Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എനിക്കിനി ഈ മനുഷ്യന്റെ ഒപ്പം ജീവിക്കണ്ടായെന്ന് കട്ടായം പറഞ്ഞപ്പോൾ നിന്റെ വായിൽ നിന്നും ഇത് കേൾക്കാനാണ് ഞാൻ കാത്തിരുന്നതെന്ന് പറഞ്ഞ് ' ഇറങ്ങിപ്പോയി; അനിയത്തിയുടെ വീട്ടിൽ ഒളിച്ചു കഴിഞ്ഞിരുന്ന സിന്ധുവിനെ അവിടെയും ചെന്ന് ശല്യം ചെയ്തു; വഴയിലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ രാജേഷ് സൈക്കോ തന്നെ

'എനിക്കിനി ഈ മനുഷ്യന്റെ ഒപ്പം ജീവിക്കണ്ടായെന്ന് കട്ടായം പറഞ്ഞപ്പോൾ നിന്റെ വായിൽ നിന്നും ഇത് കേൾക്കാനാണ് ഞാൻ കാത്തിരുന്നതെന്ന് പറഞ്ഞ് ' ഇറങ്ങിപ്പോയി; അനിയത്തിയുടെ വീട്ടിൽ ഒളിച്ചു കഴിഞ്ഞിരുന്ന സിന്ധുവിനെ അവിടെയും ചെന്ന് ശല്യം ചെയ്തു; വഴയിലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ രാജേഷ് സൈക്കോ തന്നെ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: നിയമപരമായി വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു കഴിഞ്ഞിരുന്ന രാജേഷും സിന്ധുവും തമിലുള്ള പ്രശ്‌നം നന്ദിയോട്ടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നിൽ എത്തുന്നത് ഒന്നര മാസം മുൻപാണ്. പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായ ജാഗ്രത സമിതിക്ക് മുന്നിൽ രാജേഷ് തന്നെയാണ് പരാതിയുമായി എത്തിയത്. മകളെ വിവാഹം കഴിച്ച് അയച്ച ശേഷം സിന്ധു തന്നിൽ നിന്നും അകന്നു. വിവാഹം നടത്തിയതിൽ തനിക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. താൻ താലി കെട്ടിയ ഭര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് സിന്ധുവിനൊപ്പം താമസം തുടങ്ങിയത്. ബഹുമാനപ്പെട്ട പ്രസിഡന്റ് ഇടപെട്ട് തങ്ങളെ ഒരുമിപ്പിച്ച് ഒന്നിച്ചു ജീവിക്കാൻ വിടണം. ഇതായിരുന്നു പരാതിയുടെ ഉള്ളടക്കം.

പരാതി പരിഗണിച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവിനെയും രാജേഷിനെയും പഞ്ചായത്ത് ആഫീസിൽ വിളിച്ചു വരുത്തി. സിന്ധു വിവാഹം കഴിഞ്ഞ് പോയ മകൾക്ക് ഒപ്പമാണ് ജാഗ്രത സമിതിക്ക് മുൻപാകെ എത്തിയത്. പ്രസിഡന്റിന് മുന്നിൽ രാജേഷ് സാമ്പത്തിക ബാധ്യതയുടെ കെട്ടഴിച്ചു. മകളുടെ വിവാഹം നടത്തിയതിലെ ബാധ്യതയാണന്നും പറഞ്ഞു. എന്നാൽ ബാധ്യത താൻ വീട്ടുമെന്നും എന്നാലും രാജേഷിനൊപ്പം ജീവിക്കാനില്ലന്ന് സിന്ധു കട്ടായം പറഞ്ഞു. ഇതോടെ നിന്റെ മുഖദാവിൽ നിന്ന് ഇത് കേൾക്കാനാണ് ഞാൻ കാത്തിരുന്നതെന്ന് പറഞ്ഞ് ക്ഷുഭിതനായി രാജേഷ് ഇറങ്ങിപ്പോയി.

സിന്ധുവിന്റെ മകളും അമ്മ ഈ ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലായെന്ന് പറഞ്ഞു. നിയമപരമായി ഇവർ വിവാഹം കഴിക്കാത്തതിനാൽ പഞ്ചായത്തും സിന്ധുവിന്റെ നിലപാടിനൊപ്പം നിന്നു. പിന്നീട് പെരിങ്ങമലയിലെ സഹോദരിയുടെ വീട്ടിൽ ഒളിച്ചാണ് സിന്ധു കഴിഞ്ഞിരുന്നത്. അവിടെ ചെന്നും ഫോണിലൂടെയും രാജേഷ് ശല്യം തുടർന്നു. രാജേഷിന്റേത് സിന്ധുവിന് ശല്യമാകുന്ന തരത്തിലുള്ള സ്‌നേഹമായിരുന്നുവെന്നാണ് അറിവ്. ഒരു സൈക്കോ ക്യാരക്ടർ.

