മർദ്ദനമേറ്റ് വീണപ്പോഴും മുദ്രാവാക്യം വിളിച്ചു; ബൂട്ട്സിട്ട് കഴുത്തിന് ചവിട്ടിയ എസ് ഐയ്ക്കും ആ വിപ്ലവ വീര്യം തകർക്കാനായില്ല; വർക്കല രാധാകൃഷ്ണന് ശേഷം 'അണ്ണനായ' ജോയിയണ്ണൻ! സഖാക്കളെ എല്ലാം ഒരു ചരടിൽ നിർത്തി വർക്കലയിൽ സിപിഎം പെരുമ രണ്ടാം വട്ടവും ഉറപ്പിച്ചു; കഹാറിനെ മലർത്തി അടിച്ച ജോയിക്ക് മുമ്പിൽ ആനാവൂർ തന്ത്രങ്ങളും പാളി; തിരുവനന്തപുരത്ത് സിപിഎമ്മിനെ നയിക്കാൻ ജോയി എത്തുമ്പോൾ
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: വർക്കല രാധാകൃഷ്ണൻ... തിരുവനന്തപുരത്തുകാരുടെ അണ്ണനായിരുന്നു വർക്കല രാധാകൃഷ്ണൻ. വർക്കലയിലെ രാഷ്ട്രീയ മുഖം. സിപിഎമ്മിനെ മേഖലയിൽ തളരാതെ കാത്ത വ്യക്തിത്വം. നിയമസഭയിലും ലോക്സഭയിലും സിംഹ ഗർജ്ജനമായ നേതാവ്. നിയമസഭാ സ്പീക്കറായും എംപിയായും കൈയടി നേടിയ കാർക്കശ്യക്കാരൻ. വർക്കലയ്ക്ക് ശേഷം സിപിഎം സഖാക്കൾക്ക് കിട്ടിയ അണ്ണനാണ് ജോയി അണ്ണൻ. കാർക്കശ്യത്തോടെ ജനകീയ പ്രശ്നങ്ങൾക്ക് മുന്നിൽ നിന്ന വർക്കല രാധാകൃഷ്ണനെ പോലെയായിരുന്നില്ല ജോയി. ചിരിച്ച മുഖവുമായി ജോയി ഇടപെടൽ നടത്തി. അങ്ങനെ വർക്കലയുടെ എംഎൽഎയായി. അവിടെ നിന്നും സിപിഎം ജില്ലാ സെക്രട്ടറിയുമാകുന്നു. സംഘടനാ തലത്തിൽ വർക്കലയിലെ രാധാകൃഷ്ണൻ അണ്ണന് മുകളിലേക്ക് പോവുകയാണ് ജോയി.
സിപിഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത് അംഗം, ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേരള സർവകലാശാല സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കരുത്തുമായാണ് ജോയി സിപിഎം ജില്ലാ സെക്രട്ടറിയാകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ വി.ജോയിക്ക് മികച്ച വിജയം നേടാനായതോടെയാണ് സംസ്ഥാന നേതൃത്വവും ജോയിയെ ശ്രദ്ധിച്ച് തുടുങ്ങുന്നത്. 17,821 വോട്ടിനാണ് ജോയി കോൺഗ്രസ് സ്ഥാനാർത്ഥി ബി.ആർ.എം.ഷഫീറിനെ പരാജയപ്പെടുത്തിയത്. അഴൂർ പഞ്ചായത്ത് പ്രസിഡന്റ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാപഞ്ചായത്തംഗം എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് ജോയി 2016 ൽ എംഎൽഎ പദവിയിലെത്തിയത്.
