മുംബൈ വിട്ട് കറാച്ചി കേന്ദ്രീകരിച്ച് പുതിയ അധോലോകം കെട്ടിപ്പെടുത്ത് ഡി കമ്പനി ലോകത്തിന് ഭീഷണിയായി; ഇന്ത്യ വിട്ട് ആദ്യമെത്തിയത് ദുബായിയുടെ സുരക്ഷിതത്വത്തിൽ; പിന്നാലെ പാക്കിസ്ഥാനിലെത്തി; അഭയം നൽകിയത് പത്താൻ കുടുംബം; ഒടുവിൽ ആ കുടുംബത്തിൽ നിന്ന് വിവാഹം; ആരാണ് ദാവൂദിന്റെ രണ്ടാം ഭാര്യ? അധോലോക നായകൻ പാക്കിസ്ഥാന്റെ മരുമകനാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ദാവൂദ് കസ്ക്കർ ഇബ്രാഹീം! ഇന്ത്യയിൽ ഇന്ന് ഏറ്റവും വെറുക്കപ്പെട്ടവരുടെ പേര് ചോദിച്ചാൽ ആദ്യ പത്തിൽ വരും ഈ അധോലോക നായകൻ.. മുംബൈ സ്ഫോടന പരമ്പരകൾ അടക്കം നൂറുകണക്കിന് ജീവരുന്നില്ല. ബോളിവുഡ് സുന്ദരികൾക്കൊപ്പം നിശാക്ലബ്ലുകളിൽ ആടിപ്പാടുകയും, ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അത്താഴവിരുന്ന് ഉണ്ണുകയും, ഹിന്ദിസിനിമാ ലോകത്തെ ഉള്ളം കൈയിൽ എടുത്ത് അമ്മാനമാടുകയും ചെയ്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു, ഇന്ന് ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായി അറിയപ്പെടുന്ന, ദാവൂദ് ഇബ്രാഹീമിന്.
ഒരുകാലത്ത് മുംബൈയെ വിറപ്പിച്ച അധോലോക നായകന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾക്ക് ദേശീയ തലത്തിൽ വലിയ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. 67 വയസ്സുള്ള ദാവൂദ് ഇബ്രാഹിം കസ്കർ പുനർവിവാഹം കഴിച്ചുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത്തവണ തനിക്ക് അഭയം നൽകിയിരിക്കുന്ന പാക്കിസ്ഥാന്റെ മരുമകനായാണ് ദാവൂദ് മാറിയിരിക്കുന്നത്. പാക്കിസ്ഥാൻകാരിയായ പത്താൻ പെൺകുട്ടിയെയാണ് ദാവൂദ് രണ്ടാം വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് സൂചന. ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവനും ഹസീന പാർക്കറിന്റെ മകനുമായ അലി ഷായാണ് എൻഐഎയ്ക്ക് നൽകിയ മൊഴിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
അലി ഷായെ ചോദ്യം ചെയ്തതിൽ നിന്ന് തന്റെ അമ്മാവൻ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനി പത്താൻ പെൺകുട്ടിയെ വിവാഹം കഴിച്ചതായി വെളിപ്പെടുത്തുകയായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ ആദ്യ ഭാര്യ മെഹ്ജബീൻ ദുബായിൽ വെച്ച് കണ്ടപ്പോൾ തന്നോട് ഇക്കാര്യം പറഞ്ഞതായാണ് അലി ഷാ വ്യക്തമാക്കിയത്. അതേസമയം ദാവൂദ് ഇബ്രാഹിം തന്റെ ആദ്യ ഭാര്യ മഹ്ജബീനുമായി വിവാഹമോചനം നടത്തിയിട്ടില്ലെന്നും അലിഷ ചോദ്യം ചെയ്യലിൽ എൻഐഎയോട് വ്യക്തമാക്കിയിട്ടുണ്ട്.
