സ്കൂൾ വിട്ടാൽ നേരേ പോകുക ബീഡി തെറുക്കാൻ; ഇരുട്ടുന്നതുവരെ ആ പണിയെടുക്കും; കോളേജിൽ പഠിക്കുമ്പോൾ കൽപ്പണി; സിമിന്റും മണ്ണും ചുമന്നു; നിയമത്തിന് പഠിക്കുമ്പോൾ ഹോട്ടൽ കഴുകുന്ന ജോലി; ഒന്നും വെറുതെയായില്ല! ഇത് ബളാലിൽ നിന്ന് അമേരിക്കയിൽ ജഡ്ജിയായ മിടുമിടുക്കന്റെ ജീവിത യാത്ര; സുരേന്ദ്രൻ കെ പട്ടേൽ കഥ പറയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കാഞ്ഞങ്ങാട്: അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ 240-ാം ജില്ലാ കോടതിയിലെ ജഡ്ജി മലയാളിയാണ്. നല്ല മലയാളം പറയുന്ന സുരേന്ദ്രൻ കെ.പട്ടേൽ. കഷ്ടതകളിൽ നിന്ന് പടുത്തുയർത്തി നിയമ ജീവിതം. ആ കഥ സുരേന്ദ്രൻ പട്ടേൽ പറയുമ്പോൾ കേൾക്കുന്നവരുടെ കണ്ണ് നിറയുക സ്വാഭാവികം. അമേരിക്കയിൽ ജില്ലാ ജഡ്ജിയായ സുരേന്ദ്രൻ കെ.പട്ടേലിന്റെ വൈകാരിക പ്രസംഗം നാട്ടിലെ അഭിഭാഷകരുടെ കണ്ണുകൾ ഈറനണിഞ്ഞുവെന്നതാണ് വസ്തുത.
'സ്കൂൾ വിട്ടാൽ നേരേ പോകുക ബീഡി തെറുക്കാനാണ്. ഇരുട്ടുന്നതുവരെ ആ പണിയെടുക്കും. കോളേജിൽ പഠിക്കുമ്പോൾ കൽപ്പണിക്കിറങ്ങി. സിമിന്റും മണ്ണും ചുമന്നിട്ടുണ്ട്. നിയമത്തിന് പഠിക്കുമ്പോൾ ഹോട്ടൽ കഴുകുന്ന ജോലി. പാതിരാത്രി വരെ നീളുന്ന അധ്വാനം. ഒന്നും വെറുതെയായില്ല...' -സുരേന്ദ്രൻ കെ.പട്ടേൽ തന്റെ ജീവിതം പറയുന്നു. 'സർക്കാർ സ്കൂളിൽ പഠിച്ചും മരച്ചുവട്ടിലിരുന്ന് വായിച്ചും കഴിഞ്ഞ നാളുകൾ. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബീഡിതെറുക്കാൻ തുടങ്ങിയത്. പത്താംതരം കഷ്ടിപ്പാസ് ആയിരുന്നു. അടുത്തവർഷം പഠിക്കാൻ പോയില്ല. പൂർണസമയ ബീഡിതെറുപ്പുകാരനായി. പിന്നീട് എളേരിത്തട്ട് കോളേജിൽ പ്രീഡിഗ്രിക്കും പയ്യന്നൂർ കോളേജിൽ ബിരുദത്തിനും പഠിക്കുന്ന കാലം നാടൻപണിക്കിറങ്ങി. എൽഎൽ.ബി.ക്ക് കോഴിക്കോട് ലോ കോളേജിൽ പഠിക്കുമ്പോൾ ഹോട്ടൽ തൊഴിലാളിയായി. പാതിരാത്രിയോളം നീണ്ട പണി. പാത്രം കഴുകണം, ഹോട്ടൽ കഴുകണം-ഇതായിരുന്നു ജീവിതം
എൽഎൽ.ബി. കഴിഞ്ഞെത്തിയത് കാഞ്ഞങ്ങാട്ടെ അപ്പുക്കുട്ടൻ വക്കീലിന്റെ ഓഫീസിലേക്ക്. അദ്ദേഹത്തിന്റെ ജൂനിയറായി പ്രവർത്തിക്കുന്നതിനിടെ കല്യാണം കഴിഞ്ഞു. ഭാര്യ ശുഭയ്ക്ക് ന്യൂഡൽഹിയിൽ നഴ്സായി ജോലി കിട്ടിയപ്പോൾ അഭിഭാഷകജീവിതം ഡൽഹിയിലേക്ക് മാറ്റി. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തു. ഭാര്യക്ക് അമേരിക്കയിൽ ജോലികിട്ടിയപ്പോൾ അങ്ങോട്ട് പോയി. അവിടെ പലചരക്കുകടയിൽ ജോലിക്കാരനായി. അതിനിടയിൽ അഭിഭാഷക ലൈസൻസിങ് പരീക്ഷയെഴുതി. പിന്നീട് എൽഎൽ.