കേന്ദ്ര സഹകരണ വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത നിക്ഷേപ സമാഹരണ പ്രസ്ഥാനം; സമാന്തരമായി എനി ടൈം മണിയെന്ന പണമിടപാടു സ്ഥാപനവും; ആധുനികമായി ഇന്റീരിയർ ചെയ്ത ഓഫീസിലൂടെ വിശ്വാസ്യത നേടി; നിക്ഷേപകരുടെ ബന്ധുക്കളുടെ പണവും നേടിയെടുത്ത തന്ത്രജ്ഞത; തട്ടിയെടുത്തത് നൂറ് കോടിയോളം; നടന്നത് കള്ളപ്പണം വെളുപ്പിക്കൽ; ഇത് കരുവന്നൂരിനെ വെട്ടും തട്ടിപ്പ്; അർബൻ നിധിയിൽ ചതിയൊരുക്കിയ കഥ
അനീഷ് കുമാർ
കണ്ണൂർ: കണ്ണൂരിലെ നിക്ഷേപ തട്ടിപ്പിനു പിന്നിൽ നടന്നത് വ്യാപകമായ കള്ളപ്പണം വെളുപ്പിക്കലെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കേസിലെ മുഖ്യപ്രതിയായ മലപ്പുറം ചങ്ങരംകുളം വീട്ടിൽ ഷൗക്കത്തലി (43)സി.ബി. ഐ കേസുൾപ്പെടെ നേരത്തെ മൂന്ന് കേസുകളിൽ പ്രതിയാണ്.കൂട്ടുപ്രതിയായ തൃശൂർ കുന്നത്ത് പീടികയിൽ കെ. എം ഗഫൂർ(46) ഒരു ചെക്ക് കേസിലും പ്രതിയാണ്. പ്രതികളെ കണ്ണൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) റിമാൻഡ് ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന് 38കോടിയുടെ ബാധ്യതയുണ്ടെന്നാണ് പ്രതികൾ മൊഴി നൽകിയതെങ്കിലും നൂറുകോടിയോളം രൂപ മലബാറിൽ നിന്നും മാത്രം സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനേക്കാൾ വലുതാണ് ഈ തട്ടിപ്പും.
ഏഴു ഡയറക്ടർമാരാണ് കമ്പിനിക്കുള്ളതെങ്കിലും ഇതിൽ ഷൗക്കത്തലി, ഗഫൂർ, ആന്റണി എന്നിവരെ മാത്രമാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവർക്കായി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അർബൻ നിധിയെന്ന കേന്ദ്രസർക്കാർ സഹകരണ വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത നിക്ഷേപ സമാഹരണ സ്ഥാപനം തുടങ്ങി അതിനു സമാന്തരമായി എനി ടൈം മണിയെന്ന മറ്റൊരു ബാങ്കിങ് സ്ഥാപനമെന്നു തെറ്റിദ്ധരിപ്പിക്കുന്ന പണമിടപാടു സ്ഥാപനവും നടത്തി നിക്ഷേപകരുടെ കോടികൾ അതിലേക്ക് മറിച്ചാണ് തട്ടിപ്പു നടത്തിയത്. ആന്റണിയും ഷൗക്കത്തലിയുമാണ് എൻി ടൈം മണിയുടെ ഡയറക്ടർമാർ.
ഇവർ എനി ടൈംമണിയിൽ നിന്നും എങ്ങോട്ടാണ് കോടികൾ വകമാറ്റിയതെന്നു ഇതുവരെ വ്യക്തമായിട്ടില്ല. മൂന്നുപേരുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ മാത്രിമേ ഈക്കാര്യത്തിൽ വ്യക്തതവരുത്താനാവൂമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാർ പറഞ്ഞു. സാമ്പത്തിക ഞെരുക്കം കാരണം ഗഫൂറും ഷൗക്കത്തലിയും എനി ടൈം മണിയുടെ മറ്റൊരു ഡയറക്ടറായ ആന്റണിയും ചേർന്നു തൃശൂരിൽ മൂന്ന് മാസം മുൻപ്് പ്രതീക് അർബൻ അഗ്രോ സൊസൈറ്റി എന്ന പേരിൽ പുതിയൊരു ധനകാര്യ സ്ഥാപനം തുടങ്ങുകയും നിക്ഷേപം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
59.5ലക്ഷം രൂപ നഷ്ടപ്പെട്ട തലശേരി സ്വദേശിയായ ഡോ.ദീപക്കിന്റെ പരാതിയിലാണ് ടൗൺ പൊലിസ് ആദ്യകേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അർബൻ നിധിയുടെ ജനറൽ മാനേജരും കണ്ണൂർ സ്വദേശിനിയുമായ ജീന, ജനറൽ മാനേജർ ചന്ദ്രൻ, ബ്രാഞ്ച് മാനേജർ ഷൈജു എനി ടൈം മണിയുടെ മറ്റൊരു ഡയറക്ടർ ആന്റണി എന്നിവരും പ്രതികളാണ്.