70കളുടെ അവസാനം മുതൽ 90കളുടെ തുടക്കം വരെ ബോംബെ എന്ന മഹാനഗരത്തെ നിയന്ത്രിച്ചിരുന്നത് ദാവൂദ് കസ്ക്കർ ഇബ്രാഹീം എന്ന അധോലോക നായകൻ തന്നെയായിരുന്നു. 93ലെ മുംബൈ സ്ഫോടനത്തിൽ പ്രതിചേർക്കപ്പെട്ട് രാജ്യം വിട്ട ദാവൂദ് പാക്കിസ്ഥാൻ ഗവൺമെന്റിന്റെ സംരക്ഷണയിലും ശരിക്കും വിലസിയാണ് ജീവിച്ചത്. മുംബൈ വിട്ട് കറാച്ചി കേന്ദ്രീകരിച്ച് പുതിയ അധോലോകം കെട്ടിപ്പെടുത്ത് ഡി കമ്പനി ലോകത്തിന് ഭീഷണിയായി. 300 ബില്യൺ ഡോളർ ആസതിയുള്ള ലോകമെമ്പാടും സ്വത്തുക്കൾ ഉണ്ടായിരുന്നു ഡി കമ്പനിക്ക്. എന്നാൽ ആ പ്രതാപം ഇന്നില്ല.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ലിസ്റ്റിലുള്ള ദാവൂദ് ഇബ്രാഹിം കഴിഞ്ഞ 30 വർഷമായി അതിർത്തിക്കപ്പുറത്ത് ഒളിവിലാണ്. വിവിധ സ്ഫോടനങ്ങളിലൂടെ തൊണ്ണൂറുകളിൽ മുംബൈയെ ഭീതിയിലാഴ്ത്തിയ ദാവൂദ് ശേഷം ഇന്ത്യ വിട്ട് ദുബായിലേക്ക് ചേക്കേറിയിരുന്നു. അതിനുപിന്നാലെ പാക്കിസ്ഥാനിൽ അഭയം പ്രാപിക്കുകയും ചെയ്തു. പാക്കിസ്ഥാനിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്ക് നടുവിലാണ് ദാവൂദ് കുടുംബത്തോടൊപ്പം കഴിയുന്നത്.
സിനിമാ ടിക്കറ്റ് ബ്ലാക്കിൽ വിറ്റ് തുടക്കം
അതിശയമെന്നു പറയട്ടെ, ലോകത്തിലെ എല്ലാ അധോലോക നയാകരുടെയും കഥകൾ ഏതാണ്ട് ഒരുപോലെയാണ്. ലോകത്തിന്റെ ഏറ്റവും വലിയ അധോലോക നായകരായി കണക്കാക്കുന്ന ലക്കി ലൂസിയാനോയും കപ്പോണുംതൊട്ട് ദാവൂദ് ഇബ്രാഹീമും ഛോട്ടാരാജനും നമ്മുടെ കാരിസതീശനും കരടി മനോജുംവരെയുള്ളവരുടെ 'ആത്മകഥ' ഏകദേശം ഒരുപോലെയാണ്! സിനിമാ തിയറ്ററുകളിൽ ബ്ളാക്കിന് ടിക്കറ്റ് വിറ്റ് തുടക്കം, പിന്നെ രാഷ്ട്രീയക്കാർക്കുവേണ്ടിയും പ്രാദേശിക ദിവ്യന്മാർക്കുവേണ്ടിയും അല്ലറച്ചില്ലറ അടിപിടികൾ. ക്രമേണ തർക്കങ്ങളിൽ മധ്യസ്ഥരായി ജനകീയസ്വഭാവം കൈവരിക്കും. ഓരോ രാജ്യത്തെയും സാഹചര്യവും ഭൂമിശാസ്ത്രവുമനുസരിച്ച് മദ്യവും മയക്കുമരുന്നും മണലും വിലകുറച്ച് എത്തിക്കുന്നു. അൽപകാലം കഴിയുമ്പോൾ കുടംതുറന്ന് ഭൂതം പുറത്തുചാടും. ഭരണകൂട തിന്മകളിൽനിന്ന് ജനങ്ങളെ 'സഹായിച്ച്' തുടങ്ങിയവർ കണ്ണിൽചോരയില്ലാത്ത ഗാങ് ലീഡർമാരാവുന്നു. ഇറ്റലിയിലെ സിസിലി ദ്വീപിൽ ജനങ്ങളെ 'സഹായിച്ച്'തുടങ്ങി ആഗോളവ്യാപകമായ മാഫിയകളെപോലെ അവർ പെട്ടെന്ന് സമാന്തര ഭരണകൂടമാകുന്നു. നമ്മുടെ ദാവൂദ് കസ്ക്കാർ ഇബ്രാഹിം എന്ന സുന്ദര വില്ലനും സംഭവിച്ചത് അതുതന്നെയാണ്.
