മലയാളികൾക്ക് ലോട്ടറി; എയർ ഇന്ത്യക്ക് ബുക്കിങ് പെരുമഴ; കൊച്ചി - ഗാറ്റ്വിക്ക് സർവീസിനെ ഇരുകയ്യും നീട്ടി നെഞ്ചിൽ ചേർത്ത് യുകെ മലയാളികൾ; വേനൽക്കാല ടിക്കറ്റുകൾ ഇന്നലെ മുതൽ വിൽപന തുടങ്ങിയത് 700 പൗണ്ടിന് മുകളിൽ; ഏപ്രിൽ യാത്രയ്ക്ക് വെറും 560 പൗണ്ട്; എയർ ഇന്ത്യയുടെ വഴിയേ ഗൾഫ് എയർലൈനുകൾ പറന്നു തുടങ്ങുമോ?
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: യുകെ മലയാളികൾക്ക് ലോട്ടറിയടിച്ച ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയിൽ നിന്നും നാട്ടിൽ നേരിട്ടെത്താൻ സാധിക്കുമായിരുന്ന എയർ ഇന്ത്യ ലണ്ടൻ - കൊച്ചി വിമാനം തികച്ചും അപ്രതീക്ഷിതമായി നിർത്തലാക്കിയപ്പോൾ ഉയർന്ന ആശങ്ക ഇല്ലാതാക്കി വീണ്ടും വിമാനം ഗാറ്റ്വികിൽ നിന്നും പറക്കും എന്ന വാർത്ത എത്തിയതായിരുന്നു ലോട്ടറിയായി മാറിയത്.
നിരക്ക് കൂടുതലായിട്ടും സമയ ലാഭം നോക്കി എയർ ഇന്ത്യയെ നെഞ്ചോട് ചേർത്ത് യാത്ര ചെയ്തു തുടങ്ങിയ യുകെ മലയാളികൾക്ക് പുതിയ വിമാനം വരുന്നതോടെ നിരക്കിളവും ലഭ്യമാകും എന്ന സൂചനയാണ് ഇന്നലത്തെ ബുക്കിങ് ട്രെൻഡ് സൂചിപ്പിക്കുന്നത്. വിമാനം മടങ്ങി എത്തുന്നതായി വാർത്ത വന്നു അധികം സമയം കഴിയും മുൻപേ ഓൺലൈൻ ബുക്കിങ് പ്ലാറ്റുഫോമുകളിൽ ഈ വിമാനത്തിലേക്ക് ഉള്ള ടിക്കറ്റ് വിൽപനയും ആരംഭിച്ചു.
ടിക്കറ്റ് ബുക്കിങ്ങിനു കൂട്ടയിടി, ഡിമാൻഡ് കൂടിയതോടെ നിരക്കും ഉയർന്നു തുടങ്ങി
ഇതോടെ മലയാളികൾ അടക്കമുള്ള ഏജൻസികൾക്ക് തിരക്കോടു തിരക്കായി. മധ്യ വേനൽ അവധിക്കാല യാത്രക്ക് പ്ലാനുകൾ തയ്യാറാക്കിയിരുന്ന യുകെ മലയാളികൾ ഈ വിമാനത്തെക്കുറിച്ചുള്ള അന്തിമ അറിയിപ്പിനായി കാത്തിരിക്കുക ആയിരുന്നു എന്നാണ് ഇന്നലെ ബുക്കിങ്ങിനു ഉണ്ടായ തിരക്ക് നൽകുന്ന സൂചന. ബ്രിട്ടീഷ് മലയാളി അടക്കമുള്ള മാധ്യമങ്ങൾ രാവിലെ പത്തു മണിയോടെ തന്നെ ബ്രേക്കിങ് ന്യൂസ് നൽകിയതോടെ സോഷ്യൽ മീഡിയയിലും വിവരമെത്തി.
ഇതോടെ കൂട്ടത്തോടെ ഏപ്രിൽ മുതൽ ഉള്ള ബുക്കിങ് ആരംഭിക്കുക ആയിരുന്നു. വിമാനം വരുന്ന അറിയിപ്പ് ലഭിച്ചപ്പോൾ തന്നെ യുകെ മലയാളികൾ ആവേശത്തോടെ ടിക്കറ്റുകൾ വാരിക്കൂട്ടിയത് എയർ ഇന്ത്യ കൊമേഴ്ഷ്യൽ വിഭാഗത്തെയും സന്തോഷിപ്പിച്ചിരിക്കുകയാണ്. ഈ സന്തോഷം ഇന്നലെ എയർ ഇന്ത്യയെ ബന്ധപ്പെട്ട ഒന്നിലേറെ യുകെ മലയാളികളോട് ഉയർന്ന ഉദ്യോഗസ്ഥർ പങ്കിടുകയും ചെയ്തു.