എം. ജയിച്ചു. അങ്ങനെ അമേരിക്കയിലെ അഭിഭാഷകനായി. പിന്നെ ജില്ലാ ജഡ്ജിയും. അതും ജനാധിപത്യത്തിൽ കൂടി നേടിയ പദവി. ജില്ലാ ജഡ്ജിയാകാൻ അവിടെ ജനകീയ വോട്ടെടുപ്പാണ്. ഡെമോക്രാറ്റിക് പാർട്ടിയിൽ മത്സരിച്ച് പ്രാഥമിക റൗണ്ടിൽ സിറ്റിങ് ജഡ്ജിയെ തോൽപ്പിച്ചു. തുടർ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ജില്ലാ ജഡ്ജിയായി...' ആ പദവിയിലെത്തുന്ന ഏക മലയാളിയാണ് താനെന്നും സുരേന്ദ്രൻ പറയുന്നു. നാട്ടിൽ ബാർ അസോസിയേഷനാണ് സ്വീകരണം നൽകിയത്. അവിടെയാണ് തന്റെ കഥ സുരേന്ദ്രൻ പട്ടേൽ പറയുന്നത്.ബളാലിലെ പരേതനായ കോരന്റെയും ജാനകിയുടെയും മകനാണ് സുരേന്ദ്രൻ പട്ടേൽ.
ഹൂസ്റ്റണിൽ സിവിൽ, ക്രിമിനൽ, ലേബർ, വ്യവസായ രംഗങ്ങളിൽ കഴിവുതെളിയിച്ച അഭിഭാഷകൻ കൂടിയാണ്. യൂണിവേഴ്സിറ്റി ഓഫ് ഫസ്റ്റ് ലോ സെന്ററിൽ നിന്നും എൽഎൽഎം നേടി അറ്റോർണിയായി പ്രവർത്തിക്കുകയായിരുന്നു. അമ്പതു ശതമാനത്തിലധികം വോട്ടു നേടിയാണ് സുരേന്ദ്രൻ ജയിച്ചത്. ബളാൽ ഗവ. ഹൈസ്കൂൾ,എളേരിത്തട്ട് നായനാർ സ്മാരക ഗവ കോളേജ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഹൊസ്ദുർഗ് ബാറിലും അഭിഭാഷകനായി. 2003 ലാണ് ഭാര്യ ശുഭയോടൊപ്പം അമേരിക്കയിൽ എത്തിയത്. വിദ്യാർത്ഥികളായ അനഘയും സാന്ദ്രയുമാണ് മക്കൾ. കഴിഞ്ഞ തവണ ഫാമിലി കോർട്ട് ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ സുരേന്ദ്രൻ പട്ടേൽ റൺ ഓഫിൽ എത്തിയിരുന്നു . ഏവർക്കും തുല്യനീതി എന്നതാണ് സുരേന്ദ്രൻ ഉയർത്തിപ്പിടിക്കുന്ന മുഖ്യ അജണ്ട. വധശിക്ഷ വരെ വിധിക്കാൻ അധികാരമുള്ള കോടതിയിലേക്കാണ് സുരേന്ദ്രന്റെ നിയമനം. ഇന്ത്യയിലെ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയോട് ഏകദേശം ഉപമിക്കാം.
കൗണ്ടി കോർട്ട് രണ്ടര ലക്ഷം ഡോളർ വരെയുള്ള കേസുകളും, മിസ്ഡെമിനർ കേസുകളും കേൾക്കുമ്പോൾ പ്രമാദമായ കേസുകൾ ഡിസ്ട്രിക്ട് കോടതിയാണ് പരിഗണിക്കുക. രണ്ടര ലക്ഷത്തിനുമുകളിലുള്ള തുക ഉൾപ്പെടുന്ന കേസുകൾ, ഫെലനി കേസുകൾ - കൊലപാതകം ഉൾപ്പടെ-ഡിസ്ട്രിക്ട് കോടതിയുടെ പരിഗണനയിൽ വരുന്നു. കുറ്റക്കാരനാണോ എന്നു ജൂറി തീരുമാനിക്കുമ്പോൾ ശിക്ഷ വിധിക്കുന്നത് ജഡ്ജിയാണ്. ന്യൂയോർക്കിലും അങ്ങനെ തന്നെ. എന്നാൽ ഫ്ളോറിഡയിൽ പാർക്ക് ലാന്റ് കൂട്ടക്കൊല പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം വിധിച്ചത് ജൂറിയാണ്.
