പൊള്ളാർഡിന് പകരക്കാരൻ കാമറൂൺ ഗ്രീൻ; പേഴ്സ് കാലിയായിട്ടും ഓസ്ട്രേലിയൻ ഓൾ റൗണ്ടറെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്; താരലേലത്തിൽ വിളിച്ചെടുത്തത് രണ്ട് താരങ്ങളെ മാത്രം; ശേഷിക്കുന്നത് ഒരു കോടി 55 ലക്ഷം; ഇനി ലക്ഷ്യം അൺക്യാപ്ഡ് താരങ്ങൾ
സ്പോർട്സ് ഡെസ്ക്
കൊച്ചി: ഐപിഎല്ലിൽ അഞ്ച് കിരീടങ്ങളുടെ തലപ്പൊക്കം ഉള്ള മുംബൈ ഇന്ത്യൻസിന് മധ്യനിരയിലെ രക്ഷകൻ കീറോൺ പൊള്ളാർഡിന്റെ പകരക്കാരനെ കണ്ടെത്തുക എന്നതായിരുന്നു ഇന്നത്തെ മിനി താരലേലത്തിൽ ഇറങ്ങുമ്പോൾ മുന്നിലുണ്ടായിരുന്ന ലക്ഷ്യം. സാം കറനിൽ പ്രതീക്ഷയർപ്പിച്ച് ലേലത്തിൽ മുന്നേറിയെങ്കിലും ഇംഗ്ലണ്ട് താരത്തെ കയ്യിൽ ഒതുക്കാനായില്ല. പതിനെട്ടര കോടിക്ക് ഇംഗ്ലീഷ് ഓൾറൗണ്ടറെ പഞ്ചാബ് കൊണ്ടുപോയി.
പിന്നെ ലക്ഷ്യം ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആയി. തുടക്കം മുതൽ മുംബൈ വിടാതെ പിന്തുടർന്നു. കാമറൂൺ ഗ്രീനിനെ പതിനേഴര കോടി രൂപ മുടക്കിയാണ് ഒടുവിൽ മുംബൈ ടീമിലെത്തിച്ചത്. ഗ്രീനിനായി മുംബൈ ഇന്ത്യൻസാണ് ആദ്യം വിളിച്ച് തുടങ്ങിയത്. ആദ്യം ആർസിബി കൂടെ വിളിച്ചെങ്കിലും ഏഴ് കോടി കടന്നതോടെ വിട്ടു. പിന്നീട് ഡൽഹി ക്യാപിറ്റൽസുമായാണ് മുംബൈ ഗ്രീനിനായി മത്സരിച്ച് വിളിച്ചത്. മുംബൈ രണ്ടും കൽപ്പിച്ചായിരുന്നു. എതിർ ടീം കൂട്ടി വിളിച്ചാൽ അൽപ്പനേരം പോലും ആലോചിക്കാതെ തന്നെ കൂട്ടി വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ വില 17 കോടിയും കടന്നതോടെ ഡൽഹിയും ലേലത്തിൽ നിന്ന് പിന്നോട്ട് പോയി. പതിനേഴര കോടിക്ക് മുംബൈ ലേലം ഉറപ്പിച്ചു.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു ടീമിന്റെ ഭാഗമായിരുന്ന താരമാണ് കീറോൺ പൊള്ളാർഡ്. ശരിക്കും പറഞ്ഞാൽ മുംബൈ ഇന്ത്യൻസിന്റെ നെടുംതൂൺ. മുൻനിര തകർന്നാൽ രക്ഷകനായും, അവസാന ഓവറുകളിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് ജയത്തിലെത്തിക്കുന്ന കപ്പിത്താനുമായും ഒട്ടേറെ തവണ രക്ഷകന്റെ വേഷം പൊളാർഡ് ഭംഗിയാക്കിയിട്ടുണ്ട്.
