ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മറ്റൊരു കലോത്സവം കൂടി കടന്നുപോയതോടെ പരാതികളില്ലാതെ ഊട്ടുപുര സജീവമാക്കി നിർത്താൻ കഴിഞ്ഞതിന്റെ തൃപ്തിയിലാണ് പഴയിടം മോഹനൻ നമ്പൂതിരി. 24 മണിക്കൂറും ഭക്ഷണം നൽകുന്ന പാചകപ്പുരയായിരുന്നു പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കിയത്. എന്നാൽ ഇനി പഴയിടം കലോൽസവത്തിന് വരില്ല. വിവാദങ്ങളിൽ മനം മടുത്താണ് തീരുമാനം. നോൺ വെജ് ഭക്ഷണം വിളമ്പുന്നതിനെക്കുറിച്ചുള്ള വിവാദങ്ങളിൽ നിശ്ശബ്ദത പാലിക്കാനാണ് മോഹനൻ നമ്പൂതിരിക്ക് ഇഷ്ടം. എന്നാൽ ഇനി അപമാനിക്കപ്പെടാൻ ഇല്ല.
താനിനി സ്കൂൾ കലോൽസവത്തിന്റെ പാചക ചുമതല ഏറ്റെടുക്കില്ലെന്ന് പഴയിടം വ്യക്തമാക്കി. കോഴിക്കോട്ടെ ഉത്തരവാദിത്തം പരമാവധി നന്നാക്കി പടിയിറക്കം പ്രഖ്യാപിക്കുകയാണ് പഴയിടം. ഇത്തവണ രാത്രി ഒരു മണിക്കും രണ്ടു മണിക്കും എല്ലാം ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകി. പരമാവധി വൈവിധ്യമാർന്ന വിഭവങ്ങൾ നൽകാനും സാധിച്ചു. സമാപനം ദിവസം ഒരു നേരം 22,000 പേർക്ക് വരെ ഭക്ഷണം വിളമ്പാനായി. ദിവസം 40,000 പേർക്ക് വരെ ഭക്ഷണം ഒരുക്കിയിരുന്നു. കൃത്യമായി ക്വട്ടേഷൻ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തന്നെ പാചകപ്പുരയുടെ ചുമതല ഏൽപ്പിച്ചതെന്നും പഴയിടം പറഞ്ഞു. കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും വർഗ്ഗീയതയും ജാതിയും വാരിയെറിയുന്നു. തന്നെ മലീമസമാക്കാനുള്ള അനാവശ്യ ശ്രമമാണ് നടന്നതെന്നും പഴയിടം പറയുന്നു. അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം തോന്നുവെന്നും ഇനി മുന്നോട്ട് പോകുവുക അസാധ്യമാണെന്നും പഴയിടം പറയുന്നു.
സ്കൂൾ കലോത്സവത്തിന് നോൺ വെജ് വിളമ്പണോ എന്ന് തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'കലോത്സവത്തിൽ ഭക്ഷണം നൽകുന്നത് ഫുഡ് കമ്മിറ്റി നൽകിയിരിക്കുന്ന മെനു അനുസരിച്ചാണ്. അതിൽ മാറ്റം വരുത്തേണ്ടത് ഫുഡ് കമ്മിറ്റിയാണ്. ഫുഡ് കമ്മിറ്റി മാറ്റം വരുത്തണമെങ്കിൽ സർക്കാരാണ് മാറ്റം വരുത്തേണ്ടത്. ഏൽപ്പിച്ച ജോലി ചെയ്യുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല. വിവാദങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ. അതു കാര്യമാക്കുന്നില്ല. കുട്ടികൾക്ക് സമയത്ത് ഭക്ഷണം കൊടുക്കുക എന്നതു മാത്രമേയുള്ളൂ'' ഇതായിരുന്നു നിലപാട്. കലോത്സവം തീർന്നപ്പോൾ ഇനി ഇല്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ് പഴയിടം.
കലോത്സവത്തിൽ താൻ മുഖ്യപാചകകാരനായി എത്തുന്നതിനെ ബ്രാഹ്മണമേധാവിത്തം എന്ന് വിമർശിക്കുന്നവർ അതിൽ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണം. അത്തരം അർത്ഥമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാനില്ലെന്നും താൻ അങ്ങനെ ഒരാളല്ലെന്നും പഴയിടം വ്യക്തമാക്കിയിരുന്നു. 24 ന്യൂസിലെ മുൻ അവതാരകനും കോളേജ് അദ്ധ്യാപകനുമായ അരുൺകുമാറാണ് പഴയിടത്തെ പ്രതിക്കൂട്ടിൽ നിർത്തി അനാവശ്യ ചർച്ച ഉയർത്തിയത്. വർഗ്ഗീയത നിറയുന്ന പരമാർശമായിരുന്നു അത്. ഈ സാഹചര്യത്തിലാണ് പഴയിടം പടിയിറങ്ങുന്നത്. വലിയ തോതിലാണ് പഴയിടത്തെ അരുൺകുമാറിന്റെ നേതൃത്വത്തിൽ കടന്നാക്രമണം നടത്തിയത്. 'അരുണിനെതിരെ' സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമെത്തി. എന്നിട്ടും വർഗ്ഗീയത വിളമ്പിയ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തില്ലെന്നതാണ് വസ്തുത. ഒടുവിൽ പഴയിടത്തെ പിന്മാറ്റിക്കാനുള്ള അജണ്ട വിജയിക്കുകയാണ്.
