'പന്തൽ ഉസ്താദ് 'ബാധ ഒഴിപ്പിക്കുന്നത് കൈവിരലുകളിലെ മോതിരം നെറ്റിയിൽ ഇടിപ്പിച്ച്; അനുസരിക്കാത്തവർക്ക് നേരെ ബലപ്രയോഗം ഉറപ്പ്; കറ്റാനം ആദിക്കാട്ടുകുളങ്ങരയിൽ മന്ത്രവാദം കൈവിട്ടുപോയത് 'ബാധ' കയറി 'ഏർവാടി ഉമ്മിച്ചയായ' ഷാഹിന ഉന്മാദഭാവത്തിലേക്ക് നീങ്ങിയതോടെ; ഫാത്തിമയും അമ്മയും ഇറങ്ങി ഓടിയത് ഉപദ്രവത്തിൽ പിടിച്ചുനിൽക്കാൻ ആവാതെ
മറുനാടൻ മലയാളി ബ്യൂറോ
കായംകുളം: കറ്റാനം ദുർമന്ത്രവാദക്കേസിൽ യുവതിയെയും അമ്മയെയും ആക്രമിച്ച ഷാഹിന(23) നാട്ടിൽ അറിയപ്പെടുന്നത് എർവാടി ഉമ്മിച്ച എന്ന പേരിൽ. ഫെബ്രുവരിയിൽ ഷാഹിന ഒരു മാസക്കാലത്തോളം ഏർവാടിയിൽ കഴിഞ്ഞതിന് പിന്നാലെയാണ് ഈ പേര് സ്വീകരിച്ചത്. മന്ത്രവാദത്തിൽ ഇവരുടെ ഗുരു കൂട്ടുപ്രതിയായ 'പന്തൽ ഉസ്താദ്' എന്നറിയപ്പെടുന്ന സുലൈമാനാണ്. കുളത്തൂപ്പുഴ സ്വദേശിയായ ഇയാൾ നേരത്തെ പന്തൽ പണിക്കാരനായിരുന്നു. ഷാഹിനയും പന്തൽ ഉസ്താദും ഏർവാടിയിൽ വച്ചാണ് പരിചയപ്പെടുന്നത്.
ആദിക്കാട്ടുകുളങ്ങരയിലെ വാടകവീട്ടിൽ വച്ചാണ് കഴിഞ്ഞദിവസം കറ്റാനം ഇലിപ്പക്കുളം മുതുവച്ചാൽ തറയിൽ ഫാത്തിമക്കും (26) മാതാവ് സാജിദക്കും പന്തൽ ഉസ്താദിന്റെയും ഏർവാടി ഉമ്മിച്ചയുടെയും മർദനമേറ്റത്. സംഭവത്തിൽ ഏർവാടി ഉമ്മിച്ച ഷാഹിന (23), ഭർത്താവ് താമരക്കുളം മേക്കുംമുറി ഇരപ്പൻപാറ സൗമ്യ ഭവനത്തിൽ ഷിബു (31), മാതൃസഹോദരനും മർദനമേറ്റ ഫാത്തിമയുടെ ഭർത്താവുമായ പഴകുളം പടിഞ്ഞാറ് ചിറയിൽ കിഴക്കതിൽ അനീഷ് (കുഞ്ഞാസ് 34), മന്ത്രവാദി കുളത്തൂപ്പുഴ ചന്ദനക്കാവ് തിങ്കൾ കരിക്കകത്ത് ബിലാൽ മൻസിൽ പന്തൽ ഉസ്താദ് എന്ന സുലൈമാൻ (52), സഹായികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീൻ മൻസിൽ അൻവർ ഹുസൈൻ (28), സഹോദരൻ ഇമാമുദ്ദീൻ (35) എന്നിവരാണ് പിടിയിലായത്.
