Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരാതിക്കാരി വിവാഹിതയായതുകൊണ്ട് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന ആക്ഷേപത്തിന് നിയമപ്രാബല്യം ഇല്ലെന്ന നിരീക്ഷണത്തിൽ കിട്ടിയ മുൻകൂർ ജാമ്യം; സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന ഉപാധി ലംഘിച്ചത് നടന് വിനയായേക്കും; ഗോവിന്ദൻകുട്ടി ഊരാക്കുടുക്കിൽ; ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകമാകും

പരാതിക്കാരി വിവാഹിതയായതുകൊണ്ട് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന ആക്ഷേപത്തിന് നിയമപ്രാബല്യം ഇല്ലെന്ന നിരീക്ഷണത്തിൽ കിട്ടിയ മുൻകൂർ ജാമ്യം; സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന ഉപാധി ലംഘിച്ചത് നടന് വിനയായേക്കും; ഗോവിന്ദൻകുട്ടി ഊരാക്കുടുക്കിൽ; ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : നടൻ ഗോവിന്ദൻകുട്ടിക്കെതിരായ പീഡനപരാതിയിൽ കൂടുതൽ ആരോപണങ്ങളുമായി അതിജീവിത എത്തുമ്പോൾ ഹൈക്കോടതി നിലപാട് നിർണ്ണായകമാകും. കേസ് പിൻവലിക്കാൻ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അതീജീവിത ആരോപിച്ചു. ഗോവിന്ദൻ കുട്ടിക്ക് എറണാകുളം സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ യുവതി ഹർജി നൽകിയിട്ടുണ്ട്. കേസ് പിൻവലിക്കാൻ നടത്തിയ നീക്കം ഈ ഹർജിയിൽ നിർണ്ണായകമാകും.

ഗോവിന്ദൻകുട്ടി എം.ഡിയായ യു ട്യൂബ് ചാനലുമായി ബന്ധപ്പെട്ടാണ് യുവതി പരാതി നൽകിയത്. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി കഴിഞ്ഞ മെയ്‌ മാസം മുതൽ പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി ൻൽകിയിരിക്കുന്നത്. പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. 2022 മെയ്‌ 14ന് എറണാകുളം പോണോത്ത് റോഡിലുള്ള ഫ്‌ളാറ്റിൽ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തതെന്ന് യുവതി പറയുന്നു. പിന്നീട് പലതവണയായി പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചു.

എന്നാൽ വിവാഹക്കാര്യം ചോദിച്ചതോടെ തന്നെ മർദ്ദക്കാൻ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. പ്രശനം സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതി പറഞ്ഞതോടെ ഗോവിന്ദൻകുട്ടി ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സിനിമാ മേഖലയിലെ ഉന്നതരെ അടക്കം സമീപിച്ചെന്നും ആരോപണമുണ്ട്. ഗോവിന്ദൻകുട്ടി സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ശബ്ദരേഖയും യുവതി പുറത്തുവിട്ടു. മുൻകൂർ ജാമ്യവ്യവസ്ഥ ലംഘിച്ച് തന്നെ ഗോവിന്ദൻകുട്ടി ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി ആരോപിച്ചു. ഈ ശബ്ദ രേഖ തെളിവായാൽ മുൻകൂർ ജാമ്യം റദ്ദാകും. അങ്ങനെ വന്നാൽ ഗോവിന്ദൻകുട്ടി വീണ്ടും അറസ്റ്റിലാകും.

2022 മെയ് 14 ന്എറണാകുളം പോണോത്ത് റോഡിലുള്ള പ്ലാറ്റിൽ വച്ചാണ് ആദ്യം ബലാത്സഗം ചെയ്തെന്ന് യുവതി പറയുന്നു. പിന്നീട് പല ഘട്ടങ്ങളിൽ പല സ്ഥലത്തുകൊണ്ടുപോയി പീഡനം തുടർന്നു. എന്നാൽ വിവാഹക്കാര്യം ചോദിച്ചതോടെ ഗോവിന്ദൻ കുട്ടി തന്നെ മർദ്ദിക്കാൻ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പ്രശ്നം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവതി പറഞ്ഞതോടെ ഗോവിന്ദൻ കുട്ടി തന്നെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സിനിമ മേഖലയിലെ ഉന്നതരെ അടക്കം സമീപിച്ചെന്നും ആരോപണമുണ്ട്.

എറണാകുളം നോർത്ത് പൊലീസ് നവംബർ 26 നാണ് ഗോവിന്ദൻ കുട്ടിക്കെതിരെ കേസ് എടുത്ത്. പിന്നീട് നടന് എറണാകുളം സെഷനസ് കോടതി മുൻകൂർ ജാമ്യ അനുവദിച്ചിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതാണ് പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ ഇടായാക്കിയതെന്നും ആരോപണമുണ്ട്. മുൻകൂർജാമ്യ വ്യവസ്ഥ ലംഘിച്ച് തന്നെ നിരന്തരം നടൻ ഭീഷണിപ്പെടുത്തുകയാണെന്നാണ് യുവതിയുടെ പരാതി. ഈ സാഹചര്യത്തിൽ നീതി തേടി താൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ഗോവിന്ദൻ കുട്ടിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതി വരെ പോകാനും തയ്യാറാകുമെന്നും യുവതി വ്യക്തമാക്കുന്നു. യുവതിയുടെ ഹർജിയിൽ ഹൈക്കോടതി ഗോവിന്ദൻ കുട്ടിക്ക് നോട്ടീസ് അയച്ചു.

നവംബർ ഇരുപത്തിനാലിനാണ് യുവതി നോർത്ത് പൊലീസിൽ പരാതി നൽകിയത്. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിലൂടെ നടൻ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും, സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ, സ്വാധീനിക്കുകയോ ചെയ്യരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും, ഉള്ള ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരി വിവാഹിതയായതുകൊണ്ട്, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന ആക്ഷേപത്തിന് നിയമപ്രാബല്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP