹസ്യാന്വേഷണവിഭാഗമാണ് ശേഖരിച്ചത്. ഉത്തരകൊറിയയിൽനിന്ന് ആയുധം സ്വീകരിക്കുന്നത് യു.എൻ. നയങ്ങൾക്ക് എതിരാണ്. ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കിർബി പറഞ്ഞു.
വാഗ്നർ ഗ്രൂപ്പ് റഷ്യയിലെ ഔദ്യോഗിക സെന്യത്തിന് ഭീഷണി ആയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യാപകമായ പീഡനങ്ങളും മനുഷ്യാവകാശധ്വംസനങ്ങളും നടത്തുന്ന സംഘടനയാണ് വാഗ്നർ. അതിന് പിന്തുണ നൽകുന്നവരെ കണ്ടെത്താനും തകർക്കാനും ചെയ്യാവുന്നതെല്ലാം ചെയ്യും -കിർബി പറഞ്ഞു.യുക്രൈനെതിരായ യുദ്ധത്തിൽ പ്രിഗോസിൻ വ്യക്തിപരമായി തീരുമാനമെടുക്കുന്നുണ്ടെന്നും ഇത് റഷ്യൻ സൈന്യത്തിനുതന്നെ ഭീഷണിയായിരിക്കുകയാണെന്നും കിർബി ആരോപിച്ചു.
അന്താരാഷ്ട്ര കുറ്റവാളിസംഘത്തിന്റെ പട്ടികയിൽപ്പെടുത്തിയതോടെ, ഇറ്റാലിയൻ മാഫിയസംഘങ്ങളുടെയും ജപ്പാൻ, റഷ്യ എന്നിവിടങ്ങിലെ ക്രിമിനൽ ഗ്രൂപ്പുകളുടെയും കൂട്ടത്തിലായി വാഗ്നർ ഗ്രൂപ്പ്. ഇതോടെ ഇനി പഴയതുപോലെ ഇവരുടെ കളികൾ നടക്കില്ലെന്നും, വൈകാതെ അമേരിക്ക ഇവർക്കെതിരെ പൂർണ്ണമായും തിരിയുമെന്നും റിപ്പോർട്ടുകളുണ്ട്.
പുടിന്റെ ബിനാമി സേന
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ബിനാമി സേനയാണ് ഇതെന്ന് പരസ്യമായ രഹസ്യമാണ്. പുടിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗൻസി പ്രിഗോസിൻ 2014-ലാണ് വാഗ്നർ ഗ്രൂപ്പ് എന്ന സ്വകാര്യ സൈനികസംഘം രൂപവത്കരിച്ചത്. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവർഷംകൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള സംഘമായി മാറി. ദിമിത്രി ഉത്കിനാണ് സൈന്യത്തിന്റെ തലവൻ.
റഷ്യയിലെ ഹോട്ടൽശൃംഖലയുടെ ഉടമയാണ് പ്രിഗോസിൻ. അവിടെ പുതിൻ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നതിനാൽ 'പുടിൻസ് ഷെഫ്' എന്നും പ്രിഗോസിൻ അറിയപ്പെടുന്നു. ആഗോളതലത്തിൽ വ്യാപാരബന്ധങ്ങളും ആയുധക്കച്ചവടവുമുള്ള സംഘടനയാണ് വാഗ്നർ. യു.എസിന്റെ ക്രിമിനൽപ്പട്ടികയിൽ ഉൾപ്പെട്ടതോടെ സംഘടനയ്ക്കെതിരേ പലതരത്തിലുമുള്ള വിലക്കുകൾക്ക് സാധ്യതയുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിന്റെ സുരക്ഷാ കാര്യങ്ങൾ മുഴുവൻ നോക്കുന്നതും ഈ സംഘടനയാണ്. 2017-ൽ പുറത്തിറങ്ങിയ ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം സംഘത്തിൽ 6,000 സൈനികർ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കടലാസിൽ വാഗ്നർ ഗ്രൂപ്പ് സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെങ്കിലും അതിന്റെ മാനേജ്മെന്റും പ്രവർത്തനങ്ങളും റഷ്യൻ മിലിട്ടറി, ഇന്റലിജൻസുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അമേരിക്കൻ തിങ്ക്ടാങ്ക് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് പറയുന്നത്. അതുകൊണ്ടുതന്നെയാണ് ഇവർക്ക് റഷ്യൻ ജയിലുകളിലൊക്കെപോയി റിക്രൂട്ട്മെന്റ് നടത്താൻ കഴിയുന്നതും.
തല വെട്ടിമാറ്റി മൃതദേഹം കത്തിക്കും
പിടിച്ചോണ്ട് വരാൻ പറഞ്ഞാൽ കൊന്നോണ്ട് ചെല്ലുന്നവർ എന്നും, മൊസാദിനേക്കാൾ കടുപ്പമുള്ളവർ എന്നുമാണ് ഇവർ അറിയപ്പെടുന്നത്. രഹസ്യ ഓപ്പറേഷനുകളിലൂടെയാണ് മൊസാദ് ലക്ഷ്യം നേടുന്നതെങ്കിൽ നേരിട്ട് മുഖാമുഖം നിന്നാണ് വാഗ്നർ ഗ്രൂപ്പിന്റെ ഇടപെടലുകൾ. യുക്രൈൻ പ്രസിഡന്റ് വ്ളാഡമിർ സെലെൻസ്കിയെ വധിക്കുന്നതിനുള്ള ക്രെംലിനിൽ നിന്നുള്ള ഉത്തരവോടെ യുക്രൈൻ തലസ്ഥാനത്ത് ഈ സംഘമെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ സെലൻസ്കി ഈ കൊലയാളി സംഘത്തിൽനിന്ന് രക്ഷപ്പെട്ടു. ഫെബ്രുവരി 28 ന് ദ ടൈംസിൽ വന്ന റിപ്പോർട്ട് പ്രകാരം സെലൻസ്കിയെ വധിക്കാനായി വാഗ്നർ ഗ്രൂപ്പിലെ 400 ഓളം പേരാളികളെയാണ് റഷ്യ കീവിലേക്ക് അയച്ചത്. എന്നിട്ടും സെലൻസ്ക്കി അജയ്യനായി നിൽക്കുന്നത് വേറെ കാര്യം.