പന്തൽ സുലൈമാന്റെ സഹായിയായ അൻവർ ഹുസൈനെ 'ഏർവാടി ഉപ്പുപ്പ' എന്ന നിലയിൽ പരിചയപ്പെടുത്തിയാണ് തട്ടിപ്പിന് കളം ഒരുക്കിയത്. കുളത്തൂപ്പുഴയിൽ പന്തൽ മുതലാളിയായി നടന്നിരുന്ന സുലൈമാന് ആത്മീയ വിദ്യാഭ്യാസം പോലും കാര്യമായിട്ടില്ലെന്നാണ് പറയുന്നത്. ജാറങ്ങളിലേക്കും മഖ്ബറകളിലേക്കുമുള്ള തീർത്ഥാടനമായിരുന്നു ഇയാളുടെ പ്രധാന പരിപാടി.
പന്തൽ ഇടപാട് നഷ്ടമായതോടെ സ്ഥാപനം മറ്റൊരാൾക്ക് വിറ്റ ശേഷം പണിക്കാരനായി കൂടുകയായിരുന്നു സുലൈമാൻ. ഇതിനിടെയാണ് നാടുവിട്ടുള്ള മന്ത്രവാദങ്ങളിലേക്ക് ചുവടുമാറ്റിയത്. അല്ലറഫചില്ലറ തരികിടകളുമായി നടക്കുന്നതിനിടെയാണ് കേസിൽപെട്ടത്. വേഷഭൂഷാദികളുമായി എത്തുന്ന ഇയാൾ കൈവിരലുകളിൽ ധരിച്ചിരിക്കുന്ന മോതിരം നെറ്റിയിൽ ഇടിപ്പിച്ചാണ് ബാധ ഒഴിപ്പിക്കുന്നത്. അനുസരിക്കാതിരിക്കുന്നവർക്ക് നേരെ ബലപ്രയോഗവും പതിവ്.
ഫാത്തിമയുടെ ബാധ ഒഴിപ്പിക്കുന്നതിനിടെ മന്ത്രവാദം ഗൗരവ ഭാവത്തിലേക്ക് നീങ്ങുകയും 'ബാധ' ഏർവാടി ഉമ്മിച്ചയായ ഷാഹിനയിലേക്ക് പ്രവേശിക്കുകയും ചെയ്തുവത്രെ. തുടർന്ന് ഉന്മാദഭാവത്തിലേക്ക് മാറിയ ഷാഹിനയുടെ അക്രമത്തിൽ ഫാത്തിമക്കും മാതാവ് സാജിദക്കും പിടിച്ചുനിൽക്കാനായില്ല. മന്ത്രവാദ ക്രിയ നടന്ന വീട്ടിൽ നിന്നും ഇവർ കൈക്കുഞ്ഞുങ്ങളുമായി ഇറങ്ങി ഓടി നൂറനാട് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.
പൊലീസ് പറയുന്നത്
കറ്റാനം ദുർമന്ത്രവാദക്കേസിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് മറുനാടന് ലഭിച്ചു. കടുത്ത അന്ധവിശ്വാസികളായ പ്രതികൾ ദൈവപ്രീതിക്കായി ഇരകളെ ബലി നൽകാൻ സാധ്യതയുണ്ടെന്നും നേരത്തേ ആരെയെങ്കിലും ഈ രീതിയിൽ ചെയ്തിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന യുവതിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരപീഡനമാണ്. ഇലന്തൂരിലെ നരബലി മാധ്യമങ്ങളിൽ നിറയുമ്പോഴാണ് അതീവ ധൈര്യത്തോടെ പ്രതികൾ യുവതിക്ക് നേരെ അതിക്രമത്തിന് മുതിർന്നത്. ഇവർക്ക് പിന്നിൽ ശക്തമായ രാഷ്ട്രീയ സ്വാധീനവും സംശയിക്കുന്നു.