നോൺ വെജിന് എതിരായി പഴയിടം സംസാരിച്ചതായി ചില മാധ്യമങ്ങൾ ദുഷ്ടലാക്കോടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ കൂടെ ഒരു വലിയ നോൺ വെജ് ടീമും ഉണ്ട് എന്നറിയുക. സ്കൂൾ കായികമേളയിൽ നോൺ വെജ് കൊടുക്കുന്നത് തന്നോടൊപ്പമുള്ള ടീം തന്നെയാണെന്നും പഴയിടം പറയുന്നു. പക്ഷെ കായിക മേളയിൽ ഭക്ഷണം കഴിക്കാനെത്തുമെന്ന് പറഞ്ഞവരുടെ കണക്കും യഥാർത്ഥത്തിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരും തമ്മിൽ നേരിയ വ്യത്യാസമേ കാണൂ. പക്ഷെ കലോത്സവവേദിയിൽ അങ്ങിനെയല്ല. പലപ്പോഴും പറഞ്ഞുറപ്പിച്ചതിനേക്കാൾ വളരെ കൂടുതൽ കുട്ടികൾ ഭക്ഷണം കഴിക്കാനെത്തും. അത് ഇക്കുറിയും കൃത്യമായി മാനേജ് ചെയ്യാൻ കഴിഞ്ഞുവെന്നതിലും പഴയിടത്തിന് തൃപ്തിയുണ്ട്. എന്നാൽ തന്നെ ജാതി പറഞ്ഞു പോലും ആക്രമിച്ചത് പഴയിടത്തിന് വേദനയായി. അങ്ങനെ പഴയിടം പടിയിറങ്ങുകയാണ്.
നേരത്തെ പിസി ജോർജ് അടക്കമുള്ളവർ പഴയിടത്തെ പന്തുണച്ച് രംഗത്തു വന്നിരുന്നു. സ്കൂൾ കലോത്സവം പോലുള്ള പൊതുപരിപാടികളിൽ നോൺ വെജ് കൊടുക്കരുതെന്നും ഭയപ്പെടാതെ മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാൻ പറ്റിയത് സസ്യാഹാരമാണെന്നും പി.സി. ജോർജ്ജ് പ്രതികരിച്ചിരുന്നു. ഇറച്ചിയും മീനും ഉപയോഗിച്ചാൽ അതിനകത്ത് അപകടമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ മാറ്റം വരുത്തരുതെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇതുപോലുള്ള പരിപാടികളിൽ നോൺ വെജ് വിളമ്പിയാൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നും പി.സി. ജോർജ്ജ് വ്യക്തമാക്കി. പഴയിടം ഒരു സാത്വികനാണെന്നും അദ്ദേഹം എന്തു പറയുന്നോ അത് കറക്ടായിരിക്കും. സാത്വികനായ, ദൈവഭക്തനായ ഒരു മനുഷ്യനാണ് അദ്ദേഹം. കുട്ടികളുടെ ഭക്ഷണത്തിന് മോശം വരുത്താൻ പഴയിടം നമ്പൂതിരി തയ്യാറാവില്ലെന്ന് നമുക്കറിയാം. - ജോർജ്ജ് അഭിപ്രായപ്പെട്ടിരുന്നു.
വർഷങ്ങളായി മോഹനൻ നമ്പൂതിരിയുടെ ഭക്ഷണപദാർത്ഥങ്ങളെപ്പറ്റി വലിയ അംഗീകാരമുണ്ട്. അത് തകർക്കണമെന്ന് നിർബന്ധബുദ്ധിയുള്ള ആരോ കോഴിക്കോടുണ്ട് എന്നതിൽ സംശയമില്ല. മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്ന പഴയിടം നമ്പൂതിരിയെപ്പോലുള്ളവരെ അപമാനിക്കുന്നത് ആരാണെങ്കിലും അവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം. ഹോട്ടലിന്റെ പിന്നാമ്പുറത്തു നിന്നും കഴിഞ്ഞദിവസം പിടിച്ചത് പട്ടിയുടെ തലയാണ്. ഇത്തരം വൃത്തികേടുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. മത്സ്യത്തിന്റെ കാര്യത്തിലും ഇതുപോലെ മായം കലക്കുന്ന പ്രവണതകൾ ഉണ്ട്. - ജോർജ്ജ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