നീണ്ടതും പ്രത്യക്ഷവുമായ സൈനിക ഓപ്പറേഷനുകളെക്കാൾ നിശബ്ദമായ കൊലപാതകങ്ങളിലാണ് സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിക്രൂരമായ കൊലപാതകങ്ങളിലാണ് വാഗ്നർ ഗ്രൂപ്പിന്റെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്നതിൽ പലതും. തലയും കാലും കൈയും വെട്ടിമാറ്റി മൃതദേഹം കത്തിക്കുകയെന്നത് വാഗ്നർ ഗ്രൂപ്പിന്റെ കൊലപാതകങ്ങളിലെ പ്രത്യേകതയായി കരുതപ്പെടുന്നു. യുദ്ധക്കുറ്റവാളികളോട് നീതിപുർവകമായ പെരുമാറ്റമൊന്നും ഇവർക്കില്ല. ഇരകളെ ബലാത്സഗം ചെയ്്തുകൊള്ളാനുള്ള അനൗദ്യോഗികമായ ഉത്തരവും ഇവർക്കുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തുന്ന യുദ്ധങ്ങളിൽ റഷ്യൻ സർക്കാരിനൊപ്പം ഇവർ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. സിറിയ, മാലി, സുഡാൻ, മൊസാംബിക്ക്, സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്, എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ റഷ്യക്കായി വാഗ്നർ ഗ്രൂപ്പിന്റെ പോരാളികളുണ്ടായിരുന്നു. നിലവിൽ ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയയിലും ഇവരുണ്ട്. സിറിയയിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് റഷ്യ ഇടപെട്ടപ്പോൾ സിറിയൻ യുദ്ധ ഭൂമിയിലേക്കും വാഗ്നർ ഗ്രൂപ്പെത്തി.യുക്രൈനിലെ ഫാസിസ്റ്റുകൾക്കെതിരെയാണ് തങ്ങൾ പോരാടുന്നതെന്നാണ് വാഗ്നർ ഗ്രൂപ്പ് പറയുന്നത്. പക്ഷെ വാഗ്നർ ഗ്രൂപ്പ് നേതൃത്വം തന്നെ നിയോ നാസികളാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
2019 ൽ ഇത്തരത്തിൽ കൊല ചെയ്യപ്പെട്ട നിരവധി പേരുടെ വീഡിയോ ഫുട്ടേജുകൾ വാഗ്നർ ഗ്രൂപ്പിന്റെ പേരിൽ പുറത്ത് വന്നിരുന്നു. പുടിന്റെ പിന്തുണയുള്ള സിറിയൻ സ്വേച്ഛാധിപതി ബാഷർ അസദിനെ സഹായിക്കാൻ വാഗ്നർ ഗ്രൂപ്പിനെ സിറിയിലേക്ക് അയച്ചിരുന്നു. ലിബിയയിൽ പ്രവർത്തിച്ചിരുന്ന വാഗ്നർ ഗ്രൂപ്പ് സംഘം ഉപയോഗിച്ചിരുന്ന ടാബലെറ്റ് ബിബിസിക്ക് ലഭിച്ചിരുന്നു. ഇതിൽ ഈ കൊലയാളി സംഘം ഉപയോഗിച്ചിരുന്ന അത്യാധുനിക റഡാർ സംവിധാനം എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു.
വാഗ്നർ ഗ്രൂപ്പുകളെ കുറിച്ച് ജോയിന്റ് ഫോഴ്സ് കമാൻഡിന്റെ മുൻ കമാൻഡറായ ജനറൽ സർ റിച്ചാർഡ് ബാരൺസ് പറഞ്ഞ വാക്കുകൾ ഏറെ പ്രശസ്തമാണ്. 'അവർ വളരെ ഫലപ്രദമാണ്, കാരണം, അവർക്ക് നിഴലിൽ നിന്ന് പ്രത്യക്ഷപ്പെടാനും വളരെ അക്രമാസക്തമായ കാര്യങ്ങൾ ചെയ്യാനും പിന്നീട് അത് പോലെ തന്നെ അപ്രത്യക്ഷമാകാനും കഴിയും, ആരാണ് ഉത്തരവാദിയെന്ന് മാത്രം വ്യക്തമാകില്ല. അവർക്ക് റഷ്യൻ സർക്കാരുമായി നേരിട്ട് ബന്ധമില്ല, അതിനാൽ തന്നെ അവയ്ക്ക് തെളിവുകളും കണ്ടെത്താൻ പറ്റില്ല.' എന്നായിരുന്നു.
പക്ഷേ ഇപ്പോൾ യുഎസ് അന്താരാഷ്ട്ര കുറ്റവാളിസംഘങ്ങളുടെ പട്ടികയിൽപ്പെടുത്തിയതോടെ കാര്യങ്ങൾ മാറുകയാണ്. ഇതോടെ ഇനി ഇവർക്കെതിരെ ലോകവ്യാപകമായി നടപടിയുണ്ടാവുമെന്നാണ് കരുതുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്