തീതുപ്പുന്ന ഡ്രാഗണുകളും, തിമിംഗലങ്ങളും, അന്യഗ്രഹജീവികളമെല്ലാം ചേരുന്ന യുദ്ധങ്ങൾ; ത്രീഡിയുടെ വിഷ്വൽ ഇഫക്റ്റിൽ കടലിൽ നടക്കുന്നതുപോലുള്ള ദൃശാനുഭവം; ഒപ്പം വികാരനിർഭരമായ കുടുംബ കഥയും; മൂന്നുമണിക്കൂറിലേറെ നീണ്ട സിനിമ ഒരിക്കലും ബോറടിപ്പിക്കില്ല; വീണ്ടും ജെയിംസ് കാമറൂൺ മാജിക്ക്; അവതാറിന്റേത് അത്ഭുത ലോകം തന്നെ!
എം റിജു
പനിച്ച് പൊള്ളിക്കിടക്കുമ്പോൾ നമ്മൾ ചിലപ്പോൾ ചില സ്വപ്നങ്ങൾ കാണാറില്ലേ. വിചിത്ര ശരീരികളായ ജീവികളും, ഏലിയൻസും, തീതുപ്പുന്ന വ്യാളികളുമൊക്കെ കടന്നുവരുന്ന അത്തരം സ്വപ്നങ്ങൾപോലെ ഒരു സിനിമ. 'അലീസിന്റെ അദ്ഭുദലോകം' വായിച്ചപ്പോൾ കിട്ടിയ അതേ ഇഫക്റ്റ് എത്രയോ വർഷങ്ങൾക്ക്ശേഷം വീണ്ടും കിട്ടുകയാണ്. അതാണ് അവതാറിന്റെ അദ്ഭുദ ലോകം. 'അവതാർ ദ വേ ഓഫ് വാട്ടർ' എന്ന മൂന്ന് മണിക്കൂർ 10 മിനിട്ട് ദൈർഘ്യമുള്ള ചിത്രം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരുന്ന ദിനം കൂടിയാണിന്ന്. ലോകത്തിൽ ഏറ്റവും മുതൽ മുടക്കുള്ള സിനിമയുടെ റിലീസിങ്ങ് ദിവസം. ലോകത്തിൽ ഏറ്റവും കൂടുതൽ കളക്റ്റ് ചെയ്ത സിനിമയുടെ രണ്ടാംഭാഗം. വിശേഷണങ്ങളുടെ സൂപ്പർലേറ്റീവ് ഡിഗ്രിയിലാണ് അവതാർ 2 ഇറങ്ങുന്നത്. അമിത പ്രതീക്ഷമൂലം നിരാശയുണ്ടാവുമെന്ന് ഭയന്നാണ് തീയേറ്ററിൽ കയറിയത്. പക്ഷേ ചിത്രം പൊളിച്ചു. ജുറാസിക്ക് പാർക്കും, ടൈറ്റാനിക്കും, കിങ്ങ്കോങ്ങും, ടെർമിനേറ്ററുമെല്ലാം ഹിറ്റാക്കിയ മലയാളി പ്രേക്ഷകക്ക് ഒഴിവാക്കാൻ പറ്റാത്ത സിനിമതന്നെയാണ് ഇത്.
ഇത്രയും ദൈർഘ്യമുണ്ടായിട്ടും ഒരു സീൻപോലും ബോറിടിപ്പിക്കുന്നില്ല. ആകാശത്തിലും, വെള്ളത്തിലും, മലമുകളിലുമൊക്കയായി നമ്മൾ ഒരു അമ്യുസ്മെന്റ് പാർക്കിലെ റൈഡിലെന്നപോലെ എത്തിപ്പോകുന്നു. ത്രിഡിയുടെ വിഷ്വൽ ഇഫക്റ്റിൽ അന്യഗ്രഹജീവികളുടെ അദ്ഭുദ ലോകത്ത് പൊട്ടുപോകുന്നു. ഗ്രാഫിക്സിൽ, എഡിറ്റിങ്ങിൽ, സീൻ കമ്പോസിങ്ങിൽ എല്ലാം ശരിക്കും ഒരു അതിശയലോകം തീർക്കുകയാണ്, ജെയിംസ് കാമറൂൺ എന്ന വെറും ട്രക്ക് ഡ്രൈവറായി തുടങ്ങി ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിച്ച സംവിധായകനായ ഈ മനുഷ്യൻ.