നിക്ഷേപം വരുത്താൻ ബഹുമുഖ തന്ത്രങ്ങൾ
കണ്ണൂർ താവക്കരയിൽ ആദർശ് ആർക്കേഡെന്ന ബഹുനില കോംപ്ളക്സിൽ ആഡംബരമായി നിർമ്മിച്ച ഓഫീസ് തുറന്നു നിക്ഷേപങ്ങൾ വരുത്താൻ ബഹുമുഖ തന്ത്രങ്ങളാണ് ഷൗക്കത്തലും ഗഫൂറുംആന്റണിയും സ്വീകരിച്ചത്. വിശാലമായ കാർപാർക്കിങ് സംവിധാനവും ആധുനികമായ രീതിയിൽ ഇന്റീരിയർ ചെയ്ത കെട്ടിടവും താഴത്തെ നിലയിൽ എനി ടൈം മണിയുടെ ഓഫീസുമായി സജ്ജീകരിച്ച അർബൻൻ നിധിയുടെ ഓഫീസ് ഇപ്പോൾ തട്ടിപ്പിനിരയായവരുടെ മുൻപിൽ നോക്കുകുത്തിയെപ്പേലെ അടഞ്ഞുകിടക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളിലൊന്നും പരസ്യം നൽകാതെയായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. ഫീൽഡ് എക്സിക്യൂട്ടിവുകളിലൂടെയാണ് സ്ഥാപനത്തിനായി നിക്ഷേപം സ്വീകരിച്ചുവന്നിരുന്നത്.
ഫീൽഡ് എക്സിക്യൂട്ടീവുകളിലൂടെയും ഓഫീസു ജീവനക്കാരെയും സ്ഥാപനത്തിൽ ജോലി നൽകിയവരെയും ഉപയോഗിച്ചു കോടികളുടെ നിക്ഷേപം വാരിക്കൂട്ടുകയായിരുന്നു. ഇവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പതിനായിരം രൂപ മുതൽ അൻപതുലക്ഷം വരെയുള്ള നിക്ഷേപങ്ങൾ സ്ഥാപനത്തിലെത്തി. നിക്ഷേപം നടത്തിയവർ മുഖേനെ അവരുടെ അടുപ്പക്കാരുടെ നിക്ഷേപങ്ങൾ പോലും ട്രഷറിയിൽ നിന്നും പോലും പിൻവലിച്ചു സ്ഥാപനത്തിലെത്തിയതോടെ ചുരുങ്ങിയ സമയം കൊണ്ടു വൻകിട ബാങ്കുകളെ പോലും അത്ഭുതപ്പെടുത്തുന്ന വളർച്ച അർബൻനിധിക്ക് കൈവന്നു.
തുടക്കത്തിൽ പന്ത്രണ്ടു ശതമാനം പലിശ അർബൻനിധി കൃത്യമായി നൽകിയതോടെ നിക്ഷേപകരിൽ പലരും ട്രഷറിയിൽ നിന്നുപോലും പണം പിൻവലിച്ചു ഇവിടെ കൊണ്ടുവന്നു നിക്ഷേപിച്ചു. ഇതോടെ സ്ഥാപനത്തിന്റെ വിശ്യാസ്വത കൂട്ടാനായി പ്രതിദിന നിക്ഷേപ സ്കീമും കമ്പിനി തുടങ്ങി. ഇതിനുള്ള ഏജന്റുമാരും അവരുടെ ബന്ധുക്കളുമൊക്കെ കൂടുതൽ നിക്ഷേപവുമായെത്തുകയും ചെയ്തു. അർബൻ നിധിയിലേക്കു ലഭിക്കുന്ന തുക എനി ടൈം മണിയിലേക്ക് മാറ്റുകയും ഇതു സ്ഥാപനത്തിന്റെ ആസ്തിയായും സാമ്പത്തിക ശേഷിയുടെ തെളിവായും പുതിയ നിക്ഷേപകരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
വെട്ടിപ്പിന് തുടക്കമിട്ടത് ആന്റണി
എനി ടൈം മണിയുടെ ഡയറക്ടർമാരിലൊരാളായ ആന്റണി പതിനേഴുകോടി തട്ടിയെടുത്തതോടെയാണു പ്രശ്നങ്ങൾ തുടക്കമായതെന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷൗക്കത്തലി പൊലിസിന് നൽകിയ മൊഴി.പക്ഷെ സമാനമായ രീതിയിൽ പണതട്ടിപ്പു നടത്തിയ മൂന്നു കേസുകളിലെ പ്രതിയാണ് ഷൗക്കത്തലിയെന്നും ഇവർ ഗൂഢാലോചന നടത്തി തട്ടിപ്പു നടത്തുകയെന്നത് ലക്ഷ്യമിട്ടുകൊണ്ടു തന്നെയാണ് സ്ഥാപനം തുടങ്ങിയതെന്നും പൊലിസ് പറയുന്നു. ആറുമാസം മുൻപ് തന്നെ ഈ സ്ഥാപനത്തിനെതിരെ പരാതിയുയർന്നിരുന്നു.
