ഇടുക്കിയിലേയും എറണാകുളത്തേയും തൃശൂരിലേയും 35 പഞ്ചായത്തുകളെ ബന്ധിപ്പിച്ച ടൈഗർ റിസർവ്വ് പ്രോജക്ട് ലക്ഷ്യമിട്ടത് 299 കോടി; വിദേശ ഫണ്ടിംഗിലെ കടുവാ സങ്കേതം പൊളിച്ചത് കർഷക യോജിപ്പ്; ബഫർ സോണും 25,000 ഏക്കർ കൃഷിസ്ഥലം സംരക്ഷിത വനപ്രദേശമാക്കി മാറ്റാനുള്ള കുതന്ത്രം; യുഎൻഡിപി പദ്ധതിയുടെ പഴയ മാപ്പിൽ സത്യം ഒളിച്ചിരിക്കുന്നു; തെളിവുകൾ മറുനാടൻ പുറത്തു വിടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബഫർസോൺ വിവാദത്തിന് പിന്നിൽ ഇടുക്കിയിലെ 25,000 ഏക്കർ കൃഷിസ്ഥലം സംരക്ഷിത വനപ്രദേശമാക്കി മാറ്റാനുള്ള അന്താരാഷ്ട്ര വനവവൽക്കരണ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച പഴയ ഗൂഢാലോചനക്കാരോ ഈ സംശയം ശക്തമാക്കുന്നതാണ് പുറത്തു വരുന്ന മാപ്പുകളും റിപ്പോർട്ടുകളും. കർഷകരുടെ ആശങ്കകൾ മനസ്സിലാക്കാതെ ഉണ്ടാക്കിയ മാപ്പിന് പിന്നിൽ ഗൂഢാലോചനക്കാരുടെ പങ്ക് കർഷകർ സംശയിക്കുന്നുണ്ട്. ഇടുക്കിയിലെ 'ബഫർസോൺ' ലക്ഷ്യമാണ് ഈ സംശയം ആളിക്കത്തിക്കുന്നത്.
ഇടുക്കി-എറണാകുളം-തൃശൂർ ജില്ലകളിലെ 35 പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ടൈഗർ റിസർവ്വ് പ്രോജക്ടായിരുന്നു യുഎൻഡിപിയുമായി ചേർന്ന് കൊണ്ടുവരാൻ ലക്ഷ്യമിട്ട അന്താരാഷ്ട്ര വനവൽക്കരണ പദ്ധതിയായ എച്ച്ആർഎംഎൽ. പുതുതായി 16500 ഹൈക്ടർ വനഭൂമിയുണ്ടാക്കുകയായിരുന്നു അതിന് പിന്നിലെ ലക്ഷ്യം. എറണാകുളത്തെ കുട്ടൻപുഴയും തൃശൂരിലെ അതിരപ്പള്ളിയും ഇതിൽ വരും. ഇതിനെതിരെ കർഷകർ രംഗത്തു വന്നു. അന്ന് യുഎൻഡിപിയുടെ സ്വതന്ത്ര അന്വേഷകർ ഇടുക്കിയിൽ എത്തുകയും കർഷകരുടെ അഭിപ്രായം തേടുകയും ചെയ്തു. അന്ന് എംപിയായിരുന്ന ജോയ്സ് ജോർജിന്റെ പരാതിയെ തുടർന്നായിരുന്നു ഇതെല്ലാം.