1958 ഡിസംബർ ഇരുപത്തി ഏഴിന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഒരു പൊലീസ് കോൺസ്റ്റബിളിന്റെ മകനായി യാതൊരു ക്രിമനൽ പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ ജനിച്ച ദാവൂദ് പിന്നീട് ഡി കമ്പനി എന്ന ലോകം കണ്ട കുപ്രസിദ്ധമായ ഗ്യാങ്ങിന്റെ അധിപനായത് ചരിത്രം. ദാവൂദിന്റെ പിതാവ് ഇബ്രാഹിം കസ്കർ മുംബൈ ക്രൈ ബ്രാഞ്ചിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു. അവരുടെ ജന്മദേശം രത്നഗിരി ജില്ലയിൽ ആയിരുന്നെങ്കിലും ജോലി മുംബൈയിൽ തന്നെയായിരുന്നു. ചെറുത്തിലേ പഠിക്കാൻ യാതൊരു താൽപ്പര്യവും ഇല്ലാത്ത കുട്ടിയായിരുന്നു ദാവൂദ്. തെരുവിൽ കുട്ടി ഗ്യാങ്ങുമായി അടിപിടികളിലാണ് ക്രിമനൽ പ്രവർത്തനങ്ങളുടെ തുടക്കം. ബാപ്പ ഒന്നിനും പണം കൊടുക്കാതായതോടെ ദാവൂദിന്റെ കൗമാരക്കൂട്ടം പണം കണ്ടെത്താൻ സാർവലൗകിമായി ക്രിമിനൽ സംഘങ്ങൾ ഉപയോഗിക്കുന്ന ആ വഴിതന്നെ
തെരഞ്ഞെടുത്തു. സിനിമാ ടിക്കറ്റ് ബ്ലാക്കിൽ വിൽക്കൽ. അങ്ങനെ വിറ്റുനടന്ന ദാവൂദ് പിൽക്കാലത്ത് ബോളിവുഡ്ഡിന്റെ അവസാനവാക്കായെന്നതും ചരിത്രം.
സ്മഗളിങ്ങിന്റെ സുവർണ്ണകാലമായിരുന്നു അത്. വിദേശത്തുനിന്ന് കപ്പലിലും ലോഞ്ചിലുമായി വരുന്ന ഇലട്രോണിക്ക് സാധനങ്ങൾ കടത്തിയും അടിച്ചുപൊളിക്കാനുള്ള പണം ദാവൂദ് സംഘം കണ്ടെത്തി. ഇതൊക്കെ നടക്കുന്നത് ദാവൂദിന് വെറും 16-17 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആണെന്ന് ഓർക്കണം. പത്തൊമ്പതാമത്തെ വയസ്സിൽ ദാവൂദിന്റെ ഗ്യാങ്ങും അന്നത്തെ മുംബൈയിലെ കിരീടം വെക്കാത്ത രാജാവ് ഹാജി മസ്താന്റെ ഗ്യാങ്ങും തമ്മിൽ ഒരു വലിയ ഗ്യാങ് വാർ നടന്നു .. പണി കൊടുക്കുന്നതിൽ അഗ്രഗണ്യനായിരുന്ന ഹാജി മസ്താൻ ദാവൂദിനിട്ടു നല്ലൊരു പണിയാണ് ഒരുക്കി വെച്ചത് .
