ഒഴിവുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഇ മെയിലുകൾ പിഎസ്സിക്കു കിട്ടാൻ 4 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ വൈകിയപ്പോൾ പട്ടികയുടെ കാലാവധി കഴിഞ്ഞെന്നു പറഞ്ഞു നിയമനം നിഷേധിച്ചു; ന്യായീകരണത്തിന് മന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളം; ഹൈക്കോടതിയിലെ അപ്പീലിൽ പ്രതീക്ഷ അർപ്പിച്ച് നിഷാ ബാലകൃഷ്ണൻ; നീതി നിഷേധത്തിൽ സർക്കാർ മൗനം തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി 12ന് ഒഴിവു റിപ്പോർട്ട് ചെയ്തു യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ഉദ്യോഗസ്ഥരെ വെള്ളപൂശാൻ മന്ത്രി എം.ബി രാജേഷ് പറഞ്ഞതു ശരിയല്ലെന്നാണ് തെളിയുന്നത്. തിരുവനന്തപുരം നഗരകാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥരുടെ 'ചതി' മൂലമാണു നിഷ ബാലകൃഷ്ണന് ഉൾപ്പെടെ ജോലി നഷ്ടമായതെന്നു തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. നിഷ ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തിയതിന്റെ പക തീർത്തതാണു നിയമന നിഷേധമെന്ന ആരോപണം തള്ളി മന്ത്രി എം.ബി രാജേഷ് നേരത്തേ രംഗത്തുവന്നിരുന്നു. നിഷ ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രം പുറത്തുവന്നതോടെ അന്നു മന്ത്രി വെട്ടിലായി. ഇതിന് ശേഷമാണ് പുതിയ തെളിവും ചർച്ചയാകുന്നത്.
2018 മാർച്ച് 31 ന് അവസാനിക്കുന്ന എൽഡി ക്ലാർക്ക് തസ്തികയിൽ എറണാകുളം ജില്ലാ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട കൊല്ലം ചവറ സ്വദേശിനി നിഷ ബാലകൃഷ്ണനു ജോലി നഷ്ടപ്പെട്ട സംഭവം ചർച്ചയായതോടെയാണ് പാർട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ മന്ത്രി രംഗത്തുവന്നത്. നിഷയ്ക്കു നിയമനം ലഭിക്കേണ്ട ഒഴിവ് നഗരകാര്യ ഡയറക്ടർ ഓഫിസിൽ നിന്നു റിപ്പോർട്ട് ചെയ്തത് 31 ന് അർധരാത്രി 12 ന്. ഇ മെയിൽ എറണാകുളം പിഎസ്സി ഓഫിസിൽ ലഭിച്ചത് 12.04 നും. നഗരകാര്യ ഡയറക്ടർ ഓഫിസിൽ നിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു കണ്ണൂർ, എറണാകുളം ജില്ലാ പിഎസ്സി ഓഫിസുകളിലേക്ക് മെയിൽ അയച്ചത് രാത്രി 12 നാണെന്നും ഇതിൽ കണ്ണൂരിലെ ഉദ്യോഗാർഥിക്കു നിയമനം നൽകിയെന്നും നിഷയ്ക്കു പിഎസ്സി നിയമനം നൽകിയില്ലെന്നുമായിരുന്നു പിഎസ്സിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാദം. കണ്ണൂർ പിഎസ്സി ഓഫിസിൽ മെയിൽ കിട്ടുന്നത് 12 മണി പിന്നിട്ട് ഒരു സെക്കൻഡ് ആയപ്പോഴാണ്.
ഈ ഒഴിവിൽ നിയമനം നടത്തിയതു മന്ത്രി അവകാശപ്പെട്ടതുപോലെ കാലഹരണപ്പെട്ട റാങ്ക് പട്ടികയിൽ നിന്നല്ല, 2018 ഏപ്രിൽ 2ന് നിലവിൽ വന്ന പുതിയ പട്ടികയിൽ നിന്നാണെന്നു വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അർധരാത്രി ഒഴിവു റിപ്പോർട്ട് ചെയ്തപ്പോൾ കണ്ണൂരിലും ഒരു ഉദ്യോഗാർഥിക്കു ജോലി നഷ്ടമായി. ഈ ഉദ്യോഗാർഥി ഇതുവരെ രംഗത്തു വന്നിട്ടില്ല. അർധരാത്രി വൈകി ഒഴിവ് റിപ്പോർട്ട് ചെയ്തതോടെ ജോലി നഷ്ടമായ, കാഴ്ച പരിമിതിയുള്ള ഉദയംപേരൂർ സ്വദേശി പി.എസ്.സൈജു ഉൾപ്പെടെ ജോലി നഷ്ടപ്പെട്ടവരെ സംരക്ഷിക്കേണ്ട ബാധ്യത ഇനി സർക്കാരിനാണ്.
