മാർപാപ്പ നിയോഗിച്ച മാർ ആൻഡ്രൂസ് താഴത്ത് ശ്രമിച്ചത് ക്രിസ്മസ് മുതൽ അതിരൂപതയിൽ ഏകീകൃത കുർബാന ക്രമം നടപ്പാക്കാൻ; ശ്രമങ്ങൾ തുടരുമെന്ന് ഔദ്യോഗിക പക്ഷം; മറുഭാഗം ലക്ഷ്യമിട്ടത് പത്ത് മണിക്ക് കുർബാന അർപ്പിക്കുന്ന സമയാവുമ്പോഴേക്കും നിയന്ത്രണം പിടിച്ചെടുക്കാനും; പെട്ടുപോയത് പൊലീസും; ക്രിസ്മസ് തലേന്ന് സെന്റ് മേരീസ് ബസലിക്കയിൽ ഇരുകൂട്ടരും കാട്ടിയത് വിശ്വാസികൾ ചെയ്യാൻ പാടില്ലാത്തവ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഏകീകൃത കുർബാനയെച്ചൊല്ലി ക്രിസ്മസ് തലേന്ന് സെന്റ് മേരീസ് ബസലിക്കയിൽ ഉണ്ടായത് സമാനതകളില്ലാത്ത സംഘർഷം. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവർ അൾത്താരയിലേക്ക് തള്ളിക്കയറി. കുർബാന നടത്തിക്കൊണ്ടിരുന്ന വിമതവിഭാഗം വൈദികരെ തള്ളിമാറ്റുകയും ബലിപീഠം പൂർണ്ണമായി തകർക്കുകയും ചെയ്തു. അൾത്താരയിലെ വിളക്കുകളും മറ്റും തകർന്നു. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവർ വെള്ളിയാഴ്ച രാത്രിയിലും കുർബാന അർപ്പിക്കുന്നുണ്ടായിരുന്നു. സിനഡ് അംഗീകരിച്ച കുർബാനയെ അനുകൂലിക്കുന്നവരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഘർഷമുണ്ടായിരുന്നു.
പൊലീസാണ് ഈ സംഘർഷത്തിൽ പെട്ടത്. രണ്ടു വിഭാഗത്തേയും പിണക്കാതെ പ്രശ്നം തീർക്കാനാണ് അവർ ശ്രമിച്ചത്. ബലപ്രയോഗത്തിലൂടെ സ്ഥിതി ഗതികൾ നിയന്ത്രിക്കാൻ പൊലീസിന് കഴിയുമായിരുന്നു. എന്നാൽ ഇതിന് അവർ ശ്രമിച്ചില്ല. പള്ളിക്കള്ളിൽ നിന്ന് സമാനധാനത്തോടെ എല്ലാവരേയും പുറത്താക്കി. പിന്നീട് പള്ളി മുറ്റത്തേക്കും അക്രമം നീണ്ടു. വിശ്വാസികളെ ചർച്ചയ്ക്കും വിളിച്ചു. എന്നാൽ സിനഡിലെ ബിഷപ്പുമാർ ചർച്ച നടത്തട്ടേ എന്നതായിരുന്നു നിലപാട്. ഔദ്യോഗിക പക്ഷത്തെ കുർബാന ശ്രമവും ഇതോടെ തകർന്നു.
അൾത്താരയിലുണ്ടായിരുന്ന സാധനസാമഗ്രികൾ എല്ലാം തന്നെ പ്രതിഷേധക്കാർ തകർത്തെറിഞ്ഞു. സംഘർഷത്തെ തുടർന്ന് കൂടുതൽ പൊലീസിനെ ഇവിടേക്ക് നിയോഗിച്ചിരുന്നു. മാർ ആൻഡ്രൂസ് താഴത്ത് പത്ത് മണിക്ക് കുർബാന അർപ്പിക്കുന്ന സമയാവുമ്പോഴേക്കും നിയന്ത്രണം പിടിച്ചടക്കുക എന്ന ഉദ്ദേശത്തോടുകൂടി ഒരുവിഭാഗം ഇടപെടൽ നടത്തുകയായിരുന്നു. ക്രിസ്മസ് തലേന്ന് പ്രശ്നം വേണ്ടെന്ന ആലോചന ഔദ്യോഗിക വിഭാഗത്തിനുമുണ്ടായില്ല. പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവിഭാഗങ്ങളും പിന്മാറാൻ തയ്യാറായില്ല. സംഘർഷത്തിനിടയിലും ഒരുവിഭാഗം അൾത്താരയ്ക്ക് മുന്നിൽ നിലയുറപ്പിച്ച് കുർബാനയർപ്പിക്കാൻ ശ്രമിച്ചു.