അന്ന് തയ്യാറാക്കിയ മാപ്പിൽ കടുവാ സംരക്ഷണ മേഖലകളായി രേഖപ്പെടുത്തിയ സ്ഥലങ്ങളാണ് ഇപ്പോൾ ബഫർസോണായി മാറിയത്. ഇതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. അന്ന് പദ്ധതിക്ക് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥാനായ പ്രമോദ് ജി കൃഷ്ണനെതിരെയാണ് ഇപ്പോൾ കർഷകർ അട്ടിമറി സംശയങ്ങൾ ഉന്നയിക്കുന്നതും. കർഷകർ ഒരിക്കൽ പൊരുതി തോൽപ്പിച്ച പദ്ധതിയെ ബഫർ സോണിലൂടെ പുനരവതരിപ്പിക്കാനുള്ള നീക്കം. കടുവാ സംരക്ഷണ്ത്തിനായി 299 കോടിയോളം രൂപയുടെ അടങ്കൽ തുകയിലാണ് എച്ച്ആർഎംഎൽ പദ്ധതി തയ്യാറാക്കിയത്. ഗ്ലോബർ എൻവിരിയോൺമെന്റ് ഫെസിലിറ്റിയാണ് ഫണ്ട് കൊടുത്തിരുന്നത്. ആ പദ്ധതിക്ക് രേഖപ്പെടുത്തിയ 35 പഞ്ചായത്തുകളും ഇപ്പോഴുള്ള ബഫർ സോൺ മാപ്പിലുമുണ്ട്. ഇതിൽ നിന്ന് തന്നെ പണത്തിനായുള്ള അട്ടിമറി വ്യക്തമാണ്.
വനംവകുപ്പിന്റെ കീഴിലാണ് ബഫർസോൺ രേഖപ്പെടുത്തലുകൾ നടക്കുന്നത്. വനാതിർത്തിക്കപ്പുറത്തേക്ക് വനേതര ഭൂമിയിൽ ഒരു കിലോമീറ്റർ അതിർത്തി നിർണയിക്കാൻ റവന്യു വകുപ്പിന്റെ സഹായവും തേടണമായിരുന്നു. റവന്യു വകുപ്പിനുള്ള ജോലികൾ നിർവഹിക്കാൻ സർവേ വിഭാഗത്തെക്കൂടി ഉപയോഗപ്പെടുത്തുത്തേണ്ടതുമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ലെന്ന് മാത്രമല്ല തോട്ടത്തിൽ ബി രാധാകൃഷ്ണൻ കമ്മിഷൻ ഒരു ജില്ലയിൽ രണ്ടിടത്തുവീതം സിറ്റിങ് നടത്തി ജനങ്ങളുടെ പരാതികൾ കേൾക്കക്കുകയും ചെയ്തില്ല. ഉപഗ്രഹസർവേക്ക് പകരം സ്ഥലപരിശോധന നേരിട്ട് നടത്തിയിരുന്നുവെങ്കിൽ ബഫർസോണിൽ ഇത്ര വലിയ പ്രശ്നം ഉണ്ടാകില്ലായിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.
സർക്കാർ നിലപാട് മറികടന്ന് വനവിസ്തൃതി വ്യാപിപ്പിക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ബർസോണിന് പിന്നിൽ. വനാതിർത്തികളിൽ പരിസ്ഥിതിലോല മേഖല നിജപ്പെടുത്തി ബഫർസോൺ പൂജ്യമായി നിലനിർത്തണമെന്നാണ് സർക്കാർ നയം. സർവകക്ഷിയോഗത്തിലും നിയമസഭയിലും സുപ്രീംകോടതിയിലും സർക്കാർ നിലപാട് ആവർത്തിച്ചിട്ടും അതെല്ലാം അട്ടിമറിക്കപ്പെട്ടു. സുപ്രീംകോടതി നിർദ്ദേശപ്രകാരം നടക്കുന്ന ഉപഗ്രഹ സർവേയിലും സ്ഥലപരിശോധന നടത്താതെ പുറത്തുവിട്ട മാപ്പിലും ഗൂഢനീക്കങ്ങൾ വ്യക്തമാണ്. ഇതെല്ലാം സാധൂകരിക്കുന്ന തെളിവുകൾ മറുനാടന്‍ കിട്ടി. യുഎൻഡിപി പദ്ധതിക്ക് തയ്യാറാക്കിയ മാപ്പുമായി ഏറെ സാമ്യം ബഫർ സോണിൽ പുറത്തു വന്ന മാപ്പിലുമുണ്ട്.
