പഠനകാലത്തെ ചില വികൃതികൾ കാരണം പ്രവാസിയായ പിതാവ് മുംബൈയിലേക്ക് വണ്ടി കയറ്റിവിട്ടു; ഹോട്ടൽ കച്ചവടത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നതിനിടെ വഴിത്തിരിവായി അപകടം; നാട്ടിലേക്ക് മടങ്ങി മലപ്പുറത്തെ തട്ടുകടയിൽ നിന്ന് തുടങ്ങി വളർത്തിയ കുഴിമന്തി സാമ്രാജ്യം; കോട്ടയത്ത് അൽഫാം കഴിച്ച് നഴ്സ് മരിച്ച സംഭവത്തിലെ ഹോട്ടലുടമ 'മലപ്പുറം കുഴിമന്തി പാർക് 'ലത്തീഫ് ആരാണ്?
ബുർഹാൻ തളങ്കര
കോട്ടയം: കോട്ടയത്തെ 'മലപ്പുറം കുഴിമന്തി'യിൽ നിന്നുള്ള അൽഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ പാലത്തറ സ്വദേശി രശ്മി രാജിന്റെ (33) മരണത്തോടെ കേരളത്തിൽ ഉടനീളം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ഊർജ്ജിതം ആക്കിയിരിക്കുകയാണ്. കാസർകോട് കുമ്പള കൊടിയമ്മ സ്വദേശി ലത്തീഫ് ഉൾപ്പെടെ മൂന്നോളം പേരുടെ ഉടമസ്ഥയിലുള്ള മലപ്പുറം കുഴിമന്തിക്കെതിരെ വലിയ രീതിയിലുള്ള ജനരോഷം ഉയരുകയും ഹോട്ടൽ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. കേരളത്തിൽ പാർക്ക് എന്ന ബ്രാൻഡിന്റെ പേരിൽ 12 ഓളം ശാഖകളായി പ്രവർത്തിക്കുന്ന 'മലപ്പുറം കുഴിമന്തി'യുടെ ഏറ്റവും വലിയ ബ്രാഞ്ച് പ്രവർത്തിക്കുന്നത് മലപ്പുറത്ത് പുത്തനത്താണിയിലാണ്. സബീൽ പാർക്ക് എന്ന മറ്റൊരു ഹോട്ടൽ സംരംഭവും ഈ ബ്രാൻഡിന്റെ കീഴിലുണ്ട് .
സംഭവവുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളിയോട് ഹോട്ടൽ ഗ്രൂപ്പ് മാനേജർ പ്രതികരിച്ചത് ഇങ്ങനെയാണ്: 'കഴിഞ്ഞ 13 വർഷത്തോളമായി ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ കോട്ടയം ഹോട്ടലിലെ ഭക്ഷ്യവിഷബാധക്ക് പിന്നിൽ ബോധപൂർവ്വം ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഡിസംബർ 26 ാം തീയതി ഭക്ഷ്യവിഷബാധയേറ്റ് ഇരുപത്തിയഞ്ചോളം ആളുകളാണ് ആശുപത്രിയിലായത്. തുടർന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ വീണ്ടും സമാന പ്രശ്നം ആവർത്തിക്കപ്പെടുകയും ഒരു മരണം ഉണ്ടാവുകയും ചെയ്തു. ഗ്രൂപ്പിന്റെ കീഴിലുള്ള മറ്റൊരു ഹോട്ടലിലും ഇത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്നിരിക്കെ ഇവിടെ മാത്രം എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. യുവതിയുടെ രാസ പരിശോധന വിവരങ്ങൾ പുറത്തുവന്നതിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളൂ എന്നും ഇവർ വ്യക്തമാക്കി.
ദുരന്തം ഉണ്ടായത് ഇങ്ങനെ..
കഴിഞ്ഞ 29-ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം ആണ് രശ്മി കഴിച്ചത്. മെഡിക്കൽ കോേളജ് നഴ്സിങ് ഹോസ്റ്റലിലേക്ക് വരുത്തിയാണ് ഭക്ഷണം കഴിച്ചത്. സഹോദരൻ വിഷ്ണുരാജിനും ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേർക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോൾ ഛർദിയും വയറിളക്കവും ഉണ്ടായി. തുടർന്ന് സഹപ്രവർത്തകർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിശോധനയിൽ വയറ്റിൽ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടൻ ട്രോമ കെയർ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാൽ, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരിച്ചു. അതിനിടെ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല.
ആരാണ് മലപ്പുറം കുഴിമന്തി പാർക് ലത്തീഫ്?