1,200 കോടി രൂപ ചെലവിട്ടാണ് ഒന്നാം അവതാർ നിർമ്മിച്ചത്. അത് അന്ന് ലോകത്തിലെ ഏറ്റവു ചെലവേറിയ ചിത്രം ആയിരുന്നു. പക്ഷേ അത് നേടിയത്, 24,000 കോടിരൂപയെന്ന ഞെട്ടിക്കുന്ന സർവകാല റെക്കോർഡ് ആണ്. രണ്ടാം അവതാറിന് 2,000 കോടി രൂപയോളം ചെലവായിട്ടുണ്ട്. അതും കളക്ഷൻ റിക്കാർഡുകൾ തകർക്കുമെന്നാണ് ആദ്യ ദിനം തന്നെ കിട്ടുന്ന സൂചനകൾ.
എന്താണ് അവതാർ?
അവതാർ ഒന്നാം ഭാഗം കാണാത്തവർക്ക് അത്ര എളുപ്പത്തിൽ രണ്ടാം ഭാഗത്തിലേക്ക് പ്രവേശനം കിട്ടില്ല. സയൻസ് ഫിക്ഷനെ മറുകര കണ്ട പടം എന്ന് വേണമെങ്കിൽ അവതാറിനെ പറയാം. സാധാരണ വർത്തമാനകാലത്തുനിന്ന് കഥ ഫ്ളാഷ്ബാക്കിലേക്ക് പോവുകയാണെങ്കിൽ, അവതാർ പറയുന്നത്, ഇനിയും ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ് 2,154ൽ നടക്കുന്ന കഥയാണ്. ആ സമയം അവുന്നതോടെ ഭൂമിയിൽ അതി ഭീകരമായ ഊർജ പ്രതിസന്ധിയുണ്ടാവുന്നു. ധാതുക്കൾക്കും ഇന്ധനങ്ങൾക്കുമൊക്കെ വല്ലാത്ത ക്ഷാമം നേടിരുന്നു.
അതോടെ മനുഷ്യന്റെ ദൃഷ്ടി പതിയുന്നത് അന്യഗ്രഹത്തിലേക്കാണ്. അങ്ങനെ ഭുമിക്ക് എറ്റവും അടുത്ത നക്ഷത്രമായ, ആൽഫ സെന്റൗറിയുടെ ഒരു ഉപഗ്രഹമായ പൻഡോരയിൽ ശതകോടികളുടെ ധാതുനിക്ഷേപം ഉണ്ടെന്ന് അവർ കണ്ടെത്തുന്നു. ധാതുസമ്പത്ത് മാത്രമല്ല, അത്ഭുത ജീവികളും ഭയാനക ജന്തുക്കളും അവിടെ വസിക്കുന്നുണ്ട്. റിസോഴ്സ് ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷന്റെ (ആർഡിഎ) എന്ന ഒരു കമ്പനിയുടെ നേതൃത്വത്തിൽ പൻഡോരയിലെ അമൂല്യ ധാതുവായ അനോബ്റ്റാനിയം ഖനനം ചെയ്യാൻ നീക്കം തുടങ്ങുന്നു.
നീലനിറവും നീണ്ടവാലുകളും പത്തടിയോളം വലുപ്പവുമുള്ള നാവികളാണ് പൻഡോരയിലെ താമസക്കാർ. മനുഷ്യന്റെ മെറ്റാരു സ്പീഷീസ് എന്ന് പറയാം. വിചിത്രമായ ധാരാളം സസ്യങ്ങളുള്ള കൊടും വനാന്തരങ്ങളിൽ, തങ്ങളുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടർന്ന് ഗോത്രങ്ങളായി ജീവിക്കുകയാണ് നാവികൾ. അസാമാന്യ സാമർഥ്യവും ബുദ്ധിശക്തിയുമുള്ള ഇവരുടെ ഇടയിലേക്ക് മനുഷ്യർക്ക് നേരിട്ടുപോകാൻ എളുപ്പമല്ല.
അതിലുപരി പൻഡോരയിലെ അന്തരീക്ഷവായു മനുഷ്യന് ശ്വസിക്കാൻ സാധിക്കുകയുമില്ല. ഇതോടെ നാവികളെ കീഴടക്കാൻ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനസൃഷ്ടിക്കയാണ് ശാസ്ത്രജ്ഞർ ചെയ്യുന്നത്. ഇത്തരം ക്ലോണുകളെയാണ് അവതാർ എന്ന് പറയുന്നത്. നീലനിറത്തിലുള്ള ശരീരവും, കൂർത്ത ചെവിയും വാലുമൊക്കെയായി കാഴ്ചയിൽ അവതാറുകളും നാവികളെപ്പോലെയാണ്. പൻഡോര കീഴടക്കാനായി നാവികളും അവതാറുകളും തമ്മിലുള്ള യുദ്ധമാണ് അവതാർ ഒന്നാം ഭാഗം പറയുന്നത്.
