മത്സ്യത്തൊഴിലാളി സമുച്ഛയത്തിന് തറക്കല്ലിടും എന്ന് പറഞ്ഞ് കൈയടി കാത്ത് മന്ത്രി; ഒന്നും കിട്ടാതെ വന്നപ്പോൾ പകച്ച് മന്ത്രി; കല്ലിടുന്ന കാര്യം പറഞ്ഞപ്പോൾ കൈയടിക്കാത്തത് കേരളത്തിൽ ധാരാളം കല്ലുകൾ ഇതുപോലെ കിടപ്പുള്ളതു കൊണ്ടാണെന്ന് ബിഷപ്പിന്റെ വിശദീകരണവും; കെആർഎൽസിസി യോഗത്തിൽ മന്ത്രി സജി ചെറിയാന് സംഭവിച്ചത്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: രാഷ്ട്രീയക്കാരുടെ 'കള്ള പ്രഖ്യാപനങ്ങൾ' ആളുകൾ തിരിച്ചറിയുകയാണ്. പ്രസംഗത്തിലെ പ്രഖ്യാപനങ്ങളുടെ ആയുസും വസ്തുതയും അവർക്ക് അറിയാം. വിഴിഞ്ഞത്തുൾപ്പെടെ പ്രഖ്യാപനങ്ങൾ പലപ്പോഴും ജലരേഖയായി. എങ്കിലും വികസനത്തിന് വേണ്ടി അവർ വിട്ടു വീഴ്ചകൾ ചെയ്യുന്നു. ഇതിനെ ദൗർബല്യമായി കാണേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയാണ് അവരിപ്പോൾ. കെആർഎൽസിസി ജനറൽ അസംബ്ലിയുടെ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് സംഭവിച്ചത് ഇതാണ്.
സജി ചെറിയാൻ മത്സ്യത്തൊഴിലാളികളുടെ കൈയടി പ്രതീക്ഷിച്ച് പ്രഖ്യാപനം നടത്തുന്നു. എന്നാൽ ആരും കൈയടിച്ചില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ളാറ്റ് സമുച്ചയത്തിന് അടുത്ത മാസം തറക്കല്ലിടുമെന്നു മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു സമ്മേളനത്തിൽ. എന്നാൽ ഇതു കേട്ടിട്ടും സദസ്സിൽനിന്നു കയ്യടി ഉണ്ടായില്ല. കയ്യടിക്കാനുള്ള സമയം വേദിക്ക് മന്ത്രി നൽകി കാത്തിരിക്കുകയും ചെയ്തു. ആരും കയ്യടിക്കാതിരുന്നതിന്റെ കാരണം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ പിന്നീട് തന്നെ മന്ത്രിയോടു വിശദീകരിച്ചു. ''ഇതുപോലെയിട്ട ധാരാളം കല്ലുകൾ അവിടെത്തന്നെ കിടപ്പുണ്ട്. അതുകൊണ്ടാണു കയ്യടിക്കാൻ ആർക്കും തോന്നാതിരുന്നത്.''
മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ യോഗത്തിൽ പറഞ്ഞു. കേരള ലത്തീൻ കത്തോലിക്കാസഭയുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കെആർഎൽസിസിയുടെ 40-ാമത് ജനറൽ അസംബ്ലി വിജയപുരം രൂപതയുടെ ആതിഥേയത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി കത്തി കയറിയത്. ഭവനരഹിതരായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും ഈ സർക്കാരിന്റെ കാലത്ത് ഭവനങ്ങൾ നൽകുമെന്നും പറഞ്ഞു.
തിരുവനന്തപുരം മുട്ടത്തറയിൽ എട്ടേക്കറിൽ മത്സ്യത്തൊഴിലാളികൾക്കായി പണിയുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ തറക്കല്ലിടൽ അടുത്ത മാസം 10ന് മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം അതിരൂപത നൽകിയ ഭൂമിയിലും ഭവനങ്ങൾ പണിയും. മത്സ്യബന്ധനയാനങ്ങൾക്ക് ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില ഉയർന്നതിനാൽ എൽപിജി ഉപയോഗിച്ചുള്ള ബോട്ടുകൾ പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി എൽപിജി കിറ്റുകൾ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി വിതരണം ചെയ്യും. വിഴിഞ്ഞം പ്രശ്നം സമയബന്ധിതമായി പരിഹരിക്കുമെന്നും ലത്തീൻ കത്തോലിക്കരുമായി സർക്കാരിനുണ്ടായിരുന്ന ഊഷ്മളബന്ധം തുടർന്നും നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഫ്ളാറ്റ് പൂർത്തിയാക്കി ഉദ്ഘാടനം നടത്തുമ്പോൾ ലത്തീൻ ജനത മുഴുവൻ അവിടെയുണ്ടാകുമെന്നുകൂടി പറഞ്ഞാണു ബിഷപ് മന്ത്രിയെ യാത്രയാക്കിയത്. കെആർഎൽസിസി ജനറൽ അസംബ്ലിയിൽ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് പോകാനൊരുങ്ങുകയായിരുന്ന മന്ത്രിയെ പോകരുത് ഒരു നിമിഷം നിൽക്കണം. ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞാണ് ബിഷപ് തെക്കത്തെച്ചേരിൽ ലത്തീൻ കത്തോലിക്കരുടെ പരിഭവം പങ്കുവച്ചത്. കല്ലിടുന്ന കാര്യം പറഞ്ഞപ്പോൾ കൈയടിക്കാത്തത് കേരളത്തിൽ ധാരാളം കല്ലുകൾ ഇതുപോലെ കിടപ്പുള്ളതുകൊണ്ടാണെന്ന് ബിഷപ് പറഞ്ഞു.