ഇന്നലെ ബുക്കിങ് ആരംഭിച്ചപ്പോൾ ഏപ്രിൽ ആദ്യ ആഴച്ചക്കുള്ള ടിക്കറ്റിനു 560 പൗണ്ടിന് ടിക്കറ്റ് സ്വന്തമാക്കിയ ഭാഗ്യശാലികളും യുകെ മലയാളികൾക്കിടയിൽ ഉണ്ട്. എന്നാൽ സാവധാനം ഈ നിരക്കിന് പിന്നീട് വർധന സംഭവിച്ചിട്ടുണ്ട്. പക്ഷെ വേനൽ അവധി ആരംഭിക്കുന്ന ജൂലൈ ടിക്കറ്റുകൾ 700 പൗണ്ടിന് മുകളിൽ വിൽപന ആരംഭിച്ചെങ്കിലും പിന്നീട് അത് ക്രമേണ ഉയർന്നു 800 പൗണ്ടിന് മുകളിലെത്തി. എന്നാൽ സ്കൈ സ്കാനർ പോലെയുള്ള സൈറ്റുകളിൽ അൽപം വില കുറച്ചു ടിക്കറ്റുകൾ വന്നതോടെ മലയാളികൾ അടക്കമുള്ള ടിക്കറ്റ് വിൽപന ഏജൻസികൾക്ക് എതിരെ സോഷ്യൽ മീഡിയയിൽ അമിത നിരക്കെന്ന ആരോപണവും ഉയർന്നു. ഇതേതുടർന്ന് ഏജൻസികളെ ബ്രിട്ടീഷ് മലയാളി ബന്ധപ്പെട്ടപ്പോൾ അൽപം കൂടിയ നിരക്ക് ഈടാക്കാൻ ഉള്ള കാരണവും അവർ വെളിപ്പെടുത്തി.
ഓൺലൈൻ ടിക്കറ്റിൽ അൽപം നിരക്ക് കുറഞ്ഞാലും റിസ്ക് കൂടുതൽ തന്നെ
സാധാരണ ഓൺലൈൻ ടിക്കറ്റിൽ ലഭിക്കുന്ന ടിക്കറ്റുകളിൽ യാത്രക്കാർ തന്നെ അത്യാവശ്യ കാരണങ്ങളാൽ ക്യാൻസലേഷൻ നടത്തിയാൽ ടിക്കറ്റിൽ തിയതി മാറ്റം സംഭവിക്കുക സാധ്യമല്ല. എയർലൈനുകളുടേത് അല്ലാത്ത കാരണങ്ങളാൽ യാത്ര മുടങ്ങുന്ന സാഹചര്യത്തിലും ഇത്തരം ടിക്കറ്റുകൾ വഴി ഒന്നും ചെയ്യാനാകില്ല, മുടക്കിയ മുഴുവൻ പണവും നഷ്ടമാകും. പല സന്ദർഭങ്ങളിലും ടിക്കറ്റ് വിൽപന കഴിഞ്ഞാൽ ഓൺലൈൻ സൈറ്റുകളിൽ നിന്നും കസ്റ്റമർ കെയർ സേവനം ലഭ്യമാകില്ല. എന്നാൽ എല്ലാ ഏജൻസികളും ഈ സേവനം നൽകാൻ മത്സര ബുദ്ധിയോടെ പ്രവർത്തിക്കുന്നതിൽ തയ്യാറാണ് താനും. ഏതു പാതിരാത്രി വിളിച്ചാലും കോൾ എടുക്കാൻ സംവിധാനം ഉള്ളതും ഏജൻസികൾക്ക് തന്നെയാണ്.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും വിവിധ വെബ്സൈറ്റിലേക്ക് കസ്റ്റമറെ തിരിച്ചു വിടുന്നതിനാൽ വ്യാജ ഓൺലൈൻ ടിക്കറ്റ് വിൽപനക്കാരെ തിരിച്ചറിയാൻ കഴിഞ്ഞെന്നും വരില്ല. ഓരോ സീസണ് വേണ്ടി മാത്രം തട്ടിക്കൂട്ടുന്ന വെബ്സൈറ്റും ആയി എത്തി നിലവിൽ ഇല്ലാത്ത വിധം കുറഞ്ഞ നിരക്കിട്ടു പരമാവധി വിൽപന നടത്തി കിട്ടിയ പണവുമായി മുങ്ങുന്ന രീതിയാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിലെ ഏറ്റവും പ്രധാന ചതിക്കുഴി. വിൽപന നടത്തിയ ടിക്കറ്റുകൾ യാത്രക്കാർ അറിയാതെ ക്യാൻസൽ ചെയ്യുന്ന ചതിയും ഇത്തരം തട്ടിപ്പു വെബ്സൈറ്റുകളുടെ പതിവാണ്. ഇത്തരത്തിൽ ഓരോ അവധിക്കാലത്തും നൂറുകണക്കിന് മലയാളി കുടുബങ്ങളുടെ ആയിരക്കണക്കിന് പൗണ്ട് നഷ്ടമാകുന്നതും പതിവ് കാഴ്ചയാണ്.
