കലോത്സവ സ്വാഗതഗാന വിവാദത്തിലെ വില്ലൻ ഒരു ഖാദി ടവൽ! ''ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ള മൈതാനത്ത് നടന്ന പരിപാടിയിൽ അദ്ദേഹത്തിന് നൽകിയ ആദരം; കൈയിൽ കിട്ടിയ ഒരു ഖാദി തുണി തലയിട്ടുകൊണ്ട് സ്റ്റേജിൽ കയറിയത് ഇത്ര വിവാദമാവുമെന്ന് കരുതിയില്ല''; പഴയിടത്തെ പുറത്താക്കിയ ഇസ്ലാമോ-ഫെഫ്റ്റ് കുത്തിത്തിരിപ്പ് കനകദാസിന് നേരെയും
എം റിജു
കോഴിക്കോട്: ജാതി- മത സംഘർഷങ്ങളും കാലുഷ്യങ്ങളും ഇല്ലാതെ വിശ്വമാനവികതയുടെ വക്താക്കളായി കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സ്കുൾ കലോത്സവങ്ങൾ നടത്താറുള്ളത്. എന്നാൽ ഈ വർഷം കലോത്സവത്തിന്റെ തുടക്കം മുതൽ നിറഞ്ഞു നിന്നത് വർഗീയ അജണ്ടകൾ ആയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, ബ്രാഹ്മണിക്കൽ ഹെജിമണി പറഞ്ഞുകൊണ്ടുള്ള ജാതി കുത്തിത്തിരിപ്പും, നോൺ വെജ്ഭക്ഷണത്തിന്റെ മറവിൽ പഴയിടം മോഹനൻ നമ്പൂതിരിയെന്ന, പാചക പ്രതിഭയെ അവഹേളിച്ച് പുറത്താക്കാനുള്ള നീക്കവും. സോഷ്യൽ മീഡിയിൽ ഇസ്ലാമോ- ലെഫ്റ്റ് എന്ന് വിളിക്കാവുന്ന ഒരു വിഭാഗമാണ് ഈ കാമ്പയിന് നേതൃത്വം കൊടുത്തത്. അതിന്റെ പരിണതം ഫലം എന്നോണം പഴയിടം കലോത്സവങ്ങളിൽനിന്ന് പിന്മാറുകയും ചെയ്തു.
സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ എന്ന് പറയുന്ന ഒരു കൂട്ടർ തീർത്തും അനാവശ്യമായ ഒരു വിവാദം എടുത്തിടുക. അത് പിന്നീട് മറ്റുള്ളവർ ഏറ്റെടുക്കുക. എന്നിട്ട് പൊതുസമൂഹത്തിന്റെ അഭിപ്രായം അങ്ങനെയാണെന്ന് അറിയുന്നതുകൊണ്ട് അങ്ങനെ ചെയ്യുന്ന എന്ന രീതിയിൽ സർക്കാറിനെ കൊണ്ട് നടപടി എടുപ്പിക്കുക. പഴയിടം കേസിൽ വിജയിച്ച സമാനമായ അജണ്ടയാണ് കലോത്സവ സ്വാഗതഗാന വിവാദത്തിലും കാണാൻ കഴിയുന്നത്.
കോഴിക്കോട് വെസ്റ്റ്ഹിൽ മൈതാനത്തെ നിറഞ്ഞ സദസ്സിൽ ആ സംഗീത ശിൽപ്പം കണ്ട ആർക്കും അത് ഇസ്ലാമോഫോബിയ വളർത്തുന്നതായി തോന്നിയിരുന്നില്ല. എന്നാൽ ഇസ്ലാമോ-ലെഫ്റ്റ് എന്ന് വിളിക്കുന്ന ഒരു വിഭാഗവും, ജമാഅത്തെ ഇസ്ലാമിക്കാരായ ചില മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ ഈ വിഷയം കുത്തിപ്പൊക്കി. അതോടെ സർക്കാരും ഇളകി. കലോത്സവ സ്വാഗതഗാനത്തിന് നൃത്താവിഷ്ക്കാരം നൽകിയവർക്കെതിരെ ഇപ്പോൾ അന്വേഷണം പ്രഖ്യപിച്ചിരിക്കയാണ്. ഇതിലെ സംഘപരിവാർ അജണ്ട പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു.
സിപിഎം ജില്ലാകമ്മറ്റിയും ഇതേ പ്രസ്താവന പുറപ്പെടുവിച്ച് കഴിഞ്ഞു. സ്വാഗതഗാനത്തിന് നൃത്താവിഷ്ക്കാരം നൽകിയ, പേരാമ്പ്ര മാതാ കേന്ദ്രത്തിനെ ഇനി പരിപാടിക്ക് വിളിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി പറയുന്നു. പക്ഷേ കലോത്സവ സ്വാഗതഗാനം കണ്ടാൽ നാം അമ്പരുന്നുപോകുന്നു. ഇതിനാണോ ഈ പുകിലുകൾ എന്ന് ആർക്കും തോന്നിപ്പോവും. മാത്രമല്ല സംഭവം മൊത്തം പഠിക്കുമ്പോൾ ഇതിൽ വില്ലൻ ഒരു ഖദർ ടർക്കി ടവൽ ആണെന്നും മനസ്സിലാവും!
