അപ്പീലിന് വില 25,000 മുതൽ ഒരുലക്ഷം വരെ! നോ ഗ്രേഡ് നേടിയ മത്സര ഇനത്തിനുപോലും അപ്പീൽ; ജില്ലാമേളക്ക് ജഡ്ജസിനെ എത്തിക്കുന്നതിലും കോഴയെന്ന് പരാതി; പിന്നിൽ പോക്സോ കേസിലെ പ്രതിയും വ്യാജ സീൽ നിർമ്മിച്ചതിന് ജയിലിലായ നൃത്താധ്യാപകനും; സംസ്ഥാന സ്കുൾ കലോത്സവം തുടങ്ങാനിരിക്കേ കല്ലുകടികൾ ഏറെ
എം റിജു
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമെന്നൊക്കെ നാം അഭിമാനത്തോടെ പറയാറുള്ളതാണ് നമ്മുടെ സ്കുൾ കലോത്സവം. സംസ്ഥാന സ്കുൾ കലോത്സവം ജനുവരി 3ന് കോഴിക്കോട്ട് തുടങ്ങാനിരിക്കയാണ്. പക്ഷേ അതിനിടെയാണ് ജില്ലാ കലോത്സവങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് വൻ പരാതികൾ ഉയർന്നിരിക്കുന്നത്. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിലെ അപ്പീലുകൾ അനുവദിക്കുന്നതിൽ വൻ ക്രമക്കേട് ഉണ്ടായതായാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി.
ഇതുസംബന്ധിച്ച് അവർ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലോത്സവത്തിന് വിധികർത്താക്കളെ എത്തിക്കുന്നതിലും വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, കോഴ ഇടപാട് ഉണ്ടായിട്ടുണ്ടെന്നുമാണ് മറ്റൊരു ആരോപണം. ഇത് സംബന്ധിച്ചും പരാതി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികളും, രക്ഷിതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
അപ്പീൽ തോന്നുംപടി
റവന്യൂ ജില്ലാ കലോൽസവത്തിൽ അപ്പീൽ നൽകിയത് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയെന്ന് വിവരാവകാശ രേഖകളും വ്യക്താക്കുന്നു. സ്കൂൾ കലോത്സവ മാന്വൽ കാറ്റിൽ പറത്തിയാണ് അപ്പീൽ നൽകിയത്. നോ ഗ്രേഡ് നേടിയ മത്സര ഇനത്തിനുപോലും സ്കൂളിന് അപ്പീൽ നൽകിയാണ് ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഞെട്ടിച്ചുകളഞ്ഞത്. അപ്പീൽ നൽകിയ വിദഗ്ധന്റെ തലയിൽ കുറ്റം ചുമത്തി രക്ഷപ്പെടാനാണ് അധികൃതർ ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് രക്ഷിതാക്കളുടെയും മത്സരാർഥികളുടെയും പരാതി.
അപ്പീൽ ലഭിച്ചരുടെ വിവരം നോട്ടീസ് ബോർഡിൽ പതിക്കാതെ ഗുഢ നീക്കം നടത്തിയതാണ് സംശയത്തിന് ഇട നൽകിയത്. നിലമാറ്റി അപ്പീൽ നൽകിയത് പുറത്താകാതിരിക്കാനായിരുന്നു ഈ നടപടി. വിദ്യാഭ്യാസ ഓഫിസിൽ നിന്നു ചോർന്നുകിട്ടിയ ലിസ്റ്റിൽ നിന്നാണ് ക്രമേക്കട് പുറത്തായത്. ലിസ്റ്റ് പുറത്ത് പതിക്കണമെന്നത് എവിടെയും പറയുന്നില്ലെന്നാണ് ഇത് സംബന്ധിച്ച് ഡിഡിഇ ഓഫിസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞത്. മറ്റു കുട്ടികളുടെ വിവരം നൽകുന്നത് എന്തിനാണെന്നും, അപ്പീൽ നിരസിച്ചാലും അനുവദിച്ചാലും അപേക്ഷകനെ അറിയിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ, സംഭവം പിടിവിട്ടതോടെ ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും രക്ഷിതാക്കൾ വഴങ്ങിയില്ല.