കിരീടത്തിലെ തിലകനെപ്പോലെ ഒരു പിതാവ്
ഹാജി മസ്താന്റെ വലിയ ഒരു തുകയുമായി ഒരു വാഹനം ബോംബേയിലൂടെ വരുന്നത് വിവരം കിട്ടിയ ദാവൂദും സംഘവും മസ്താന് പണി കൊടുക്കാൻ ആ പണം കൊള്ള ചെയ്തു .. എന്നാൽ അത് മസ്താന്റെ പണമായിരുന്നില്ല .മെട്രോപൊളിറ്റൻ ബാങ്കിന്റെ പണമായിരുന്നു .. ബോംബെ കണ്ട ഏറ്റവും വലിയ റോബറിയിൽ ദാവൂദ് പിടിക്കപ്പെട്ടു .. അതേ നഗരത്തിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന പിതാവിന്റെ അവസ്ഥ തിലകന്റെ കിരീടത്തിലെ അവസ്ഥയായിരുന്നു .. ഒരു കേസിൽ ദാവൂദിനെ പിടിച്ചപ്പോൾ നഗരത്തിലൂടെ ബെൽറ്റ് കൊണ്ടടിച്ചു പിതാവ് കസ്കർ ദാവൂദിനെ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട് . ദാവൂദിനെ തന്നെപ്പോലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആക്കണം എന്നായിരുന്നുത്രേ പിതാവിന്റെ ആഗ്രഹം. പക്ഷേ ദാവൂദ് മൂലം ആ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും അധോലോകത്തിൽ എത്തിപ്പെടുകയാണ് ഉണ്ടായത്. ആദ്യകാലത്ത് ഇദ്ദേഹത്തിന്റെ മകൻ എന്നപേരിൽ ബോംബെ പൊലീസ് പല കുറ്റകൃത്യങ്ങളിൽനിന്നും താക്കീത് നൽകി കേസ് എടുക്കാതെ ദാവൂദിന്റെ വിട്ടിരുന്നു. പിന്നെ ദാവൂദ് പൊലീസിനുപോലും ഭീഷണിയായി. ഹതാശനായ പിതാവ് പക്ഷേ ഒരിക്കലും ദാവൂദിന് ഒപ്പം നിന്നില്ല. (പക്ഷേ ചരിത്രത്തിന്റെ കാവ്യനീതി അവിടെയും തീരുന്നില്ല. ആ പിതാവിന്റെ കണ്ണീരിന്റെ വില ദാവൂദ് പിന്നീടായിരിക്കണം അറിഞ്ഞിട്ടുണ്ടാവുക. കാരണം ദാവൂദിന്റെ കോടികളുടെ സ്വത്തുക്കളുടെ അനന്തരാവകാശിയായ ഏക മകൻ എല്ലാ ഉപേക്ഷിച്ച് ആത്മീയ വഴിയിലേക്ക് നീങ്ങി!)
