ക്വാർട്ടറിൽ പ്രവേശിക്കുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യം; സെമിയിൽ എത്തി കുറിച്ചത് പുതു ചരിത്രം; ക്രൊയേഷ്യയോട് പൊരുതി വീണതോടെ ഖത്തറിൽ നിന്ന് മടങ്ങുന്നത് നാലാം സ്ഥാനക്കാരായി; രാജ്യത്തിന് പുറത്ത് പിറന്ന 14 പേരുമായി ചരിത്രം കുറിച്ചു; ഫലസ്തീനൊപ്പമെന്ന രാഷ്ട്രീയം നെഞ്ചു വരിച്ച് പ്രഖ്യാപിച്ച അറബ് സൗന്ദര്യം; ബോൾ പൊസിഷനിൽ ശ്രദ്ധിക്കാത്ത 'അറ്റ്ലസ് സിംഹങ്ങൾ' ഗോളിച്ചത് പ്രത്യാക്രമണത്തിലൂടെ; മൊറൊക്കോ ഇനി ആഫ്രിക്കൻ വസന്തം
സ്പോർട്സ് ഡെസ്ക്
ദോഹ: നാലു കോടിയിൽ താഴെ ജനസംഖ്യയുള്ള, കറുത്ത വൻകരയുടെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളുമുള്ള മൊറോക്കോ. 26 അംഗ സംഘത്തിൽ 14 പേരും രാജ്യത്തിനു പുറത്ത് പിറന്നവർ. രണ്ടു പേർ സ്പെയിനിൽ, നാലു പേർ നെതർലൻഡ്സിലും ബെൽജിയത്തിലും. രണ്ടു പേർ ഫ്രാൻസിൽ, ഒരാൾ കാനഡയിൽ, ജർമനിയിൽ.... ഈ ടീമാണ് ചരിത്രം രചിക്കുന്നത്. അറബ് സംസാരിക്കുന്ന രാജ്യം ഖത്തറിൽ നിന്ന് തലഉയർത്തി മടങ്ങുന്നു. നാലാം സ്ഥാനക്കാരായി തല ഉയർത്തി... ലോകകപ്പ് ചരിത്രത്തിൽ ആദ്യയാണ് ഒരു ആഫ്രിക്കൻ ടീം സെമിയിൽ എത്തുന്നത്. ഫ്രാൻസിന്റെ വേഗതയ്ക്കും പ്രതിരോധത്തിനും മുന്നിൽ അവർ തളർന്നു. പക്ഷേ ക്രൊയേഷ്യൻ പടയ്ക്ക് മുമ്പിൽ നെഞ്ചുയർത്തി പോരടിച്ചു. അങ്ങനെ ഒരു ആഫ്രിക്കൻ ടീമിന് നാലാം സ്ഥാനം. അത് ലോകകപ്പിൽ പുതു ചരിത്രമാണ്. ആഫ്രിക്കൻ കരുത്തിന് കാൽപ്പന്തു കളിയിൽ മുമ്പോട്ട് കുതിക്കാനുള്ള പ്രചോദനം.
ദേശീയതകൊണ്ട് തീർന്നിരുന്നില്ല, മൊറോക്കോ ക്യാമ്പിലെ പ്രശ്നങ്ങൾ. ദേശീയ ടീമിന്റെ പരിശീലകൻ വലീദ് റഗ്റാഗി എത്തുന്നത് കിക്കോഫിന് മൂന്നു മാസം മുമ്പ് ആഗസ്റ്റിൽ. മറ്റു ടീമുകളെല്ലാം സ്വന്തം ക്യാമ്പ് ഏറെക്കുറെ മുന്നോട്ടുകൊണ്ടുപോയിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക്. മറ്റു രാജ്യങ്ങളിൽ പിറന്ന് അവിടെ കളിച്ചുകൊണ്ടിരിക്കുന്ന 'വിദേശികളെ' ഒരുമിപ്പിച്ചു. തലച്ചോറിൽ നെയ്തെടുത്ത് കാലുകളിൽ നടപ്പാക്കുന്ന ഒരു സൂപ്പർ ഗെയിം. ഓരോ ടീമിനെതിരെയും പുറത്തെടുത്തത് സമാനതകളില്ലാത്ത പോരാട്ട വീര്യം. ആദ്യം ക്രൊയേഷ്യയെ സമനിലയിൽ തുടങ്ങി ടീം ഗ്രൂപിൽ ബെൽജിയം, കാനഡ എന്നിവരെ മുട്ടുകുത്തിച്ച് ഒന്നാമന്മാരായാണ് നോക്കൗട്ടിനെത്തുന്നത്. അവിടെ എതിരാളികളായി ലഭിച്ചത് സ്പെയിൻ. ക്വാർട്ടറിൽ മുഖാമുഖം വരുന്നത് പോർച്ചുഗൽ. അവിടേയും ജയിച്ചു. എന്നാൽ ഫ്രാൻസിനോട് പതറി.