സംഘർഷം നടന്നത് ബസലിക്കയ്ക്ക് ഉള്ളിലായതിനാൽ പൊലീസ് കടുത്തനടപടികൾ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അഡ്മിനിസ്ട്രേറ്ററെ ഭീഷണിപ്പെടുത്തി രാപകൽ ഇല്ലാതെ വിമത വിഭാഗം പിശാചിന്റെ കുർബാന ചൊല്ലിക്കൊണ്ടിരിക്കുകയാണെന്ന് ഏകീകൃത കുർബാനയെ അംഗീകരിക്കുന്നവർ ആരോപിച്ചു. കുർബാന ചൊല്ലിക്കൊണ്ടിരുന്നവരെ പൊലീസ് തള്ളിമാറ്റുകയായിരുന്നുവെന്നാണ് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരുടെ ആരോപണം. പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. വിശുദ്ധ കുർബാനയെ അവഹേളിക്കാൻ പൊലീസ് കൂട്ടുനിന്നുവെന്നും വൈദികർ ആരോപിച്ചു. പള്ളിക്കുള്ളിൽ കയറിയവരെ പൊലീസ് ഒഴിപ്പിച്ചു. സംഘർഷം ഒഴിവാക്കാൻ വേണ്ടിമാത്രമാണ് ഒഴിപ്പിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. ഇരുവിഭാഗവുമായി ചർച്ചനടത്തുമെന്നും പൊലീസ് അറിയിച്ചു.
അതിനിടെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ പ്രശ്നം അതിരൂപതയുടെ ആഭ്യന്തര പ്രശ്നമാണെന്ന് സിറോ മലബാർ സഭ പി.ആർ.ഒ ഫാ.ആന്റണി വടക്കേക്കര വി സി പ്രതികരിച്ചു. ഇതിൽ സഭാ നേതൃത്വം ഇടപെടേണ്ട ആവശ്യമില്ല. കുർബാനക്രമം നടപ്പാക്കാൻ മാർപാപ്പ നിയോഗിച്ച മാർ ആൻഡ്രൂസ് താഴത്ത് ക്രിസ്മസ് മുതൽ അതിരൂപതയിൽ ഏകീകൃത നടപ്പാക്കാൻ ശ്രമങ്ങൾ തുടരുകയാണ്. അതിനിടെയാണ് വിഭാഗീയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എല്ലാവരും സമാധാനത്തിന്റെയും ശാന്തിയും ക്രിസ്മസ് അവസരത്തിൽ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാപ്പകൽ ആരാധന നടന്ന പള്ളിയിൽ രാവിലെ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു. വൈദികർ ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിനിടെ എതിർപക്ഷം അൾത്താരയിൽ കയറി സംഘർഷമുണ്ടാക്കുകയും ബലിപീഠവും മേശയും തള്ളിമാറ്റി പ്രശ്നം വഷളാക്കി. വിളക്കുകളും മറ്റും മറിച്ചിട്ടു. ഇതിനിടെയിലും വൈദികർ കുർബാന തുടർന്നു. തിരുവോസ്തി കയ്യിൽ എടുത്തുപിടിച്ചാണ് വൈദികർ കുർബാന അർപ്പിച്ചത്.
ഇന്നലെ വൈകിട്ട് ആറു മണിയോടെ മൂന്ന് വൈദികർ ജനാഭിമുഖ കുർബാന നടത്തുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ ഫാ.ആന്റണി പൂതവേലിൽ അൾത്താരയിൽ കയറിയതോടെയാണ് സംഘർഷത്തിന് തുടക്കം. തുടർന്ന് ഇരുപക്ഷവും പരസ്പരം വാക്കുതർക്കമുണ്ടായി. രണ്ട് സ്ത്രീകൾ അൾത്താരയിൽ കയറുകയും കുർബാന വസ്തുക്കൾ എടുത്തുമാറ്റുകയും വൈദികരെ അസഭ്യം പറയുകയും ചെയ്തു. ഇവരെ ഒരു വിഭാഗം വിശ്വാസികളും അസഭ്യം പറഞ്ഞു. ചെയ്തു. പൊലീസ് ഇടയ്ക്കു നിന്നതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഈ സമയമെല്ലാം പള്ളിയിൽ കുർബാന തുടർന്നു.
ഇന്നു രാവിലെ 10 മണിയോടെയാണ് വീണ്ടും സംഘർഷാവസ്ഥ ഉണ്ടായത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് പൊലീസ് നടപടി എടുത്തത്. ഇരുപക്ഷത്തെയും പൊലീസ് ചർച്ചയ്ക്ക് വിളിച്ചു. ബലപ്രയോഗത്തിലേക്ക് കടക്കാൻ ഇപ്പോൾ ശ്രമിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. ക്രമസമാധാന വിഷയമുണ്ടായാൽ ഇടപെടും. പള്ളിയിലെ സംഘർഷം ഒഴിവാക്കും. പള്ളി പൂട്ടില്ല. ഡിസിപിയുമായി ചർച്ച നടത്തിയിട്ട് പരിഹാരമുണ്ടായില്ലെങ്കിൽ കൂടുതൽ നടപടി എടുക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും പൊലീസ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