വിവരം ഒളിച്ചു വയ്ക്കാൻ വിവരാവകാശ നിയമം ഭേദഗതി ചെയ്യാൻ ശുപാർശ; പിഴ ചുമത്താൻ അധികാരമുള്ള ഡാറ്റ സംരക്ഷണ ബോർഡിനെ പൂർണമായി നിയമിക്കുന്നത് കേന്ദ്രസർക്കാർ; അമിതാധികാരങ്ങൾ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് ഡിജിറ്റൽ വിദഗ്ദ്ധർ; ആശങ്കകൾക്കിടെ ഡിജിറ്റൽ ഡാറ്റ സംരക്ഷണ ബില്ലിൽ അഭിപ്രായം അറിയിക്കാനുള്ള തീയതി നീട്ടി; ബിൽ ഇതേപടി പാസായാൽ പൗരന്മാർക്ക് സംരക്ഷണം കിട്ടുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: 2023 ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയേറിയ രാജ്യമായി ഇന്ത്യ മാറും. ജനസംഖ്യ കൂടുമ്പോൾ ഇന്റർനെറ്റുമായും ഡിജിറ്റൽ സേവനങ്ങളുമായും വിനിമയങ്ങൾ സ്വാഭാവികമായി വർദ്ധിക്കും. ജസ്റ്റിസ് കെ എസ് പുട്ടസ്വാമി കേസിൽ, വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതുകൊണ്ട് തന്നെ വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കാതെ എങ്ങനെ വൻകിട കമ്പനികൾക്കും മറ്റും ഇന്റർനെറ്റിലെ വിവരങ്ങൾ ഉപയോഗിക്കാം എന്നതാണ് ചോദ്യം. ഇതിന് വേണ്ടിയുള്ള നിയമനിർമ്മാണത്തിന്റെ തത്രപ്പാടിലാണ് കേന്ദ്രസർക്കാർ. ഡിജിറ്റൽ ഡാറ്റ പൊട്ടക്ഷൻ ബിൽ 2022 അത് ലക്ഷ്യമാക്കിയാണ് മുന്നോട്ടുവച്ചത്. ഈ കരട് ബില്ലിൽ പൗരന്മാരുടെ അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കേണ്ടതായിരുന്നു. 2023 ജനുവരി രണ്ടുവരെ സമയപരിധി നീട്ടിയതായി വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ ബില്ലിനെ കുറിച്ച് ഉയരുന്ന അഭിപ്രായങ്ങളും, വിമർശനങ്ങളും പരിശോധിക്കാവുന്നതാണ്. സമയം നീട്ടി നൽകിയതിലൂടെ കൂടുതൽ പേർക്ക് അഭിപ്രായം രേഖപ്പെടുത്താനുമാകും.
എന്താണ് ഡിജിറ്റൽ വിവര സംരക്ഷണ ബിൽ?
2017 ലെ പുട്ടസ്വാമി കേസിൽ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചല്ലോ. നിലവിലുള്ള 2000 ത്തിലെ ഐടി ആക്റ്റും, 2011 ലെ ഐടി ചട്ടങ്ങളും പുതിയ കാലത്തെ സാങ്കേതിക മുന്നേറ്റങ്ങളുമായി തട്ടിക്കുമ്പോൾ കാലഹരണപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കുറ്റം തീർത്ത ഒരു സ്വകാര്യതാ വിവര സംരക്ഷണ നിയമം രാജ്യത്ത് വേണമെന്ന കാര്യത്തിൽ തർക്കമില്ല.
ഇന്ത്യയിൽ വിവരസംരക്ഷണ ചട്ടങ്ങൾ വിവിധ നിയമങ്ങളിലായി ചിതറിക്കിടക്കുകയാണ്. 2000ത്തിലെയും 2011ലെയും ഐ.ടി. നിയമങ്ങൾ, 2019 ലെ ഉപഭോക്തൃ സംരക്ഷണനിയമം, ദേശീയ ടെലികോം നയം എന്നിവ അടക്കമുള്ള ഒട്ടനവധി നിയമങ്ങൾ അടങ്ങിയതാണിത്. ഏറ്റവും ഒടുവിലായി ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബിൽ 2022 വന്നിരിക്കുന്നു.