നിഷ ബാലകൃഷ്ണൻ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്നു പരിഗണിക്കും. സംഭവത്തിൽ വാദങ്ങളെല്ലാം പൊളിഞ്ഞിട്ടും പരിഹാര നടപടികൾക്കു സർക്കാർ തുനിയുന്നില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സെക്കൻഡുകളുടെ വ്യത്യാസത്തിൽ ജോലി നഷ്ടപ്പെട്ടവർക്കു സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചു നിയമനം നൽകാൻ സർക്കാരിനു നടപടി സ്വീകരിക്കാവുന്നതേയുള്ളൂവെന്നു പിഎസ്സി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ നിലവിലുണ്ടായിരുന്ന റാങ്ക് പട്ടികയിലെ അർഹരായവർക്കു ജോലി കിട്ടാനുള്ള അവകാശവും വ്യവസ്ഥയുമാണ് അട്ടിമറിക്കപ്പെട്ടത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഇ മെയിലുകൾ പിഎസ്സിക്കു കിട്ടാൻ 4 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ വൈകിയപ്പോൾ പട്ടികയുടെ കാലാവധി കഴിഞ്ഞെന്നു പറഞ്ഞു പിഎസ്സി ഇവർക്കു നിയമനം നിഷേധിച്ചു.
സാങ്കേതികമായി പട്ടികയുടെ കാലാവധി കഴിഞ്ഞതു ചൂണ്ടിക്കാട്ടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതിയും നിഷ ബാലകൃഷ്ണന്റെ കേസ് തള്ളി. ഇതിനെതിരെയാണ് അപ്പീൽ. സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കാൻ സർക്കാർ തയാറാണെങ്കിൽ നിയമനത്തിനു ശുപാർശ ചെയ്യാൻ തയാറാണെന്ന സൂചനയാണു പിഎസ്സി വൃത്തങ്ങളും നൽകുന്നത്. അല്ലെങ്കിൽ കോടതിയുടെ പ്രത്യേകം നിർദ്ദേശം ഉണ്ടാകണം.
നിഷ ബാലകൃഷ്ണന് മിനിട്ടുകളുടെ വ്യത്യാസത്തിൽ ജോലി നഷ്ടപ്പെടുത്തിയ അതേസാഹചര്യത്തിൽ ജോലി നഷ്ടമായ സാഹചര്യത്തെക്കുറിച്ചു പ്രതികരിക്കാനില്ലെന്ന് ഇരിട്ടി പുന്നാട് സ്വദേശി പി.രാജീവൻ പറയുന്നു. ജോലി നഷ്ടമായതിനെപ്പറ്റി രാജീവൻ അറിയുന്നതുതന്നെ കുറെ നാളുകൾ കഴിഞ്ഞാണ്. നിഷയുടെ കാര്യത്തിൽ സംഭവിച്ചതിനു സമാനമായി, നഗരകാര്യ വകുപ്പിന്റെ ഇ മെയിൽ കണ്ണൂർ പിഎസ്സി ഓഫിസിൽ ലഭിക്കുന്നത് 31ന് അർധരാത്രി 12.01ന്.
പട്ടികവർഗ വികസന വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരിക്കെയാണ്, എൽഡിസി റാങ്ക് പട്ടികയിൽ രാജീവൻ ഉൾപ്പെടുന്നത്. 508ാം റാങ്കായിരുന്നു. സംവരണമടക്കം പാലിച്ചുള്ള റാങ്ക് പട്ടികയിൽ, രാജീവനു തൊട്ടു മുകളിലുള്ളയാൾക്കു വരെ നിയമനം ലഭിച്ചു. 2014ൽ ആണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി കേളകത്ത് രാജീവനു ജോലി ലഭിക്കുന്നത്. നിലവിൽ, ഇരിട്ടി പ്രീമെട്രിക് ഹോസ്റ്റലിലെ ജീവനക്കാരനാണ്.
Stories you may Like
- തിരൂരിൽ പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ
- ബാംഗ്ലൂർ ഡ്രഗ് കേസിൽ കുടുങ്ങി എന്ന് വരുത്തി കഥാപാത്രത്തെ തീർക്കാൻ ശ്രമിക്കുകയാണ്
- പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ
- കത്ത് തിരുത്തിയത് ആര്? ഫെനി ബാലകൃഷ്ണന് പറയാനുള്ളത്
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