തിരക്ക് കൂടിയ റൂട്ടിൽ യാത്ര ചെയ്യുമ്പോൾ നിരക്കും കൂടും
യാത്രക്കാരുടെ തിരക്കേറെയുള്ള കൊച്ചി റൂട്ടിലേക്കു സ്വാഭാവികമായും നിരക്കും കൂടുതലായിരിക്കും. എന്നാൽ തിരക്ക് കുറവുള്ള ഗോവ, അഹമ്മദാബാദ് തുടങ്ങിയ റൂട്ടിൽ നിരക്ക് കുറവുള്ളത് യാത്രക്കാരുടെ തിക്കും തിരക്കും ഇല്ലാത്തതിനാലാണ്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് യാത്ര നിരക്ക് കുറവുള്ളപ്പോൾ കൊച്ചിയിലെ നിരക്ക് ഉയർത്തി നിർത്തുന്നത് ഏജൻസികൾ ആണെന്ന ആരോപണത്തിനുള്ള മറുപടിയായി ഈ വിശദീകരണമാണ് ഈ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
മാത്രമല്ല, ഏജൻസികൾ നൽകുന്ന നിരക്കിനേക്കാൾ കൂടിയ നിരക്കിലായിരിക്കും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികളുടെ വെബ് സൈറ്റിൽ നിന്നും നേരിട്ട് ടിക്കറ്റെടുക്കുമ്പോഴെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും കോസ്റ്റ് സെല്ലിങ് (കിട്ടിയ കാശിനു വിൽക്കുന്ന രീതി) ആണ് മിക്ക ഏജൻസികളും ചെയ്യുന്നതെന്നും അവർ പറയുന്നു. ബിസിനസ് ലാഭത്തിൽ പോകാൻ ടിക്കറ്റുകൾ മൊത്തമായി എടുക്കുമ്പോൾ വൻകിട മൊത്ത വിൽപ്പനക്കാർ നൽകുന്ന ഇൻസന്റീവുകളാണ് മലയാളി ഉടമസ്ഥതിൽ ഉള്ള ചെറുകിട ഏജൻസികൾക്ക് സഹായമായി മാറുന്നതും. യുകെയിൽ ഒരു മലയാളി സ്ഥാപനവും ടിക്കറ്റുകൾ മൊത്തമായി എടുക്കുന്ന വൻകിട ഏജൻസിയുടെ ലേബലിൽ പ്രവർത്തിക്കുന്നുമില്ല.
നന്ദി പറയേണ്ടത് എയർ ഇന്ത്യയോട് മാത്രം
അതിനിടെ ഗൾഫ് അയർലൈനുകൾ കുത്തകയാക്കി വച്ചിരുന്ന കേരളത്തിലേക്കുള്ള റൂട്ടിലേക്കു യുകെയിൽ നിന്നും എയർ ഇന്ത്യ കടന്നുവന്നതോടെ മറ്റു സ്വകാര്യ കമ്പനികളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കും എന്നുറപ്പാണ്. എയർ ഇന്ത്യ പുതിയ ഷെഡ്യൂളിൽ അധികമായി ഹീത്രോവിലേക്കു അഞ്ചു സർവീസുകളിലും ഗാറ്റ്വിക്കിലേക്കും 12 സർവീസും പ്രഖ്യാപിച്ചതോടെ യുകെയിൽ എയർ ഇന്ത്യയുടെ സാന്നിധ്യം വർധിക്കുകയാണ്. ഇപ്പോൾ ലഭ്യമായ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 50 ലേറെ വിമാനങ്ങളാണ് ഇന്ത്യയിൽ നിന്നും എയർ ഇന്ത്യ യുകെയിലേക്കു പറത്തുന്നത്.
ഈ സാഹചര്യത്തിൽ, എയർ ഇന്ത്യ സാന്നിധ്യം വർധിപ്പിച്ചതോടെ ഗൾഫ് എയർലൈനുകൾ കൂടി മത്സരത്തിന് തയ്യാറായാൽ യുകെയിൽ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുറയാൻ കാരണമായേക്കും. അന്തരാഷ്ട്ര വിപണിയിൽ ഇന്ധന വില കുറഞ്ഞു നിൽക്കുന്നതും ടിക്കറ്റ് നിരക്കുകൾ താഴ്ത്തി നിർത്താൻ വിമാനക്കമ്പനികളെ സഹായിക്കുന്ന ഘടകമാണ്. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിഞ്ഞാൽ നിരക്ക് താഴ്ത്തുക എന്നത് ഈ വർഷത്തെ കച്ചവട തന്ത്രമായി മാറിയാലും അത്ഭുതമില്ല. അങ്ങനെ സംഭവിച്ചാൽ യുകെ മലയാളികൾ മനസ് കൊണ്ടെങ്കിലും നന്ദി പറയേണ്ടത് എയർ ഇന്ത്യയോട് മാത്രമാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്