രത്തൻടാറ്റയുടെ വലംകൈ; നഷ്ടത്തിലായ കണ്ണൻദേവനെ വിപണിയിൽ ഒന്നാമതെത്തിച്ച തന്ത്രജ്ഞൻ; മുംബൈ താജ് ഹോട്ടൽ പാക്ക് ഭീകരർ ആക്രമിച്ചപ്പോൾ അതിഥികളെയും ജീവനക്കാരെയും രക്ഷിക്കാനും ഹോട്ടലിനെ പൂർവസ്ഥിതിയിലെത്തിക്കാനും മുന്നിൽനിന്നു പ്രവർത്തിച്ച ക്രൈസിസ് മാനേജർ; വിട പറഞ്ഞ ആർ.കെ. കൃഷ്ണകുമാർ സൗമ്യതയും അച്ചടക്കവും കാത്തുസൂക്ഷിച്ച കോർപ്പറേറ്റ് നേതാവ്
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: രത്തൻ ടാറ്റയുടെ വലംകൈയായിരുന്നു കഴിഞ്ഞ ദിവസം അനത്രിച്ച ആർകെ കൃഷ്ണകുമാർ എന്ന ടാറ്റ സൺസ് മുൻഡയറക്ടർ ആർ.കെ. കൃഷ്ണകുമാർ. എല്ലാ അർത്ഥത്തിലും ഒരു ക്രൈസിസ് മാനേജറായിരുന്നു അദ്ദേഹം. തലശ്ശേരി സ്വദേശിയായ കൃഷ്ണകുമാർ സ്വപ്രയത്ന്നം കൊണ്ടാണ് ഇന്നത്തെ നേട്ടങ്ങൾ കൈയെത്തി പിടിച്ചത്. മുംബൈ താജ് ഹോട്ടൽ പാക്കിസ്ഥാൻ ഭീകരർ ആക്രമിപ്പോൽ പോലും പതറാതെ നിന്നു നേരിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
അതേസമയം സാധുക്കക്കൾക്കടിയിലെ ദൈവദൂതൻ കൂടിയാണ് അദ്ദേഹം. ടാറ്റ വ്യവസായസാമ്രാജ്യത്തിലെ നെടുംതൂണായി പ്രവർത്തിക്കുന്ന കാലത്ത് ഒരിക്കൽ ആർ.കെ. കൃഷ്ണകുമാർ മൂന്നാർ തേയിലത്തോട്ടം സന്ദർശിച്ചു. അന്നവിടെ ഒരു തൊഴിലാളിയുടെ മകൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്ന് യാദൃച്ഛികമായി ഡോക്ടർ പറഞ്ഞറിഞ്ഞു. അടുത്ത നിമിഷം അദ്ദേഹം, താൻ വന്ന ഹെലികോപ്റ്റർ കൊച്ചിയിലേക്കയച്ച് സ്പെഷലിസ്റ്റ് ഡോക്ടറെ വരുത്തി ആ കുട്ടിയുടെ ജീവൻ രക്ഷിച്ചു. ലായത്തിൽ താമസിക്കുന്ന തൊഴിലാളികൾ അദ്ദേഹത്തെ അന്നു ദൈവദൂതനെന്നാണു വിശേഷിപ്പിച്ചത്.