അമിത സ്‌നേഹത്തിൽ നിന്നുണ്ടാകുന്ന ഉത്കണ്ഠയും കുറ്റപ്പെടുത്തലുകളും സഹിക്കാൻ കഴിയാതെ ആയതോടെയാണ് സിന്ധു ഈ ബന്ധത്തിൽ നിന്നും പിന്മാറിയതെന്നാണ് വിവരം. കൂടാതെ മകളുടെ കല്യാണം രാജേഷ് ആണ് നടത്തിയതെങ്കിലും അവരുടെ ഭാവിക്ക് രാജേഷിൽ നിന്നും ഒഴിവാകാൻ സിന്ധു ആഗ്രഹിച്ചിരുന്നു. രണ്ടു മാസം മുൻപാണ് ഇരുവരും വേർപിരിഞ്ഞത്. രാജേഷ് നന്ദിയോട് ഠൗണിൽ തന്നെ സ്‌കൂളിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു. ഇതിനടുത്ത് പ്ലാവിളയിൽ നേരത്തെ ഇരുവരും ചേർന്ന് ജ്യൂസ് കടയും നടത്തിയിരുന്നു. ഇവർ ആദ്യം പാണ്ഡ്യൻ പാറയിൽ വച്ചാണ് ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. പിന്നീട് നന്ദിയോട്ടെ തന്നെ അഞ്ചോളം സ്ഥലങ്ങളിൽ ഇവർ മാറി മാറി താമസിച്ചു.

ഇന്ന് രാവിലെയാണ് സിന്ധുവിനെ വഴയിലയിൽ വെച്ച് രാജേഷ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സിന്ധുവിന്റെ മകളുടെ വിവാഹം ഈ അടുത്ത കാലത്ത് നടന്നിരുന്നു. സിന്ധുവും രാജേഷും ചേർന്നാണ് വിവാഹം നടത്തിയത്. അതിന് ശേഷമാണ് ഇവർക്കിടയിൽ പ്രശ്‌നമുണ്ടായത്. നാട്ടുകാർ പോലും ഗൗരവത്തോടെ വിഷയത്തിൽ ഇടപെട്ടു. പഞ്ചായത്തിലെ ചർച്ചയിൽ അപമാനിതനായി എന്ന തോന്നൽ രാജേഷിന് ഉണ്ടായിരുന്നു. സിന്ധുവിന് ഇനി വേണ്ട എന്ന് പറഞ്ഞതോടെ നാട്ടുകാർക്ക് മുമ്പിൽ രാജേഷ് നാണം കെട്ടു. ഇതാണ് വഴയിലയിൽ സിന്ധുവിനെ വിളിച്ചു വരുത്തിയുള്ള കൊലയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വിവരം.

ഇന്ന് രാവിലെ നടന്ന ആക്രമണത്തിൽ കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട്
പോയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാരും പൊലീസും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്. കത്തിയുമായാണ് രാജേഷ്
എത്തിയത്. അതുകൊണ്ട് തന്നെ വക വരുത്തുകയെന്ന ലക്ഷ്യം രാജേഷിനുണ്ടായിരുന്നു. സിന്ധുവിനെ 12 വർഷമായി പരിചയമുണ്ടെന്നും രണ്ടു മാസമായി
രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. സിന്ധു അകന്ന് മാറുന്നത് ചതിയായി രാജേഷ് കണ്ടു. ഇതാണ്
കൊലയ്ക്ക് കാരണം.

നന്ദിയോട് ജംഗ്ഷനിൽ പാലോടേക്ക് പോകുമ്പോൾ പ്ലാവിള എസ് കെ വി സ്‌കൂൾ ജംഗ്ഷനിൽ സിന്ധു ജ്യൂസ് കട ഇട്ടിരുന്നു. രാജേഷിന് കിളിമാനൂരിന് അടുത്ത ജ്യൂസ് കടയുണ്ട്. രാജേഷ് പാലോട് പാണ്ഡ്യൻപാറ സ്വദേശിയാണ്. സിന്ധു താമസിച്ചിരുന്നത് പുവ്വത്തൂരാണ്. സംഭവശേഷം രാജേഷ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

സിന്ധുവും രാജേഷും തമ്മിലുള്ള തർക്കം പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നു. പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞ് പൊലീസ് രണ്ടു പേരേയും പറഞ്ഞുവിടുകയായിരുന്നു. ഇന്നു രാവിലെ 9.30നാണ് മനുഷ്യ മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിപ്പിക് സംഭവം വഴയിലയിൽ നടന്നത്. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ രാജേഷ്(46) കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നു വർഷങ്ങളായി രാജേഷും സിന്ധുവുമെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ ജോലി ചെയ്തിരുന്ന പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP