സഹകരണ ഉദ്യോഗാർത്ഥികളോട് സർക്കാരിന് കരുണ തോന്നിയത് ഗോവിന്ദൻ മാഷിന്റെ ഇടപെടലിൽ; കടകംപള്ളി മാറ്റി വെച്ച ഫയൽ പൊക്കിയെടുത്ത വാസവനെ തിരുത്തി എകെജി സെന്ററിൽ നിന്നുള്ള ഉഗ്രശാസന; സഹകരണ സംഘങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നില്ലന്ന് നിലപാട് വ്യക്തമാക്കി ഹൈക്കോടതിയിൽ സർക്കാരിന്റെ മറുപടി; മുതിർന്ന സഖാക്കൾക്ക് വേണ്ടിയുള്ള നീക്കം പൊളിയുമ്പോൾ
വിനോദ് പൂന്തോട്ടം
കോഴിക്കോട്: സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കാൻ നടത്തിയ നീക്കവും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പൊളിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാറ്റി വെച്ച ഫയൽ അതീവ രഹസ്യമായി പുറത്തെടുത്ത് നടപടികൾ നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ഇടപെടൽ വരുന്നത്. സഹകരണ ഉദ്യോഗാർത്ഥികൾ മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ എം വി ഗോവിന്ദൻ മാഷിനെ ബന്ധപ്പെട്ട് പെൻഷൻ പ്രായം ഉയർത്തിയാൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ ധരിപ്പിച്ചുവെന്നാണ് വിവരം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇടപെട്ടതോടെ സഹകരണ വകുപ്പും നീക്കത്തിൽ നിന്നും പിന്നോട്ട് പോയി.
വരുന്ന ലോകസഭാ തെരെഞ്ഞടുപ്പിൽ വിഷയം പ്രതിപക്ഷം ആയുധമാക്കുമെന്ന ഭയവും മുന്നണിയിൽ കൂടിയാലോചനകൾ നടത്താത്തതുമൊക്കെ സർക്കാരിന്റെ പിന്നോട്ട് പോക്കിന് കാരണമായി എന്നാണ് വിവരം. നേരത്തെ തന്നെ ഈ നീക്കത്തിന് സഹകരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യാഗസ്ഥരും എതിരായിരുന്നു. എന്നാൽ സഹകരണ സംഘങ്ങളിലെ പെൻഷൻ പ്രായം സംബന്ധിച്ച് ഹൈക്കോടതിയിൽ വന്ന ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ മൂന്ന് മാസം സമയം അനുവദിച്ചിരുന്നു. സർക്കാരിന് വേണ്ടി ജോയിന്റ് സെക്രട്ടറി പി.കെ ഗോപകുമാർ നൽകിയ മറുപടിയിലാണ് സഹകരണ സംഘങ്ങളിലെ വിരമിക്കൽ പ്രായം 58 വയസായി തുടരുമെന്ന് പറയുന്നത്. പെൻഷൻ പ്രായം വർദ്ധിപ്പിക്കൽ നയപരമായ കാര്യമാണെന്നും ഹൈക്കോടതിയിൽ സമർപ്പിക്കാൻ അഡ്വക്കേറ്റ് ജനറലിന് കൈമാറിയ ഉത്തരവിൽ പറയുന്നു. എകെജി സെന്ററിന്റെ ഇടപെടലാണ് ഇതിന് കാരണം.
ഇതോടെ സർക്കാർ നിലപാട് വ്യക്തമായി. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിന് മുൻപ് പെൻഷൻ പ്രായം ഇടതു സർക്കാർ കൂട്ടില്ലന്ന് അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നതാണ്. സഹകരണ സംഘങ്ങളിൽ പെൻഷൻ പ്രായം ഉയർത്താൻ നീക്കം എന്ന കാര്യം വാർത്തയായപ്പോൾ തന്നെ ഉദ്യോഗാർത്ഥികൾ നിവേദനവുമായി മന്ത്രിയേയും യുവജന സംഘടനകളെയും സമീപിച്ചിരുന്നു. . കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ സമ്മർദ്ദത്തിലാണ് സഹകരണ മന്ത്രിയും പെൻഷൻ പ്രായം ഉയർത്തുന്നതിനെ കുറിച്ച് ആലോചിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മലബാർ മേഖലയിലെ പാർട്ടിയും സഹകരണ രംഗത്തെ നേതാക്കളും കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും യുവജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ തീരുമാനം എടുക്കില്ലന്ന് അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയതാണ്.