1980 മുതൽ 1996 വരെ വർക്കല എംഎൽഎ ആയിരുന്നത് വർക്കല രാധാകൃഷ്ണനായിരുന്നു. 1996 ൽ അലി ഹസനിലൂടെ സിപിഎം സീറ്റ് നിലനിർത്തി. 2001 മുതൽ 2016 വരെ എംഎൽഎ ആയത് കോൺഗ്രസിലെ വർക്കല കഹാറായിരുന്നു. വർക്കലയിലെ ജനകീയനായിരുന്നു കഹാർ. ആ കഹാറിനെയാണ് വർക്കലയിൽ ജോയി മലർത്തി അടിച്ചത്. വർക്കല രാധാകൃഷ്ണന് ശേഷം വർക്കലയിലെ സിപിഎമ്മുകാരെ ഒരു ചരടിൽ കോർത്തു നിർത്തിയത് ജോയിയായിരുന്നു. വർക്കലയിലെ വിഭാഗീയത ഒരിക്കൽ പോലും ജോയിയുടെ രാഷ്ട്രീയ കുതിപ്പിനെ ബാധിച്ചില്ല. ഇതിന് കാരണം എല്ലാ വിഭാഗം നേതാക്കൾക്കുമുള്ള താൽപ്പര്യമായിരുന്നു. ജില്ലാ സെക്രട്ടറി പദവിയിലേക്കും ആനാവൂർ ഒഴികെയുള്ള എല്ലാ പ്രമുഖരും ജോയിയെ പിന്തുണച്ചു.
താടിയെടുത്ത് വൈറലായി ജോയി ഈ അടുത്ത കാലത്ത് ചർച്ചകളിൽ താരമായിരുന്നു. കോളജ് വിദ്യാഭ്യാസ കാലം മുതൽ താടിയിൽ കണ്ടിരുന്ന വർക്കലക്കാരുടെ ജോയി അണ്ണൻ ചികിത്സയുടെ ഭാഗമായാണ് താടിയെടുത്തത്. പിന്നീട് വീണ്ടും താടിയിലേക്ക് മാറി. എസ് എഫ് ഐയിലെ പോരാട്ടമായിരുന്നു ആ താടിക്കഥ ചർച്ചയാക്കിയത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരിക്കെ വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ ചവിട്ടേറ്റ് താടിയെല്ലിനും കഴുത്തിനും ക്ഷതം വന്നിരുന്നു. ഇതിന്റെ തുടർ ചികിത്സയ്ക്കായാണ് താടി എടുത്തത്്. രസകരമായ കുറിപ്പാണ് ഇക്കാര്യം വി.ജോയി പങ്കുവച്ചിരിക്കുന്നത്. എന്ന് മുതലാണ് താടി വച്ചതെന്നും കോളേജ് യൂണിയന്റെ പഴയ ഫോട്ടോകൾ തപ്പിനോക്കിയപ്പോൾ അതിലും മുഖത്തിന് ഐശ്വര്യമായി താടി ഉണ്ടെന്നും പലരും തിരിച്ചറിയുന്നതും ഓർക്കുന്നതും ഈ താടിയിലൂടെയാണെന്നും ജോയി തന്നെ വിശദീകരിച്ചിരുന്നു. സമരത്തിനിടെ പൊലീസ് ചവിട്ടുന്ന ചിത്രവും ഉൾപ്പെടുത്തിയായിരുന്നു പോസ്റ്റ്.
അവസാനവർഷം ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ താടി വച്ചു തുടങ്ങിയെന്നാണ് ഓർമ്മ... കോളേജ് യൂണിയന്റെ പഴയ ഫോട്ടോകൾ തപ്പി നോക്കിയപ്പോൾ അതിലും ചെറുതായി താടി കാണുന്നുണ്ട്. എന്തായാലും അന്ന് മുതൽ എന്റെ മുഖത്തിന് ഐശ്വര്യമായി താടി ഉണ്ട്. എന്നെ പലരും തിരിച്ചറിയുന്നതും ഓർക്കുന്നതും ഈ താടിയിലൂടെയാണ്. കുറച്ചു കാലത്തേക്ക് എനിക്ക് താടി ഉപേക്ഷിക്കേണ്ടിവരുന്നു. എസ്എഫ്ഐ ജില്ല ഭാരവാഹിയായിരിക്കേ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുൻപിൽ വച്ച് പൊലീസിന്റെ ചവിട്ടേറ്റ് താടിയെല്ലിനും കഴുത്തിനും ക്ഷതം വന്നിരുന്നു. അതിന് ഒരു തുടർ ചികിത്സ അനിവാര്യമായി വന്ന സാഹചര്യത്തിലാണ് താടി എടുത്തത്-ഇതായിരുന്നു ജോയിയുടെ ഫെയ്സ് ബുക്ക് കുറിപ്പ്.