ലോക ഫുട്ബോൾ ഭൂപടത്തിൽ അത്ര വലിയ മേൽവിലാസങ്ങളൊന്നുമില്ലാത്ത മൊറോക്കോ എന്ന ആ കൊച്ചു രാജ്യത്തെ ആ വിജയത്തോടെ ഫുട്ബോൾ ലോകം ശ്രദ്ധിച്ചു തുടങ്ങുകയായിരുന്നു. ഗ്രൂപ്പ് എഫിലെ സമവാക്യങ്ങളെ മുഴുവൻ പൊളിച്ചെഴുതി മൊറോക്കോയുടെ അവിശ്വസനീയ പടയോട്ടം തുടർന്നു. ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം, റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ, ഒപ്പം കരുത്തരായ കാനഡയും.പ്രവചനങ്ങളിലൊന്നും വലുതായി മൊറോക്കൊയുടെ പേരാരും കണ്ടില്ല. പക്ഷേ കളത്തിൽ ലോകം കണ്ടത് മറ്റൊന്നായിരുന്നു. ക്വാർട്ടറിലെത്തുമ്പോൾ ആരും മൊറോക്കോയെ എഴുതിത്ത്ത്ത്ത്തള്ളാൻ തയ്യാറായിരുന്നില്ല. ഒടുക്കം ചരിത്രം വീണ്ടുമാവർത്തിച്ചു. ഒരു ഗോളിന് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്തെറിഞ്ഞ് ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറുകയായിരുന്നു മൊറോക്കോ.
മൊറോക്കോയുടെ ക്വാർട്ടർ പ്രവേശം തന്നെ ചരിത്രമായിരുന്നു. ക്വാർട്ടറിൽ പ്രവേശിക്കുന്ന നാലാമത്തെ മാത്രം ആഫ്രിക്കൻ രാജ്യമായിരുന്നു മൊറോക്കോ. മൊറോക്കൻ ഫുട്ബോളിന് ഒരു സുവർണ തലമുറയുണ്ടായിരുന്നു. 1986ൽ ആദ്യമായി രാജ്യത്തെ ലോകകപ്പ് പ്രീക്വാർട്ടർവരെയെത്തിച്ച സംഘം. പിന്നീട് ഒന്നരപ്പതിറ്റാണ്ടോളം മങ്ങിപ്പോയവർ. പോർച്ചുഗലിനെതിരായ ചരിത്ര വിജയത്തിന് ശേഷം മൊറോക്കൻ പതാകകൾക്കൊപ്പം ഫലസ്തീൻ പതാകകൾ ഉയർത്തിയാണ് മൊറോക്കൻ താരങ്ങൾ ഫോട്ടോക്ക് പോസ് ചെയ്തത്. രാഷ്ട്രീയ ഉള്ളടക്കമുള്ള പതാകകൾ, ബാനറുകൾ എന്നിവ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുന്നതിന് പിഴയടക്കമുള്ള നടപടികൾ ഫിഫയിൽ നിന്ന് ഉണ്ടാകുമെങ്കിലും മൊറോക്കൻ കളിക്കാരും ആരാധകരും തങ്ങളുടെ രാഷ്ട്രീയം ധീരമായി പ്രഖ്യാപിക്കുകയായിരുന്നു ഖത്തറിൽ.
ലൂസേഴ്സ് ഫൈനലിന് മുമ്പ് മൊറോക്കോ എതിരാളികളുടെ ബോൾ പൊസിഷൻ ശരാശരി 75 ശതമാനത്തിനു മുകളിലായിരുന്നു. എന്നിട്ടും അവരെ പിടിച്ചുകെട്ടുന്നതിലായിരുന്നു മൊറോക്കോ പ്രതിരോധത്തിന്റെ മിടുക്ക്. ഉരുക്കുകോട്ട തീർത്ത് എതിരാളികളെ നിരാശരാക്കുന്ന പിൻനിരയിൽ നിന്ന് കൈമാറിക്കിട്ടുന്ന പന്തുകൾ പിടിച്ച് അതിവേഗം നടത്തുന്ന മിന്നൽ ആക്രമണങ്ങളായിരുന്നു ഖത്തറിലെ മൊറോക്കോ സ്പെഷൽ. അത് വിജയം കാണുകയും ചെയ്തു. സെമിയിൽ എതിരാളികളെ കൃത്യമായി പഠിച്ചിറങ്ങിയ ഫ്രാൻസ് വിജയം കണ്ടു. അങ്ങനെ മൊറോക്കോയ്ക്ക് മുമ്പിൽ ഫൈനൽ സ്വപ്നമായി മാറി.
ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാർട്ടറിൽ പോലും പ്രവേശിച്ചത്. ഇതിനുമുമ്പ് 1986ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് മൊറോക്കോയുടെ പ്രധാന നേട്ടം. ലോകകപ്പ് ചരിത്രത്തിൽ അവസാന എട്ടിൽ ഇടംപിടിച്ച നാലാമത്തെ ആഫ്രിക്കൻ ടീമായിരുന്നു മൊറോക്കോ. സെമിയിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാൻ 'അറ്റ്ലസ് സിംഹങ്ങൾ'ക്ക് കഴിയാതെ വന്നത് ആരാധകരേയും ഞെട്ടിച്ചു. ലോകകപ്പ് എട്ട് ടീമുകളിൽ ഒതുങ്ങിയപ്പോഴാണ് ആഫ്രിക്കൻ കാൽപ്പന്തിന്റെ കരുത്ത് പന്തടക്കമുള്ള മൊറോക്കോ ടീമിലൂടെ ലോകമറിയുന്നത്. മുന്നിലെത്തിയ കരുത്തരെയെല്ലാം മൈതാനാത്ത് മലർത്തിയടിച്ചായിരുന്നു അവരുടെ സെമി വരെയുള്ള കുതിരക്കുതിപ്പ്. സെനഗലും ഘാനയും കാമറൂണുമൊക്കെയായിരുന്നു ഇത്രയും കാലം ആഫ്രിക്കൻ ഫുട്ബോളിന്റെ പാടിപ്പതിഞ്ഞ മുദ്രകൾ. ഖത്തറിലെ പോരാട്ടത്തിലൂടെ മൊറോക്കോ എല്ലാം തങ്ങളുടെ വഴിയിലേക്കാക്കുന്നു.
ഇതിന് മുമ്പ് മൂന്ന് ആഫ്രിക്കൻ ടീമുകൾ ലോകകപ്പിന്റെ ക്വർട്ടറിൽ എത്തിയിട്ടുണ്ട്. കാമറൂൺ(1990), സെനഗൽ(2002), ഘാന(2010) എന്നിവരായിരുന്നു ആഫ്രിക്കൻ കരുത്തിലെ മുൻഗാമികൾ. എന്നാൽ അവർക്കാർക്കും നേടിയെടുക്കാനാകാത്ത സെമി ബെർത്താണ് പോർച്ചുഗലിനെ തളച്ച് മൊറോക്കോ നേടിയത്. യൂറോപ്യൻ കരുത്തിനെ ആഫ്രിക്കൻ ഫുട്ബോളിന്റെ വന്യ സൗന്ദര്യം വീഴ്ത്തിയ കാഴ്ച. ആഫ്രിക്കൻ ടീമാണെങ്കിലും അറബ് രാജ്യമായും അറിയപ്പെടുന്ന മൊറോക്കോ. അതുകൊണ്ടു തന്നെ ദോഹയിലെ ഇഷ്ടടീമുകളിൽ ഒന്നായിരുന്നു മൊറോക്കോ. ആറുതവണയാണ് മൊറോക്കോ ലോകകപ്പ് ഫുട്ബോളിനെത്തിയത്. 1970-ൽ പ്രാഥമികഘട്ടത്തിൽ പുറത്തായപ്പോൾ അവർ 14-ാമതായിരുന്നു. 1986-ലാണ് പിന്നീടെത്തിയത്. പ്രീക്വാർട്ടറിൽ അന്ന് അവസാനിച്ചു. 1994, 1998 വർഷങ്ങളിൽ ആദ്യറൗണ്ടിൽ പുറത്തായി. നീണ്ടവർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ശക്തമായ സംഘമായി 2018-ൽ റഷ്യ ലോകകപ്പിനെത്തിയ സംഘം സ്പെയിനും പോർച്ചുഗലും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് നോക്കൗട്ടിലേക്കെത്തിയില്ല. 2022-ൽ ചരിത്രത്തിലാദ്യമായി സെമി ഫൈനലിലേക്കെത്തുമ്പോൾ കളിയിലുമുണ്ടായിരുന്നു പ്രകടമായ മാറ്റം. രണ്ടുതവണ ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പ്, ഒരോതവണ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്, ഫിഫ അറബ് കപ്പ് എന്നിവ നേടി.
