കടപ്പുറത്തെ കണ്ണീർ കണ്ട് ഇടപെടൽ; വലിയതുറ മിനി ഫിഷിങ് ഹാർബറിനായി നാളുകൾ നീണ്ട പരിശ്രമം; സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ കേന്ദ്ര സർക്കാർ മുഴുവൻ തുകയും മുടക്കാൻ തയ്യാർ; മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നൽകി കൃഷ്ണകുമാർ; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മത്സ്യബന്ധനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വലയുന്ന തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യമായ വലിയതുറ മിനി ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കുന്നതിന് ദീർഘനാളായി അവർക്കൊപ്പം പരിശ്രമത്തിലാണ് നടനും ബിജെപി നേതാവുമായ നടൻ കൃഷ്ണകുമാർ. തലസ്ഥാന നഗരത്തോട് ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട കടപ്പുറത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നതിനുള്ള പരിശ്രമം വിജയം കാണുമെന്ന പ്രതീക്ഷ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് കൃഷ്ണകുമാർ.
സംസ്ഥാന സർക്കാർ സ്ഥലം കൊടുത്താൽ കേന്ദ്ര സർക്കാർ പദ്ധതിക്കായി മുഴുവൻ തുകയും മുടക്കാൻ തയ്യാറാണ്. അത്യാധുനിക രീതിയിലുള്ള കോൾഡ് സ്റ്റോറേജ്, മിനി ഹോസ്പിറ്റൽ, നല്ല ഭക്ഷണ ശാല, ഹെലിപാട് എന്നീ സൗകര്യങ്ങളോടെ 5 മിനി ഫിഷിങ് ഹാർബറുകളുടെ പണികൾ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നതിനോടൊപ്പം വലിയതുറയും ഉൾപെടുത്താമെന്നു കേന്ദ്രമന്ത്രി എൽ മുരുഗൻ ഉറപ്പു നൽകിയതായി കൃഷ്ണകുമാർ പറയുന്നു.
മിനി ഫിഷിങ് ഹാർബറിനായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനെ കൃഷ്ണകുമാർ നേരിട്ടുകണ്ട് നിവേദനം നൽകി. വളരെ താല്പര്യത്തോടെ മുഖ്യമന്ത്രി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. വിഷയം പഠിച്ച ശേഷം അനുഭാവപൂർവ്വം നടപടി എടുക്കാമെന്ന് അറിയിച്ചതായും കൃഷ്ണകുമാർ തന്റെ കുറിപ്പിൽ പറയുന്നു.
2021 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ മോദി തിരുവനന്തപുരത്ത് എത്തിയപ്പോൾ കൃഷ്ണകുമാർ ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മോദി അപ്പോൾതന്നെ രണ്ട് മന്ത്രിമാരെ സ്ഥലം സന്ദർശിക്കാൻ വിട്ടു. മുരളീധരനും പ്രഹ്ളാദ് ജോഷിയും അവിടെ നേരിട്ടെത്തി. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നു. തുടർന്ന് കൃഷ്ണകുമാറും സംഘവും ഡൽഹിയിൽ പോയി കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം റുപാലയെ നേരിട്ടുകണ്ടു.
ഫിഷറീസ് മന്ത്രി സഹമന്ത്രിയായ എൽ മുരുകനെ ചുമതലയേൽപ്പിക്കുന്നു. കർണാടകയുടെ ഫിഷറീസ് മന്ത്രിയെക്കൂടി ടീമിൽ ഉൾപ്പെടുത്തുന്നു. അങ്ങനെ അവർ നീണ്ട പരിശ്രമങ്ങളും പഠനങ്ങളും നടത്തി ഏതാണ്ട് 160 - 170 കോടി രൂപ മുടക്കി വലിയതുറയിൽ ഒരു ഫിഷറീസ് ഹാർബർ നടപ്പാക്കാമെന്ന് അറിയിച്ചിരുന്നു. പഠനങ്ങൾ നടത്തി കേന്ദ്ര ഫിഷറീസ് മന്ത്രാലയം അതിന്റെ ആവശ്യം മനസിലാക്കുന്നു.
കേന്ദ്രഫിഷറീസ് സഹ മന്ത്രി എൽ മുരുകൻ നേരിട്ട് തിരുവനന്തപുരത്ത് എത്തുകയും വലിയതുറയിലെ മത്സ്യത്തൊഴിലാളി നേതാക്കളെ അടക്കം നേരിട്ട് കണ്ട് വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് വേണ്ട കാര്യങ്ങൾ കേന്ദ്രമന്ത്രി നേരിട്ട് ധരിപ്പിച്ചു. യോഗത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. അതിൻ പ്രകാരം സംസ്ഥാന സർക്കാറുമായി കത്തിടപാടുകൾ നടന്നുകൊണ്ടിരിക്കുന്നു.