മൂലമ്പള്ളിയിൽനിന്നും ഇറക്കിവിട്ടപ്പോൾ ഇട്ട കല്ലുകളവിടെയുണ്ട്. ഫ്ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെ ലത്തീൻ ജനത മുഴുവൻ അവിടെയുണ്ടാകുമെന്നും അത് എപ്പോൾ സംഭവിക്കുമെന്നറിയത്തില്ലെന്നും ബിഷപ് പറഞ്ഞു. ലത്തീൻ കത്തോലിക്കർ കേരളത്തിലെ വിവിധ ജില്ലകളിലുള്ള കാര്യം കേരളത്തിലെ തഹസിൽദാർമാർക്കും ക്ലാസ് എടുക്കണമെന്നും ബിഷപ് മന്ത്രിയോട് നിർദ്ദേശിച്ചു.
അങ്ങനെ എല്ലാ അർത്ഥത്തിലും സജി ചെറിയാനെ പരിഹസിക്കുന്നതായി ഇടപെടലുകൾ. കേരള ലത്തീൻ കത്തോലിക്കാ സഭയുടെ ഉന്നതനയ രൂപീകരണ ഏകോപന സമിതിയാണ് കെ.ആർ.എൽ.സി.സി. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ബിഷപ്പുമാരും വികാരി ജനറൽമാരും വൈദികരുടെയും അൽമായരുടെയും പ്രതിനിധികളും സംഘടനാ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. നവലോക യുവജനശുശ്രൂഷ; നയങ്ങളും ആഭിമുഖ്യങ്ങളും എന്നതാണ് അസംബ്ലിയുടെ മുഖ്യചർച്ചാവിഷയം. ഇതോടൊപ്പം ആനുകാലിക വിഷയങ്ങളും സമകാലിക സാമൂഹിക രാഷ്ട്രീയസാഹചര്യങ്ങളും അസംബ്ലിയിൽ ചർച്ച ചെയ്തു.
വിവിധ സെഷനുകൾക്കും പാനൽ ചർച്ചകൾക്കും കാലടി സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. ബിജു വിൻസെന്റ്, കോഴിക്കോട് രൂപതാ വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, കെസിവൈഎം ലാറ്റിൻ ജനറൽ സെക്രട്ടറി ജിജോ ജോൺ, സംസ്ഥാന സിൻഡിക്കേറ്റ് അഗം ഫെബിന അലക്സ്, ജീസസ് യൂത്ത് കേരള ഫോർമേഷൻ ടീം അംഗം ഗോഡ്വിൻ ഇഗ്നേഷ്യസ് തുടങ്ങിയവർ നേതൃത്വം നല്കി. ഫ്രാൻസിസ് പാപ്പയുടെ ബഹ്റിൻ സന്ദർശനത്തിന്റെ ലോഗോ രൂപപ്പെടുത്തിയ പ്രവീൺകുമാറിനെ ആദരിച്ചു.
ഇന്നു രാവിലെ 7.30ന് വിമലഗിരി കത്തീഡ്രലിൽ 12 ലത്തീൻ രൂപതകളിലെയും മെത്രാന്മാർ കാർമികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കും. യുവജനനയരേഖ, സാമൂഹ്യരാഷ്ട്രീയപ്രമേയം എന്നിവ അവതരിപ്പിച്ച് ചർച്ചകൾക്കുശേഷം അസംബ്ലി അംഗീകാരം നേടും. ലത്തീൻ കത്തോലിക്കരെ ഇനിയും പറഞ്ഞു പറ്റിക്കാമെന്നും വിഭജിച്ച് കാര്യം കാണാമെന്നും ആരും കരുതേണ്ടെന്ന് കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, ജോബ് മൈക്കിൾ എംഎൽഎ, കെആർഎൽസി വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡ്, സെക്രട്ടറി പുഷപ് ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.
കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ഫാ. പ്രസാദ് സിപ്രിയാൻ, സെക്രട്ടറിമാരായ പി.ജെ തോമസ്, ഷിബു ജോസഫ്, ട്രഷറർ എബി കുന്നേപ്പറമ്പിൽ, വിജയപുരം രൂപതാ വികാരി ജനറൽ മോൺ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ, യുവജനകമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് ഷൈജു റോബിൻ, കെസിവൈഎം സംസ്ഥാന വൈസ്പ്രസിഡന്റ് ഡെലിൻ ഡേവിഡ് എന്നിവർ സംബന്ധിച്ചു.
Stories you may Like
- ആലപ്പുഴയിലെ ഹീറോ സജി ചെറിയാൻ; സിപിഎം അച്ചടക്ക നടപടിയിൽ നേട്ടമാർക്ക്?
- മുന്തിരി വാറ്റും രോമാഞ്ചവും മാപ്പു പറയലാകും?
- 'വീഞ്ഞും കേക്കും' പരാമർശം പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല'
- ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ മോശം പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെ
- നവകേരള സദസിൽ മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