മൂന്നാറിൽ മാത്രമല്ല, ടാറ്റ കമ്പനികളുടെ ആസ്ഥാനമായ ബോംബെ ഹൗസിലും കൃഷ്ണകുമാറിനു രക്ഷാദൂതന്റെ പരിവേഷമായിരുന്നു. 'കെകെ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അദ്ദേഹം പ്രതിസന്ധിഘട്ടങ്ങളിൽ കമ്പനിക്ക് താങ്ങും വളർച്ചയിൽ വഴികാട്ടിയുമായിരുന്നു. രത്തൻടാറ്റയുടെ വലംകൈയായി അറിയപ്പെട്ട കൃഷ്ണകുമാർ ടാറ്റ ടീയുടെ എംഡി ആയശേഷമാണു ബ്രിട്ടനിലെ ബഹുരാഷ്ട്ര തേയിലക്കമ്പനിയായ ടെറ്റ്ലിയെ ഏറ്റെടുക്കുന്നത്. ഒരു വൻകിട ബ്രിട്ടിഷ് കമ്പനിയെ ടാറ്റ ഏറ്റെടുത്തത് ഇന്ത്യൻ ബിസിനസ് രംഗത്ത് അന്നു വലിയ സംഭവമായിരുന്നു. ഈ ഏറ്റെടുക്കലോടെയാണ് ടാറ്റ ഗ്ലോബൽ ബവ്റിജസ് ലോകത്തെ രണ്ടാമത്തെ വലിയ തേയിലക്കമ്പനിയായി മാറിയത്.
നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്കു കുതിക്കുകയായിരുന്ന കണ്ണൻ ദേവൻ കമ്പനിയെ ജെയിംസ് ഫിൻലേയിൽനിന്ന് വിലയ്ക്കുവാങ്ങി ലാഭകരമാക്കിയതും എട്ടോളം രാജ്യങ്ങളിൽ പരന്നുകിടന്ന ടെറ്റ്ലി എന്ന തേയിലക്കമ്പനിയെ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാക്കിയതും അദ്ദേഹത്തിന്റെ വൈദഗ്ധ്യം വ്യക്തമാക്കുന്നു. തേയിലയ്ക്ക് വില വളരെ കുറഞ്ഞ സമയമാണത്. ജെയിംസ് ഫിൻലേയുടെ ഉടമസ്ഥതയിൽ കണ്ണൻദേവൻ നഷ്ടത്തിലേക്കു പതിച്ചു. ഇതിനെ ഏറ്റെടുത്ത് ലാഭത്തിലാക്കാൻ ടാറ്റ നടപടി തുടങ്ങി. പ്രശ്നം പരിഹരിക്കാൻ ടാറ്റയിലെ വിദഗ്ദ്ധർ തലപുകഞ്ഞു.
ഈ സമയത്തായിരുന്നു കൃഷ്ണകുമാറിന്റെ ബുദ്ദിപ്രവർത്തിച്ചത്. തോട്ടത്തിൽവെച്ചുതന്നെ തേയില പായ്ക്കു ചെയ്യുകയെന്ന ആശയം മുന്നോട്ടുവന്നു. അങ്ങനെ ബ്രിട്ടീഷുകാർ പരാജയപ്പെട്ടിടത്ത് ഇന്ത്യൻ കമ്പനി വിജയിച്ചു. ഇതിനുള്ള ആശയവും ഊർജവും പകർന്നത് കൃഷ്ണകുമാറായിരുന്നു. പുതുമ നഷ്ടപ്പെടാതെ തേയില ഉപഭോക്താക്കളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അതുവരെ ഒരു തേയിലക്കമ്പനിയും പരീക്ഷിക്കാത്ത പദ്ധതി.
സാധാരണ ലേലത്തിൽ പോകുന്ന തേയില അഞ്ചും ആറും മാസം കഴിഞ്ഞാണ് ഉപഭോക്താവിന്റെ കൈയിലെത്തിയിരുന്നത്. കൃഷ്ണകുമാർ ആവിഷ്കരിച്ച പുതിയ ആശയത്തിലൂടെ കണ്ണൻദേവൻ തേയില 15 ദിവസത്തിനകം ഉപഭോക്താക്കൾക്ക് കിട്ടിത്തുടങ്ങി. ഈ നൂതന വിപണനതന്ത്രം നഷ്ടത്തിലായിരുന്ന കമ്പനിയെ ലാഭത്തിലെത്തിച്ചു. വിപ്ലവാത്മകമായ പരീക്ഷണം രണ്ടുവർഷം കൊണ്ട് കണ്ണൻദേവൻ കമ്പനിയെ കേരളത്തിലെ തേയില വിപണിയിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ടാറ്റ ടീ ബ്രിട്ടീഷ് കമ്പനിയായ ടെറ്റ്ലിയെ അന്ന് 1870 കോടിയിലേറെ രൂപയ്ക്ക് ഏറ്റെടുത്തത്. അന്ന് ഒരു ഇന്ത്യൻ കമ്പനിയുടെ ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലായിരുന്നു ഇത്.
ഇന്ത്യൻ ഹോട്ടൽസിന്റെ എംഡിയും പിന്നീടു വൈസ് ചെയർമാനുമായ കൃഷ്ണകുമാറാണു യുഎസിലും ബ്രിട്ടനിലും ഉൾപ്പെടെ അനേകം വിദേശ ഹോട്ടലുകൾ ഏറ്റെടുക്കാൻ കരുക്കൾ നീക്കിയത്. ബ്രിട്ടനിലെ കോറസ് സ്റ്റീലും ജഗ്വാർ ലാന്റ് റോവറും ഏറ്റെടുത്തതിനു പിന്നിൽ കൃഷ്ണകുമാറിന്റെ ബുദ്ധിയും തന്ത്രങ്ങളുമായിരുന്നു. 2007ൽ ടാറ്റ സൺസ് ബോർഡിലെത്തിയത് ഇതിനുള്ള അംഗീകാരമത്രേ. പിൽക്കാലത്ത് അദ്ദേഹം രത്തൻ ടാറ്റ ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റിയുമായി.
1997ൽ അസമിലെ തേയിലത്തോട്ടത്തിൽ നിന്നു ടാറ്റ ടീ സീനിയർ മാനേജർ ബർദലോയിയെ ഉൾഫ ഭീകരർ തട്ടിക്കൊണ്ടു പോയി 15 കോടി രൂപയ്ക്കു വിലപേശിയപ്പോൾ മോചിപ്പിക്കാൻ മുൻകയ്യെടുത്തത് കൃഷ്ണകുമാറായിരുന്നു. ബർദലോയിയെ വിട്ടയച്ചപ്പോൾ കെകെ തിരുവനന്തപുരത്തുവന്നു പഴവങ്ങാടി ഗണപതി കോവിലിൽ 1,001 തേങ്ങയടിച്ചു. 2008ൽ മുംബൈ താജ് ഹോട്ടൽ പാക്ക് ഭീകരർ ആക്രമിച്ചപ്പോൾ അതിഥികളെയും ജീവനക്കാരെയും രക്ഷിക്കാനും പിന്നീടു ഹോട്ടലിനെ പൂർവസ്ഥിതിയിലെത്തിക്കാനും മുന്നിൽനിന്നു പ്രവർത്തിച്ചതും ഇതേ കൃഷ്ണകുമാറായിരുന്നു.
'രത്തൻ ടാറ്റയുടെ വലംകൈ' എന്നായിരുന്നു ടാറ്റ സൺസിന്റെ ഡയറക്ടറായിരുന്ന, തലശ്ശേരിക്കാരൻ ആർ.കെ. കൃഷ്ണകുമാറിനെ ദേശീയ ബിസിനസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. രത്തൻ ടാറ്റയുടെ സ്വന്തം കെ.കെ. (കൃഷ്ണകുമാർ). കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടയിൽ, രത്തൻ ടാറ്റ കഴിഞ്ഞാൽ ടാറ്റാഗ്രൂപ്പിലെ ഏറ്റവും ശക്തനായിരുന്നു ഞായറാഴ്ച മുംബൈയിൽ അന്തരിച്ച കൃഷ്ണകുമാർ. രത്തൻ ടാറ്റയുടെ മനസ്സറിഞ്ഞ സഹപ്രവർത്തകൻ.