ചലനശേഷി നഷ്ടപ്പെട്ട ഒരു പട്ടാളക്കാരനായിരുന്ന ജാക്ക് സള്ളിയാണ് കഥാനായകൻ. പെൻണ്ടോറയിലേക്ക് അവതാർ ആയി പോയാൽ അയാൾക്ക് ചലനശേഷി വീണ്ടുകിട്ടും. ഇതിൽ ആകൃഷ്ടനായ ജാക്ക് പൻഡോരയിലെ നാവിയായി അവതരിക്കാൻ തയ്യാറാവുന്നു. സള്ളി പൻഡോരയിൽ എത്തിയപ്പോൾ അയാൾ ഒരു അപകടത്തിൽപെട്ട് നാവികളുടെ പിടിയിലാവുന്നു. പക്ഷേ അവർ അവനെ കൊല്ലുന്നില്ല. അവരിൽ ഒരാളായി കൂട്ടുന്നു.
പക്ഷേ ഭൂമിയിലെ മനുഷ്യർക്ക് വേണ്ടത് നാവികളെ ഒന്നടങ്കം കൊന്നെടുക്കി ആ ധാതുസമ്പത്ത് കൈക്കലാക്കണം എന്നതാണ്. അതോടെ ജാക്ക് സള്ളി മനസുമാറ്റുന്നു. അയാൾ നാവികൾക്ക് വേണ്ടി പൊരുതുന്നു. മാത്രമല്ല അവിടുത്തെ ഗോത്രത്തലവന്റെ മകൾ നെയിത്രിയുമായി അയാൾ അനുരാഗത്തിലും അവുന്നു. ജാക്കിന്റെ ജീവൻ രക്ഷിച്ചതും നെയിത്രിതന്നെയാണ്. മനുഷ്യരെ തുരത്തിയ ജാക്ക്, നാവികളെ രക്ഷിക്കുന്നു. അവസാനം അയാൾ മനുഷ്യശരീരം വിട്ട് പൂർണ്ണമായും നാവിയാവുന്നിടത്താണ് അവതാർ ഒന്നാംഭാഗം അവസാനിക്കുന്നത്.
വിസ്മയക്കാഴ്ചകളുമായി രണ്ടാം ഭാഗം
ഒന്നാംഭാഗത്തുനിന്ന് നിർത്തിയേടത്ത്നിന്ന് നേരെ തുടങ്ങുകയാണ് ജെയിസ് കാമറൂൺ. അവതാർ ദ വേ ഓഫ് വാട്ടറിലും മനുഷ്യന്റെ പകയുടെ ആർത്തിയുടെയും കഥതന്നെയാണ് പറയുന്നത്. മനുഷ്യന്റെ അസ്തിത്വം വിട്ട് പൂർണ്ണമായും നാവി ആയി മാറിയ ജാക്ക്, പ്രണയിനി നെയിത്രിയെ വിവാഹം കഴിച്ച് ഗോത്രത്തലവനും ഒരു ടിപ്പിക്കൽ കടുംബപുരുഷനുമായി ജീവിക്കയാണ്.
രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും അടങ്ങുന്ന ഒരു സന്തുഷ്ട നാവി കുടുംബത്തിന്റെ കവിതാത്മകമായ ദൃശ്യങ്ങളിലൂടെയാണ് കാമറൂൺ കഥ വിടർത്തുന്നത്. വേട്ടയാടലും, മീൻപിടുത്തവും മക്കളെ പഠിപ്പിച്ചും, ഭാര്യയോട് ചേർന്ന് ആകാശം നോക്കി കിടക്കുകയും ചെയ്യുന്ന ജാക്കിന്റെ ആ സമാധാനം അധികകാലം നീണ്ടുനില്ല. പകവീട്ടാനായി മനുഷ്യർ അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ വീണ്ടും പൻഡോറയിലേക്ക് എത്തുകയാണ്. ഒരു വിധത്തിലാണ് ജാക്ക് തന്റെ മക്കളെ അവിടെനിന്ന് രക്ഷിക്കുന്നത്.