എല്ലാ അധോലോക നായകർക്കും ഒരു ഗോഡ് ഫാദർ ഉണ്ടാകും. നമ്മുടെ ദാവൂദിന് അത് ആദ്യകാലത്തെ ശത്രു ഹാജിമസ്താൻ തന്നെയായിരുന്നു. അധോലോക പ്രവർത്തനങ്ങൾ ഒക്കെ ഉണ്ടെങ്കിലും ബോംബെയിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനാതിരുന്നു മസ്താൻ. മസ്താനില്ലാതെ ബോംബെയിൽ നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ദാവൂദ് മസ്താനുമായി അടുത്തു .ഒരു വിശ്വസ്തനെ കിട്ടിയ മസ്താൻ പതിയെ സാമൂഹ്യ സേവന മേഖലകളിലേക്ക് തിരിഞ്ഞു .എന്നാലും ദാവൂദിന് നേരിടേണ്ടിയിരുന്നത് മസ്താനെക്കാൾ വലിയ എതിരാളിയെയായിരുന്നു .കരിംലാല പുഷ്തൂൺ എന്ന അഫ്ഗാനിയുടെ പത്താൻ ഗ്യാങ് .ബോംബയിലെ വലിയ ഒരു പ്രദേശത്തിന്റെ അധിപനായിരുന്ന കരിം ലാലയും ജനപ്രിയരായിരുന്നു .പോരാത്തതിന് കൊല്ലാനും ചാകാനും കൂടെ നിൽക്കുന്ന പത്താൻ ബോയ്സ് എന്ന അതി ശക്തമായ ഗുണ്ടാപ്പടയും .കരിംലാലക്ക് സിനിമ രാഷ്ട്രീയ മേഖലയിലൊക്കെ വൻ പിടിപാടുണ്ടായിരുന്നു .മസ്താന്റെ സാമ്രാജ്യത്തിന്റെ അധിപനെന്ന വഴി ദാവൂദും ബോംബയോളം വളർന്നു.
ചോരയിൽ കുളിച്ച് മുംബൈയുടെ പേടി സ്വപ്നമായി
ഗുണ്ടാ സംഘങ്ങളുടെ കൈയിൽ തോക്കുകൾ സാർവത്രികമായത് ദാവൂദ് ഗ്യാങ്ങിന്റെ വരവോടെയാണ്. ഏത് ആംഗിളിൽനന്നും വെടിവെക്കാൻ കഴിയുന്ന ഷാർപ്പ് ഷൂട്ടറായിരുന്നു ദാവൂദ് എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പറയുന്നത്. കരിലാല ഗ്യാങുമായുള്ള പോരാട്ടത്തിൽ ദാവൂദിനെ തുണച്ചത് ഈ ആയുധ ശേഖരത്തിലെ മികവ് ആയിരുന്നു.
നിരന്തര ഗ്യാങ് വാറുകൾക്കൊടുവിൽ ദാവൂദിനൊപ്പം ചെറുപ്പം തൊട്ടേ എല്ലാ ഹറാം പിറപ്പുകൾക്കും വലം ചാരി നിന്ന സഹോദരൻ സാബിർ ഖാൻ കരിംലാലയുടെ പത്താൻ ഗ്യാങ്ങുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ,ദാവൂദ് ഭാഗ്യത്തിന് ജീവനോടെ രക്ഷപ്പെട്ടു . സഹോദരന്റെ മരണം ദാവൂദിനെ ഞെട്ടിച്ചു. അയാൾ പ്രതികാരദാഹിയായി. ഈ മരണത്തിനുശേഷമാണ് ദാവൂദ് കണ്ണിൽച്ചോരയില്ലാത്ത കൊലപാതികിയായതെന്നാണ് മുംബൈ അധോലോകത്തിന്റെ ചരിത്രം എഴുതിയ രഞ്ജിത്ത് നോഹർ ചൂണ്ടിക്കാട്ടുന്നത്. പിന്നീട് കണ്ടത് മുംബൈ കണ്ട രക്ത രൂക്ഷിതമായ ഗ്യാങ് വാർ ആയിരുന്നു .ഗ്രാൻഡ് റോഡിൽ ദാവൂദും സംഘവും പത്താൻ ഗ്യാങ്ങുമായി നേരിട്ട് ഏറ്റുമുട്ടി കരിംലാലയുടെ മകൻ സമദ് ഖാന്റെ ജീവനെടുത്തു . ഭയന്നുപോയ കരിംലാല പതിയെ കച്ചവടവുമായി ഒതുങ്ങി കൂടി .പിന്നെ ബോംബൈ ദാവൂദിന്റെ കയ്യിലായി. ..അയാൾ രൂപീകരിച്ച ഡി കമ്പനി എന്ന പേര് മതിയായിരുന്നു മധ്യേഷ്യയും ആഫ്രിക്കൻ പ്രദേശങ്ങൾ വരെയും കുറ്റകൃത്യങ്ങൾക്ക് വഴി ഒരുക്കാൻ .
