പാലോട് വെറ്റിനറി ഇൻസ്റ്റ്യൂട്ട് ക്വാർട്ടേഴ്സിനടുത്ത് പൂവിട്ട പ്രണയം; ഒളിച്ചോടാൻ തീരുമാനിച്ചിരുന്നവർ പിരിഞ്ഞത് രാജേഷിന്റെ വീട്ടുകാരുടെ എതിർപ്പിൽ; കാമുകിയെ ഭർത്താവ് ഉപേക്ഷിച്ചപ്പോൾ സ്വന്തം ഭാര്യയേയും കുഞ്ഞിനെയും മറന്ന് ഓടിയെത്തി; പ്രണയപ്പകയിൽ സിന്ധുവിനെ തീർത്ത് വഴയില കൊല; ജയിലിൽ ആത്മഹത്യ ചെയ്ത് രാജേഷും; നന്ദിയോട്ടെ പ്രണയം ആന്റി ക്ലൈമാക്സിൽ തീരുമ്പോൾ
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം. കഴിഞ്ഞ ദിവസം പേരൂർക്കട വഴയിലയിൽ വെച്ച് സ്ത്രീ സുഹൃത്തായ സിന്ധുവിനെ (50) വെട്ടിക്കൊന്ന രാജേഷിനെ (46) കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കാനും കൂടുതൽ ചോദ്യം ചെയ്യാനും പേരൂർക്കട പൊലീസ് നീക്കം ആരംഭിച്ചതിനിടെയാണ് ഞെട്ടിക്കുന്ന വാർത്ത തിരുവനന്തപുരത്തെ പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് എത്തുന്നത്. തിങ്കളാഴ്ച രാജേഷിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം. അതിന് മുമ്പേ ജയിലിൽ ജീവനൊടുക്കി രാജേഷും മരണത്തെ പൂകി.
പത്തനാപുരം സ്വദേശിനിയായ രാജേഷിന്റെ അമ്മയ്ക്ക് പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ ജോലി കിട്ടിയപ്പോഴാണ് ഈ കുടുംബം നന്ദിയോട് എത്തുന്നത്. നന്ദിയോട്ടെ പാണ്ഡ്യൻ പാറയിലെ ഇൻസ്റ്റിറ്റ്യൂട്ട് ക്വാർട്ടേഴ്സിലായിരുന്നു രാജേഷിന്റെ ബാല്യകാലം. ബാല്യകാലത്തു തന്നെ അയൽവാസിയായ സിന്ധുവുമായി രാജേഷ് സൗഹൃദത്തിലായി. സൗഹ്യദം പിന്നീട് പ്രണയമായി വളർന്നുവെങ്കിലും വീട്ടുകാരുടെ എതിർപ്പ് അവരുടെ പ്രണയത്തിന് പ്രതിബന്ധമായി. ഒളിച്ചോടാൻ പോലും പ്ലാനിട്ടവർ ഇരു വീട്ടുകാർ തമ്മിലുള്ള ബന്ധം വഷളാവാതിരിക്കാൻ വേണ്ടന്ന് വെച്ചു.
രാജേഷിന്റെ വീട്ടുകാർ എതിർപ്പുയർത്തിയതോടെ സിന്ധു വേറെ വിവാഹം കഴിച്ചു. രാജേഷും വിവാഹിതനായി. ഇതിനിടെ കുഞ്ഞ് ജനിച്ച ശേഷം സിന്ധുവിനെ ഉപേക്ഷിച്ച് ഭർത്താവ് പോയി. ഇതോടെ ജീവിതം തന്നെ വഴിമുട്ടിയ സിന്ധുവിനെ സഹായിക്കാൻ രാജേഷ് ഒപ്പം കൂടി. ഇത് കുടുംബ പ്രശ്നമാകുകയും രാജേഷിന്റെ ഭാര്യ പിണങ്ങി പോകുകയും ചെയ്തു. ഇതോടെ രാജേഷ് വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ സിന്ധുവിനൊപ്പം കൂടി. അങ്ങനെ കിളിമാനൂരിലെ ജ്യൂസ് കടയ്ക്ക് പുറമെ നന്ദിയോട്ട് സിന്ധുവിനായും രാജേഷ് ജ്യൂസ് കട ആരംഭിച്ചു. ഇതിനിടയിലാണ് സിന്ധുവിന്റെ മകളുടെ വിവാഹം നടക്കുന്നത്.
അച്ഛന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തിയ രാജേഷിന് സാമ്പത്തിക ബാധ്യത വന്നു ചേർന്നതായി അയാൾ പൊലീസിനോടു സമ്മതിച്ചിരുന്നു. ഇതിന് ശേഷം സിന്ധു രാജേഷ് പറയുന്നത് കേൾക്കാതെ ആയി. മകൾ പറയും പോലെ പ്രവർത്തിച്ചു തുടങ്ങി. ഇത് രാജേഷിനെ ദേഷ്യം പിടിപ്പിച്ചു. അവിടെ തുടങ്ങിയ തർക്കവും ഭിന്നതയുമാണ് രാജേഷിൽ നിന്നും അകലാൻ സിന്ധുവിനെ പ്രേരിപ്പിച്ചത്. ഇതിനിടെ രാജേഷ് പല തവണ സിന്ധുവിനെ മർദ്ദിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രാജേഷിന്റെ ഇടപെടൽ മോശമായപ്പോൾ മരണഭീതിയെ തുടർന്നാണ് സിന്ധു പെരിങ്ങമലയിലെ സഹോദരിയുടെ വീട്ടിൽ അഭയം തേടിയതെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴിയിലുണ്ട്.