തന്നെതേടി ഇനിയും ആകാശത്തുനിന്ന് ആളുകൾ വരുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അതിനാൽ ജാക്ക് ആ കാട്ടിലെ താമസം മാറ്റുക എന്ന കടുത്ത തീരുമാനം എടുക്കുന്നു. ഏത് ഒരു ഗൃഹനാഥനെയും പോലെ തന്റെ കടുംബത്തിന്റെ സുരക്ഷ മാത്രമായിരുന്നു അയാളുടെ മുന്നിൽ ഉണ്ടായിരുന്നത്്. അങ്ങനെ പൻഡോര ഗ്രഹത്തിലെ യാത്രാ സംവിധാനമായ ഡ്രാഗണുളുടെ ചിറകിലേറി അവർ സമുദ്രങ്ങൾ താണ്ടി മറ്റൊരിടത്തേക്ക് യാത്ര തിരിക്കയാണ്. ആർത്തലക്കുന്ന കടലിനുമുകളിലൂടെയുള്ള ആ യാത്രയൊക്കെ 3ഡിയിൽ അനുഭവിക്കുമ്പോൾ, നാം ഒപ്പം യാത്രചെയ്യുന്നതുപോലെ തോന്നും. അതാണ് ജെയിസ് കാമറൂണിന്റെ മിടുക്ക്!
അങ്ങനെ ജാക്ക് സള്ളിയും കുടുംബവും ഒരു കടലോരത്തേക്ക് താമസം മാറ്റുകയാണ്. അവിടുത്തെ ഗോത്രത്തലവൻ അവരെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ആ നാട്ടിലെ രീതികൾ അറിയാതെ പലയിടത്തും കുട്ടികൾ അപമാനിക്കപ്പെടുന്നു. പക്ഷേ വളരെ പെട്ടെന്ന് അവർ കടൽജീവികളുടെ പുറത്ത് കയറിയുള്ള യാത്രകളും, സമുദ്രാന്തർഭാഗത്ത് സഞ്ചരിക്കുവാനൊക്കെ പഠിക്കുന്നു. പക്ഷേ ഭുമിയിലെ മനുഷ്യർ അവിടെയും സള്ളിയെ തേടിയെത്തുന്നു. പിന്നീട് നാം കാണുന്നത് വല്ലാത്ത ഒരു യുദ്ധമാണ്. അൾട്രാമെഷീൻ ഗണ്ണുകളും, റോക്കറ്റ് ലോഞ്ചറുകളും, ഗ്രേനേഡുകളമായി മനുഷ്യ സേനയും, ഡ്രാഗണുകളും തിമിംഗലങ്ങളുടെയും സഹായത്തോടെ അമ്പും വില്ലും കുന്തവുമായി, നാവികളും. അത് ഒരു അസാധരാണമായ അനുഭവം തന്നെയാണ്. ശരിക്കും ദൃശ്യവിസ്മയം.
അടിസ്ഥാനപരമായി കുടുംബ കഥ
താൻ എടുക്കുന്ന ചിത്രത്തിലൊക്കെ അടിസ്ഥാനപരമായി ഒരു പ്രണയം ഉണ്ടാവുമെന്നാണ് ജെയിംസ് കാമറൂൺ ഒരിക്കൽ പറഞ്ഞത്. ടൈറ്റാനിക്കിൽ നാം അത് കണ്ടതാണ്. ജാക്കിന്റെയും റോസിന്റെയും പ്രണയം ഇല്ലായിരുന്നെങ്കിൽ, കപ്പൽ തകർച്ചയെക്കുറിച്ചുള്ള വെറുമൊരു ഡോക്യമെന്റിയായി അത് മാറുമായിരുന്നു. അവതാർ-2വിന്റെ കഥ ഒറ്റവരിയിൽ ചുരിക്കപ്പറയാം. തന്റെ കുടുംബത്തെ രക്ഷിക്കാൻ ഒരു പിതാവ് നടത്തുന്ന പോരാട്ടങ്ങളുടെ കഥയെന്ന്. വികാര സാന്ദ്രമായ നിരവധി രംഗങ്ങൾ ഈ ചിത്രത്തിൽ കാമറൂൺ ഒരുക്കിയിട്ടുണ്ട്.