2001 മുതൽ തുടർച്ചയായി മൂന്നു തവണ എംഎൽഎയായിരുന്ന കോൺഗ്രസിന്റെ വർക്കല കഹാറിനെ തോൽപ്പിച്ച 2016ലെ വിജയമാണ് ജോയിയുടെ രാഷ്ട്രീയ ഗ്രാഫ് ഉയർത്തിയത്. സർക്കാരിന്റെ വികസനവും തീരമേഖലയ്ക്കായുള്ള വികസന നേട്ടങ്ങളും പറഞ്ഞായിരുന്നു ജോയിയുടെ പ്രചാരണം. തീരമേഖലയുള്ള മണ്ഡലത്തിൽ ആഴക്കടൽ മൽസ്യബന്ധന വിവാദം മുതൽ ലൈഫ് മിഷൻ പദ്ധതി വരെ ഇത്തവണ സജീവ ചർച്ചയായിരുന്നു. അത് സർക്കാരിനെതിരെയുള്ള വികാരമാകുമെന്നു യുഡിഎഫ് കണക്കു കൂട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അടൂർ പ്രകാശ് നേടിയ 5684 വോട്ടിന്റെ ലീഡും പ്രതീക്ഷയായിരുന്നു. അതെല്ലാം ജോയിയെന്ന ജനകീയന്റെ മുഖം മറികടന്നു.
മർദ്ദനമേറ്റ് റോഡിൽ വീണ ജോയിയെ കഴുത്തിൽ ബൂട്ട്സിട്ട കാലു കൊണ്ട് അന്ന് എസ് ഐയായിരുന്ന കൃഷ്ണകുമാർ ചവിട്ടുകയായിരുന്നു. അന്ന് എസ് എഫ് ഐയുടെ ജില്ലാ പ്രസിഡന്റായിരുന്നു ജോയി. അന്ന് ജോയിയെ ചവിട്ടുന്ന ചിത്രം ദേശാഭിമാനിയിൽ എത്തിയത് വലിയ ചർച്ചയായിരുന്നു. അതിക്രൂരമായ മർദ്ദനമാണ് ജോയിക്ക് അന്ന് നേരിടേണ്ടി വന്നത്. ആ പോരാട്ട കരുത്തുമായാണ് ജോയി രാഷ്ട്രീയത്തിൽ മുമ്പോട്ട് കുതിച്ചത്. അതൊടുവിൽ തിരുവനന്തപുരത്തെ സിപിഎം ജില്ലാ സെക്രട്ടറിയെന്ന താക്കോൽ സ്ഥാനത്ത് എത്തുകയാണ്.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളുടെ യോഗത്തിലാണ് ജോയിയുടെ പേരിലേക്കെത്തിയത്. വർക്കല എം എൽ എയും സംസ്ഥാന സമിതിയംഗവുമാണ് ജോയ്. തിരുവനന്തപുരം ജില്ലയിൽ സി പി എമ്മിലും പോഷക സംഘടനകളിലും വലിയ പ്രശ്നങ്ങളും അധികാര വടംവലികളും രൂക്ഷമായ പശ്ചാത്തലത്തിലാണ് ജോയിയുടെ നിയോഗം. എസ് എഫ് ഐ, ഡി വൈ എഫ് ഐ എന്നിവയിലെല്ലാം വലിയ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. മദ്യപാനം, അടിപിടി, ലൈംഗികപീഡനം അടക്കമുള്ള പ്രവർത്തനങ്ങളിൽ പോഷക സംഘടനകളിലെ നേതാക്കൾ ഉൾപ്പെടുന്നത് വർധിച്ചിരുന്നു. ആനാവൂർ നാഗപ്പന് പകരമായാണ് വി ജോയ് വരുന്നത്. അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടർന്നാണ് പകരം നിയമനം. മേയറുമായി ബന്ധപ്പെട്ട കത്തുവിവാദം സംസ്ഥാനതലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നേതാക്കൾ തുരുത്തുകളിലാണെന്ന് എം വി ഗോവന്ദൻ തന്നെ വിമർശിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