വ്യക്തിവിവരങ്ങളുടെ ചോർച്ച തടയാൻ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വന്നാൽ 250 കോടി രൂപവരെ പിഴ ചുമത്താമെന്നാണ് ബില്ലിലെ വ്യവസ്ഥ. 2019 ലെ കരട് വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ പ്രകാരം 15 കോടി രൂപ അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെ ആഗോള വിറ്റുവരവിന്റെ നാലുശതമാനമായിരുന്നു പിഴ. ഡിജിറ്റൽ സ്വകാര്യതാ നിയമങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, 2022 എന്ന് പുനർനാമകരണം ചെയ്ത ബിൽ തയാറാക്കിയതെന്ന് ഐടി മന്ത്രാലയം പറയുന്നു.
ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ഡാറ്റ ശേഖരിക്കുന്നതിനുള്ള വ്യവസ്ഥകളും ഡാറ്റ പ്രോസസ്സ് ചെയ്യുന്ന ആളുകളുടെ സമ്മതവും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയെങ്കിലും ഡാറ്റ എടുക്കുന്നതിന് മുമ്പ് കമ്പനി ആവശ്യപ്പെടുന്ന വ്യക്തിഗത ഡാറ്റയുടെ വിവരണവും അത്തരം വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന്റെ ഉദ്ദേശ്യവും ഉൾക്കൊള്ളുന്ന ഒരു നോട്ടീസ് നൽകണം.
'ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യ' എന്ന സ്വതന്ത്ര സ്ഥാപനത്തെ നിയമിക്കാൻ കേന്ദ്ര സർക്കാരിനെ കരട് ബിൽ അനുവദിക്കുന്നുണ്ട്. ഈ ബോർഡിന് ബില്ലിലെ വ്യവസ്ഥകളുടെ ലംഘനം പരിശോധിക്കാനും പിഴ ചുമത്താനും കഴിയും. വ്യക്തിഗത ഡാറ്റാ ലംഘനമുണ്ടായാൽ 250 കോടി രൂപ വരെ പിഴ അടയ്ക്കേണ്ടി വന്നേക്കാം. കുട്ടികളുടെ സ്വകാര്യ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ വീഴ്ച വരുത്തിയാലും 250 കോടി രൂപ പിഴയായി നൽകേണ്ടി വരും.
സ്വകാര്യത സൂക്ഷിക്കുന്നതിലടക്കം ആശങ്കകൾ ഉയർത്തിയ പഴയ സമഗ്ര ഡാറ്റ സംരക്ഷണ ബിൽ നേരത്തെ പിൻവലിച്ചിരുന്നു. നേരത്തെ തയാറാക്കിയ കരടിൽ 91 വിഭാഗങ്ങളിലായി 88 ഭേദഗതികളാണ് സംയുക്ത പാർലമെന്ററി സമിതി നിർദ്ദേശിച്ചത്. ഇക്കാരണത്താലാണ് പഴയ ബിൽ പൂർണമായും പിൻവലിച്ച് പുതിയ ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.
വിമർശനങ്ങൾ
2019 ലെ വ്യക്തിഗത വിവര സംരക്ഷണ ബില്ലിൽ 90 ക്ലോസുകൾ ഉണ്ടായിരുന്നെങ്കിൽ, പുതിയ ബില്ലിൽ അത് 30 ആയി കുറഞ്ഞിരിക്കുന്നു. കേന്ദ്ര സർക്കാരിനും അതിന്റെ ഏജൻസികൾക്കും വ്യാപകമായി ഇളവുകൾ അനുവദിക്കുന്നു. ബില്ലിൽ പറയുന്ന പൊതുതാൽപര്യത്തിന്റെ നിർവചനം ദുർവ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയേക്കാം എന്നും ഡിജിറ്റൽ വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. ബിൽ പരോക്ഷമായി കേന്ദ്രസർക്കാരിന് അമിതാധികാരങ്ങൾ നൽകുന്നു എന്ന വിമർശനവും ഉണ്ട്.