ഇത് സംബന്ധിച്ച ഫയലിലും തുടർ നടപടി വേണ്ടന്ന് മന്ത്രി നിർദ്ദേശിച്ചു. അന്ന് മന്ത്രിയെ സമർദ്ദത്തിലാക്കി സഹകരണ സംഘങ്ങളിലെയും അപ്പക്സ് സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം ഉയർത്താൻ മുൻപന്തിയിൽ നിന്നത് സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയനാണ് . സിഐടിയു നിയന്ത്രണത്തിലുള്ള സംഘടന എ.കെ.ജി. സെന്റർ വഴിയും പാർട്ടിയിൽ സഹകരണത്തിന്റെ ചുമതലയുണ്ടായിരുന്ന ആനത്തലവട്ടം ആനന്ദൻ വഴിയും കരുക്കൾ നീക്കിയിരുന്നു. എന്നാൽ യുവജനങ്ങളുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്ന നീക്കത്തിന് കൂട്ട് നിൽക്കില്ലന്ന് കടകംപള്ളി സുരേന്ദ്രൻ കട്ടായം പറഞ്ഞതോടെ മലബാർ ലോബി പിന്നോട്ട് വലിയുകയായിരുന്നു.
എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ പ്രമുഖ സഹകരണ സംഘം ജീവനക്കാരുടെ സംഘടന നേതവായ എം.കെ രാമചന്ദ്രന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂലൈയിൽ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. ഈ നിവേദനത്തിന്റെ പിൻബലത്തിലാണ് മന്ത്രി പഴയ ഫയലുകൾ പൊടി തട്ടിയെടുത്തത്. . വരുന്ന മാർച്ചിന് മുൻപ് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ , മറ്റ് മിസിലിയേസ് സംഘങ്ങൾ , അപ്പക്സ് സ്ഥാപനങ്ങളായ കൺസ്യൂമർ ഫെഡ്, സംസ്ഥാന സഹകരണ യൂണിയൻ , മാർക്കറ്റ്ഫെഡ് , റബ്ബർ മാർക്ക്, മിൽമ, വനിത ഫെഡ്, കേരഫെഡ് അടക്കം 18 ലധികം സഹകരണ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം 60 ആക്കാനായിരുന്നു നീക്കം.
ചില മുതിർന്ന സി പി എം നേതാക്കളുടെ ബന്ധുക്കൾ അടക്കം 2023 ആദ്യം വിരമിക്കുന്നുണ്ട്. പെൻഷൻ പ്രായം കൂട്ടിയാൽ ഇവർക്കും 60 വയസു വരെ ജോലി ചെയ്യാം. ഇതിനായി കൺസ്യൂമർ ഫെഡിൽ നിന്നും മിൽമയിൽ നിന്നും സർക്കാരിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. പെൻഷൻ പ്രായം കൂട്ടിയാൽ രണ്ട് വർഷത്തിനിടയിൽ 10 ,000 ത്തിലധികം തൊഴിലവസരങ്ങൾ യുവാക്കൾക്ക് നഷ്ടമാകും. സഹകരണ പരീക്ഷാ ബോർഡ് വഴി നടത്തുന്ന നിയമനങ്ങളിൽ പ്രതിസന്ധി തന്നെ ഉണ്ടായേക്കാം. രണ്ട് വർഷം നിയമനമേ ഉണ്ടാവില്ല എന്ന അവസ്ഥ വരുമായിരുന്നു.