കൊയിലാണ്ടി സ്വദേശിനിയായ വിദ്യാർത്ഥിനി നേഹ, കേരള നടനം ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ തനിക്ക് അപ്പീൽ തരാതെ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനിക്ക് അപ്പീൽ നൽകിയതിനെ ചോദ്യം ചെയ്തു കോടതിയെ സമീപിച്ചിട്ടുണ്ട്. കേരള നടനം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാർത്ഥിനിക്ക് നൽകാതെ മറ്റെരു കുട്ടിക്കും നൽകിയതായി അപ്പീൽ അനുവദിച്ച രേഖയിൽ വെളിപ്പെട്ടു. ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിലും മാർക്ക് അനുവദിച്ചതിൽ ക്രമക്കേടുള്ളതിനാൽ ലിസ്റ്റിലെ മറ്റു കുട്ടികൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. നാടോടി നൃത്തം ഹയർ സെക്കൻഡറി വിഭാഗത്തിലും രണ്ടും മൂന്നും സ്ഥാനക്കാർക്ക് അപ്പീൽ നൽകാതെ നാലാം സ്ഥാനക്കാരിക്ക് അപ്പീൽ നൽകിയതായും ആക്ഷേപമുയർന്നിട്ടുണ്ട്.
സബ് ജില്ല മത്സരത്തിന്റെ അപ്പീൽ അനുവദിച്ചത് ഡി.ഇ.ഒ ഓഫിസ് ചുമരിൽ പതിച്ചിട്ടും റവന്യൂ ജില്ലയുടെ അപ്പീൽ വിവരം പതിക്കേണ്ടെന്നത് വിരോധാഭാസമാണെന്ന് നൃത്താധ്യാപകരും പറയുന്നു. കലോൽസവ മാന്വൽ മറികടന്ന് അപ്പിൽ നൽകിയതിന്റെ മാനദണ്ഡം ചോദിച്ചാൽ പരാതിക്കാരോട് പറയാൻ പോലും കഴിയാതെ ഡ..ഡി.ഇ ഓഫിസിലെ ഉദ്യോഗസ്ഥർ ഉത്തരം മുട്ടുകയാണ്.
അതേസമയം അപ്പീൽ അനുവദിക്കുന്നതിന് പിന്നിൽ വലിയ തോതിൽ കോഴ നടന്നിട്ടുണ്ടെന്ന് ഒരു രക്ഷിതാവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. '' കാൽലക്ഷം രൂപ മുതൽ ഒരുലക്ഷം രൂപവരെയാണ് ഇതിന് കോഴയായി വാങ്ങിയത്. ഡിഡി ഓഫീസിലെ ചില ജീവനക്കാരും, ചില നൃത്താധ്യാപകരും അടങ്ങുന്ന റാക്കറ്റാണ് ഈ തട്ടിപ്പിന് പിന്നിൽ. കഴിഞ്ഞ കുറേക്കാലമായി ഈ പണി കോഴിക്കോട്ട് നടക്കുന്നുണ്ട്. പലതവണ പരാതി വന്നിട്ടും നടപടിയുണ്ടായിട്ടില്ല''.
വിധികർത്താക്കളെക്കുറിച്ചും പരാതി
വടകരയിൽ നടന്ന ജില്ലാ സകൂൾ കലോസത്സവത്തിന്റെ വിധി നിർണ്ണയത്തെ ചൊല്ലിയും വൻ പരാതിയുണ്ടായിരുന്നു. കലോത്സവത്തിലെ ചില ഇനങ്ങളെ പച്ചക്ക് വിൽപ്പന നടത്തുന്ന സാഹചര്യമാണ് ഇവിടെ കണ്ടതെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും ഡിഡിഇക്കും, വിദ്യാഭ്യാസ മന്ത്രിക്കും, ഡിപിഐക്കും നൽകിയ പരാതിയിൽ പറയുന്നു.
പരാതിയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്.''ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള എന്ന സ്കൂൾ കലോത്സവത്തിന്റെ ഖ്യാതിക്ക് കോട്ടംതട്ടും വിധം ചില വിധികർത്താക്കൾ സാമ്പത്തിക ലാഭം മോഹിച്ച് പ്രവർത്തിക്കുന്നുണ്ട്. ഈ ഒരു പ്രവണത അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മേളയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ .
വടകരയിൽ നടന്ന റവന്യൂ ജില്ല മത്സരത്തിൽ ചില ജഡ്ജസ് എത്തുമെന്ന് മുൻകൂട്ടി അറിയുകയും മത്സരങ്ങളുടെ ഫലം മുൻകൂട്ടി പുറത്താവുകയും ചെയ്തിരുന്നു. വലിയ തുക വാങ്ങിയാണ് ഇങ്ങനെ ഫലത്തെ സ്വാധീനിക്കുന്നത്. പണം നൽകാൻ കഴിയാത്ത കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം അകറ്റുന്ന രീതിയിലേക്ക് മേളയെ നയിക്കുകയാണ്. കോഴിക്കോട് ജില്ല മേളക്ക് ജഡ്ജസിനെ എത്തിക്കാൻ നേതൃത്വം നൽകിയ കൊയിലാണ്ടി സ്വദേശിയായ രാജു, ഭാര്യ സുവർണ (സ്കൂൾ അദ്ധ്യാപിക) എന്നിവരാണ് മത്സര വിൽപനക്ക് നേതൃത്വം കൊടുത്തത്. വൻ തുകക്കാണ് ഓരോ മത്സര ഫലവും ഇവർ പല നൃത്താധ്യാപകരിലൂടെയും വിൽപന നടത്തിയത്. പോക്സോ കേസിൽ പ്രതിയായി റിമാൻഡ് അനുഭവിച്ച റഷീദ് സദനം, തൃശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ബാലാവകാശ കമീഷന്റെ വ്യാജ സീൽ നിർമ്മിച്ചതിന് ജയിലിലായ കോഴിക്കോട്ടെ നൃത്താധ്യാപകൻ ഹർഷൻ സെബാസ്റ്റ്യൻ ആന്റണി എന്നീ നൃത്താധ്യാപകരിലൂടെയാണ് ലേലം വിളി നടന്നത്.
കുച്ചിപ്പുടി മത്സരത്തിന്റെ ഫല നിർണയവും ജഡ്ജസിന്റെ പേരും തലേന്നു തന്നെ പുറത്തായി. വിധിനിർണയത്തെച്ചൊല്ലി കേട്ട പരാതിയിൽ രക്ഷിതാക്കളും അദ്ധ്യാപകരും പറഞ്ഞത് ഒരു പക്ഷേ ഇന്നു വരെ കേൾക്കാത്ത കാര്യങ്ങളാണ്. കലാമേളയിലെ അഴിമതി എത്രമാത്രം ഉണ്ടെന്ന് സത്യത്തിൽ മേളയുടെ നിറം കെടുത്തുകയാണ്.
തിരുവനന്തപുരത്തു നിന്ന് വിധി കർത്താക്കളായി എത്തിയ കവിത, ശ്രീകുമാർ എന്നിവരാണ് ഈ സംഘത്തിനു വേണ്ടി എല്ലാം നേടി കൊടുത്തത്. ശ്രീകുമാറും കവിതയും ജഡ്ജ്മെന്റിന് ഒരുമിച്ചിരുന്നാണ് പല ജില്ലകളിലെയും മത്സര ഫലങ്ങൾ മാറ്റിമറിച്ചത്. ഹൈസ്കൂൾ കേരള നടന മത്സരത്തിൽ ഇരിക്കുന്ന ജഡ്ജസിനെക്കുറിച്ച് തലേന്നു തന്നെ അറിഞ്ഞതിനാലും ഫലം നേരത്തേ പുറത്തായതിനാലും ഇതുസംബന്ധിച്ച പരാതി മത്സരത്തിന് മുമ്പു തന്നെ വിദ്യാഭ്യാസ വകുപ്പിനും പ്രോഗ്രാം കമ്മിറ്റിക്കും നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ എത്തിയ സംഘത്തിലെ ഒരു ജഡ്ജിനെ മാറ്റിയെങ്കിലും മത്സര ഫലം ലഭിക്കത്തക്ക പ്രകടനമില്ലാത്ത മുൻകൂട്ടി നിശ്ചിയിച്ച കുട്ടിക്ക് നൽകുകയായിരുന്നു. ഏറെ കഴിവുകൾ ഉള്ള പല കുട്ടികളെയും തള്ളിയാണ് കുട്ടിക്ക് അവസരം നൽകിയത്. സാമ്പത്തിക ലാഭം മോഹിച്ച് മാത്രം പ്രവർത്തിക്കുന്ന ഇവർക്ക് ജഡ്ജസാകാൻ യോഗ്യത പോലുമില്ല.ശ്രീകുമാറും സദനം റഷീദും ഒരു തട്ടിക്കൂട്ട് കലാകേന്ദ്ര ത്തിന്റെ സർട്ടിഫിക്കറ്റ് പിൻബലത്തിലാണ് ഇവർ ഒരുമിച്ച് പ്രവർത്തിക്കുന്നത്.
