ശ്രീചിത്ര ചതിച്ചെന്നും കരാർ വേണ്ടെന്നും ഡെൽറ്റാ സെക്യൂരിറ്റിയുടെ കത്ത്; തുടരാനില്ലെന്ന് പറഞ്ഞവർക്ക് 18 മാസം കൂടി കരാർ നീട്ടി നൽകി അത്ഭുതം! കേന്ദ്ര സ്ഥാപനത്തിൽ സെക്യൂരിറ്റിക്കാരുടെ അവസ്ഥ പരിതാപകരം; ഡെൽറ്റാക്കരും ശ്രീചിത്രാ മാനേജ്മെന്റും തമ്മിൽ ഒത്തുകളിയോ? 93 ലക്ഷത്തിന്റെ വീഴ്ചയിൽ ദുരൂഹത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വൻ അഴിമതി നടന്നതിന്റെ സാധ്യതകളുമായി സുരക്ഷാ ഏജൻസിയുടെ കത്ത് പുറത്ത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് ഡെൽറ്റാ സെക്യൂരിറ്റി സർവ്വീസ് കൈമാറിയ കത്തിൽ ക്രമക്കേടിന്റെ വ്യക്തമായ സൂചനകളാണുള്ളത്. സെക്യൂരിറ്റി കരാറിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത് നൽകിയത്. വിഷയം വിവാദമാകുമെന്നതിനാൽ സെക്യൂരിറ്റി ഏജൻസിയെ അനുനയിപ്പിച്ച് പ്രശ്ന വിഷയം തണുപ്പിക്കാനുള്ള നീക്കം ഉണ്ടായി എന്നാണ് സൂചന. കരാർ വേണ്ടെന്ന് പറഞ്ഞവർക്ക് നിലവിലുണ്ടായ ടെൻഡർ നടപടികൾ മരവിപ്പിച്ച് 18 മാസത്തേക്ക് കൂടി കരാർ നൽകിയെന്നാണ് ആരോപണം.
2020 ഓഗസ്റ്റു മുതൽ സുരക്ഷ ജീവനക്കാരെ നിയോഗിക്കുന്നത് ഡെൽറ്റ എന്ന ഏജൻസിയാണ്. രണ്ടു കൊല്ല കാലവധി തീർന്നപ്പോൾ അത് രണ്ടു മാസത്തേക്ക് ഓഗസ്റ്റിൽ നീട്ടി. രണ്ടു മാസത്തേക്കു കൂടി ദീർഘിപ്പിച്ചു. ഇത് അവസാനിപ്പിക്കാനുള്ള കത്തിൽ ഗുരുതര ആരോപണമാണുള്ളത്. 24 മാസത്തെ കരാറിന് 93 ലക്ഷത്തോളം രൂപ അധികം നൽകിയെന്നും അത് തിരിച്ചടയ്ക്കണമെന്ന് ശ്രീചിത്ര ആവശ്യപ്പെട്ടുവെന്നും സെക്യൂരിറ്റി ഏജൻസി തന്നെ വിശദീകരിക്കുന്നു. 2022 നവംബറിലെ ബില്ലിൽ തുക കുറച്ചുവെന്നും വിശദീകരിക്കുന്നു. ഇതുകൊണ്ട് വലിയ കടക്കെണിയുണ്ടായി എന്നാണ് ആക്ഷേപം. ഇങ്ങനെ പറഞ്ഞവർക്ക് തന്നെ വീണ്ടും 18 മാസത്തേക്ക് കൂടി കരാർ നീട്ടി നൽകിയത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.
1028 രൂപയാണ് സെക്യൂരിറ്റിക്കാരുടെ ദിവസ വേതനം. എന്നാൽ ഇത് 824 രൂപയാണെന്ന് പറഞ്ഞാണ് കുറവ് വരുത്തിയെന്നും സുരക്ഷാ കമ്പനി പറയുന്നു. എല്ലാ മാസവും കൃത്യമായ കണക്ക് നൽകിയെന്നും അത് പരിശോദിച്ച് തുക അനുവദിച്ച ശേഷം തിരിച്ചു പിടിക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും നിയമവിരുദ്ധമാണെന്നും കമ്പനി കത്തിൽ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഡിസംബർ 16 മുതൽ കരാറിൽ നിന്നും പിന്മാറുന്നുവെന്നാണ് കത്തിലുള്ളത്. സെപ്റ്റംബറിലേയും ഒക്ടോബറിലേയും ശമ്പള തുകയും ബാക്കിയുള്ള ബോൺസും എല്ലാം അനുവദിക്കണമെന്നും ഈ കത്തിൽ പറയുന്നു. ഇതിനൊപ്പം ബാങ്ക് ഗാരന്റെ തിരികെ ലഭിക്കാനുള്ള അനുമതിയും ചോദിക്കുന്നു.