നിയമപരമായി വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു കഴിഞ്ഞിരുന്ന രാജേഷും സിന്ധുവും തമ്മിലുള്ള പ്രശ്നം നന്ദിയോട്ടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നിൽ എത്തുന്നത് ഒന്നര മാസം മുൻപാണ്. പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായ ജാഗ്രത സമിതിക്ക് മുന്നിൽ രാജേഷ് തന്നെയാണ് പരാതിയുമായി എത്തിയത്. മകളെ വിവാഹം കഴിച്ച് അയച്ച ശേഷം സിന്ധു തന്നിൽ നിന്നും അകന്നു. വിവാഹം നടത്തിയതിൽ തനിക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. താൻ താലി കെട്ടിയ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് സിന്ധുവിനൊപ്പം താമസം തുടങ്ങിയത്. ബഹുമാനപ്പെട്ട പ്രസിഡന്റ് ഇടപെട്ട് തങ്ങളെ ഒരുമിപ്പിച്ച് ഒന്നിച്ചു ജീവിക്കാൻ വിടണം. ഇതായിരുന്നു പരാതിയുടെ ഉള്ളടക്കം.
പരാതി പരിഗണിച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവിനെയും രാജേഷിനെയും പഞ്ചായത്ത് ആഫീസിൽ വിളിച്ചു വരുത്തി. സിന്ധു വിവാഹം കഴിഞ്ഞ് പോയ മകൾക്ക് ഒപ്പമാണ് ജാഗ്രത സമിതിക്ക് മുൻപാകെ എത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. പ്രസിഡന്റിന് മുന്നിൽ രാജേഷ് സാമ്പത്തിക ബാധ്യതയുടെ കെട്ടഴിച്ചു. മകളുടെ വിവാഹം നടത്തിയതിലെ ബാധ്യതയാണന്നും പറഞ്ഞു. എന്നാൽ ബാധ്യത താൻ വീട്ടുമെന്നും എന്നാലും രാജേഷിനൊപ്പം ജീവിക്കാനില്ലന്ന് സിന്ധു കട്ടായം പറഞ്ഞു. ഇതോടെ നിന്റെ മുഖദാവിൽ നിന്ന് ഇത് കേൾക്കാനാണ് ഞാൻ കാത്തിരുന്നതെന്ന് പറഞ്ഞ് ക്ഷുഭിതനായി രാജേഷ് ഇറങ്ങിപ്പോയി.
സിന്ധുവിന്റെ മകളും അമ്മ ഈ ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലായെന്ന് പറഞ്ഞു. നിയമപരമായി ഇവർ വിവാഹം കഴിക്കാത്തതിനാൽ പഞ്ചായത്തും സിന്ധുവിന്റെ നിലപാടിനൊപ്പം നിന്നു. അപമാനിതനായി ഇറങ്ങിയ രാജേഷ് പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസിന് നൽകിയ കുറ്റസമ്മത മൊഴിയിലുണ്ട്. നാട്ടുകാരും പൊലീസും ചേർന്ന് കൗൺസിലിംഗിന് വിധേയനാക്കിയെന്നും രാജേഷ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. രാജേഷിന്റേത് സിന്ധുവിന് ശല്യമാകുന്ന തരത്തിലുള്ള സ്നേഹമായിരുന്നുവെന്നാണ് അറിവ്. അമിത സ്നേഹത്തിൽ നിന്നുണ്ടാകുന്ന ഉത്കണ്ഠയും കുറ്റപ്പെടുത്തലുകളും ഭീക്ഷണിയും സഹിക്കാൻ കഴിയാതെ ആയതോടെയാണ് സിന്ധു ഈ ബന്ധത്തിൽ നിന്നും പിന്മാറിയതെന്നാണ് വിവരം.
കൂടാതെ മകളുടെ കല്യാണം രാജേഷ് ആണ് നടത്തിയതെങ്കിലും അവരുടെ ഭാവിക്ക് രാജേഷിൽ നിന്നും ഒഴിവാകാൻ സിന്ധു ആഗ്രഹിച്ചിരുന്നു. രണ്ടു മാസം മുൻപാണ് ഇരുവരും വേർപിരിഞ്ഞത്. രാജേഷ് നന്ദിയോട് ടൗണിൽ തന്നെ സ്കൂളിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു. രണ്ടു ദിവസം മുൻപാണ് സിന്ധുവിനെ വഴയിലയിൽ വെച്ച് രാജേഷ് ആക്രമിച്ച് കൊലപ്പെടുത്തിയത്. പേരൂർക്കടയ്ക്കടുത്ത വഴയിലയിലെ ഹോം നേഴ്സിങ് സ്ഥാപനത്തിൽ ജോലിക്ക് പോകാൻ എത്തിയതായിരുന്നു സിന്ധു . നന്ദിയോട് നിന്നും സിന്ധുവിനെ ബൈക്കിൽ പിന്തുടർന്ന രാജേഷ് വഴയിലയിൽ ബസിറങ്ങിയപ്പോൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും പൊലീസും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്. കത്തിയുമായാണ് രാജേഷ് എത്തിയത്. അതുകൊണ്ട് തന്നെ വക വരുത്തുകയെന്ന ലക്ഷ്യം രാജേഷിനുണ്ടായിരുന്നു. സിന്ധുവിനെ 12 വർഷമായി പരിചയമുണ്ടെന്നും രണ്ടു മാസമായി രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. സിന്ധു അകന്ന് മാറുന്നത് ചതിയായി രാജേഷ് കണ്ടു. ഇതാണ് കൊലയ്ക്ക് കാരണമായത്. നാട്ടുകാർക്ക് മുമ്പിലായിരുന്നു കീഴടങ്ങൽ. ഒടുവിൽ ജയിലിലെ ആത്മഹത്യയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