കണ്ടു കെട്ടുന്നത് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ എടവണ്ണപ്പാറ എളമരത്തെ വീടും 43 സെന്റ് സ്ഥലവും ഉൾപ്പെടെ മലപ്പുറത്തെ 126 പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്ത്; ചില സർവേ നമ്പറിൽ വ്യത്യാസം; നടപടികൾ തുടരുമ്പോൾ
ജംഷാദ് മലപ്പുറം
മലപ്പുറം: മലപ്പുറം ജില്ലയിലെ 126 പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി. കഴിഞ്ഞ സെപ്റ്റംബർ 23-നു പി.എഫ്.ഐ. നടത്തിയ ഹർത്താൽ അക്രമങ്ങളോടനുബന്ധിച്ച് പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണു നടപടി. ജപ്തി നടപ്പാക്കി 23-നു റിപ്പോർട്ട് സമർപ്പിക്കണമെന്നു ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം ഉൾപ്പെടെയുള്ള പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ നടപടി തുടങ്ങിയത്. ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം സ്വത്ത് വകകളുണ്ട്. ഇന്നലെ രാത്രിയും തുടർന്ന ജപ്തി നടപടികൾ ഇന്ന് പൂർത്തിയാക്കും. നേതാക്കളുടെ വീട്, ഭൂമി എന്നിവയ്ക്ക് പുറമെ മഞ്ചേരി, തിരുനാവായ, വളാഞ്ചേരി എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപനങ്ങളും കണ്ടുകെട്ടുന്നുണ്ട്.
തിരൂർ താലൂക്കിൽ 40 പേരുടെ സ്വത്ത് വകകൾ കണ്ടുകെട്ടി. ഏറനാട് -10, നിലമ്പൂർ- 12, പെരിന്തൽമണ്ണ - 14, പൊന്നാനി - നാല്, തിരൂരങ്ങാടി - 10, കൊണ്ടോട്ടി - മൂന്ന് സ്വത്ത് വകകൾ എന്നിങ്ങനെ ഇന്നലെ ജപ്തി ചെയ്തു. ചില സ്വത്ത് വകകളുടെ സർവേ നമ്പറിൽ വ്യത്യാസമുണ്ട്. ഇതടക്കം പരിഹരിച്ചാവും ഇന്നത്തെ ജപ്തി നടപടികൾ പുരോഗമിക്കുക. പി.എഫ്.ഐ ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ എടവണ്ണപ്പാറ എളമരത്തെ വീടും 43 സെന്റ് സ്ഥലവും കണ്ടുകെട്ടിയതിൽ ഉൾപ്പെടും.അതേ സമയം ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണു നടപടി ആരംഭിച്ചത്.
മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കണ്ടുകെട്ടൽ നടന്നത്. താഴേ പറയുന്ന ഇടങ്ങളിൽ ഇതിനോടകം കണ്ടുകെട്ടൽ നടപടി ആരംഭിച്ചിട്ടുണ്ട്.
1) പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷൻ പരിധിയിൽ അമരമ്പലം വില്ലേജ് കരുളായി വില്ലേജ്
2) നിലമ്പൂർ പി എസ് പരിധിയിൽ നിലമ്പൂർ വില്ലേജ് മമ്പാട് വില്ലേജ്
3) എടവണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ എടവണ്ണ വില്ലേജ്
4) പൊന്നാനി
5) പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വള്ളിക്കുന്ന് വില്ലേജ്
6) കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടക്കൽ വില്ലേജ്
7)വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ എടയൂർ വില്ലേജ് കാട്ടിപ്പരുത്തി വില്ലേജ്
8) തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിരൂർ മുനിസിപ്പാലിറ്റി തിരുനാവായ വില്ലേജ് തിരൂർ വില്ലേജ്
9) പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പാണ്ടിക്കാട് വില്ലേജ്
10) വേങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ വേങ്ങര വില്ലേജ്
11) കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂർക്കനാട് വില്ലേജ് പുഴക്കാട്ടിരി വില്ലേജ്
12) മങ്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ വലമ്പൂർ വില്ലേജ്
13) തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ തിരൂരങ്ങാടി വില്ലേജ് കണ്ണമംഗലം വില്ലേജ്
14) മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിൽ മലപ്പുറം വില്ലേജ് മേൽമുറി വില്ലേജ്.
