താമസിപ്പിച്ചത് 30 തടവുകാരുള്ള ബ്ലോക്കിൽ; പുലർച്ചെ ശുചിമുറിയിലേക്ക് കയറി ഉടുത്തിരുന്ന മുണ്ടിൽ കുരുക്കിട്ട് ആത്മഹത്യ; കൊടും ക്രിമിനലുകൾക്കൊപ്പമിട്ട സ്ഥിരം കുറ്റവാളിയല്ലാത്ത കൊലപാതകിക്ക് സുരക്ഷ ഒരുക്കുന്നതിൽ സംഭവിച്ചത് വൻ വീഴ്ച; വഴയില കൊലയിലെ പ്രതിയുടെ തൂങ്ങിമരണം കെടുകാര്യസ്ഥത; ആ സെല്ലിൽ സംഭവിച്ചത് എന്ത്?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: റോഡരികിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളിൽ ജീവനൊടുക്കിയത് ശുചിമുറിയിൽ തൂങ്ങി മരിച്ച്. പേരൂർക്കട വഴയിലയിൽ സിന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് പൂജപ്പുരയിലെ ജില്ലാ ജയിലിലെ സെല്ലിനുള്ളിലെ ശുചിമുറിയിൽ. ധരിച്ചിരുന്ന മുണ്ടുപയോഗിച്ചായിരുന്നു തുങ്ങി മരണം. ഈ ബ്ലോക്കിൽ 30 വിചാരണ തടവുകാരുണ്ടായിരുന്നു. പുലർച്ച രണ്ടു മണിയോടെ ശുചി മുറിയിലേക്ക് പോയ രാജേഷ് തുങ്ങി മരിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നതാണ് വസ്തുത. കൊടും ക്രിമിനലുകൾക്കൊപ്പമാണ് രാജേഷിനേയും താമസിപ്പിച്ചത്.
ശുചിമുറിയിൽ വച്ച് ഉടുത്തിരുന്ന മുണ്ട് കുരുക്കിട്ടാണ് ആത്മഹത്യയെന്ന് പൊലീസും പറയുന്നു. ജയിൽ തടവുകാരുടെ ആത്മഹത്യയും മറ്റും ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കാറ് പതിവാണ്. സ്ഥിരം കുറ്റവാളി അല്ലാത്ത രാജേഷ് കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കൊല നടത്തിയത്. ഇത് തിരിച്ചറിഞ്ഞുള്ള സുരക്ഷയൊന്നും നാടിനെ ഞെട്ടിച്ച കൊലക്കേസ് പ്രതിക്ക് നൽകിയില്ല. ഈ സുരക്ഷാ വീഴ്ചയിലേക്കാണ് രാജേഷിന്റെ ആത്മഹത്യ ചർച്ചയാകുന്നത്. സെല്ലിൽ ഉള്ളവരുമായി തർക്കമോ സംഘർഷമോ ഉണ്ടായിട്ടില്ലെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. വിവാദമൊഴിവാക്കാൻ പരമാവധി കരുതൽ എടുത്താകും പ്രതികരണങ്ങൾ. തിരുവനന്തപുരം പുജപ്പുര ജില്ലാ ജയിലിലെ ആത്മഹത്യ വലിയ ചർച്ചകൾക്ക് വഴിയൊരുക്കും.
സിന്ധുവും രാജേഷും 12 വർഷമായി ഒന്നിച്ച് കഴിയുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഇരുവരും അകൽച്ചയിലായിരുന്നു. വ്യാഴാഴ്ച രാവിലെ വഴയിലയിലെ റോഡരികിൽ വച്ചാണ് രാജേഷ്, സിന്ധുവിനെ ആക്രമിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ സിന്ധുവിനെ പൊലീസുകാരും നാട്ടുകാരു ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിളിമാനൂരിൽ ജ്യൂസ് കട നടത്തുകയായിരുന്നു രാജേഷ്. സിന്ധു അകന്നുമാറുന്നുവെന്ന സംശയത്തെ തുടർന്നാണ് രാജേഷ് ആക്രമണം നടത്തിയത്. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഇത്. ഒരു സൈക്കോയെ പോലെ പെരുമാറുകയും ചെയ്തു. അത് മനസ്സിലാക്കിയുള്ള കരുതൽ ജയിൽ അധികൃതർ ഒരുക്കിയില്ല. അതാണ് ആത്മഹത്യയ്ക്ക് വഴിയൊരുക്കിയത്. അതിക്രൂരമായി നിശ്ചയിച്ചുറപ്പിച്ചാണ് സിന്ധുവിനെ പട്ടാപ്പകൽ വഴയിലയിൽ വച്ച് രാജേഷ് വെട്ടിക്കൊന്നത്.
