ലണ്ടൻ-ബിർമിങ്ഹാം ഹൈസ്പീഡ് റെയിൽവെക്കായി മോട്ടോർ വേയ്ക്ക് മുകളിൽ പണിത ബോക്സ് ബ്രിഡ്ജ് ലോകത്തിലെ ഏറ്റവും വലുതെന്ന ഖ്യാതിയോടെ തലയുയർത്തി; പാലത്തിൽ കയ്യൊപ്പ് ചാർത്തി യുകെ മലയാളി എഞ്ചിനീയർ ദീപക്ക് തോമസ്; നിശ്ചയിച്ചതിലും ഏഴു മണിക്കൂർ നേരത്തെ പണി പൂർത്തിയായി; പെരുവക്കാരനിത് അഭിമാന നിമിഷം
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: കേരളത്തിലെ സ്പീഡ് റെയിൽ ചർച്ചകളുടെ ചൂളം വിളിയിൽ ഏകദേശം തട്ടിത്തകർന്നപ്പോൾ യുകെയിൽ ലണ്ടനിൽ നിന്നും ബിർമിൻഹാമിലേക്കു നീളുന്ന ഒന്നാം ഘട്ട സ്പീഡ് റെയിൽ പണി അതിവേഗം കുതിക്കുമ്പോൾ നിർണായക ഘട്ടത്തിൽ മലയാളിയായ ദീപക് തോമസിന് അഭിമാന നേട്ടം. ഹൈ സ്പീഡ് റെയിൽ നിർമ്മാണ ജോലികൾ തുരങ്കങ്ങളും പാലങ്ങളും ഒക്കെ നിർമ്മിച്ച് അതിവേഗം മുന്നേറുമ്പോൾ വാർവിക്കിൽ മോട്ടോർവേ 42നു കുറുകെ ബോക്സ് ബ്രിഡ്ജ് സ്ഥാപിച്ചാണ് ദീപക് യുകെ മലയാളികളുടെ തന്നെ അഭിമാനമാകുന്നത്. മോട്ടോർവെയ്ക്കു കുറുകെ എടുത്തുവച്ച നിലയിലാണ് ബോക്സ് ബ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. മോട്ടോർ വേ പാലം പണിയുന്നതിന് ഭാഗമായി അധിക സമയം അടച്ചിടുന്നത് ഒഴിവാക്കാനായി റോഡിനരികെ പാലം ബോക്സ് രൂപത്തിൽ തയ്യാറാക്കി സ്ലൈഡ് ചെയ്ത് ഉറപ്പിക്കുക ആയിരുന്നു.
മോട്ടോർവേ അടച്ചിടുക എന്ന വെല്ലുവിളി
ഇത്തരത്തിൽ സ്ലൈഡ് ചെയ്തു കൂട്ടിയോജിപ്പിക്കുന്ന ലോകത്തെ ഏറ്റവും നീളമേറിയ പാലം എന്നതാണ് ഇപ്പോൾ ഇതിനെ മാധ്യമ ശ്രദ്ധയിൽ എത്തിച്ചിരിക്കുന്നത്. യുകെയിൽ മോട്ടോർവേയ്ക്കു മുകളിൽ ഇത്തരത്തിൽ ഒരു ബോക്സ് ബ്രിഡ്ജ് സ്ഥാപിക്കുന്നതും ആദ്യമായിട്ടാണെന്നു ഹൈ സ്പീഡ് റെയിൽ സിവിൽ ഡെലിവറി ഡയറക്ടർ മൈക് ലിയോൺസ് വ്യക്തമാക്കി. ഈ പാലം ഉറപ്പിക്കാൻ യുകെയിലെ ഏറ്റവും തിരക്കേറിയ മോട്ടോർവേ അനേകം ദിവസങ്ങൾ അടച്ചിടണം എന്നത് നാഷണൽ ഹൈവേ അധികൃതർക്കും തലവേദന ആയിരുന്നു. ഏകദേശം ഒന്നര വർഷത്തോളം ഇതേപ്പറ്റി നിരന്തരം ചർച്ചകൾ നടത്തിയാണ് ഒടുവിൽ ക്രിസ്മസ് സമയത്തെ ഏറ്റവും തിരക്ക് കുറവുള്ള ദിവസങ്ങൾ തുടർച്ചയായി കണ്ടെത്തി പത്തു ദിവസത്തേക്ക് മോട്ടോർ വേ അടച്ചിടാൻ തീരുമാനിച്ചതും.