വൻകിട ടെക് കമ്പനികൾക്ക് ആശ്വാസം നൽകുന്ന തരത്തിൽ ക്രോസ്-ബോർഡർ ഡാറ്റ ഫ്ളോകളുടെ നിയമങ്ങളിലും ഇപ്പോൾ ഇളവ് വരുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന രാജ്യങ്ങളിലേക്ക് തടസ്സമില്ലാതെ വിവരം കൈമാറ്റം ചെയ്യാം. 2019 ലെ ബില്ലിലാകട്ടെ, സുപ്രധാനമായ വ്യക്തിഗത ഡാറ്റ മൂന്നുതലത്തിലുള്ള പരിശോധനകൾക്ക് ശേഷമാണ് അതിർത്തി കടന്ന് കൈമാറ്റം ചെയ്യാൻ അനുവദിച്ചിരുന്നത്. നേരത്തെ ഇക്കാര്യത്തിൽ നിയന്ത്രണം വേണമെന്ന നിലപാടായിരുന്നു കേന്ദ്രസർക്കാരിന്.
വിവരാവകാശ നിയമത്തെ ദുർബലമാക്കുമോ?
2005 ലെ വിവരാവകാശ നിയമം ഭരണതലത്തിൽ സുതാര്യത ഉറപ്പാക്കുന്ന സുപ്രധാന നിയമങ്ങളിൽ ഒന്നാണ്. വിവരാവകാശ നിയമത്തിൽ ഭേദഗതി വേണമെന്നാണ് ഡിജിറ്റൽ ഡാറ്റ സംരക്ഷണ കരട് ബില്ലിന്റെ ശുപാർശ. ആർടിഐ നിയമത്തിലെ സെക്ഷൻ 8.1(ജെ) യ്ക്ക് ഭേദഗതി വേണമെന്നാണ് ബില്ലിലെ ക്ലോസ് 30(2) നിർദ്ദേശിക്കുന്നത്. ഈ ശുപാർശ വിവരാവകാശ നിയമത്തെ ദുർബലമാക്കുമെന്ന് വിവരാവകാശ പ്രവർത്തകർ വിമർശിക്കുന്നു. വിവരാവകാശ നിയമപ്രകാരം വിവരം െൈകെമാറുന്നതിന് ഒഴിവ് നൽകുന്നതാണ് സെക്ഷൻ 8.1(ജെ). പൊതുതാൽപര്യവുമായി ബന്ധമില്ലാത്തതോ, വ്യക്തിയുടെ സ്വകാര്യതയിൽ അനാവശ്യ കൈകടത്തലോ ഉണ്ടാക്കുന്ന വിവരം കൈമാറ്റം ചെയ്യേണ്ടതില്ലെന്നാണ് ഈ വകുപ്പിലെ വ്യവസ്ഥ. അഴിമതിക്കാരെ സംരക്ഷിക്കാൻ ഈ വ്യവസ്ഥ സർക്കാരുകൾ ദുരപയോഗം ചെയ്യുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. വ്യക്തിഗത വിവരവുമായി ബന്ധപ്പെട്ട പൊതുവിവരം കൈമാറ്റം ചെയ്യാൻ കേന്ദ്രസർക്കാരിന് ബാധ്യതയില്ലെന്നാണ് ഭേദഗതി നിർദ്ദേശം. പാർലമെന്റിനോ, സംസ്ഥാന നിയമസഭകൾക്കോ നിഷേധിക്കാത്ത ഒരു വിവരവും വ്യക്തികൾക്കും നിഷേധിക്കില്ലെന്ന വ്യവസ്ഥയും 2022 ലെ ബിൽ എടുത്തുകളയാൻ നിർദ്ദേശിക്കുന്നു.