മൊറോക്കോയുടെ ഗാർഡിയോള എന്നു വിളിപ്പേരു കിട്ടിയ റഗ്റാഗിക്കു കീഴിൽ ഇറങ്ങിയ കളിസംഘത്തിലോരോരുത്തരുടെയും മിടുക്ക് കൂടിയായിരുന്നു ഖത്തർ ലോകകപ്പിൽ ടീമിന്റെ സമാനതകളില്ലാത്ത കുതിപ്പ്. ഹകീം സിയെഷ്, നുസൈർ മസ്റൂഇ, സുഫിയാൻ ബൂഫൽ, റുമൈൻ സായിസ്, സകരിയ അബൂഖ്ലാൽ, നായിഫ് അഗ്യൂർഡ്, ജവാദ് അൽയാമിഖ്, അബ്ദുൽ ഹാമിദ് സാബിരി, യൂസുഫ് അന്നസീരി തുടങ്ങി ഓരോരുത്തരും അതിമിടുക്കർ. യൂറോപ്യൻ ലീഗുകളിലെ അനുഭവം ഇവർക്ക് കൂട്ടായപ്പോൾ എതിരാളികളുടെ ചലനങ്ങൾ അവർ തിരിച്ചറിഞ്ഞു. അങ്ങനെ ലൂസേഴ്സ് ഫൈനലിൽ വരെയെത്തി അവരുടെ കുതിപ്പ്.
കരുത്തുറ്റ പ്രതിരോധമായിരുന്നു ടൂർണമെന്റിൽ മൊറോക്കോയുടെ മുഖമുദ്ര. സെമിയിൽ ഫ്രാൻസിനെ നേരിടാൻ ഇറങ്ങിയപ്പോൾ പ്രതിരോധത്തിനൊപ്പം ആക്രമണവും മൊറോക്കോൻ മിറാക്കിളിലുണ്ടായിരുന്നു. ഫ്രാൻസിനെതിരെ അൽബെയ്ത്തിൽ 2-0ന് മൊറോക്കോയുടെ കണ്ണീർ വീണെങ്കിലും ഹക്കിം സിയെച്ചും അഷ്റഫ് ഹക്കീമിയും ബോനോയുമെല്ലാം രാജ്യത്തിന്റെ താരമായി മാറി. ക്രോയേഷ്യയോട് പൊരുതി കീഴടങ്ങി നാലാം സ്ഥാനവുമായി മടങ്ങുമ്പോഴും ആഫ്രിക്കയുടെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് പുത്തൻ ചിറകുകൾ കിളിർക്കാൻ പാകത്തിലുള്ളതായി അതു മാറുന്നു. ഇനി യൂറോപ്യന്റേയും ലാറ്റിൻ അമേരിക്കയുടേയും മാത്രമാകില്ല കാൽപ്പന്തു കളിയുടെ സാധ്യതകൾ. ആഫ്രിക്കയേയും സൂക്ഷിക്കണം. അതാണ് മൊറോക്കോ പകർന്നു തരുന്ന സന്ദേശം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്