ഇപ്പോഴത്തെ നിലയിൽ 44 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഹൈ സ്പീഡ് നിർമ്മാണം രണ്ടു വർഷം മുൻപ് തുടങ്ങിയപ്പോൾ ലക്ഷ്യം ഇട്ടിരുന്ന 2029ൽ പൂർത്തിയാക്കാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയും ഇതോടെ സജീവമാക്കിയിട്ടുണ്ട്. എന്നാൽ നിർമ്മാണ കമ്പനി തന്നെ ഇത് 2033 വരേയായേക്കാം എന്നും മുൻകൂർ ജാമ്യം എടുക്കുന്നുണ്ട്. ഇതോടെയാണ് മുൻകൂട്ടി പറഞ്ഞതിലും ഏഴു മണിക്കൂർ നേരത്തെ സ്ലൈഡ് ബോക്സ് ബ്രിഡ്ജ് സ്ഥാപിക്കാനായ ദീപക്കിനും സംഘത്തിനും അഭിനന്ദന പ്രവാഹമാണ്. പലരും ഈ വെല്ലുവിളി ഏറ്റെടുക്കാൻ മടിച്ചു നിന്നപ്പോൾ സധൈര്യം പാലം സ്ഥാപിക്കാൻ സാധിക്കും എന്ന ഉറപ്പു നൽകിയാണ് ദീപക് ജോലി പൂർത്തിയാക്കിയിരിക്കുന്നത്.
ദുബൈയിൽ നേടിയ മികവ് ദീപക് ബ്രിട്ടനിലും ആവർത്തിച്ചു
ഹൈ സ്പീഡ് റെയിൽ നിർമ്മാണ ചുമതലയുള്ള ബാൽഫർ ബീറ്റി വിൻസിയിൽ സീനിയർ പ്രൊജക്റ്റ് കൺട്രോൾ പ്രൊഫഷണൽ ആയാണ് ദീപക് ജോലി ചെയ്യുന്നത്. ദുബായിൽ എത്തിഹാദ് റെയിൽവേ പ്ലാനിങ് മാനേജർ ആയി ജോലി ചെയ്യവേയാണ് ദീപക്കിന് ബ്രിട്ടനിലേക്ക് ക്ഷണം ലഭിക്കുന്നത്. കഴിഞ്ഞ ഒൻപതു വർഷമായി ദുബൈയിലെ വൻകിട പ്രോജക്ടുകളിൽ ജോലി ചെയ്ത അനുഭവ സമ്പത്താണ് ദീപക്കിനെ യുകെയിലെ അഭിമാന സംരംഭത്തിലും നിർണായക റോളിൽ എത്തിച്ചിരിക്കുന്നത്. ദുബൈയിൽ ജോലി ചെയ്യുമ്പോൾ നിർമ്മാണ രംഗത്തെ അതികായന്മാരായ ജെക്കോബ്സ്, അറ്റ്കിൻസ്, ഫൈത്ഫുൾ ഗൗൾഡ് എന്നിവയിൽ ഒകെ മുഖമുദ്ര ചാർത്തിയാണ് കോട്ടയം പെരുവയിൽ തറവാട് ഉള്ള ദീപകിനെ തൊഴിൽ രംഗത്തെ പ്രതിഭയാക്കി മാറ്റിയത്.