മാഹി സ്വദേശി ആർ.കെ. സുകുമാരന്റെയും തലശ്ശേരി മൂർക്കോത്ത് സരോജിനിയുടെയും മകനായി തമിഴ്നാട്ടിലെ പോത്തന്നൂരിലാണ് കൃഷ്ണകുമാർ ജനിച്ചത്. െഎ.പി.എസുകാരനായിരുന്ന അച്ഛൻ ചെന്നൈ കമ്മിഷണറായായിരുന്നു. ചെന്നൈ ലയോള കോളേജിൽനിന്ന് ബി.എ. പാസായി. പ്രസിഡൻസി കോളേജിൽനിന്ന് എം.എ. ഇക്കണോമിക്സ് പാസായത് മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്കാരത്തോടെ. ഇതോടെ, കോളേജ് പ്രിൻസിപ്പലിന്റെ താത്പര്യപ്രകാരമാണ് കൃഷ്ണകുമാറിനെ ടാറ്റ നേരിട്ട് ജോലിക്കെടുത്തത്.
1963-ൽ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസിലായിരുന്നു തുടക്കം. 25-ാം വയസ്സിൽ ടാറ്റയിൽ ചേർന്ന അദ്ദേഹം 50 വർഷത്തിനുശേഷം 75-ാം വയസ്സിലാണ് വിരമിച്ചത്. 1982-ൽ ടാറ്റ ടീയുടെ (ഇപ്പോൾ ടാറ്റ ഗ്ലോബൽ ബിവറേജസ്) സീനിയർ മാനേജ്മെന്റ് ടീമിൽ എത്തിയതോടെ രത്തൻ ടാറ്റയുമായി അടുത്തു. രത്തൻ ടാറ്റയുടെ നിക്ഷേപകസ്ഥാപനമായ ആർ.എൻ.ടി. അസോസിയേറ്റ്സിലും ഗ്രൂപ്പിന്റെ ട്രസ്റ്റുകളിലും സജീവമായിരുന്നു.
സൗമ്യതയും അച്ചടക്കവും കാത്തുസൂക്ഷിക്കുന്ന കോർപ്പറേറ്റ് നേതാവായി വളർന്ന കൃഷ്ണകുമാർ പ്രതിസന്ധികളിൽ ടാറ്റാഗ്രൂപ്പിന്റെ ശക്തിയായി. താജ്ഹോട്ടൽ ശൃംഖലകളുടെ കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ ടീ എന്നിവയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹം ടാറ്റാഗ്രൂപ്പിനുവേണ്ടി ഒട്ടേറെ ഏറ്റെടുക്കലുകൾക്ക് ചുക്കാൻപിടിച്ചു. മൂന്നാറിൽ തേയിലത്തോട്ടങ്ങളുടെ വികസനവും അവിടത്തെ തൊഴിലാളികളുടെ ക്ഷേമത്തിനും മുൻകൈയെടുത്തു. കെ.കെ. വ്യക്തിഗത മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്ന് രത്തൻ ടാറ്റതന്നെ പറഞ്ഞിട്ടുണ്ട്.
1997-ൽ അസമിൽ ഉൾഫാ തീവ്രവാദികൾ ടാറ്റ ടീ ജീവനക്കാരെ തടവിലാക്കിയപ്പോഴും 2008-ൽ മുംബൈ ഭീകരാക്രമണത്തിൽ തീവ്രവാദികൾ താജ്മഹൽ ഹോട്ടലിൽ ആക്രമണം നടത്തിയപ്പോഴും പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകിയത് കൃഷ്ണകുമാറായിരുന്നു. ഉൾഫ തീവ്രവാദികൾ ടാറ്റ ടീയിലെ തൊഴിലാളികളെ ബന്ദികളാക്കിയപ്പോൾ ഭീഷണിക്കുവഴങ്ങാതെ ഇന്റലിജൻസിന്റെ സഹായത്തോടെ തൊഴിലാളികളെ മോചിപ്പിക്കാൻ നേതൃത്വം നൽകി. തുടർന്ന് തൊഴിലാളികൾക്കും ഈ പ്രദേശത്തെ പാവപ്പെട്ടവർക്കും വൈദ്യസഹായം ഉൾപ്പെടെ ഒട്ടേറെ സഹായങ്ങൾ ചെയ്തതോടെ തീവ്രവാദികളുടെ നിലപാട് മാറി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്