അപ്പോൾ ആരുമറിയാതെ പരാതിക്കാരുടെ പണം രഹസ്യമായി തിരിച്ചു നൽകി ഒത്തുതീർപ്പാക്കുകയായിരുന്നു. അർബൻ നിധിക്കെതിരെ സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. കണ്ണൂർ സിറ്റിയിലെ ചില നിക്ഷേപകർ ഇടയ്ക്ക് അർബൻ നിധിയിലെത്തി തങ്ങളുടെ നിക്ഷേപം ബഹളമുണ്ടാക്കി നിർബന്ധപൂർവ്വം തിരിച്ചുവാങ്ങിയിരുന്നു. പണം തിരിച്ചു നൽകാത്തതിനെ തുടർന്ന് പ്രകോപിതരായ മറ്റു ചിലർ കംപ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും എടുത്തുകൊണ്ടു പോവുകയും ചെയ്തു. നിൽക്കള്ളിയില്ലാതെ ഉടമകൾ സ്ഥാപനം പൂട്ടിയിട്ടതോടെയാണ് പരാതി പ്രവാഹമുണ്ടായത്.
പാലക്കാട് ഒലവക്കോട് സ്വദേശിയായ ബിസിനസുകാരനെ പാർട്്ണറാക്കി താൽക്കാലികമായി പ്രതിസന്ധി പരിഹരിക്കാനും സ്ഥാപന ഉടമകൾ ശ്രമിച്ചിരുന്നു. അറുപതു കോടിയോളം രൂപ ഇയാളിൽ നിന്നും നിക്ഷേപം വാങ്ങി പാർട്്ണറാക്കാനായിരുന്നു നീക്കം. പക്ഷെ പൊലിസ് കർശനനിലപാടെടുത്തതോടെ ഈ നീക്കം പാളി.
കോടികൾ പോയ വഴിയേത്
ആയിരത്തോളം നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ എവിടേക്കു പോയെന്നു മാത്രം ഇതുവരെ പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ ഇതുകണ്ടെത്താനായി പരിശോധിച്ചുവരികയാണ്. 38-കോടി രൂപയോളം സ്ഥാപനത്തിന് ബാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. എനി ടൈം മണിയുടെ ബാങ്കിങ് സോഫ്റ്റ് വെയറിനു വേണ്ടി ഭീമമായ സംഖ്യ ചെലവഴിച്ചിട്ടുണ്ട്. പക്ഷെ ഇതൊന്നും നിക്ഷേപകരുടെ നൂറുകോടിയോളം രൂപ ആവിയാക്കാനുള്ള കാരണമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. പ്രതികൾ മറ്റെവിടെയെങ്കിലും ഈ തുക നിക്ഷേപിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പ്രത്യേക അന്വേഷണ സംഘംപരിശോധിക്കുന്നത്.