ശ്രീചിത്രയിൽ സെക്യൂരിറ്റി ജോലി എടുക്കുന്നവരെല്ലാം വിവിധ സേനാവിഭാഗങ്ങളിൽ നിന്ന് വിരമിച്ചു എത്തുന്നവരാണ്. ഇവരെ മുമ്പ് ശ്രീചിത്ര നേരിട്ടാണ് നിയമിച്ചത്. അവർക്ക് സ്ഥിര നിയമനമാണ് നൽകിയത്. പിന്നീട് അത് കരാർ നിയമനമാക്കി. കരാർ ഏജൻസികൾക്ക് ചുമതലയും നൽകി. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഡെൽറ്റാ സെക്യൂരിറ്റീസുമായി കരാറുണ്ടാക്കിയത്. ഈ കരാറിലെ സാമ്പത്തിക ഇടപെടലാണ് വിവാദമാകുന്നത്. കേന്ദ്രഗവൺമെന്റ് അനുശാസിച്ചിട്ടുള്ള ദിവസവേതനടിസ്ഥാനത്തിലാണ് കരാർ കമ്പനിയും സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത്.
ശ്രീചിത്രയിലെ സെക്യൂരിറ്റിക്കാർക്ക് സമയബന്ധിതമായി ശമ്പളം കൊടുക്കാറില്ലെന്ന ആക്ഷേപ ശക്തമാണ്. വളരെ മാനസ്സികപീഡനങ്ങൾ അനുഭവിച്ച് ഡ്യൂട്ടി ചെയ്യുന്ന ഇവർക്ക് അടിസ്ഥാന സൗകര്യമോ, മറ്റ് സ്ഥിരം ജീവനക്കാർക്ക് കൊടുക്കുന്ന ആനുകൂല്യങ്ങളോ കൊടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സുരക്ഷാ ജീവനക്കാർ സമരവും തുടങ്ങി. ഇതിനിടെയാണ് ഗുരുതര ആക്ഷേപവുമായി സെക്യൂരിറ്റി കമ്പനിയുടെ കത്ത് മാനേജ്മെന്റിന് കിട്ടുന്നത്.
എല്ലാ മാസവും 7-ാം തീയതിക്ക് മുമ്പ് ശമ്പളം കൊടുക്കണമെന്ന നിയമം നിലനിൽക്കെ എല്ലാ മാസവും 20-ാം തീയതി കഴിഞ്ഞാലും ശമ്പളം കൊടുക്കാറില്ല എന്ന അവസ്ഥയാണ് ശ്രീചിത്രയിലുള്ളത് എന്നും ആക്ഷേപമുണ്ട്. സെക്യൂരിറ്റി ജീവനക്കാർക്ക് ഇക്കാര്യങ്ങൾ മാനേജമെന്റിനോട് പറഞ്ഞാൽ നിങ്ങൾക്ക് ഞങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നാണ് അധികാരികളുടെ ഭാഗത്തുനിന്നുള്ള മറുപടി. ശ്രീചിത്ര ഡെൽറ്റ സെക്യൂരിറ്റി ഏജൻസിക്ക് മൂന്നു മാസ ശമ്പളം കൊടുക്കാനുണ്ടെന്നാണ് സൂചന. ഇതു തന്നെയാണ് പുറത്തു വന്ന കത്തിലും നിറയുന്ന ചർച്ച. ശ്രീചിത്രമാനേജ്മെന്റും ഡെൽറ്റ സെക്യൂരിറ്റി ഏജൻസിയും തമ്മിൽ രൂപ 94 ലക്ഷം തിരിമറി നടന്നുവെന്നാണ് ആരോപണവും അതിനിടെ ഉയരുന്നുണ്ട്.
കമ്പനി നൽകിയ കത്ത് പ്രകാരം പല ചർച്ചകൾ നടക്കുകയും ശ്രീചിത്രയിലെ പല ഉദ്യോഗസ്ഥരുടെ പണി തെറിക്കും എന്ന് കണ്ടപ്പോൾ ശ്രീചിത്ര മാനേജ്മെന്റ് ഏജൻസിയുമായി അനുരഞ്ജനം നടത്തുകയും തൽഫലമായി വീണ്ടും കാലാവധി നീട്ടിനൽകി ഈ തിരിമറി നടന്ന കാശ് ഏജൻസിയിൽ നിന്ന് ഈടാക്കാൻ തീരുമാനിക്കുകയുണ്ടായി എന്നും സൂചനകളുണ്ട്. ഡയറക്ടറുടെ നിരന്തര ഇടപെടലിൽ ഏജൻസി വഴങ്ങുകയുണ്ടായി എന്നാണ് സൂചന. ഒരു ഏജൻസിക്ക് ഒരുവർഷത്തേക്കാണ് കരാർ കൊടുക്കുന്നത്. 2020 ഓഗസ്റ്റിൽ 10 നാണ് ഈ ഏജൻസി കരാർ ഏറ്റെടുക്കുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടും 1 വർഷത്തേക്ക് കൂടി നീട്ടി കൊടുത്തു. അതിന് ശേഷം രണ്ടു മാസത്തേക്കും നീട്ടി. ഇതിനിടെയാണ് സെക്യൂരിറ്റി കമ്പനി കരാറിൽ നിന്നും പിന്മാറുന്നുവെന്ന് അറിയിച്ചത്. ഇതോടെ അഴിമതി ചർച്ചയാവുകയും ചർച്ചകൾ നടക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കരാർ വേണ്ടെന്ന് പറഞ്ഞവർക്ക് 18 മാസം കൂടി കരാർ വെറുതെ കിട്ടിയെന്നതാണ് ഉയരുന്ന ആരോപണം.
