ഹൈക്കോടതിയുടെ ആവശ്യപ്രകാരം ഒരു അഭിഭാഷകനെതിരേ പൊലീസ് അന്വേഷണം സംസ്ഥാനത്ത് ആദ്യമായി; ജഡ്ജിക്ക് നൽകാനെന്നുപറഞ്ഞ് സിനിമാമേഖലയുമായി ബന്ധപ്പെട്ട ഒരു കക്ഷിയിൽനിന്ന് അഭിഭാഷകൻ പണം വാങ്ങിയത് കൈക്കൂലിയായി; ഹൈക്കോടതി ഫുൾകോർട്ട് തീരുമാന പ്രകാരം കേസെടുത്ത് പൊലീസ്; അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ അന്വേഷണമെത്തിയ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജഡ്ജിക്ക് നൽകാനെന്നപേരിൽ കക്ഷിയിൽനിന്ന് കൈക്കൂലിവാങ്ങിയെന്ന ആരോപണത്തിൽ ഹൈക്കോടതി അഭിഭാഷകനെതിരേ പൊലീസ് അന്വേഷണം. അഡ്വക്കേറ്റ്സ് അസോസിയേഷൻ ഭാരവാഹിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകനെതിരേയാണ് അന്വേഷണം. ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണറിപ്പോർട്ടിനു പിന്നാലെ ചേർന്ന ഹൈക്കോടതി ഫുൾ കോർട്ടാണ് പൊലീസ് അന്വേഷണത്തിനുവിടാൻ തീരുമാനിച്ചത്. വിഷയം വളരെ ഗൗരവത്തോടെയാണ് ഹൈക്കോടതി എടുത്തിരിക്കുന്നത്. അന്വേഷണവിവരങ്ങൾ പുറത്തുവിടരുതെന്ന നിർദേശവും നൽകിയെന്നാണ് അറിയുന്നത്. ഹൈക്കോടതിയിലെ അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെയാണ് അന്വേഷണം.
അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണിത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഹൈക്കോടതിയുടെ ആവശ്യപ്രകാരം ഒരു അഭിഭാഷകനെതിരേ പൊലീസ് അന്വേഷണം നടക്കുന്നത്. രജിസ്ട്രാറുടെ കത്ത് കഴിഞ്ഞയാഴ്ച പ്രത്യേകദൂതനാണ് തിരുവനന്തപുരത്തെത്തി ഡി.ജി.പി.ക്ക് കൈമാറിയത്. തുടർന്ന് കമ്മിഷണറെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയാണ് ഡി.ജി.പി. അന്വേഷണത്തിന് നിർദേശിച്ചത്. ജഡ്ജിക്ക് നൽകാനെന്നുപറഞ്ഞ് സിനിമാമേഖലയുമായി ബന്ധപ്പെട്ട ഒരു കക്ഷിയിൽനിന്ന് അഭിഭാഷകൻ പണം വാങ്ങിയെന്നാണ് ആരോപണം. ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ ഫേസ്ബുക്ക് പോസ്റ്റിലും ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഇത് വലിയ ചർച്ചയായതിനുപിന്നാലെ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ പ്രാഥമികാന്വേഷണം നടത്തി. ഇതിൽ അഭിഭാഷകനെതിരേ പ്രഥമദൃഷ്ട്യാ തെളിവുകണ്ടെത്തിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ ഒരു ജഡ്ജിതന്നെ ചീഫ് ജസ്റ്റിസിന് കത്തും നൽകി.
കേരളത്തെ ഞെട്ടിച്ച് ഹൈക്കോടതി അഴിമതിയിൽ നിർണ്ണായക വിവരങ്ങൾ നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു്. ജസ്റ്റീസുമാരുടെ പേരു പറഞ്ഞ് കേസിൽ ഇടപെടലിന് പണം തട്ടുന്ന മാഫിസാ സംഘമാണ് ചർച്ചകളിൽ എത്തുന്നത്. ഹൈക്കോടതിയുടെ തന്നെ വിജിലൻസാണ് ഇത് കണ്ടെത്തുന്നത്. നവസിനിമാക്കാരനിൽ നിന്ന് കേസൊതുക്കാൻ ലക്ഷങ്ങൾ കോഴയായി വാങ്ങിയെന്ന ആക്ഷേപമാണ് പുതിയ വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ ഇടപെടലുകൾ നടത്തി. അങ്ങനെ വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ പരിഗണനയിലും വന്നു. കേസിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തി ഞെട്ടിക്കുന്ന വസ്തുതകൾ കണ്ടെത്തി.