ഐപിഎല്ലിൽ ഒരു ടീമിന്റെ എല്ലാമെല്ലാമായി പതിമൂന്ന് വർഷത്തോളം പൊളാർഡ് ഭാഗമായി. മറ്റൊരു വിദേശ താരത്തിനും സാധിക്കാത്ത കാര്യമാണ്. മുൻനിര തകർന്നാൽ രക്ഷിക്കാൻ പൊള്ളാർഡ് ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഇനി കളി കാണാനാവില്ല. ആ വിടവ് ആരു നികത്തും എന്നതാണ് മിനി ലേലത്തിന് വന്നപ്പോൾ മുംബൈ നേരിട്ട പ്രധാന ചോദ്യം.
എന്നാൽ, കോടികൾ വാരിയെറിഞ്ഞ് കാമറൂൺ ഗ്രീൻ എന്ന ഉത്തരമാണ് മുംബൈ ആരാധകർക്ക് നൽകിയിരുന്നത്. ഓസ്ട്രേലിയൻ താരമായ കാമറൂൺ ഗ്രീൻ വലംകൈയൻ ബാറ്ററും വലംകൈ ഫാസ്റ്റ് മീഡിയം ബൗളറുമാണ്. പൊള്ളാർഡിന് പകരക്കാരനായി എത്തിക്കുമ്പോൾ ഗ്രീനിന് മുംബൈ വലിയ ഉത്തരവാദിത്വം കൂടിയാണ് നൽകുന്നത്. ഒപ്പം കാമറൂൺ ഗ്രീനിനായി വൻ തുകയും മുംബൈയി മുടക്കിയിട്ടുണ്ട്.
17.50 കോടി രൂപയാണ് ഗ്രീനിനായി മുംബൈ മുടക്കിയത്. ഓസീസ് പേസർ ജേ റിച്ചാർഡ്സണിനായി മുംബൈ ഇന്ത്യൻസ് 1.50 കോടി മുടക്കി. ഇനി ശേഷിക്കുന്നത് ഒരു കോടി അമ്പത്തിയഞ്ച് ലക്ഷം മാത്രമാണ്. ഏഴ് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്നിരിക്കെ ഇനി മുംബൈ അൺക്യാപ്ഡ് പ്ലയേഴ്സിനായി പണം മുടക്കാനാണ് സാധ്യത.
അതിവേഗത്തിൽ റൺസുയർത്താൻ കഴിവുള്ള ഗ്രീൻ ഇന്ത്യക്കെതിരായ പരമ്പരയിൽ തിളങ്ങിയ കരുത്തിലാണ് ഇത്രയും വലിയ തുക നേടിയെടുത്തിരിക്കുന്നത്. എന്നാൽ പൊള്ളാർഡിന്റെ ഉത്തമ പകരക്കാരനെന്ന് ഗ്രീനിനെ വിളിക്കാനാവുമോയെന്നതാണ് പ്രധാന ചോദ്യം. കാമറൂൺ ഗ്രീൻ ടോപ് ഓഡർ താരമാണ്. മധ്യനിരയിൽ കാര്യമായ മികവ് കാട്ടാത്ത താരമാണ് ഗ്രീൻ. എന്നാൽ ടോപ് ഓഡറിൽ താരം പുലിയാണ്. ഇന്ത്യക്കെതിരായ പരമ്പരയിൽ ഗ്രീൻ ഓപ്പണറായാണ് തല്ലിത്തകർത്തത്.
ഇത്തരമൊരു താരത്തെ മുംബൈ മധ്യനിരയിൽ കളിപ്പിച്ചാൽ എത്രത്തോളം ക്ലിക്കാവുമെന്നതാണ് കണ്ടറിയേണ്ടത്. ടോപ് ഓഡറിൽ മുംബൈക്ക് ഗ്രീനിനെ എങ്ങനെ പരിഗണിക്കാനാവുമെന്നത് പ്രസക്തമായ ചോദ്യം. രോഹിത്തിനൊപ്പം ഇഷാൻ കിഷൻ തന്നെ ഓപ്പണറാവുമെന്നാണ് വിവരം.