വില്ലൻ ഒരു ടർക്കി ടവൽ
കലോത്സവ സ്വാഗതഗാനം ഒരുക്കിയ പേരാമ്പ്ര മാതാ കേന്ദ്രം , ഡയറക്ടർ കനകദാസ് ഇങ്ങനെ പറയുന്നു. ''ഞങ്ങൾക്ക് യാതൊരു വിധത്തിലുള്ള അജണ്ടയുമില്ല. സംഘപരിവാറുമായി യാതൊരു ബന്ധുമില്ല. 96ഓളം പേർ ആ സ്വാഗതഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്്. അതിലുള്ളവരുടെ രാഷ്ട്രീയം നോക്കിയിട്ടില്ല.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ള മൈതാനത്ത് നടന്ന പരിപാടിയിൽ അദ്ദേഹത്തിന് ആദരം നൽകുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിർത്തിയിൽ പട്ടാളക്കാർ ഭീകരവാദികളെ തുരത്തുന്ന രംഗമാണ് ചിത്രീകരിച്ചത്. റിഹേഴ്സൽ നടത്തുമ്പോൾ തീവ്രവാദിക്ക് പ്രത്യേകിച്ച് ഒരു വസ്ത്രവും ഉണ്ടായിരുന്നില്ല. എന്നാൽ സ്റ്റേജിൽ കയറിയിപ്പോൾ, പെട്ടെന്ന് കൈയിൽ കുട്ടിയ ഒരു തുണി, ഒരു ഖാദി ടർർക്കി തലയിട്ടുകൊണ്ട് കയറികൊള്ളാൻ പറഞ്ഞു. അത് ഇങ്ങനെ ഒക്കെ ആവും എന്ന് കരുതിയില്ല.
സ്വാഗതഗാനം കണ്ട ആർക്കും അങ്ങനെ തോന്നിയിട്ടില്ല. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ അഭിനന്ദിക്കയും ആദരിക്കയും ചെയ്തു. അവിടെകുടിയ ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് സോഷ്യൽ മീഡിയയിലാണ് വിവാദം ഉണ്ടായത്. നല്ല സാമർഥ്യം ഉള്ളവരാണ് ഇത് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്. തലയിൽ ഒരു തൂവാല അല്ലെങ്കിൽ തോർത്തുമുണ്ട് ഇട്ട, കൈയിൽ തോക്കുള്ള ഒരാളെ, പട്ടാളക്കാർ പിടിച്ച് വലിക്കുന്നത് മാത്രമാണെല്ലോ രംഗം. ഇത് ഞങ്ങളുടെ ഒരു പ്രതിനിധിയാണെന്ന് വിചാരിച്ച് ആരെങ്കിലു പ്രശ്നം ഉണ്ടാക്കുമെന്ന് കരുതിയില്ല.
വിയറ്റ്നാം അംബാസിഡർ കേരളത്തിലേക്ക് വന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽന്ിന്ന് ക്ഷണിച്ചത് ഞങ്ങളെയാണ്. അതുപോലെ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് അടക്കം പരിപാടികൾ ചെയ്തു. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഞങ്ങളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്ന കാര്യം സർക്കാരിന് തീരുമാനിക്കാം. വേണമെങ്കിൽ വിളിക്കും വേണ്ടെങ്കിൽ വിളിക്കില്ല, ലോകത്ത് മുഴുവൻ വേദികളുണ്ട്. ഭീഷണി സന്ദേശങ്ങളും കോളുകളും വരുന്നുണ്ട്, അത് കാര്യമാക്കുന്നില്ല. വിവാദം ഉണ്ടാക്കേണ്ടിയിരുന്നില്ല, കേരളം ആയതുകൊണ്ടാണ് വിവാദമുണ്ടായത്. - കനകദാസ് പറയുന്നു.
ഇസ്ലാമോ അജണ്ട പരസ്യം
കവി പി കെ ഗോപി രചിച്ച 'സ്വരമംഗള മലയാളത്തിൻ വാഴ്ത്ത് പാടുന്നു' എന്ന് തുടങ്ങുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് ഒരു ടവലിന്റെ പേരിൽ വിവാദത്തിലായത്. ''ഹൃദയരക്തത്തിൽ ചരിത്രം കുറിച്ചിട്ട പുളകങ്ങൾ ഇനിയും മറക്കാതിരിക്കുക,'' എന്ന ഗോപിയുടെ വരികൾ വരുന്ന ഭാഗത്താണ്, കശ്മീരിൽ തീവ്രവാദികളെ സൈന്യം നേരിടുന്ന ഭാഗം ഉപയോഗിച്ചത്. അവിടെയാണ് ഖാദി ടവൽ വില്ലനായത്. അതും വെറും പത്തുസെക്കൻഡ് പോലും വരുന്നില്ല.
