ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷം വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; വൻശബ്ദത്തോടെ നിലംപതിച്ചു; ആകാശത്തുവച്ചുതന്നെ വിമാനത്തിനു തീപിടിച്ചെന്ന് സൂചന; വിമാനം അഗ്നിഗോളമായി മാറുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു; നേപ്പാളിൽ രണ്ട് പതിറ്റാണ്ടിനിടെ അപകടത്തിൽ പെട്ടത് പത്തിലേറെ വിമാനങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കാഠ്മണ്ഡു: നേപ്പാളിൽ യാത്രാ വിമാനം തകർന്നു വീണത് സാങ്കേതിക തകരാറു മൂലമെന്ന് പ്രാഥമിക വിവരം. കാലാവസ്ഥ പ്രതികൂലമായിരുന്നില്ല. വിമാനത്തിന് ആകാശത്തുവച്ചുതന്നെ തീപിടിച്ചതായി വിവരം ലഭിച്ചതായാണ് എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറയുന്നത്.
ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.33നാണ് യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ72 വിമാനം കാഠ്മണ്ഡു വിമാനത്താവളത്തിൽനിന്നു പറന്നുയർന്നത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു 10 സെക്കൻഡ് മാത്രം ബാക്കിനിൽക്കെയാണ് ദുരന്തമുണ്ടായതെന്ന് എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറഞ്ഞു.
ആകാശത്തുവച്ച് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യത്തിന്റെ ആധികാരികത ഉറപ്പായിട്ടില്ല. കാഠ്മണ്ഡു വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം ഇരുപതു മിനിട്ടിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം തകർന്നുവീഴുകയായിരുന്നു എന്നാണ് വിവരം.
Moments of crash captured by Local.#Nepalplanecrash pic.twitter.com/HcV65XsxZq
— JyotirmoyK (@JyotirmoyKarmok) January 15, 2023
നിലത്തുവീണതിന് പിന്നാലെ വിമാനത്തെ അഗ്നിവിഴുങ്ങി. വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെടുന്നതിന്റെയും നിലംപതിക്കുന്നതിന്റെയും അഗ്നിഗോളമായി മാറുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമുൻപ് നിയന്ത്രണം നഷ്ടമായതിന്റെയും വൻശബ്ദത്തോടെ നിലംപതിക്കുന്നതിന്റെ വീഡിയോയും പലരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിമാനം നിലംപതിച്ചതിന് പിന്നാലെ ആളുകൾ അവിടേക്ക് എത്തിച്ചേർന്നിരുന്നു. വിമാനത്തിന് തീപിടിച്ചതിന്റെയും പുക ഉയരുന്നതിന്റെയും ആളുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതും കാണാം.
രക്ഷാപ്രവർത്തകർ വിമാനത്തിലെ തീയണയ്ക്കുന്നതിനുള്ള ശ്രമം നടത്തുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐയും പങ്കുവെച്ചിട്ടുണ്ട്. യതി എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 68 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന മുഴുവൻപേരും മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
????#BREAKING: Passenger Jet With At Least 70 People On Board Crashes
— R A W S G L ???? B A L (@RawsGlobal) January 15, 2023
⁰???? #Nepal | #Asia
Yeti Airlines flight from Kathmandu crashes in Pokhara, Nepal, with 72 people onboard with at least 70 people are dead pic.twitter.com/tbEM3zW9DR
പൊഖാറ വിമാനത്താവളത്തിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് റൺവേ നിർമ്മിച്ചിരിക്കുന്നത്. ആദ്യം പൈലറ്റ് കിഴക്ക് ദിശയിൽ ലാൻഡിങ് ആവശ്യപ്പെടുകയും അനുമതി നൽകുകയും ചെയ്തു. പിന്നീട് പടിഞ്ഞാറൻ ദിശയിൽ ഇറങ്ങാൻ അനുമതി ചോദിച്ചതോടെ വീണ്ടും അനുമതി നൽകി. എന്നാൽ ലാൻഡിങ്ങിന് പത്തു സെക്കൻഡ് മുൻപ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ പറയുന്നു.