വരുമാനമുണ്ടാക്കുന്ന മറ്റൊരുസ്ഥാപനവും ഇവരുടെ പേരിൽ ഇല്ലെന്നാണ് കണ്ടെത്തൽ. ഇവർ ബംഗ്ളൂരിലും ഇതിനു സമാനമായി നിക്ഷേപ സമാഹരണ സ്ഥാപനം തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഡയറക്ടർമാരുടെയും ബന്ധുക്കളുടെയും വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ കൂടി പരിശോധനയ്ക്കു വിധേയമാക്കിയാൽ മാത്രമേ പണം എവിടെപ്പോയെന്ന് വ്യക്തമാവുകയുള്ളൂ. പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അടുത്ത ദിവസം തന്നെ തന്നെ കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് കണ്ണൂർ ടൗൺ ഇൻസ് പെക്ടർ ബിനുമോഹൻ പറഞ്ഞു.അർബൻ നിധിയിൽ നിക്ഷേപിച്ചു പണം നഷ്ടപ്പെട്ടവരിൽ ഉന്നതർ മാത്രമല്ല സമൂഹത്തിലെ സാധാരണക്കാരായ ഓട്ടോറിക്ഷതൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവരും ധാരാളമുണ്ടെന്നാണ് പരാതികളിൽ നിന്നും വ്യക്തമാവുന്നത്. അൻപതിനായിരം മുതൽ ഒരു ലക്ഷം രൂപവരെയാണ് ഇവർക്ക് നഷ്ടപ്പെട്ടത്.
വീട്ടമ്മയുടെ എൺപതുലക്ഷവും പോയി
കണ്ണൂർ അർബൻനിധിയിലെ നിക്ഷേപകരുടെ പരാതിയിൽ ഏറ്റവും ഉയർന്ന തുകയായ എൺപതുലക്ഷം രൂപ നഷ്ടപ്പെട്ടത് ഏച്ചൂരിലെ വീട്ടമ്മയ്ക്ക്. ഇവരടക്കം മൂന്നുപേർ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകി. അലവിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയും ആറുലക്ഷം രൂപ സ്ഥാപനത്തിൽ നിക്ഷേപിച്ചുവെന്ന പരാതിയുമായെത്തിയിട്ടുണ്ട്. നിക്ഷേപിച്ച തുകയുടെ പന്ത്രണ്ടു ശതമാനം പലിശയെടുത്തു വീട്ടുവാടക നൽകാനാണ് നിക്ഷേപിച്ചതെന്നു ഇവർ പറഞ്ഞു. സ്റ്റേഷനിലെത്തിയ വീട്ടമ്മമാർ തങ്ങളുടെ സമ്പാദ്യം തട്ടിയെടുത്ത ഗഫൂറിനെയും ഷൗക്കത്തലിയെയും കണ്ടപ്പോൾ വികാരവിക്ഷോഭമായാണ് പ്രതികരിച്ചത്. ഇവർ പൊട്ടിക്കരച്ചിലിലോടെയാണ്് പ്രതികളെ ശകാരിച്ചത്. കഴിഞ്ഞ ദവിസം മാത്രം മൂന്നുകോടിയിലേറെ രൂപ നഷ്ടമായതിന്റെ പരാതിയാണ് കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ലഭിച്ചത്. എന്നാൽ പരാതി നൽകിയവരിൽ കൂടുതലും പേരും മേൽവിലാസവും പുറത്തുപറയാൻ ആഗ്രഹിക്കാത്തവരാണ്. പണമോ പോയി ഇനിമാനവും കളയാൻ കഴിയില്ലെന്നാണ് ഇവരിൽ ചിലർ പ്രതികരിച്ചത്. എങ്ങനെയെങ്കിലും മുടക്കിയ പണം തിരിച്ചുനൽകാൻ നടപടിസ്വീകരിക്കണമെന്നു ഇവരിൽ പലരും പൊലിസിനോട് അപേക്ഷിക്കുന്നത് കേൾക്കാമായിരുന്നു.
ഇതിനിടെ തങ്ങളെ വഞ്ചിച്ചുവെന്നു എനി ടൈം മണിയിലെ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. കൊവിഡിനിടെയിൽ ജോലി നഷ്ടമായവരാണ് വൻതുക നിക്ഷേപിച്ചു ഇവിടെ ജോലിക്ക് കയറിയത്. കമ്പിനിയുടെ പഞ്ചിങ് പ്രകാരം ഓഗസ്റ്റു മാസത്തെ 21 ദിവസത്തെ ശമ്പളം മാത്രമേ ഇവർക്കു നൽകാനുള്ളുവെന്നു ഡയറക്ടറും കേസിലെ പ്രതിയുമായ ഷൗക്കത്തലി പൊലിസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും വർക്ക് ഫ്രം ഹോമായി കമ്പിനിക്ക് വേണ്ടി ജോലി ചെയ്ത തങ്ങൾക്ക് ശമ്പളകുടിശികയുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. നിക്ഷേപകുടെ പണം പോയ കൂട്ടത്തിൽ ജോലിക്കായി ഇവർ ഡെപോസിറ്റായി നൽകിയ വൻതുകകളും നഷ്ടമായിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്