ഭർത്താവിനൊപ്പം ഭാര്യ ലിൻ രാജുവിനും ഹൈ സ്പീഡ് റെയിൽ നിർമ്മാണ കമ്പനിയിൽ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു എന്നത് ഇരട്ട ഭാഗ്യമായാണ് ഈ ദമ്പതികൾ കാണുന്നത്. ഇപ്പോൾ ബിർമിൻഹാമിന് അടുത്ത് ഷെൽഡനിലാണ് ദീപകും ഭാര്യയും താമസിക്കുന്നത്. പാലം പണിയുന്നതിനൊപ്പം റോഡിലെ ടാർമാർക്കും മറ്റും റീപേയ്ന്റ് ചെയ്യുന്നതിനും മറ്റുമുള്ള സമയം കൂടി കണക്കാക്കി ഇന്ന് പുലർച്ചെ അഞ്ചു മണിക്ക് റോഡ് തുറക്കാം എന്നതായിരുന്നു നാഷണൽ ഹൈവേ അധികൃതരുടെ പ്ലാൻ. എന്നാൽ ഇതുൾപ്പെടെയുള്ള മുഴുവൻ ജോലികളും പൂർത്തിയാക്കി പുതുവർഷ ദിനത്തിൽ വൈകുന്നേരം അഞ്ചു മണിക്ക് തന്നെ റോഡ് തുറക്കാനായി.
അതിവേഗത, കണിശത, കൃത്യത.. ഹൈ സ്പീഡ് റെയിൽ പോലെ തന്നെ ജോലികളും
ഇതോടെ ആകെ 36 മണിക്കൂർ നിശ്ചയിച്ചതിലും വേഗത്തിലാണ് ദീപക്കും സംഘവും ജോലികൾ പൂർത്തിയാക്കിയത്. ഏറ്റവും നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചതിലൂടെ പാലം നിർമ്മാണം വഴി റോഡ് ഉപയോഗിക്കുന്നവരുടെ ക്ലേശം ഏറ്റവും കുറയ്ക്കാനായി എന്നതും ഹൈ സ്പീഡ് അധികൃതർക്ക് നേട്ടമായി മാറുകയാണ്. ഈ പാലം നിശ്ചിത സമയത്തിൽ ഉറപ്പിക്കാനായി 450 ജീവനക്കാരാണ് ക്രിസ്മസ് അവധി പോലും ഉപേക്ഷിച്ചു ജോലി ചെയ്തത്. ക്രിസ്മസ് കാലത്തു റോഡ് ഉപയോഗം ഏറ്റവും കുറവാണെന്ന കാരണത്താലാണ് ഈ ദിവസങ്ങളിൽ തന്നെ പാലം ഉറപ്പിക്കലും നിശ്ചയിച്ചത്. പാലത്തെ അതിവേഗം ഉറപ്പിച്ച ഹൈ സ്പീഡ് റെയിൽ ജീവനക്കാരെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായി ബ്രിട്ടീഷ് റയിൽവേ മന്ത്രി ഹ്യു മെറിമാൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
86 മീറ്റർ നീളത്തിൽ 12,600 ടൺ ഭാരമുള്ള ബോക്സ് ബ്രിഡ്ജ് ആറുമാസത്തിനുള്ളിൽ സ്ഥാപിക്കണം എന്നതായിരുന്നു ദീപക്കിനെ തേടിയെത്തിയ വെല്ലുവിളി. എന്നാൽ പറഞ്ഞതിലും ഒന്നര ദിവസം മുൻപേ പാലം ഉറപ്പിച്ചു എന്നതാണ് ഹൈ സ്പീഡ് റെയിൽ പ്രൊജക്ടിൽ ദീപക്കിന് തിളക്കമേറാൻ കാരണമായിരിക്കുന്നത്. വർഷത്തിൽ റോഡ് ഉപയോക്താക്കളുടെ തിരക്ക് ഏറ്റവും കുറവുള്ള സമയമായ ഡിസംബർ 23 മുതൽ ജനുവരി മൂന്നു വരെ മോട്ടോർവേ അടച്ചിട്ടു പാലം ഉറപ്പിക്കാൻ സഹായിക്കാം എന്നതാണ് നാഷണൽ ഹൈവെ അധികൃതർ ദീപകിനെയും സംഘത്തെയും അറിയിച്ചിരുന്നത്. ഇതിൽ നിന്നും ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും വൈകുന്നത് ചിന്തിക്കാൻ കഴിയുന്ന കാര്യം ആയിരുന്നില്ല. എന്നാൽ സംഘർഷ ഭരിതമായ വെല്ലുവിളിക്ക് മുന്നിൽ പതറി നിൽക്കാതെ സധൈര്യം ആ ജോലി ഏറ്റെടുക്കാൻ ദീപക്കിന് രണ്ടു വട്ടം ചിന്തിക്കാൻ ഉണ്ടായിരുന്നുമില്ല.