15)മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിയിലെ വിവിധ ഇടങ്ങൾ
കരുനാഗപ്പള്ളിയിൽ പി.എഫ്.ഐ. നേതാവ് അബ്ദുൾ സത്താറിന്റെ 18 സെന്റ് സ്ഥലവും വീടുമാണു തഹസിൽദാരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ, പൊലീസ് കാവലോടെ കണ്ടുകെട്ടിയത്. ജപ്തിസമയത്ത് സത്താറിന്റെ ബന്ധുക്കൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നു. കണ്ടുകെട്ടിയ സ്വത്ത് ലേലം ചെയ്യും. പി.എഫ്.ഐയെ കേന്ദ്രസർക്കാർ നിരോധിച്ചതിനു പിന്നാലെ, അബ്ദുൾ സത്താറിനെ കരുനാഗപ്പള്ളിയിലെ കാരുണ്യ സെന്ററിൽനിന്ന് എൻ.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് വിഴിഞ്ഞം, പൂവാറിൽ പി.എഫ്.ഐ. പ്രവർത്തകൻ എലിത്തോപ്പ് കോയവീട്ടിൽ ഫസലുദീന്റെ മൂന്ന് സെന്റ് ഭൂമി ജപ്തിചെയ്തു. ഇന്നലെ രാവിലെയെത്തിയ ഉദ്യോഗസ്ഥസംഘം അരമണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി. ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി. ബസ് തകർത്ത കേസിൽ ഫസലുദ്ദീൻ അറസ്റ്റിലായിരുന്നു.
കണ്ണൂർ ജില്ലയിൽ എട്ടുപേരുടെ സ്വത്തുക്കളാണു കണ്ടുകെട്ടാനുള്ളത്. കണ്ണൂർ താലൂക്കിൽ രണ്ടിടത്തു ജപ്തി പൂർത്തിയായി. മാവിലായിലെ നൗഷാദിന്റെ അഞ്ച് സെന്റ്, കടമ്പൂർ സ്വദേശി കെ.വി. നൗഷാദിന്റെ രണ്ടര സെന്റ് വീതം കണ്ടുകെട്ടി.
്എറണാകുളം ജില്ലയിൽ ആലുവയിൽ പി.എഫ്.ഐ. പരിശീലനകേന്ദ്രമായിരുന്ന പെരിയാർവാലി കാമ്പസ് സ്ഥിതി ചെയ്യുന്ന 68 സെന്റ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കുഞ്ഞുണിക്കര കരിമ്പായിൽ അബ്ദുൾ ലത്തീഫിന്റെ മൂന്ന് സെന്റ്്, ഉളിയന്നൂർ കണ്ണംകുളത്ത് പി.എ. മുഹമ്മദിന്റെ അഞ്ച് സെന്റ്, കുന്നത്തേരി കാഞ്ഞിരത്തിങ്കൽ മൻസൂറിന്റെ മൂന്ന് സെന്റ്് വസ്തുക്കൾ ജപ്തിചെയ്തു. പെരിയാർ വാലി കാമ്പസ് എൻ.ഐ.എ. സെപ്റ്റംബർ 29-നു നടത്തിയ റെയ്ഡിൽ പൂട്ടി മുദ്രവച്ചിരുന്നു. പി.എഫ്.ഐയുടെ ആരംഭകാലത്ത് ജില്ലാ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച കെട്ടിടമാണിത്. പിന്നീട് പെരിയാർവാലി കാമ്പസ് എന്ന പേരിൽ ചാരിറ്റി സംഘടനയായി.
തൃശൂരിൽ കുന്നംകുളത്ത് പി.എഫ്.ഐ. നേതാക്കളായ പഴുന്നാന സ്വദേശി അസീസ്, കേച്ചേരി ചിറനെല്ലൂർ പട്ടിക്കര സ്വദേശി മുസ്തഫ, പെരുമ്പിലാവിൽ താമസിക്കുന്ന ചിറനെല്ലൂർ സ്വദേശി ഉസ്മാൻ, പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങൾ, വടുതല ഉള്ളിശ്ശേരി സ്വദേശി റഫീഖ് തുടങ്ങിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. പത്തനംതിട്ടയിൽ ആനപ്പാറ സ്വദേശികളായ സാദിഖ്, നിസാർ, കോന്നി കുമ്മണ്ണൂർ സ്വദേശി സബീർ എന്നിവരുടെ സ്വത്തുക്കളാണ് ഇന്നലെ കണ്ടുകെട്ടിയത്. ജില്ലയിൽ ഏഴുപേരിൽനിന്നായി 5.2 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടാനാണു കലക്ടറുടെ ഉത്തരവ്. ശേഷിച്ചത് ഇന്ന് പൂർത്തിയാകും.
