ഇന്ത്യയെ ചൊറിഞ്ഞപ്പോഴേല്ലാം കിട്ടിയത് ഉരുളക്കുപ്പേരി മറുപടി; ഒടുവിൽ മതിയായെന്ന് തുറന്നു പറഞ്ഞു പാക്കിസ്ഥാൻ പ്രധാനമന്ത്രി; ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തിയതിലൂടെ ഞങ്ങൾക്ക് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണുണ്ടായത്; യുദ്ധങ്ങളിൽ നിന്നു പാഠം പഠിച്ചു, ഇനി സമാധാനം മതിയെന്ന് ഷഹബാസ് ഷെരീഫ്; പാക്കിസ്ഥാന്റെ വീണ്ടുവിചാരം പട്ടിണി കടുത്തതോടെ
മറുനാടൻ ഡെസ്ക്
ഇസ്ലാമാബാദ്: പട്ടിണിയും പരിവട്ടവുമായി വല്ലാത്ത അവസ്ഥയിലാണ് പാക്കിസ്ഥാൻ ജനത. തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചും ഇന്ത്യയെ ചൊറിഞ്ഞും നിന്നവർക്ക് ഇനിയും അതിന് ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇക്കാര്യം തുറന്നു പറഞ്ഞ് പാക്കിസ്ഥാൻ പ്രധാനമന്ത്രി രംഗത്തുവന്നു. ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനമാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന്, അൽ അറബിയ ടെലിവിഷനുമായുള്ള അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി പറഞ്ഞു.
മേഖലയിൽ സമാധാനം ഉണ്ടായാൽ മാത്രമേ ഇന്ത്യയും പാക്കിസ്ഥാനും വളരാനാവൂ എന്ന് ഷെരീഫ് പറഞ്ഞു. നമുക്ക് എൻജിനിയർമാരും ഡോക്ടർമാരും വിദഗ്ധ തൊഴിലാളികളുമുണ്ട്. ഇവരെയെല്ലാം ഉപയോഗിക്കാനാവണം, അതിന് സമാധാനമാണ് വേണ്ടത്. സമാധാനത്തോടെ കഴിഞ്ഞ് പുരോഗതിയുണ്ടാക്കണോ അതോ തമ്മിൽത്തല്ലി സമയം കളയണോ എന്നു നമ്മൾ തന്നെ തീരുമാനിക്കണം. മൂന്നു യുദ്ധങ്ങളാണ് പാക്കിസ്ഥാൻ ഇന്ത്യയുമായി നടത്തിയത്. കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെയാണ് അതിലൂടെ ഉണ്ടായത്. ഞങ്ങൾ പാഠം പഠിച്ചുകഴിഞ്ഞു, ഇനി സമാധാനത്തോടെ ജീവിക്കണം. അതോടൊപ്പം യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാനും നമുക്കു കഴിയണം.
ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ല. ഇതാണ് പ്രധാനമന്ത്രി മോദിയെ അറിയിക്കാനുള്ളതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനിൽ ഭക്ഷ്യവില കുതിച്ചുയരുകയും ഫലമായി സമ്പദ്വ്യവസ്ഥ തകരുകയുമാണ്. ഈ അവസരത്തിൽ അൽ അറബിയ ടിവിക്ക് പാക് പ്രധാനമന്ത്രി നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുമായി മുട്ടാനില്ലഎന്ന് പാക് പ്രധാനന്ത്രി വ്യക്തമാക്കിയത്.
ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി ഇനിയും വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശവും പാക് പ്രധാനമന്ത്രി ഇന്ത്യയ്ക്കായി നൽകി. ഭക്ഷ്യ വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിടുന്ന പാക്കിസ്ഥാനിൽ ജനം ഗോതമ്പ് ലോറിക്ക് പിന്നാലെ പായുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പട്ടിണിയിലായ ജനം തട്ടിയെടുക്കുമെന്ന് പേടിച്ച് കനത്ത കാവലിലാണ് ധാന്യങ്ങൾ കയറ്റിയ ട്രക്കുകൾ കൊണ്ടുപോകുന്നത്.