വിദഗ്ധസമിതിയിലെ അംഗം പ്രമോദ് ജി കൃഷ്ണന്റെ സാന്നിധ്യം ജനങ്ങളിൽ സംശയം ഉയർത്തുന്നതാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം മന്ത്രിയായിരിക്കെ യുഎൻഡിപിയുമായി ചേർന്ന് കൊണ്ടുവന്ന അന്താരാഷ്ട്ര വനവൽക്കരണ പദ്ധതിയായ എച്ച്ആർഎംഎൽ പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥനാണ് പ്രമോദ് ജി കൃഷ്ണൻ. ഈ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഏറെ സംശയങ്ങളുണ്ടാക്കിയിരുന്നു. ജനങ്ങളിൽ അനാവശ്യമായ ആശങ്കകൾ കുത്തിനിറയ്ക്കുന്ന നിക്ഷിപ്ത താൽപ്പര്യക്കാർ ഇത്തരം പ്രവണതകളിൽനിന്ന് പിന്മാറി സർക്കാരിനൊപ്പം നിന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് ഉയരുന്നത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം മന്ത്രിയായിരിക്കെ കൊണ്ടുവന്ന എച്ച്ആർഎംഎൽ പദ്ധതി തയ്യാറാക്കിയത് പ്രമോദ് ജി കൃഷ്ണനാണ്. ഇടുക്കിയിലെ 25,000 ഏക്കർ കൃഷിസ്ഥലം സംരക്ഷിത വനപ്രദേശമാക്കി മാറ്റാനുള്ള അന്താരാഷ്ട്ര വനവവൽക്കരണ പദ്ധതിയായിരുന്നു അത്. ഇത് കർഷകർ ചെറുത്ത് ഒഴിവാക്കിയതാണ്. ജൂൺ എട്ടിലെ സുപ്രീംകോടതി ഉത്തരവിന്റെ മറവിൽ എച്ച്ആർഎംഎൽ പദ്ധതിയും ടൈഗർ ലാൻഡ്സ്കേപ്പും വന്യജീവി ഇടനാഴിയും തിരികെ കൊണ്ടുവരാനുള്ള ഗൂഡനീക്കമാണ് വനം വകുപ്പിലെ ചിലർ നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. പ്രമോദ് ജി കൃഷ്ണൻ മുമ്പ് യുഎൻഡിപിയിലും പ്രവർത്തിച്ചിട്ടുണ്ട്. അവരുമായി സഹകരിച്ച് പുസ്തക രചനയും നടത്തിയിട്ടുണ്ട്.
അഡീഷണൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററാണ് പ്രമോദ് ജി കൃഷ്ണൻ. വനവിസ്തൃതി വ്യാപിപ്പിച്ച് വന്യജീവി ഇടനാഴി സൃഷ്ടിക്കാനുള്ള നീക്കമാണ് ബഫർ സോണിൽ നടന്നത്. പുറത്തുവന്ന മാപ്പിൽ പറമ്പികുളം വന്യജീവി സങ്കേതത്തിന്റെ അതിർത്തി കുട്ടമ്പുഴ പഞ്ചായത്താണ്. കുട്ടമ്പുഴയിൽനിന്ന് ഇരവികുളവും ചിന്നാറും ആനമുടിയും പാമ്പാടുംചോലയും കുറിഞ്ഞിയും മതികെട്ടാനുമെല്ലാം കൂട്ടിച്ചേർത്ത് തുടർപ്രദേശമാക്കാനുള്ള ഉദ്യോഗസ്ഥതല നീക്കമായിരുന്നു നടന്നതെന്നാണ് വ്യക്തമാകുന്നത്. കൃഷി ഭൂമിയെ ബഫർ സോണിൽ ഉൾപ്പെടുത്തി വനഭൂമിയുടെ വിസ്തൃതി കൂട്ടാനുള്ള ഗൂഡനീക്കം അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഈ സാഹചര്യത്തിൽ ബഫർ സോണിൽ ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനുള്ള റിട്ട. ജഡ്ജ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ സമിതിയുടെ പ്രവർത്തനം സുതാര്യമാക്കണമെന്നാണ് ഉയരുന്ന ആവശ്യം. പഞ്ചായത്ത് തല വിശകലനത്തിനും സ്ഥലപരിശോധനയ്ക്കും സമിതി തയ്യാറാകണം. ഇതെല്ലാം സർക്കാർ ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം പ്രമോദ് ജി കൃഷ്ണനെ സമിതിയിൽനിന്ന് ഉടൻ നീക്കണം എന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