ഓഗസ്റ്റിൽ കരാർ തീർന്നപ്പോൾ തന്നെ പുതിയ ടെൻഡർ വിളിക്കണമെന്ന് ശ്രീചിത്രയിലെ യൂണിയനുകൾ ആവശ്യവുമായി എത്തി. ഇതോടെ ജെം എന്ന കേന്ദ്ര സർക്കാർ സംവിധാനത്തിലൂടെ ടെൻഡർ ഓൺലൈനായി ഇട്ടു. നിരവധി പേർ ഇതിൽ താൽപ്പര്യവും കാട്ടി. ഇതിനിടെയാണ് കരാർ വേണ്ടെന്ന് പറഞ്ഞ ഡെൽറ്റയ്ക്ക് തന്നെ അനധികൃതമായി കരാർ പുതുക്കി നൽകുന്നത്. ഇതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. സെക്യൂരിറ്റിക്കാരുടെ ശമ്പളത്തിൽ 4000 രൂപയുടെ കുറവ് വരുത്തിയും മാനേജ്മെന്റും കരാറുകാരും തമ്മിലുള്ള തെറ്റിന് വിരമിച്ച സൈനികരന്മാരായ സെക്യൂരിറ്റിക്കാരിൽ നിന്നും മാസം 500 രൂപ തിരിച്ച് പിടിക്കുന്നതായും സൂചനകളുണ്ട്.
ഇങ്ങനെ ശമ്പളം തിരിച്ചു പിടിക്കാൻ നിയമം ഇല്ലെന്നതാണ് വസ്തുത. കരാറിൽ നിന്നും പിന്മാറുന്നുവെന്ന ഡെൽറ്റയുടെ കത്തിൽ തന്നെ എല്ലാ പ്രശ്നങ്ങളും വ്യക്തമാണ്. ആറു ദിവസത്തെ ജോലിയും ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയുമെന്നതാണ് നിയമം. അതായത് ഒരാൾ 26 ദിവസത്തെ ജോലി ചെയ്താൽ ഒരു മാസത്തേക്ക് ശമ്പളം കൊടുക്കണം. ബെസിക് ശമ്പളവും ഡിഎയും നൽകണമെന്നാണ് നിയമം. ഇതും ഡെൽറ്റാ സെക്യൂരിറ്റി പാലിക്കുന്നില്ല. ഏജൻസിയും സെക്യൂരിറ്റ് ഓഫീസറും നിയമ വിരുദ്ധമായാണ് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.
ശ്രീചിത്രയിലെ അറ്റൻഡർമാർ വിരമിക്കുന്ന മുറയ്ക്ക് പകരം ആളെ എടുക്കാതെ എല്ലാം കരാർ ഏജൻസികളെ ഏൽപ്പിക്കുന്നതായും പരാതിയുണ്ട്. ഇവിടെ ഏജൻസി മുഖേന ഹൗസ് കീപ്പിംഗിന്റെ പേരിൽ ആളെ എടുത്തിട്ട് ഒരു പരിശീലനവും നൽകാതെ ഇവരെക്കൊണ്ട് ഐ.സി.യു, സി.സി.യു, വാർഡ് എന്നിവിടങ്ങളിൽ അറ്റൻഡർ പണിചെയ്യിക്കുന്നതായാണ് ആരോപണം. ഏജൻസികൾ കൊടുക്കുന്ന തുച്ഛമായ ശമ്പളം അല്ലാതെ മറ്റ് അലവൻസുകൾ ഒന്നുതന്നെ ഇവർക്ക് കൊടുക്കാറില്ല.സ്ഥിരം ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ അഞ്ച് മാസം വരെ പാസാക്കാതെ വെയ്ക്കുകയും മറ്റ് ആനുകൂല്യങ്ങൾക്ക് വേണ്ടി സമരം ചെയ്യേണ്ട ഗതിക്കേടാണ് ശ്രീചിത്രയിലുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്