കൃത്യമായി അറബി വേഷം ഇട്ടുകൊണ്ടോ, ഏതെങ്കിലും ഒരു മതവിഭാഗത്തെ അപമാനിക്കാനോ അവർ ശ്രമം നടത്തിയിട്ടില്ല. തീവ്രവാദികൾ ആണെന്ന് അറിയിക്കാനാണ് കൈയിൽ തോക്ക് നൽകിയത്. ലോകത്തിൽ ഏറ്റവും പ്രബലമായ തീവ്രവാദം തന്നെയാണ് ഇസ്ലാമിക തീവ്രവാദം. ഐസിസ് മുതൽ അൽഖായിദവരെയുള്ള നൂറായിരം ഇസ്ലാമിക സംഘടകൾ ലോകത്ത് അശാന്തി വിതക്കുന്നു. കാശ്മീരിലും കാർഗിലും കണ്ടത് അതുതന്നെയാണ്. ഇത് ചിത്രീകരിച്ചാൽ അത് എങ്ങനെ ഇസ്ലാമോഫോബിയ ആവും എന്ന ചോദ്യത്തിനും അധികൃതർക്ക് മറുപടിയില്ല. മാത്രമല്ല മാതാ കേന്ദ്രം ഒരു സംഘപരിവാർ സംഘടനയല്ല. പരിപാടിയിൽ പങ്കെടുത്ത ഒരു കലാകാരൻ ഇട്ട പോസ്റ്റിൽനിന്ന് അയാളുടെ സംഘപരിവാർ ബന്ധം എടുത്തുകാട്ടി മൊത്തം ആളുകളെ സംഘിയാക്കി ചാപ്പയടിക്കയാണ് ചെയ്തത്.
തങ്ങൾക്ക്നേരെ വരുന്ന ചെറിയ വിമർശനം പോലും മുളയിലേ നുള്ളുക എന്നാണ് കേരളത്തിൽ ഇസാലാമോ-ലെഫ്റ്റ് എന്ന് പറയുന്ന കൂട്ടരുടെ പ്രഖ്യാപിത നയം. ഇസ്ലാമിക ഭീകരവാദത്തിന്റെ ഒരു ചെറിയ വേർഷൻപോലും പൊതുവേദിയിൽ ചർച്ചയാവാൻ അവർ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ഇത് ഒരു വലിയ തെറ്റാണെന്ന് വരുത്തിത്തീർക്കുക വഴി ഭാവിയിൽ, ഇത്തരം വിമർശനങ്ങൾ പൊതുവേദികളിൽ വരുന്നതിന് തടയിടാനും അവർക്ക് കഴിയും. ഇങ്ങനെ പഴയിടത്തെ പുറത്താക്കിയതുപോലുള്ള കൃത്യമായ അജണ്ട വെച്ച കളിയാണ് അവിടെയും നടന്നത്.
അതേസമയം, വിഷയത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയത്. കലോത്സവ ഗാനത്തിലെ പരാമർശവിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിലപാടല്ല. സ്കൂൾ കലോത്സവത്തിന്റെ ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് അദ്ധ്യാപക സംഘടനകളാണ്. സ്വാഗതഗാനം ഒരു സമിതി സ്ക്രീൻ ചെയ്തിരുന്നു. എന്നാൽ, സ്റ്റേജ് ഡ്രെസ്സിൽ അല്ലായിരുന്നു സ്ക്രീനിങ് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
പക്ഷേ ഇങ്ങനെ വിഭാഗീയത വളർത്തുന്നതിന്റെ പരിണതഫലം പലരും ചിന്തിക്കുന്നില്ല. മുഹമ്മദ് എന്ന പേര് വെച്ച് ഒരു ചോദ്യപേപ്പർ ഇടുമ്പോൾ, ജോസഫ് മാസ്റ്റർ ഒരിക്കലും കരുതിയതല്ല അത് പ്രവാചകൻ മുഹമ്മദ് നബിയുടെ പേരുമായി കൂട്ടിയോജിപ്പിക്കപ്പെടുമെന്ന്. പക്ഷേ അങ്ങനെ ചിലർക്ക് തോന്നിയതിന്റെ പേരിൽ ആ അദ്ധ്യാപകന് നഷ്ടമായത് സ്വന്തം കൈപ്പത്തി മാത്രമല്ല, ഭാര്യയുടെ ജീവനും കൂടിയാണ്. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് വർഗീയത ആളിക്കത്തിക്കാൻ ചൂട്ടുപിടിക്കുന്നുന്നവർ ആ അനുഭവം മറക്കരുത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്