ഹൈക്കോടതിയിലെ അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിന് എതിരെയായിരുന്നു റിപ്പോർട്ട്. ഈയിടെ നടന്ന അസോസിയേഷൻ തെരഞ്ഞെടുപ്പിൽ എതിരാളിക്ക് കിട്ടിയതിന്റെ ഇരട്ടി വോട്ടിന് ജയിച്ച വ്യക്തിയാണ് സൈബി. അഭിഭാഷക സംഘടനാ നേതാവെന്ന നിലയിൽ തിളങ്ങുന്ന സൈബിക്കെതിരെ ഹൈക്കോടതി ഫുൾ കോർട്ട് എന്തു നടപടി എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഡിസംബർ 16നായിരുന്നു സൈബി അസോസിയേഷന്റെ പ്രസിഡന്റായത്. തെരഞ്ഞെടുപ്പ് കാലത്താണ് കോഴ ആരോപണം ഉയരുന്നത്. ഇത് ഹൈക്കോടതിയിലെ മറ്റൊരു വക്കീൽ പരോക്ഷ സൂചനകളുമായി ഫെയ്സ് ബുക്കിൽ പോസ്റ്റാക്കി. ഈ പോസ്റ്റോടെയാണ് വിഷയം ഹൈക്കോടതി ജഡ്ജി കുഞ്ഞികൃഷ്ണന്റെ ശ്രദ്ധയിൽ എത്തുന്നത്. ഇത് സത്യം കണ്ടെത്തുന്ന തരത്തിലേക്ക് മാറുകയും ചെയ്തു.
ഹൈക്കോടതി രജിസ്ട്രാറെയാണ് ജഡ്ജി കാര്യങ്ങൾ ധരിപ്പിച്ചത്. ഇതോടെ ഹൈക്കോടതിയിലെ വിജിലൻസ് സംവിധാനം അന്വേഷണം നടത്തി. പരാതിക്കാരുടെ മൊഴി എടുത്തു. ഇതോടെ അഞ്ചു ജഡ്ജിമാരുടെ പേരിൽ അഴിമതി നടത്തിയ വക്കീലിന്റെ ചിത്രം തെളിഞ്ഞു. ഇത് ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ മുമ്പിലുമെത്തി. ഗുരുതരമായ ആരോപണങ്ങൾ ചർച്ച ചെയ്യാനാണ് ഹൈക്കോർട്ടിന്റെ ഫുൾ കോർട്ട് ചേരുന്നത്. അഡ്വക്കേറ്റിനെതിരെ നടപടിക്ക് ബാർ കൗൺസിലിനോട് ശുപാർശ ചെയ്യാം. ഇതിനൊപ്പം കോടതി അലക്ഷ്യത്തിന് കേസുമെടുക്കാം-ഈ രണ്ട് വഴികൾക്ക് അപ്പുറം പൊലീസിനെ കൊണ്ട് അഴിമതിയിൽ അന്വേഷണം നടത്താമെന്ന സാധ്യതയും ഫുൾ കോർട്ടിന് മുമ്പിലുണ്ടായിരുന്നു. അതാണ് തീരുമാനമായതും.
ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റാണ് സൈബി. അതുകൊണ്ട് തന്നെ സംഘടനയുടെ തലപ്പത്ത് ഈ അഭിഭാഷകൻ തുടരുന്നതു കൊണ്ട് ജഡ്ജിമാർക്ക് പല വേദികളും ഇദ്ദേഹവുമായി പങ്കിടേണ്ട അവസരവുമുണ്ട്. സംഘടനയിൽ നിന്ന് ഇയാളെ മാറ്റാൻ നിർദ്ദേശിക്കാൻ ഹൈക്കോടതിയിലെ ഫുൾ കോർട്ടിന് കഴിയുകയുമില്ല. ജെ എസ് അജിത് കുമാർ എന്ന അഭിഭാഷകന്റെ ഫെയ്സ് ബുക്ക് പോസ്റ്റാണ് ഈ അഴിമതിയെ പുറംലോകത്ത് ചർച്ചയാക്കിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് ഹൈക്കോടതിയിലെ അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിന് എതിരെ നടന്ന അന്വേഷണവും റിപ്പോർട്ടും വെളിച്ചത്തു കൊണ്ടു വന്നത്.
സത്യസന്ധനും മാന്യനുമായതുകൊണ്ടാകണം തന്റെ പേരിൽ വിധിക്ക് വേണ്ടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽമേൽ ജഡ്ജി നേരിട്ട് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. അതിന്മേൽ ഗുരുതരമായ അന്വേഷണം നേരിടുന്ന ഘട്ടത്തിൽ തന്നെയാണ് മറ്റ് നിരവധി ജഡ്ജിമാരുടെ പേരിലും വിധിക്കായി പണം വാങ്ങിയെന്ന ആരോപണങ്ങൾ ഒരേ അഭിഭാഷകനെതിരെ ഉണ്ടായിട്ടുള്ളത്. ഹൈക്കോടതി വേണ്ടവിധം അന്വേഷിച്ചാൽ ഇത്തരം ചവറുകളെ എന്നെന്നേക്കുമായി ചവിട്ടിപ്പുറത്താക്കാൻ കഴിയും. ഇല്ലെങ്കിൽ വിധിക്ക് വിലയിടുന്ന നീർക്കോലികൾ മേയുന്നത് കണ്ടിരിക്കാം. യഥാ രാജാ തഥാ പ്രജാ.-ഇങ്ങനെ ഒരു പോസ്റ്റ് അജിത് കുമാർ ആദ്യം ഇട്ടിരുന്നു.