ഇടുക്കിയിൽ തൊടുപുഴ, ഉടുമ്പഞ്ചോല, ഇടുക്കി, ദേവികുളം താലൂക്കുകളിലെ ആറിടങ്ങളിലായിരുന്നു ജപ്തി. പി.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന മുരിക്കാശേരി തുണ്ടിയിൽ ടി.എ. നൗഷാദ് (4.99 സെന്റ്), കരിമണ്ണൂർ വില്ലേജിൽ ചെലവ് നൈനുകുന്നേൽ താഹ (8.65 സെന്റ്), കാരിക്കോട് വില്ലേജിൽ മുണ്ടയ്ക്കൽ ഷിഹാബ് (3.9 സെന്റ്), പാറത്തോട് വില്ലേജ് തോവാളപ്പടി കരിവേലിൽ നൗഷാദ് (1.5192 ഹെക്ടർ), കൂമ്പൻപാറ പീടികയിൽ നവാസ് (14.99 സെന്റ്), പാമ്പാടുംപാറ വില്ലേജിൽ മഠത്തിൽ ഷഫീഖ് (37.05 സെന്റ്) എന്നിവരുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്.
കോട്ടയത്ത് ഹർത്താൽ ആക്രമണക്കേസിലെ അഞ്ച് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഈരാറ്റുപേട്ട, നടയ്ക്കൽ സ്വദേശികളായ മാങ്കുഴയ്ക്കൽ മുജീബ്, പുതുപ്പറമ്പിൽ ഷെഫീഖ്, വെള്ളൂർപ്പറമ്പിൽ റഷീദ്, മുണ്ടക്കയം വേലനിലം സ്വദേശി പി.പി. ഹാരീസ്, ചങ്ങനാശേരി പെരുന്ന ആളായിൽ സാജിദ് എന്നിവരുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. പാലക്കാട് ആലത്തൂർ വില്ലേജിലെ പള്ളിപ്പറമ്പിൽ ബാവയുടെ വീടും അഞ്ചേകാൽ സെന്റ് സ്ഥലവും കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ പുന്നപ്പാടം മദ്രസയ്ക്കു സമീപം കാജാ ഹുസൈന്റെ 60 സെന്റ് കൃഷിഭൂമിയുമാണ് റവന്യൂ വിഭാഗം കണ്ടുകെട്ടിയത്. പി.എഫ്.ഐ. പുതുനഗരം ഡിവിഷൻ പ്രസിഡന്റായിരുന്ന ബാവ എലപ്പുള്ളി സഞ്ജിത്ത് വധകേസിലെ മുഖ്യ സൂത്രധാരനായിരുന്നു. ഇപ്പോൾ ഈ കേസിൽ ജയിലിലാണ്. കാജാഹുസൈൻ പ്രവർത്തകനാണ്.പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ. റൗഫിന്റെ സ്വത്തും കണ്ടുകെട്ടി. പട്ടാമ്പി ഓങ്ങല്ലൂരിലെ പത്ത് സെന്റ് സ്ഥലമാണ് ജപ്തി ചെയ്തത്. ജില്ലയിൽ പട്ടാമ്പിയിൽ അഞ്ചു പേരുടെ സ്ഥലങ്ങൾ ഉൾപ്പെടെ ആകെ 16 പി.എഫ്.ഐ. നേതാക്കളുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്.
കോഴിക്കോട് ജില്ലയിൽ നാല് താലൂക്കുകളിലായി 23 പി.എഫ്.ഐ. നേതാക്കൾക്കു ജപ്തി നോട്ടീസ് നൽകി. വയനാട്ടിൽ 14 പേരുടെ സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തി. എടവക, മാനന്തവാടി, വെള്ളമുണ്ട, പൊരുന്നനൂർ, അഞ്ചുകുന്ന്, നല്ലൂർനാട്, മുട്ടിൽ സൗത്ത്, നെന്മേനി, കുപ്പാടിത്തറ എന്നിവിടങ്ങളിലായിരുന്നു നടപടി.
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്