മൂന്നാം നമ്പറിൽ മുംബൈക്ക് കാമറൂൺ ഗ്രീനിനെ പരിഗണിക്കാം. നിലവിൽ മുംബൈക്ക് മികച്ച മൂന്നാം നമ്പർ താരമില്ല. ബേബി എബി ഡെവാൾഡ് ബ്രെവിസിനെ മുംബൈ പുറത്തിരുത്തിയാൽ ഗ്രീനിനെ കളിപ്പിക്കാം. ഫിനിഷർ റോളിൽ ടിം ഡേവിഡിനെ തന്നെ നിലനിർത്തിയേക്കും. നാലാം നമ്പറിൽ സൂര്യകുമാർ യാദവിനെ കളിപ്പിക്കുമ്പോൾ അഞ്ചാം നമ്പറിലെ പൊള്ളാർഡിന്റെ വിടവ് ആര് നികത്തുമെന്നതാണ് കണ്ടറിയേണ്ടത്. പന്തുകൊണ്ട് ഗ്രീനിന്റെ പ്രകടനം എത്രത്തോളം മികച്ചതാണെന്നതും കാത്തിരുന്ന് അറിയണം.
ഓസീസ് ടീമിൽ പല വമ്പൻ താരങ്ങളുണ്ടെങ്കിലും ഐപിഎൽ ചരിത്രത്തിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോഡ് കാമറൂൺ ഗ്രീൻ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. 17.50 കോടിയാണ് ഇത്തവണ മുംബൈ ഗ്രീനിന് നൽകിയത്. 15.5 കോടിക്ക് കെകെആർ പാറ്റ് കമ്മിൻസിനെ സ്വന്തമാക്കിയ റെക്കോഡാണ് ഇപ്പോൾ തകർക്കപ്പെട്ടത്. ഗ്ലെൻ മാക്സ് വെല്ലിന് ആർസിബി 14.25 കോടിയാണ് നൽകിയിട്ടുള്ളത്.
ഇത്തവണത്തെ ഐപിഎൽ മിനി ലേലത്തിൽ പ്രമുഖ ഓൾറൗണ്ടർമാരെല്ലാം വലിയ നേട്ടമാണുണ്ടാക്കിയത്. അടിസ്ഥാന വില രണ്ട് കോടിക്കെത്തിയ സാം കറെനെ പഞ്ചാബ് കിങ്സ് 18.50 കോടിക്കാണ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ ഒരു താരത്തിന് ലഭിക്കുന്ന ഉയർന്ന തുകയാണിത്.
മുംബൈ ഇന്ത്യൻസ് ഗ്രീനിന് 17.50 കോടി നൽകിയപ്പോൾ മറ്റൊരു ഓൾറൗണ്ടറായ ബെൻ സ്റ്റോക്സിനെ 16.25 കോടിക്ക് സിഎസ്കെയും സ്വന്തമാക്കി. മൂന്ന് വമ്പൻ ഓൾറൗണ്ടർമാരും പ്രതീക്ഷിച്ചപോലെ തന്നെ വലിയ നേട്ടമുണ്ടാക്കിയെന്നതാണ് എടുത്തു പറയേണ്ടത്. നിക്കോളാസ് പൂരന് 16 കോടി രൂപ ലഭിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിന് 13.25 കോടി ലഭിച്ചത് സർപ്രൈസ് നീക്കമായിരുന്നു.
Stories you may Like
- സച്ചിൻ ടെൻഡുൽക്കർ മുംബൈ ഇന്ത്യൻസിൽ നിന്നും രാജിവച്ചോ? സത്യം ഇതാണ്
- രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയത് സമ്മർദ്ദം കുറയ്ക്കാൻ: മാർക്ക് ബൗച്ചർ
- രഞ്ജി കിരീടം നേടിയ മുംബൈ താരങ്ങൾക്ക് വൻ തുക പാരിതോഷികം
- സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; കലിപ്പിൽ ബുമ്രയും നബിയും
- ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പോസ്റ്ററിൽ നിന്നും രോഹിതിനെ 'പുറത്താക്കി' മുംബൈ ഇന്ത്യൻസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