പൊഖാറയിലെ പഴയ ആഭ്യന്തര വിമാനത്താവളത്തിനും പുതിയ രാജ്യാന്തര വിമാനത്താവളത്തിനും ഇടയിൽ, സേതി നദിക്കു സമീപമുള്ള മലയിടുക്കിലേക്കാണ് വിമാനം തകർന്നുവീണത്. കെ.സി.കമൽ, അഞ്ജു ഖതിവാഡ എന്നീ മുതിർന്ന പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഈ മാസം ഒന്നിനാണ് പൊഖാറയിലെ പുതിയ രാജ്യാന്തര വിമാനത്താവളം തുറന്നത്. ചൈനയുടെ സഹായത്തോടെയാണ് വിമാനത്താവളം നിർമ്മിച്ചത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ വിമാനത്താവളം തൽക്കാലം അടച്ചിട്ടിരിക്കുകയാണ്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 68 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നു നവജാത ശിശുക്കളും മൂന്നു കുട്ടികളും ഉൾപ്പെടുന്നു. ഇതു കൂടാതെ നാല് ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. ഇന്ത്യക്കാരുടെ തൽസ്ഥിതി സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ആകെ 15 വിദേശികളാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. നാല് റഷ്യക്കാർ രണ്ട് ദക്ഷിണ കൊറിയക്കാർ അയർലൻഡ്, ഓസ്ട്രേലിയ, ഫ്രാൻസ്, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ യാത്രക്കാർ വീതം പതിനഞ്ച് വിദേശയാത്രക്കാരുടെ കണക്കാണ് പുറത്തുവന്നിട്ടുള്ളത്.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ആഭ്യന്തര മന്ത്രി റാബി ലാമിച്ചനെയും കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നേപ്പാൾ സർക്കാർ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു
#Nepal #FlightCrash #Yeti Airlines flight has crashed in between #Kathmandu and #Pokhara in #Nepal.
— Sumit Chaudhary (@SumitDefence) January 15, 2023
68 passengers& 4 crew members… total 72 person onboard. pic.twitter.com/Jwx5C0xEN0
വ്യോമഗതാഗതത്തിന് മതിയായ സുരക്ഷ ഉറപ്പാക്കാത്തതിന് നിരന്തരം വിമർശനം കേൾക്കുന്ന രാജ്യമാണ് നേപ്പാൾ. ഇതിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ നേപ്പാളി വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകപോലും ചെയ്തിരുന്നു. 2000-ന് ശേഷം ഇതുവരേയായി നേപ്പാളിൽ പത്തിലേറെ വിമാനാപകടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 200-ലേറെ പേർ ഈ വിമാനാപകടങ്ങളിൽ മരിച്ചതായാണ് വിവരം.
പൊഖാറയിൽനിന്ന് ജൊംസോമിലേക്ക് പറന്ന താരാ എയർലൈൻസിന്റെ ട്വിൻ ഓട്ടർ വിമാനം മുസ്താങ് ജില്ലയിലെ മലനിരകൾക്കിടയിൽ തകർന്നുവീണത് 2022 മേയിൽ ആയിരുന്നു. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മുഴുവൻ പേരും മരിച്ചിരുന്നു. പൊഖാറയിൽനിന്ന് ജൊംസോമിലേക്ക് പറന്ന താരാ എയറിന്റെ ട്വിൻ ഓട്ടർ വിമാനം മുസ്താങ് ജില്ലയിലെ മലനിരകൾക്കിടയിൽ തകർന്നുവീഴുകയായിരുന്നു. കനത്ത മൂടൽമഞ്ഞ് പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടകാരണമെന്നാണ് വിവരം.
മെയ് 29 ഞായറാഴ്ച രാവിലെ 9.55-ന് പൊഖാറയിൽനിന്ന് യാത്രതിരിച്ച വിമാനത്തിന് 15 മിനിറ്റിനുശേഷം വ്യോമഗതാഗത നിയന്ത്രണകേന്ദ്രവുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. 20 മണിക്കൂറിനുശേഷമാണ് വിമാനം തകർന്നുവീണ സ്ഥലം കണ്ടെത്താനായത്. സമുദ്രനിരപ്പിൽനിന്ന് 4000 മീറ്റർ മുകളിലായിരുന്നു ഇത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.
ഹിമാലയത്തിൽ ട്രക്കിങ്ങിന് പേരുകേട്ട സ്ഥലമാണ് ജൊംസോം. പൊഖാറയിൽനിന്ന് 20 മിനിറ്റ് യാത്രചെയ്താൽ ജോസോമിലെത്താം. തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. മുംബൈയിലെ താനെയിൽ നിന്നുള്ള അശോക് കുമാർ ത്രിപാഠി, വൈഭവി ഭണ്ഡേക്കർ, ഇവരുടെ മക്കളായ ധനുഷ്, റിതിക എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
2019 ഫെബ്രുവരിയിലായിരുന്നു മറ്റൊരു അപകടം. നേപ്പാൾ ടൂറിസം മന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററായിരുന്നു അന്ന് തകർന്നത്. അപകടത്തിൽ മന്ത്രിയുൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. നേപ്പാളിലെ തെഹ്റാതും ജില്ലയിൽ വച്ചാണ് ഹെലികോപ്റ്റർ തകർന്നതെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. നേപ്പാൾ ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റു ആറുപേരുമാണ് കൊല്ലപ്പെട്ടതെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അഥോറിറ്റി അന്ന് സ്ഥിരീകരിച്ചിരുന്നു.