ടെക്ക്നിക്കൽ വശങ്ങളിലേക്ക് വന്നാൽ ഇത്രയും പെർഫക്റ്റായ ഒരു ചിത്രം, അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ത്രീഡിയുടെ മാന്ത്രികക്കണ്ണടയിലൂടെ നോക്കുമ്പോൾ, നമ്മളും ഒരു അവതാർ ആയി മാറുന്ന അവസ്ഥയാണ്. വെള്ളം ചീറ്റിത്തെറിക്കുമ്പോഴോക്കെ കാണികളുടെ ശരീരത്തിൽ വീണപോലെ തോന്നിപ്പിക്കുന്നു. കോരിത്തരിപ്പിക്കുന്ന ഒരു അനുഭൂതി! അപരമായ ക്യാമറാവർക്ക്. ജെയിസ് കാമറൂണിന്റെ 13 വർഷത്തെ കാത്തിരിപ്പ് വെറുതെയായിട്ടില്ല.
സാം വെർത്തിങ്ടൺ, സോയി സാൽഡാന, സ്റ്റീഫൻ ലാങ്, സിഗേർണ്ണി വീവർ എന്നിവർക്കൊപ്പം ടൈാറ്റാനിക്ക് നായിക കേറ്റ് വിൻസ്ലറ്റും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട 23 വർഷങ്ങൾക്ക് ശേഷമാണ് കേറ്റ് വിൻസ്ലറ്റ് കാമറൂണിനൊപ്പം സിനിമ ചെയ്യുന്നത്. ആദ്യ അരമണിക്കൂറിൽ അവതാറിന്റെ സാങ്കേതിക ഭാഗങ്ങൾ കാണിക്കുന്ന ഭാഗത്ത് മാത്രമാണ്, സിനിമ അൽപ്പം ലാഗടിക്കുന്നതായി തോന്നുന്നത്. പക്ഷേ വളരെ പെട്ടന്നുതന്നെ ജെയിംസ് കാമറൂൺ അത് തിരിച്ച് പിടിക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള കുട്ടികളും കൗമാരക്കാരുമാണ് ജെയിംസ് കാമറൂൺ സിനിമകളുടെ വലിയ ആരാധകർ. പരീക്ഷക്കാലം ആയിരുന്നിട്ടുപോലും കേരളത്തിലെ തീയേറ്റുകളിൽ കുട്ടികൾ ആർത്തലച്ച് എത്തുന്നത് കണ്ട് ഈ ലേഖകൻ അമ്പരന്നുപോവുകയാണ്. പണ്ടൊക്കെ സംഘട്ടനം ത്യാഗരാജൻ എന്നും, സംവിധാനം ജോഷി, ഐ വി ശശി എന്നിങ്ങനെയൊക്കെ എഴുതിക്കാണിക്കുമ്പോൾ, ഉൾനാട്ടിലെ തീയേറ്ററുകളിൽപോലും കൈയടികൾ ഉയരുമായിരുന്നു. അതിനെ കവച്ചുവെക്കുന്ന രീതിയിലാണ്, ജെയിംസ് കാമറൂൺ എന്ന അവസാനം എഴുതിക്കാണിക്കുമ്പോൾ ഉണ്ടാവുന്ന ഹർഷാരവം!
വാൽക്കഷ്ണം: അവതാർ എന്ന പേര് എവിടെനിന്ന് വന്നു എന്നതിന് ആരും സംശയിക്കേണ്ട. സാക്ഷാൽ ജെയിംസ് കാമറൂൺ തന്നെ തീർത്ത് പറഞ്ഞിട്ടുണ്ട്. അത് ഇന്ത്യൻ പുരാണങ്ങളിൽ നിന്ന് കിട്ടിയതാണ്. ''എനിക്ക് ഇന്ത്യൻ പുരാണങ്ങളും ഇതിഹാസങ്ങളും വളരെ ഇഷ്ടമാണ്. അവതാർ എന്ന വാക്ക് അങ്ങനെ കിട്ടിയതാണ്. പുനർജന്മം എന്ന അർത്ഥം ഉൾക്കൊണ്ടുതന്നെയാണ് ആ പേരിട്ടത്''- ജെയിംസ് കാമറൂൺ പറയുന്നു. ലോക സിനിമയിൽ ഇന്ത്യയെക്കൊണ്ട് അങ്ങനെയെങ്കിലും ഉപകാരം ഉണ്ടാവട്ടെ.
Stories you may Like
- ഖലിസ്ഥാൻ നേതാവ് അവതാർ ഖണ്ഡ ലണ്ടനിൽ മരിച്ചെന്ന് റിപ്പോർട്ട്
- ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ വൻ വിജയം
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
- വാട്ടർ അഥോറിറ്റി 65,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്