കാസർഗോഡ് കുമ്പള കൊടിയമ്മ സ്വദേശിയായ ലത്തീഫിന്റെ പഠനകാലത്തെ വികൃതികൾ കാരണം പ്രവാസിയായ പിതാവ് മുംബൈയിലുള്ള ഭാര്യാ സഹോദരൻ നടത്തുന്ന ഹോട്ടൽ റഹ്മാനിയിലേക്ക് പറഞ്ഞു വിടുന്നു. ആ കാലഘട്ടത്തിലെ മലയാളികളുടെ പ്രധാന ഹോട്ടലുകളിൽ ഒന്നായിരുന്നു റഹ്മാനിയ . ഇവിടെ അമ്മാവന്റെ കീഴിൽ പഠനവും, തൊഴിലും ഒരുപോലെ ലത്തീഫ് മുന്നോട്ടു കൊണ്ടുപോയി. ഹോട്ടൽ കച്ചവടത്തിന്റെ ആദ്യപാഠങ്ങൾ ലത്തീഫ് പഠിക്കുന്നത് അമ്മാവന്റെ കീഴിൽ നിന്നാണ്. പ്ലസ് ടു കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് ബിരുദം കരസ്ഥമാക്കിയ ലത്തീഫ് മുംബൈയിൽ വെച്ചുണ്ടായ ഒരു അപകടത്തിൽ കിടപ്പിലായതോടെ കാസർകോട്ടേക്ക് തിരിച്ചെത്തുന്നു. ലത്തീഫിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പിതാവ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയതോടെ വീണ്ടും ദാരിദ്ര്യത്തിന്റെ കയ്പ് ഇവർക്കിടയിൽ കടന്നുവന്നു. ആരോഗ്യം വീണ്ടെടുത്ത ലത്തീഫ,് അഷ്റഫ് എന്ന സുഹൃത്ത് മുഖേന മലപ്പുറത്ത് എത്തുകയും പഴക്കടയിൽ ജോലി ചെയ്തു വരവേ ഒരു ചെറിയ ഹോട്ടൽ നടത്തിപ്പിനായി ലഭിക്കുകയുമായിരുന്നു. ഇവിടെ നിന്നാണ് 13 ഓളം സ്ഥാപനങ്ങൾ നാല് പങ്കാളികളുടെ സഹായത്തോടെ ഇയാൾ കെട്ടിപ്പൊക്കിയത്.
മറുനാടൻ റിപ്പോർട്ടർ കുമ്പളയിൽ ലത്തീഫിനെ തേടിയെത്തിയപ്പോൾ
കോട്ടയത്തെ മലപ്പുറം കുഴിമന്തി കുമ്പളയിലെ ലത്തീഫിന്റെ ഉടമസ്ഥയിൽ ഉള്ളതാണെന്ന വിവരം മാത്രമേ പ്രാഥമികമായി ഞങ്ങൾക്ക് ലഭിച്ചിരുന്നത്. കുമ്പളയിലെ നിരവധി രാഷ്ട്രീയ പ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും ലത്തീഫിന്റെ വിവരം അന്വേഷിച്ച് ഞങ്ങൾ വിളിച്ചു. പക്ഷേ ലത്തീഫുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പങ്കുവെക്കാൻ ഇവരാരും തയ്യാറായിരുന്നില്ല. മാത്രമല്ല കുഴിമന്തി ലത്തീഫിനെ അറിയുകപോലുമില്ല എന്നാണ് പലരും വ്യക്തമാക്കിയത്. ഇതിനിടയിൽ ലത്തീഫുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് ലഭിക്കുകയും നേരത്തെ ബന്ധപ്പെട്ടവരെ വീണ്ടും വിളിച്ചപ്പോൾ, ലത്തീഫിനെ അറിയാമെന്നായി. പക്ഷേ വിവരങ്ങൾ പങ്കുവെക്കാൻ ഇവർ ആരും തയ്യാറായിരുന്നില്ല. തുടർന്ന് കൊടിയമ്മ സ്വദേശികളെ ബന്ധപ്പെട്ടപ്പോഴാണ് ലത്തീഫ് കഴിഞ്ഞ കുറെ കാലങ്ങളായി കുടുംബത്തോടൊപ്പം മലപ്പുറത്താണ് താമസിക്കുന്നതെന്നും കൊടിമയിലെ വീട്ടിലേക്ക് വല്ലപ്പോഴുമാണ് വരുന്നതെന്നും മനസ്സിലാക്കാൻ സാധിച്ചത്. എന്നാൽ ലത്തീഫിനെ ബന്ധപ്പെടാനുള്ള മറ്റു വിവരങ്ങളൊന്നും ഇവർ നൽകാൻ തയ്യാറായിരുന്നില്ല.
തുടർന്ന് മലപ്പുറത്തെ പുത്തനത്താണിയിലെ സാമൂഹ്യപ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോൾ ഇയാളുടെ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഇയാൾ നടത്തിവരുന്നതായും ഇതിലൂടെ വലിയ സൗഹൃദ വലയം മലപ്പുറത്ത് ലത്തീഫിന് സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് പലരുടെയും പ്രതികരണങ്ങൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
നിലവിൽ പൊലീസ് അന്വേഷണം എവിടെ വരെ?
രശ്മി രാജന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് നിലവിൽ പൊലീസിന് ലഭിച്ചിരിക്കുന്നത്. രാസ പരിശോധന റിപ്പോർട്ടുകൾ വന്നാൽ കൂടുതൽ നടപടിയിലേക്ക് കടക്കും. പ്രതിചേർക്കപ്പെട്ടവർ മുൻകൂർ ജാമ്യ അപേക്ഷ നൽകിയതിനാൽ അറസ്റ്റ് പോലുള്ള നടപടികൾ ജാമ്യ അപേക്ഷയിൽ കോടതി വിധിയെ ആശ്രയിച്ചായിരിക്കും മുന്നോട്ടുപോകുക.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്