ബ്രിട്ടണിലെ കോമൺ ലോ പ്രാക്ടീസ് ചെയ്യുന്ന രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് ടെക്സസിൽ നേരിട്ട് ബാർ എക്സാമിനിരിക്കാം. ലോ സ്കൂളിൽ ചേർന്ന് പഠിക്കേണ്ടതില്ല. പക്ഷെ വന്ന് രണ്ടു വർഷത്തിനകം പരീക്ഷ എല്ലാവർക്കുമൊപ്പം പാസാകണം. അത് ആദ്യ തവണ തന്നെ പാസായതോടെ ആത്മവിശ്വാസമായി. തുടർന്ന് ഇന്റർനാഷണൽ ലോയിൽ മാസ്റ്റേഴ്സ് ബിരുദമെടുത്തു (എൽ.എൽ.എം). നിയമ സംബന്ധമായ പ്രബന്ധങ്ങളും വോയിസ് ഓഫ് ഏഷ്യ പത്രത്തിൽ വിവിധ വിഷയങ്ങളെപ്പറ്റി ഇംഗ്ലീഷ് ലേഖനങ്ങളും ഇക്കാലത്ത് പ്രസിദ്ധീകരിച്ചു. 2019-ൽ ആദ്യമായി ഇലക്ഷൻ രംഗത്തിറങ്ങി. അത് പരാജയപ്പെട്ടുവെങ്കിലും അതിൽ നിന്ന് പാഠങ്ങൾ പഠിച്ചു. ഇത്തവണ അത് ഉപകരിച്ചു. അങ്ങനെ വിജയം കൈവരിച്ചു.
പാർട്ടിക്കാരനായി ജയിച്ചതുകൊണ്ട് പാർട്ടിക്കോ പാർട്ടിക്കാർക്കോ അനുകൂലമായി നിലകൊള്ളേണ്ടതില്ല. അത്തരമൊരു കാര്യം തന്റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാവുകയുമില്ല. ജുഡീഷ്യറി ഏറ്റവും ഉന്നത നിലവാരവും നിഷ്പക്ഷതയും പുലർത്തണമെന്ന് വിശ്വസിക്കുന്ന ആളാണ് താൻ. ആർക്കെങ്കിലും വഴങ്ങുന്നത് തന്റെ സ്വഭാവമല്ല. ഒരു ജഡ്ജിയും അങ്ങനെ ആവാൻ പാടില്ല. ജഡ്ജി സ്വതന്ത്രനായിരിക്കണം. പ്രചാരണത്തിൽ പോലും ഒരു പോസിറ്റീവ് കാമ്പെയ്നാണ് നടത്തിയത്. ചെളിവാരിയെറിയാനോ കുറ്റം കണ്ട് പിടിക്കാനോ ഒന്നും പോയില്ല. എന്നാൽ തന്റെ ഉച്ഛാരണവും പുതിയ കുടിയേറ്റക്കാരനെന്നതുമൊക്കെ എതിരാളി തനിക്കെതിരേ ഉപയോഗിച്ചു. പക്ഷെ ജനം അത് അവഗണിച്ചു-സുരേന്ദ്രൻ വിലയിരുത്തുന്നത് ഇങ്ങനെയാണ്.
മലയോര മേഖലയാണ് ബളാൽ. കാസർകോട് നിന്നാണ് കുടുംബം അങ്ങോട്ട് മാറിയത്. പട്ടേൽ എന്നത് വീട്ടുപേരാണ്. കർഷകനായ പിതാവ് കോരൻ നേരത്തെ മരിച്ചു. അമ്മ ജാനകിയും രണ്ടു സഹോദരരും രണ്ട് സഹോദരിമാരും നാട്ടിലുണ്ട്. ഭാര്യയുടെ ബന്ധുക്കളുമെല്ലാം നാട്ടിലാണ്. ബെയ്ലർ സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ നഴ്സ് ആണ് ഭാര്യ ശുഭ സുരേന്ദ്രൻ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