സിനിമ, ക്രിക്കറ്റ്, വാതുവെപ്പ്, സ്വർണ്ണക്കടത്ത്
1980 മുതലുള്ള മുംബൈയുടെ ചരിത്രം എന്നാൽ അവിടെ ദാവൂദ് ഇല്ലാതെ ഒരു കാര്യവും നടക്കില്ല എന്നായി. അക്ഷരാർഥത്തിൽ കിരീടം വെക്കാത്ത രാജാവായി മാറി ദാവൂദ്. മുബൈയിലെ റിയൽ എസ്റ്റേറ്റ് തർക്കങ്ങൾ തൊട്ട് സിനിമാ നിർമ്മാണംവരെ തീരുമാനിക്കുക ഡി കമ്പനിയാണ്. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും മയക്കുമരുന്നിന്റെയും കള്ളക്കടത്തായിരുന്നു ഡി കമ്പനിയുടെ മറ്റൊരു പ്രധാന വരുമാനമാർഗം. അതിനായി ദാവൂദിന് അന്താരാഷ്രട ബന്ധങ്ങൾ ഉണ്ടായി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഡി കമ്പനിക്ക് നിക്ഷേപം ഉണ്ടായി.
അക്കാലത്ത് മുബൈയിലെ സിനിമാ വ്യവസായത്തെ നിയന്ത്രിച്ചിരുന്നത് ഡി കമ്പനിയായിരുന്നു. ദാവൂദിന്റെ മണിയറയിൽ എത്താൻ സുന്ദരിമാരായ നടികൾ മൽസരിച്ചു. ദാവൂദിനൊപ്പം ക്രിക്കറ്റ് കാണാനും സിനിമാ താരങ്ങളുടെ വൻ നിരയായിരുന്നു. ഈ സമയത്തൊക്കെ നിരവധി ക്രിമിനൽ കേസുകൾ ദാവൂദിനെതിരെ ഉണ്ടായിരുന്നെന്ന് ഓർക്കണം. പൊലീസിന്റെയും ഭരണകർത്താക്കളുടെയും നിരന്തരമായ അലംഭാവം തന്നെയാണ് ഈ ക്രിമനിലിനെ പനപോലെ വളർത്തിയത്.
എതിർക്കാത്തവർ വെടിയുണ്ടക്ക് ഇരയായി. എത്രയോ നിർമ്മാതാക്കൾ ഫീൽഡ് ഔട്ട് ആയി. കാസറ്റ് രാജാവ് ഗുൽഷൻകുമാറിന്റെ വധം ഉദാഹരണം. വന്നുവന്ന് ഡി കമ്പനി പറയുന്ന നടന്മാരും നടിമാരുമൊ ബോളിവുഡ്ഡിൽ അഭിനയിക്കൂ എന്നായി. മിക്ക സിനിമകളുടെ ഫിനാസൻസർമാരും ഇതേ ടീം തന്നെ. തങ്ങളുടെ കള്ളക്കടത്ത് മയക്കുമരുന്ന് ബന്ധങ്ങളൊക്കെ മറികടക്കാനായി വ്യവസായികളുടെ വേഷമിട്ട് ഡി കമ്പനി മാന്യതയും നേടി. ബോളിവുഡ് നടിമാർ ദാവൂദിന്റെ ഒരു ദൗർബല്യവും ആയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്