്അതേസമയം ഭക്ഷ്യമേഖലയിലും ഊർജമേഖലയിലുമുള്ള പ്രതിസന്ധി തുടരുന്നതിനാൽ ഈ വർഷം ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ലോക സാമ്പത്തിക ഫോറം വിലയിരുത്തിയിരുന്നു. സ്വകാര്യ, പൊതുമേഖലകളിലെ പ്രമുഖ സാമ്പത്തികവിദഗ്ധരിൽ ഒരു വിഭാഗമാണു ഫോറം നടത്തിയ സാമ്പത്തിക സർവേയിൽ ഈ മുന്നറിയിപ്പു നൽകിയത്. അതേസമയം, ചൈനയിൽനിന്ന് ഉൽപാദനകേന്ദ്രങ്ങൾ മറ്റു രാജ്യങ്ങളിലേക്കു മാറ്റുന്നതിനാൽ ഇന്ത്യയും ബംഗ്ലാദേശുമടക്കം ദക്ഷിണേഷ്യൻ രാജ്യങ്ങൾ നേട്ടമുണ്ടാക്കുമെന്നും സർവേയിൽ അഭിപ്രായമുയർന്നു.
ഉയരുന്ന നാണ്യപ്പെരുപ്പം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാനാകുമെന്ന പ്രത്യാശയാണു സാമ്പത്തികവിദഗ്ദ്ധർ പൊതുവേ പങ്കുവയ്ക്കുന്നത്. 18% സാമ്പത്തികവിദഗ്ദ്ധർ ഈ വർഷം മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കാണുന്നു. മൂന്നിലൊന്നു പേർ ഇതിനോടു യോജിച്ചില്ല. യുക്രെയ്ൻ യുദ്ധം അടക്കം സംഘർഷങ്ങൾ ആഗോള സമ്പദ്ഘടനയെ സ്വാധീനിക്കുന്നതു തുടരും. ഊർജപ്രതിസന്ധി മൂലം യൂറോപ്പിലെ വളർച്ചാ നിരക്ക് ദുർബലമായി തുടരുമെന്ന കാര്യത്തിൽ പൊതുഅഭിപ്രായമാണുള്ളത്. യുഎസിലെ വളർച്ചാ നിരക്കും ഈ വർഷം മോശമായി തുടരുമെന്ന് 91 % പേരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് പാക് പ്രധാനമന്ത്രി ഇന്ത്യയുമായി സഹായം അഭ്യർത്ഥിച്ചതെന്നും വ്യക്തമാക്കിയത്.
പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യൻ യുദ്ധ വിജയങ്ങൾ
ഇന്ത്യയോട് മുട്ടിയപ്പോഴൊക്കെ പാക്കിസ്ഥാൻ തോറ്റുപോയ അവസ്ഥയാണ് ഉണ്ടായത്. ആഭ്യന്തര സംഘർഷങ്ങളിലും പലപ്പോഴും സൈനിക ഇടപെടലുകൾ നടന്നുവെങ്കിലും പ്രധാനമായും നാല് യുദ്ധങ്ങളാണ് സ്വതന്ത്ര ഇന്ത്യ നേരിടേണ്ടി വന്നത്. വിഭജനത്തിന് പിന്നാലെ 1947ലുണ്ടായ ഇന്ത്യ പാക്ക് യുദ്ധമാണ് ആദ്യത്തേത്. പിന്നീട് 1965ലും 1971ലും 1999ലും ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സൈന്യങ്ങൾ മുഖാമുഖം വന്നു. പാക്കിസ്ഥാനുമായുള്ള യുദ്ധങ്ങളിലെല്ലാം ഇന്ത്യയാണ് വിജയിച്ചത്.
ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്രമായതിന് പിന്നാലെ സ്വതന്ത്ര പ്രദേശമായി നിലകൊണ്ട ജമ്മു കശ്മീരിനെ ആക്രമിച്ചു കീഴടക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചതാണ് യുദ്ധത്തിന് തുടക്കമിട്ടത്. 1947 ഒക്ടോബർ 22ന് ആരംഭിച്ച യുദ്ധം 1949 ജനുവരി അഞ്ചു വരെ നീണ്ടു. പാക്ക് പിന്തുണയുള്ള ഭീകരവാദികൾ ഇന്ത്യൻ അതിർത്തി കടന്ന് ബാരാമുള്ള വരെയെത്തി. ശ്രീനഗർ പിടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതോടെ ജമ്മു കശ്മീർ മഹാരാജാവായ ഹരി സിങ് ഇന്ത്യൻ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ഇതോടെ യുദ്ധം ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സൈന്യങ്ങൾ നേരിട്ടായി.
യുഎൻ ഇടപെടുകയും 1949 ജനുവരി ഒന്നിന് ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വരികയും ചെയ്തു. യുഎൻ കമ്മീഷൻ വെടിനിർത്തൽ കരാർ 1949 ജനുവരി അഞ്ചിന് പ്രഖ്യാപിച്ചു. തുടക്കത്തിൽ കരാർ അംഗീകരിക്കാൻ പാക്കിസ്ഥാൻ തയാറായില്ല. എന്നാൽ യുദ്ധത്തിൽ കനത്ത തിരിച്ചടി തുടർന്നതോടെ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. അപ്പോഴേക്കും യുദ്ധത്തിൽ രണ്ടായിരത്തിലേറെ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി അന്ന് കശ്മീരിൽ നിന്നും പാക്കിസ്ഥാൻ സൈന്യത്തെ പൂർണമായും പിൻവലിച്ചു. ക്രമസമാധാന പരിപാലനത്തിന് മാത്രം അത്യാവശ്യം മാത്രം ഇന്ത്യൻ സൈനികർ കശ്മീരിൽ തുടരുകയും ചെയ്തു.
രത്തോളം സൈനികർക്ക് ജീവൻ നഷ്ടമായി.
1965ലാണ് ഇന്ത്യ പാക്കിസ്ഥാനെ പിന്നീട് തോൽപ്പിച്ചത്. കശ്മീർ ഇന്ത്യയുടെ നിയന്ത്രണത്തിലായത് പാക്കിസ്ഥാന് ഒരിക്കലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ യുഎൻ പ്രമേയം നിലവിൽ വന്നെങ്കിലും അതിർത്തിയിൽ ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം തുടർച്ചയായി. കശ്മീരികളുടെ വേഷത്തിലെത്തിയ പാക്കിസ്ഥാനി സൈനികർ കച്ചിലെ കൻജാർകോട്ട് മേഖല കീഴടക്കി. ഇതിന്റെ തുടർച്ചയായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നേരിട്ട് യുദ്ധം ആരംഭിച്ചു.
വീണ്ടും ഐക്യരാഷ്ട്ര സഭ ഇടപെടുകയും 1966 ജനുവരി 10ന് ഇന്ത്യയേയും പാക്കിസ്ഥാനേയും താഷ്കന്റ് സമാധാന കരാറിൽ ഒപ്പുവെപ്പിക്കുകയും ചെയ്തു. യുദ്ധത്തിന് മുൻപുണ്ടായിരുന്ന പ്രദേശങ്ങളിലേക്ക് രണ്ടു വിഭാഗവും മാറണമെന്നായിരുന്നു നിർദ്ദേശം. ഇരുപക്ഷവും വിജയം അവകാശപ്പെട്ട യുദ്ധമായിരുന്ന ഇതെങ്കിലും ഇന്ത്യൻ സൈന്യം പാക്ക് സൈന്യത്തിന് വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഏതാണ്ട് 12,000 പട്ടാളക്കാർക്ക് ഇരുപക്ഷത്തുമായി ജീവൻ നഷ്ടമായെന്ന് കണക്കാക്കപ്പെടുന്നു.