2018 മാർച്ചിലായിരുന്നു കാഠ്മണ്ഡുവിൽ 67 യാത്രക്കാരും നാല് ജീവനക്കാരുമായി വന്ന ബംഗ്ലാദേശിൽ നിന്നുള്ള Bombardier Q400 എന്ന വിമാനം റൺവേയിൽ തകർന്നു വീണത്. ഇതിൽ 51 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കാഠ്മണ്ഡുവിലെ ത്രിഭൂവൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലായിരുന്നു അപകടം. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
2016 ഫെബ്രുവരിയിൽ താരാ എയർലൈൻസ് വിമാനം തകർന്ന് 23 പേർ കൊല്ലപ്പെട്ടിരുന്നു. പൊഖ്റയിൽ നിന്നും ജോംസോമിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫിന് ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഈ വിമാനം ധാന ഗ്രാമത്തിൽ തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. 23 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ആരുടേയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വെള്ളിനക്ഷത്രം എന്ന വിനയൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ബാലതാരമായിരുന്നു തരുണി സച്ച്ദേവ്. സിനിമകളിലും പരസ്യ ചിത്രങ്ങളിലും തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു തരുണിയുടെ അപ്രതീക്ഷ വിയോഗം. 2012 മെയ് 14ന് നേപ്പാളിലുണ്ടായ വിമാനപകടത്തിലായിരുന്നു തരുണിയുടെ ജീവൻ നഷ്ടമാകുന്നത്.
മൂന്നുജോലിക്കാരും 16 ഇന്ത്യൻ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാറയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്ദേവും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
2011 സെപ്റ്റംബർ 25-നായിരുന്നു നേപ്പാളിലെ ലളിത്പുരിൽ വെച്ച് 19 യാത്രക്കാരുമായി പോയ വിമാനം അപകടത്തിൽപെടുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് കാഠ്മണ്ഡുവിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ സഞ്ചാരികളായ 10 ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.
ഡിസംബർ 2011-ലായിരുന്നു മറ്റൊരു അപകടം. ലംബിദാൻദയിൽ നിന്നും കാഠ്മണ്ഡുവിലേക്ക് പറന്നുയർന്ന താരാ എയർക്രാഫ്റ്റുമായുള്ള ബന്ധം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഇത് തകർന്ന നിലയിൽ കണ്ടെത്തി. അന്ന് യാത്രക്കാരായി വിമാനത്തിൽ ഉണ്ടായിരുന്ന 22 പേരുംകൊല്ലപ്പെട്ടു.
മാർച്ച് 2008-ലായിരുന്നു നേപ്പാളിൽ യു.എൻ. ഹെലികോപ്റ്റർ അപകടത്തിൽപെടുന്നത്. മാവോയിസ്റ്റ് സൈനിക ക്യാമ്പിൽ നിന്ന് തിരികെ പോയ യു.എൻ. ഹെലികോപ്റ്റർ കിഴക്കൻ നേപ്പാളിൽ വെച്ച് തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 10 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്
സെപ്റ്റംബർ 2006ലായിരുന്നു WWF പ്രതിനിധികൾ സഞ്ചരിച്ച വിമാനം നേപ്പാളിൽ അപകടത്തിൽപെടുന്നത്. നേപ്പാളിൽ WWF പരിപാടിയുമായി ബന്ധപ്പെട്ട് എത്തി 24 പ്രതിനിധികളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. നേപ്പാളിലെ തപ്ലെജുങ് പ്രദേശത്ത് വെച്ച് ഉച്ചയോടുകൂടിയായിരുന്നു അപകടം ഉണ്ടായത്.
ഇതേവർഷം തന്നെ ഉണ്ടായ യേതി ട്വിൻ ഓട്ടർ വിമാനപകടത്തിൽ 9 പേരാണ് കൊല്ലപ്പെട്ടത്. ജുംല വിമാനത്താവളത്തിൽ വച്ചായിരുന്നു അപകടമുണ്ടായത്.
2000ൽ 25 പേരുടെ മരണത്തിനിടയാക്കിയ റോയൽ നേപ്പാൾ വിമാനാപകടം. 25 പേരുടെ മരണത്തിനിടയാക്കിയ മറ്റൊരു വിമാനാപകടം 2000-ൽ നേപ്പാളിൽ ഉണ്ടായി. റോയൽ നേപ്പാൾ എയർലൈൻസിനെ വിമാനം ദാദെൽദുറയിൽ വച്ചായിരുന്നു തകർന്നു വീണത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്