ഊണും ഉറക്കവും ഇല്ലാതെ നിരീക്ഷണം, ഒടുവിൽ വിജയക്കൊടി പാറി
മോട്ടോർവേയ്ക്കു സമീപമായി കൂട്ടിയിണക്കിയ പാലത്തെ വലിച്ചു കെട്ടി റോഡിന്റെ ഇരുവശത്തുമായി തലയുയർത്തിയ തൂണിലേക്കു ഘടിപ്പിക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു. ഇത്തരത്തിൽ സ്ലൈഡ് ചെയ്തു തൂണുകളിൽ കയറിയ ലോകത്തെ ഏറ്റവും നീളം ഏറിയ പാലം എന്നതാണ് ഈ ബോക്സ് ബ്രിഡ്ജിനെയും അതുവഴി ദീപകിനെയും നിർമ്മാണ ലോകത്തെ താരങ്ങളാക്കി മാറ്റുന്നത്. പാലം മോട്ടോർവെയ്ക്കു കുറുകെ കയറുന്നതിന്റെ പല മിനിയേച്ചർ രൂപങ്ങൾ കമ്പ്യുട്ടറിൽ അനേക തവണ ട്രയൽ നടത്തിയാണ് പാളിച്ചകൾ ഇല്ലാതെ പത്തു ദിവസം എന്ന ചുരുക്കിപിടിച്ച സമയത്തിൽ ചെയ്യാനാകും എന്ന് ദീപക്കും സംഘവും ഉറപ്പിച്ചത്.
വെറും നാല് മൈൽ വേഗതയിലാണ് പാലം തെന്നിക്കയറിക്കൊണ്ടിരുന്നത് എന്ന് പറയുമ്പോൾ തന്നെ വ്യക്തമാകും എത്ര സൂക്ഷ്മതയിലാണ് അത് കൈകാര്യം ചെയ്തതെന്ന്. ഒരു നിമിഷാർദ്ധ നേരത്തെ അശ്രദ്ധ പോലും വലിയ തെറ്റായും കുറ്റപ്പെടുത്തലുകളായും ഇന്ന് പുകഴ്ത്തുന്നവരും മാധ്യമങ്ങളും ഒക്കെ ആഘോഷമാക്കും എന്നറിഞ്ഞു തന്നെയാണ് ദീപകും ടീമും പാലത്തെ ഓരോ ഘട്ടത്തിലും സമീപിച്ചിരുന്നതും. ക്രിസ്മസ് ആഘോഷം ഒക്കെ മാറ്റിവച്ചു ഡിസംബർ 23 മുതൽ പകൽ മുഴുവൻ ഈ പാലത്തിനൊപ്പമായിരുന്നു ദീപകിന്റെ ദിനങ്ങൾ. പാലത്തെ തെന്നിനീക്കുന്ന പണികളിൽ ഇമയനക്കാതെ നോക്കി നിന്നു എന്ന് തന്നെ പറയാനാകുന്ന വിധമായിരുന്നു ദീപകും കൂട്ടരും ജോലി ചെയ്തിരുന്നത്.
കേരളത്തിൽ ബിസിനസുകാരനായ തോമസ് ചെറിയന്റെയും കെ എസ് ഇ ബി സൂപ്രണ്ടന്റ് ആയിരുന്ന ലളിത നൈനാന്റെയും മകനാണ് ദീപക് തോമസ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്