കേന്ദ്രത്തിന് അമിതാധികാരമോ?
ഓഗസ്റ്റിൽ കേന്ദ്രം പിൻവലിച്ച ഡാറ്റ സംരക്ഷണ ബില്ലിനു പകരമാണ് പുതിയ ബില്ലിൽ നിർദ്ദേശം വന്നത്. ഇതു പ്രകാരം രാജ്യത്ത് ഡാറ്റ സംരക്ഷണ ബോർഡ് രൂപവത്കരിക്കാൻ ശുപാർശയുണ്ട്. ബോർഡ് ആയിരിക്കും നിയമലംഘനങ്ങളിൽ അന്വേഷണം നടത്തി പിഴ ചുമത്തുന്നത്. ബില്ലിലെ 19 ാം ക്ലോസാണ് ഡാറ്റ സംരക്ഷണ ബോർഡിനെ കുറിച്ച് പരാമർശിക്കുന്നത്. ഒരുസിവിൽ കോടതിയുടെ അധികാരങ്ങളുള്ള ബോർഡ് രൂപീകരിക്കുന്നത് പൂർണമായി കേന്ദ്രസർക്കാർ ആയിരിക്കും. ബോർഡിലെ അംഗങ്ങൾ, പ്രവർത്തനം, നിയമനം, നീക്കം ചെയ്യൽ ഇതെല്ലാം കേന്ദ്രം ശുപാർശ ചെയ്യുന്നത് അനുസരിച്ചായിരിക്കും. ഡാറ്റ സംരക്ഷണബോർഡിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ മാത്രമേ ബിൽ നിയമമാകുമ്പോൾ ഗുണഫലം ഉണ്ടാകുകയുള്ളുവെന്നാണ് ഡിജിറ്റൽ വിദഗ്ദ്ധർ പറയുന്നത്.
ഏതുസർക്കാർ ഏജൻസിയെയും നിയമപരിധിയിൽ നിന്ന് ഒഴിവാക്കാൻ ബിൽ കേന്ദ്രത്തിന് അധികാരം നൽകുന്നു. ഇത് സ്വാഭാവിക നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും, അഴിമതിക്കാരെ സഹായിക്കുന്നതാണെന്നും വിമർശനം ഉയർന്നു കഴിഞ്ഞു. വ്യക്തിഗത അവകാശങ്ങളുടെ സംരക്ഷണവും രക്ഷാധികാരികളുടെ താൽപര്യങ്ങളും തമ്മിൽ ക്യത്യമായ തുലനം സാധിക്കുന്ന വിധം വകുപ്പുകൾ നിർമ്മിക്കണമെന്നാണ് നിർദ്ദേശം ഉയരുന്നത്. സുതാര്യത ഉറപ്പാക്കാൻ സർക്കാരിന് അമിതാധികാരങ്ങൾ നൽകരുത്. എന്തായാലും ഇക്കാര്യത്തിൽ, പൊതുജനാഭിപ്രായം രേഖപ്പെടുത്താൻ കേന്ദ്രസർക്കാർ കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണ്.
Stories you may Like
- രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്ക്
- ഒരു വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനു നന്ദി; മുഖ്യമന്ത്രി
- ഡിജിറ്റൽ സർവ്വേയും ഖജനാവ് കൊള്ള; ഇത് ഞെട്ടിപ്പിക്കുന്ന മറ്റൊരു അഴിമതിയോ?
- ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് എംജി യൂണിവേഴ്സിറ്റിയിലെ വിവരാവകാശ ഉദ്യോഗസ്ഥർ
- ഡിജിറ്റൽ ലൈഫ് സയൻസ് പാർക്കിനു തറക്കല്ലിട്ടു മോദി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്