അന്വേഷണത്തിന് കാരണമായ ജെ എസ് അജിത് കുമാർ എന്ന അഭിഭാഷകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
ഹൈക്കോടതിയിലെ ന്യായാധിപന്റെ പേരിൽ പണം വാങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് ചീഫിന് സമർപ്പിച്ചിട്ടുഉള്ള സംഭവം അതീവ ഗുരുതരവും കേരളത്തിലെ അഭിഭാഷകവൃത്തിക്കാകെ അപമാനകരവുമാണ്. ആരോപണ വിധേയനായ അഭിഭാഷകനെതിരെ ബാർ കൗൺസിൽ നടപടികളും ക്രിമിനൽ കോടതിയലക്ഷ്യ നടപടികളും ശുപാർശ ചെയ്തിട്ടുള്ളതും ആയത് കോടതി തുറക്കുന്ന ദിവസം ളൗഹഹ രീൗൃ േപരിഗണനയ്ക്ക് തുടർ നടപടികൾക്ക് വച്ചിട്ടുണ്ടെന്നുള്ള വസ്തുത ഹൈക്കോടതിയിലെ മാത്രമല്ല കേരളത്തിലെ മുഴുവൻ അഭിഭാഷകസമൂഹത്തിനും നാണക്കേടാണ് .
ആരോപണവിധേയൻ നിയുക്ത ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട മഹാത്മാവാണെന്നത് ഹൈക്കോടതിയിലെ വക്കീലന്മാരുടെ വിശ്വാസ്യതയെ ബാധിക്കുന്ന സംഗതിയാണ്. ഒരുത്തനോ ഒരു ഗാങ്ങോ ചെയ്തിട്ടുള്ള ക്രിമിനൽ കുറ്റത്തിന്റെ അപമാനം മുഴുവൻ വക്കീലന്മാരും താങ്ങേണ്ടതില്ല. കുറ്റവാളികൾ നിയമപരമായും മാതൃകാപരമായും ശിക്ഷിക്കപ്പെടണം.
ന്യായാധിപരെയും വിധിന്യായങ്ങളെയും വിറ്റ് പണമുണ്ടാക്കുന്ന സംഭവങ്ങളുണ്ടങ്കിൽ അവയൊക്കെയും അന്വേഷിക്കപ്പെടണം. കുറ്റവാളികൾക്കെതിരെ കടുത്ത നടപടിയെടുക്കാതിരുന്നാൽ വിശ്വാസ്യത ഇല്ലാതാകുന്നത് മുഴുവൻ ന്യായാധിപർക്കുമായിരിക്കും. ജനാധിപത്യത്തിൽ നീതിന്യായ സംവിധാനം സ്വതന്ത്രമായി നിലനിൽക്കാൻ കാരണം വിലയ്ക്ക് വാങ്ങാൻ കഴിയാത്ത ന്യായാധിപരും അവർക്കുള്ള വിശ്വാസ്യതയുമാണ്.
ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ പതിച്ചിട്ടുള്ള കാളകൂടം എത്രത്തോളം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നുള്ള വസ്തുത ശരിയായി കേസെടുത്ത് അന്വേഷിക്കപ്പെടേണ്ട ക്രിമിനൽ കുറ്റമാണ്. ഇലക്ഷനിൽ വിജയിച്ചാൽ ആരും വിശുദ്ധനാകില്ല. ഇത്തരം കള്ളനാണങ്ങളെ പുറന്തള്ളേണ്ടത് അഭിഭാഷകസമൂഹമാണ്. ചകഅ കസ്റ്റഡിയിലായ പോപ്പുലർ ഫ്രണ്ടുകാരായ രണ്ട് വക്കീലന്മാർ ഇന്നലെ മുതൽ ക്രിമിനലുകളായി മാത്രമേ പൊതുസമൂഹവും അഭിഭാഷക സമൂഹവും കാണുകയുള്ളൂ. അഭിഭാഷകരിലെ ക്രിമിനലുകൾക്കെതിരെ ജാഗ്രത പുലർത്തേണ്ടത് അഭിഭാഷക സമൂഹമാണ്.
സത്യമേവ ജയതേ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്