കുച്ചിപ്പുടി മത്സരത്തിന്റെ ഫല നിർണയം എല്ലാവരെയും അത്ഭുതപ്പെടുത്തി. നിരവധികുട്ടികളുടെ കണ്ണീരിന് ഒരു വിലയും നൽകാത്ത ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രവർത്തനങ്ങൾ മേളയെ ഏറെ പിന്നിലേക്ക് കൊണ്ടുപോവുകയാണ്. ഇവരെ ഇനി സംസ്ഥാനത്തു നടക്കുന്ന സ്കൂൾ കലോൽസവത്തിൽ നിന്ന് മാറ്റിനിർത്താനും ഇവരുടെ നടപടികൾ നിരീക്ഷിക്കാനും ഇവരെ ജഡ്ജസിന്റെ കരിമ്പട്ടികയിൽ ചേർക്കാനും അപേക്ഷിക്കുന്നു. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ തുടർ നടപടികൾ ഇല്ലാത്തതാണ് ഇത്തരം ആളുകളെ അഴിമതിയിലേക്ക് കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്. ബാലാവകാശ കമീഷന്റെ വ്യാജ സീൽ ഉണ്ടാക്കിയ കേസ് ഉൾപ്പെടെ മരവിപ്പിച്ച് നിർത്തിയത് ഈ സംഘങ്ങളുടെ സാമ്പത്തിക സഹായത്തിന്റെ പിൻബലത്തിലാണ്. നടപടികളോ മാറ്റി നിർത്തലുകളോ ഇല്ലാത്തതിനാൽ വിവിധ ജില്ലകളിലെ ഒരു ചെറിയ സംഘം നൃത്താധ്യാപകർ ഓരോ തവണയും ഈ അവിഹിത കൂട്ടുകെട്ടിന്റെ വലുപ്പം കൂട്ടുകയാണ്. വിദ്യാഭ്യാസ വകുപ്പിലെ ചില കള്ളനാണയങ്ങൾ ഇവരുടെ സാമ്പത്തികവും മറ്റ് അനാശാസ്യ പറ്റുകളും സ്വീകരിക്കുന്നുണ്ട്.
ജഡ്ജസിനെ വിളിക്കുന്നതുൾപ്പെടെ വിദ്യാഭ്യാസ വകുപ്പ് വിശ്വസിച്ചേൽപിക്കുന്ന ഉത്തരവാദിത്തങ്ങൾ അഴിമതിക്ക് കളമൊരുക്കാൻ ഒരുക്കിക്കൊടുക്കുന്ന അദ്ധ്യാപകർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം. കല കൊണ്ട് മാതൃകയാവട്ടെ നമ്മുടെ മേളകളും കുട്ടികളും . എല്ലാ അനീതികളെയും കൈയും കെട്ടിയും ശ്വാസമടക്കിപ്പിടിച്ചും നോക്കി നിൽക്കേണ്ട നിസ്സഹായാവസ്ഥയും ഗതികേടും വിദ്യാഭ്യാസ വകുപ്പിന് ഉണ്ടാവാതിരിക്കുക തന്നെ വേണം.മത്സരത്തിൽ പങ്കെടുക്കുന്ന കഴിവുള്ള കുട്ടികളുടെ മനോവീര്യം കെടുത്തുന്ന രീതിയിൽ മേള മാറുന്നത് തടയണമെന്നും മേളയിലെ പരാതികൾ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ജില്ല മേധാവി എന്ന നിലയിൽ കർശന നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.''- ഇങ്ങനെയാണ് നിരവധി വിദ്യാർത്ഥികളും അദ്ധ്യാപകരും ഒപ്പുവെച്ച പരാതി അവസാനിക്കുന്നത്്.
ആരോപണ വിധേയർ ആയവരെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള ഇതുപോലെ ഒരു പരാതി കിട്ടിയിട്ടും അധികൃതർ നടപടിയെന്നും എടുത്തിട്ടില്ല. വിദ്യാഭ്യാസ മന്ത്രിതന്നെ മൂൻകൈയെടുത്ത്, സമഗ്രമായ ഒരു അന്വേഷണം നടത്തിയില്ലെങ്കിൽ അത് മേളയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്