ബസിലിരിക്കുന്ന തന്നെ പാലോടുനിന്ന് രാജേഷ് കൈകാണിച്ചുവെന്നും നന്ദിയോടുവരെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നുവെന്നും സിന്ധു സഹോദരിയെ ഫോണിൽ വിളിച്ചുപറഞ്ഞിരുന്നു. വെട്ടേൽക്കുന്നതിനു തൊട്ടുമുൻപും സിന്ധു സഹോദരിയെ വിളിച്ചിരുന്നു. സിന്ധുവും രാജേഷും അയൽക്കാരും ബാല്യകാല സുഹൃത്തുക്കളുമായിരുന്നു. രാജേഷും കുടുംബവും താമസിച്ചിരുന്ന ക്വാട്ടേഴ്സിനു സമീപം പൊൻകുഴിയിലായിരുന്നു സിന്ധുവിന്റെ കുടുംബവീട്. പിന്നീട് സിന്ധു നന്ദിയോട് പയറ്റടിയിലേക്കു താമസം മാറി. സിന്ധുവിന്റെ വിവാഹം കഴിഞ്ഞ് ഏറെ താമസിക്കാതെ ഭർത്താവ് വീടുവിട്ടുപോയതോടെ വളരെ കഷ്ടപ്പെട്ട് വീട്ടുജോലികൾ ചെയ്തും കെയർടേക്കറായി ജോലി നോക്കിയുമാണ് മകളെ വളർത്തിയത്.
ഇതിനിടയിൽ പന്ത്രണ്ട് വർഷം മുൻപാണ് രാജേഷ് വീണ്ടും സിന്ധുവിന്റെ ജീവിതത്തിലെത്തിയത്. പത്തുവർഷത്തിലേറെയായി തിരുവനന്തപുരത്തുള്ള ഒരു ഡോക്ടറുടെ വീട്ടിൽ ഹോംനഴ്സ് ആയിരുന്നു. സിന്ധുവിന്റെ മകളുടെ വിവാഹത്തിനും മറ്റും ഈ കുടുംബമാണ് സഹായം നൽകിയത്. രാജേഷിനു കച്ചവടം നടത്താനും ഓട്ടോറിക്ഷ വാങ്ങാനും മറ്റും ധാരാളം പണം തന്റെ സമ്പാദ്യത്തിൽനിന്നും കടംവാങ്ങിയും മറ്റും സിന്ധു നൽകിയിരുന്നു. എന്നാൽ രാജേഷ് ഈ പണമെല്ലാം ധൂർത്തടിച്ചും അറിവില്ലാത്ത കച്ചവടം നടത്തിയും നഷ്ടപ്പെടുത്തി. രാജേഷുണ്ടാക്കിയ കടങ്ങളെല്ലാം സിന്ധുവാണ് ജോലിചെയ്തു തീർത്തിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഡോക്ടറുടെ വീട്ടിലെ സിന്ധുവിന്റെ ജോലി നഷ്ടപ്പെട്ടതോടെ വീട്ടിൽ സ്ഥിരം വഴക്കും മർദനവുമായിരുന്നു. എന്നാൽ സിന്ധു ഇതു മകളെയോ ബന്ധുക്കളെയോ അറിയിച്ചിരുന്നില്ല. വീടിന്റെ വാടക തുടർച്ചയായി മുടങ്ങിയപ്പോൾ വീട്ടുടമസ്ഥൻ മകളെ വിവരം അറിയിച്ചു. തുടർന്നാണ് മകളും സഹോദരിയുംകൂടി വീട്ടിലെത്തി സഹോദരിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ജോലിയില്ലാതെ മാസങ്ങളായുള്ള കഷ്ടപ്പാടിനുശേഷം ജോലി കിട്ടിയതിലുള്ള സന്തോഷത്തിലാണ് സിന്ധു പുതിയ സ്ഥാപനത്തിലേക്കു തിരിച്ചത്. പക്ഷേ, സ്ഥാപനത്തിനു സമീപമെത്തിയപ്പോൾ പങ്കാളിയുടെ പ്രതികാരം സിന്ധുവിന്റെ ജീവനെടുക്കുകയായിരുന്നു.
സിന്ധുവിനെ പങ്കാളിയായ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത് നേരിട്ടുകണ്ട, വഴയില ഐശ്വര്യനഗർ-45-ൽ താമസിക്കുന്ന ബേബി ജോർജ് ഇപ്പോഴും നടുക്കത്തിലാണ്. സ്ത്രീയെ വെട്ടിവീഴ്ത്തിയശേഷം ഭാവമാറ്റമൊന്നുമില്ലാതെ നടപ്പാതയുടെ അരികിലെ പുല്ലിലേക്ക് അയാൾ ഇരിക്കുകയായിരുന്നുവെന്ന് ബേബി പറയുന്നു. ഓടിയെത്തിയവർ അക്രമിയെ വളഞ്ഞുവെച്ചു. അപ്പോൾത്തന്നെ പൊലീസിലും 108 ആംബുലൻസിലും വിവരമറിയിച്ചു. അപ്പോഴേക്കും അടുത്തുണ്ടായിരുന്ന പൊലീസ് സംഘവും എത്തി. യുവതിയെ പൊലീസ് വാഹനത്തിൽത്തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അക്രമിയെയും പൊലീസെത്തി കൊണ്ടുപോയി. കടുത്ത മാനസിക സമ്മർദ്ദത്തിൽ സംഭവിച്ചതെല്ലാം രാജേഷ് പൊലീസിനോട് സമ്മതിച്ചിരുന്നു.
Stories you may Like
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- രാജേഷ് പൈലറ്റിനെതിരായ ബിജെപിയുടെ ആരോപണം, പ്രതികരിച്ച് ഗെലോട്ട്
- നടൻ രാജേഷ് മാധവന് പ്രണയസാഫല്യം; വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ട്
- യുവതിയുമായി പ്രണയബന്ധം; 40കാരനെ കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