കിഴക്കൻ പാക്കിസ്ഥാനെ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യ ഇടപെട്ടതോടെ അത് മൂന്നാം ഇന്ത്യ-പാക് യുദ്ധമായി മാറുകയായിരുന്നു. ഒരേസമയം കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലും ഇന്ത്യക്ക് പോരാടേണ്ടി വന്നു. എങ്കിലും 13 ദിവസം നീണ്ട യുദ്ധത്തിനൊടുവിൽ പാക്കിസ്ഥാന്റെ കിഴക്കൻ കമാൻഡ് കീഴടങ്ങി. യുദ്ധത്തിൽ 90,000 ലേറെ പാക്കിസ്ഥാനി സൈനികർ കൊല്ലപ്പെട്ടു.
കാർഗിൽ യുദ്ധത്തിലും ഇന്ത്യയോട് ദയനീയമായി തോൽക്കാനായിരുന്നു പാക്കിസ്ഥാന്റെ വിധി. കാർഗിൽ പോലുള്ള ഉയർന്ന മേഖലകളിൽ നിന്നും ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സൈനികർ പിൻവാങ്ങുകയും പിന്നീട് മഞ്ഞു കാലം കഴിയുന്നതോടെ തിരിച്ചെത്തുകയുമാണ് പതിവ്. അങ്ങനെ ഇന്ത്യൻ സൈന്യം പിൻവാങ്ങിയ മേഖലകൾ പാക്ക് സൈന്യം പിടിച്ചെടുത്തതോടെയാണ് കാർഗിൽ യുദ്ധം ആരംഭിക്കുന്നത്.
പാക്കിസ്ഥാന്റെ ഓപറേഷൻ ബാദറിന് മറുപടിയായി ഇന്ത്യ ഓപറേഷൻ വിജയ് ആരംഭിച്ചു. കരസേനയെ പിന്തുണക്കാനായി വ്യോമസേന ഓപറേഷൻ സഫദ് സാഗറിന് തുടക്കമിട്ടു. വലിയ തോതിൽ വ്യോമസേന യുദ്ധ മുന്നണിയിൽ സ്വാധീനം ചെലുത്തിയ യുദ്ധം കൂടിയായിരുന്നു കാർഗിലിലേത്. പാക്ക് സൈന്യത്തിന്റെ വിതരണ ശൃംഖല തകർക്കാൻ വ്യോമാക്രമണം വഴി ഇന്ത്യക്ക് സാധിച്ചു.
കാർഗിലിലെ പാക്ക് ചതി മനസിലാക്കി 1999 മെയ് മാസത്തോടെയാണ് ഇന്ത്യ തിരിച്ചടിച്ചു തുടങ്ങുന്നത്. പാക്കിസ്ഥാന്റെ നിയന്ത്രണത്തിൽ നിന്നും ഓരോ പ്രദേശങ്ങളായി ഇന്ത്യ തിരിച്ചു പിടിച്ചു. 60 ദിവസത്തോളം നീണ്ടു കാർഗിൽ യുദ്ധം. രണ്ട് ലക്ഷത്തോളം സൈനികരാണ് ഓപറേഷൻ വിജയുടെ ഭാഗമായി പാക്കിസ്ഥാൻ സൈന്യത്തിനെതിരെയും ഭീകരർക്കെതിരെയും പോരാടിയത്. 1999 ജൂലൈ 26ന് കാർഗിൽ യുദ്ധം അവസാനിച്ചു. ജൂലൈ 26 പിന്നീടുള്ള വർഷങ്ങളിൽ കാർഗിൽ വിജയ് ദിവസ് ആയി ആചരിക്കുന്നു. കാർഗിലിൽ ഇന്ത്യയുടെ 527 പട്ടാളക്കാർക്ക് ജീവഹാനി സംഭവിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്