കടൽപ്പാലത്തിന് മുകളിൽ നിന്നും കട്ടമരം തള്ളിയിട്ട് ചാടിയാണ് മത്സ്യത്തൊഴിലാളികൾ നിലവിൽ മത്സ്യബന്ധനത്തിന് പോകുന്നത്. ധാരാളം പേർക്ക് പരിക്കേൽക്കുന്നു. മരിക്കുന്നു. ഇതിനൊക്കെ ശാശ്വതമായ പരിഹാരം കാണുന്നതിനാണ് ഫിഷിങ് ഹാർബർ നിർമ്മിക്കുവാനുള്ള പദ്ധതി മുന്നോട്ട് വച്ചത്. ട്രജിങ് നടത്തി ലഭിക്കുന്ന മണൽ പ്രദേശത്തെ ആവശ്യങ്ങൾക്ക് വിനിയോഗിക്കാം.
ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പൂന്തുറ മുതൽ വേളി വരെയുള്ള പ്രദേശത്തുള്ളവർക്ക് മീൻ പിടിക്കാൻ കടലിലേക്ക് ഇറങ്ങുവാൻ സൗകര്യമില്ല. വിഴിഞ്ഞം തുറമുഖ പ്രദേശമായി മാറുകയാണ്. ശംഖുമുഖം കടലെടുത്തു. മത്സ്യത്തൊഴിലാളികൾക്ക് വള്ളം ഇറക്കുന്നതിനോ മീൻ പിടിച്ചുകൊണ്ടുവരുന്നതിനോ ഉള്ള സൗകര്യം ഇല്ല.
യന്ത്രബോട്ടുകളിലാണ് പോകുന്നതെങ്കിൽ തിരിച്ച് കരയിലെത്താൻ വലിയ പ്രയാസം നേരിടേണ്ടി വരുന്നു. അതുകൊണ്ട് വലിയതുറപാലത്തിൽ ചെന്ന് കടലിലേക്ക് എടുത്ത് ചാടിയാണ് അവർ മത്സ്യബന്ധനത്തിന് പോകുന്നത്. മുട്ടിടും അതിന് പിന്നാലെ എടുത്ത് ചാടും. കടലിലെ തിര നോക്കിയുള്ള ഒരു കണക്കുകൂട്ടലിലാണ് ഈ ചാട്ടം ചാടുന്നത്. പക്ഷെ പലപ്പോഴും അപകടം ഉണ്ടാകാറുണ്ട്. നിരവധി പേർ ഈ പരിശ്രമത്തിനിടയിൽ മരിച്ചുപോയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ രണ്ട് മൂന്ന് ദിവസം കടലിൽ കഴിഞ്ഞിട്ട് തിരിച്ചുവരുമ്പോൾ അവർക്ക് മീൻ കയറ്റാൻ വഴിയില്ല. വലിയ കയറിൽ കപ്പി കെട്ടി വലിച്ചു കയറ്റുകയാണ്. അല്ലെങ്കിൽ അവർ വിഴിഞ്ഞത്തുകൊണ്ടുപോകണം.
അതിനുള്ള അധിക ചെലവ്. വലിയതുറയിലെ മത്സ്യത്തൊഴിലാളികൾ മീൻ വിഴിഞ്ഞത്തുകൊണ്ടുപോകുക എന്നത് ചെലവേറിയ കാര്യമാണ്. മത്സ്യത്തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഒരു ഫിഷിങ് ഹാർബർ എന്നത്. അങ്ങനെ വന്നാൽ ഈ പ്രദേശത്തെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഭയമില്ലാതെ പോകാൻ കഴിയും. മീൻ പിടിച്ച് തിരികെ കരയിലേക്ക് കൊണ്ടുവരാൻ കഴിയും.
വലിയതുറയിലെ മത്സ്യത്തൊഴിലാളികളുടെ ചിരകാല ആവശ്യമായ മിനി ഫിഷിങ് ഹാർബർ തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായി ഒതുങ്ങിയിട്ടു 25 വർഷങ്ങൾ കഴിഞ്ഞു. സംസ്ഥാന സർക്കാർ സ്ഥലം കൊടുത്താൽ കേന്ദ്ര സർക്കാർ മുഴുവൻ തുകയും മുടക്കാൻ തയ്യാറാണ്. സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ട സ്ഥലം അനുവദിച്ച് നൽകിയാൽ കേന്ദ്രസർക്കാരിന്റെ സഹായത്തോടെ പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് തീരദേശത്തെ മത്സ്യത്തൊഴിലാളികൾ.
Stories you may Like
- വലിയതുറ മിനി ഫിഷിങ് ഹാർബറിനായി കേന്ദ്ര ഫിഷറീസ് മന്ത്രിയെ കണ്ട് കൃഷ്ണകുമാർ
- ഗുണ്ട ജാങ്കോ കുമാർ അടക്കം 4 പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം
- ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാർ
- മത്സ്യത്തൊഴിലാളി ക്ഷേമം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം സജി ചെറിയാൻ നിർവഹിച്ചു
- കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