പരീക്ഷാ ബോർഡ് നോക്കുകുത്തിയാവുമായിരുന്നെന്നും യുവാക്കൾ പറയുന്നു. അപ്പക്സ് സ്ഥാപനങ്ങളിലെ ചില തസ്തികൾ പി എസ് സി യ്ക്ക് വിട്ടതാണ്. കേരള ബാങ്കിൽ 1500 ലധികം നിയമനങ്ങൾ ഉടൻ നടക്കും. പെൻഷൻ പ്രായം കൂടുന്നത് വഴി ഇതും ഇല്ലാതാകുമായിരുന്നു. യുവജനങ്ങൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകുകയും ചെയ്യും. സർക്കാർ സഹകരണ മേഖലയിലെ പെൻഷൻ പ്രായം കൂട്ടി ഉത്തരവിറക്കിയാൽ ഭരണ പക്ഷ യുവജന സംഘടനകൾ തന്നെ ആദ്യം പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്യുമായിരുന്നു. അതും സർക്കാരിന് വെല്ലുവിളിയായേനെ. പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തി ഇറക്കിയ ഉത്തരവ് പിൻവലിച്ച് പിന്നോട്ട് പോകേണ്ടി വന്നത് രണ്ടാം പിണറായി സർക്കാരിന് നാണക്കേട് ഉണ്ടാക്കിയ സംഭവമാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് .സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി സർക്കാർ ഉത്തരവിറക്കിയത്. പിന്നീട് ഉത്തരവ് തന്നെ പിൻവലിച്ചുവെന്നത് ചരിത്രം. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അഥോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും 6 ധനകാര്യകോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിച്ചത്. ഈ മൂന്ന് സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകമായി പഠിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു.
റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ച് . 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളിൽ. ഒന്നരലക്ഷം പേർക്കാണ് ആനുകൂല്യം കിട്ടുക എന്നാണ് പറഞ്ഞിരുന്നത്.. . കൂടുതൽ തൊഴിലവസരങ്ങൾ ഉള്ള കെഎസ്ഇബിയിലെയും,കെഎസ്ആർടിസിയിലെയും, വാട്ടർ അഥോറിറ്റിയിലെയും പെൻഷൻ പ്രായം കൂട്ടൽ പിന്നാലെ വരുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു.. ഈ മൂന്ന് സ്ഥാപനങ്ങളിലെയും സാഹചര്യം പ്രത്യേകം പഠിക്കാനും ഉത്തരവിൽ നിർദ്ദേമുണ്ടായിരുന്നു.. കെഎസ്ബിയിൽ യൂണിയനുകളുടെ സമരം തീർക്കാൻ സർക്കാർ വെച്ച ഒരു നിർദ്ദേശം പെൻഷൻ പ്രായം കൂട്ടാമെന്നായിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം കൂട്ടൽ സർക്കാറിന്റെ നയപരമായ മാറ്റത്തിന്റ സൂചനയായി അന്ന് വിലയിരുത്തിയിരുന്നു. . സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം കൂട്ടുമോ എന്നുള്ളതാണ് ഇനിയുള്ള വലിയചോദ്യം എന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. ശമ്പളപരിഷ്ക്കരണ കമ്മീഷനും ഭരണപരിഷ്ക്കാര കമ്മീഷനും ധനകാര്യകമ്മീഷനും നേരത്തെ തന്നെ പെൻഷൻ പ്രായം കൂട്ടാൻ ശുപാർശ ചെയ്തിരുന്നു. പെൻഷൻ ഇനത്തിൽ കൊടുക്കേണ്ട ഭാരിച്ച തുക കണക്കിലെടുത്ത് തവണ പെൻഷൻ പ്രായം കൂട്ടാൻ പലതവണ സർക്കാർ ആലോചിച്ചിരുന്നു.
പക്ഷെ യുവജനസംഘടനകളുടെ എതിർപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. അടുത്ത ബജറ്റിൽ പക്ഷെ പെൻഷൻ പ്രായത്തിലെ മാറ്റത്തിൽ നിർണ്ണായക തീരുമാനം വന്നേക്കാമെന്നും പ്രവചനങ്ങൾ വന്നു. എന്നാൽ ഭരണ പക്ഷ യുവജന സംഘടനകൾ തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഉത്തരവ് തന്നെ പിൻവലിച്ച് സർക്കാർ തടിതപ്പുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്