കരുനാഗപ്പള്ളി, പുനലൂർ, ആദിക്കാട്ടുകുളങ്ങര, പഴകുളം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരിൽ ചില സിദ്ധന്മാർ ചുറ്റിക്കറങ്ങുന്നുണ്ട്. ഇവരുടെ വാഗ്ധോരണിയിൽ മയങ്ങിയാണ് പലരും ദുർമന്ത്രവാദത്തിന് ഇരകളായി മാറുന്നത്. ഇവിടെ യുവതിക്ക് വിദ്യാഭ്യാസമുള്ളതിനാലാണ് മന്ത്രവാദം ഏശാതെ പോയത്. കേസിൽ യുവതിയുടെ ഭർത്താവ് കറ്റാനം ഭരണിക്കാവ് പുതുവച്ചാൽ തറയിൽ വീട്ടിൽ അനീഷ(34), പുനലൂർ തിങ്കൾ കരിക്കം ചന്ദനക്കാവ് മുറിയിൽ ബി എം ജി സ്കൂളിന് സമീപം ബിലാൽ മൻസിലിൽ സുലൈമാൻ(52), അനീഷിന്റെ ബന്ധുക്കളായ താമരക്കുളം മേക്കുംമുറിയിൽ സൗമ്യ ഭവനത്തിൽ ഷിബു (31), ഭാര്യ ഷാഹിന(23), കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീൻ മൻസിൽ അൻവർ ഹുസൈൻ(23), സഹോദരൻ ഇമാമുദ്ദീൻ (35) എന്നിവരാണ് പ്രതികൾ.
കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്കാരിയുടെ നേർക്ക് പ്രതികളുടെ പരാക്രമം തുടങ്ങിയത്. ഒന്നു മുതൽ നാലു വരെ പ്രതികളാണ് ആദ്യം മന്ത്രവാദത്തിന് ചെന്നത്. വിവാഹ മോചിതയായ യുവതി അടുത്ത കാലത്താണ് അനീഷിനെ വിവാഹം കഴിച്ചത്. അതിന് ശേഷമാണ് അനീഷിന്റെ പെരുമാറ്റത്തിൽ വിചിത്രമായ പല കാര്യങ്ങളും കണ്ടത്. മന്ത്രം ജപിച്ചാണ് ഇയാൾ വീട്ടിൽ നടന്നത്. ഭാര്യയുടെ ചുറ്റിനും നടന്ന് എന്തൊക്കെയോ മന്ത്രിച്ചു. ഭയന്നു പോയ യുവതി ഇയാളിൽ നിന്ന് അകന്നു. അതോടെ യുവതിയുടെ മേൽ ജിന്ന് കടന്നു കൂടിയതായി അനീഷ് ഉറപ്പിച്ചു. അതിനുള്ള പരിഹാരക്രിയകളമായിട്ടാണ് രണ്ടു മുതൽ നാലു വരെ പ്രതികൾ എത്തിയത്.
യുവതിയെ ബലം പ്രയോഗിച്ച് ആഭിചാര കർമങ്ങൾക്ക് വിധേയമാക്കാൻ ശ്രമം നടന്നു. ഇവരുടെ ആക്രമണത്തിൽ യുവതിക്ക് കാൽമുട്ടിനും ശരീരമാകെയും മർദിച്ചു. കൊല്ലണമെന്നുള്ള രീതിയിലായിരുന്നു പ്രതികളുടെ ആക്രമണമെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. പരുക്കേറ്റ യുവതിയെ കാറിൽ കയറ്റി താമരക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകാനാണെന്ന് പറഞ്ഞ് കാറിൽ കയറ്റി. നാലാം പ്രതിയുടെ താമരക്കുളത്തെ വീട്ടിലേക്കാണ് കൊണ്ടു പോയത്. യുവതി കാറിൽ നിന്നിറങ്ങാൻ വിസമ്മതിച്ചപ്പോൾ ശരീരത്ത് വെള്ളം കോരി ഒഴിച്ചു. കൈയിൽ ചരട് കെട്ടി. മൂന്നാം പ്രതി തുള്ളിക്കൊണ്ടു വന്ന് യുവതിയുടെ മുഖം അടിച്ചു തകർത്തു.
ഇന്നലെ രാവിലെയാണ് യുവതി നൂറനാട് പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി അറിയിച്ചത്. മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ മുഴുവൻ ഇൻസ്പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിടികൂടി. ആദിക്കാട്ട് കുളങ്ങരയിൽ തമ്പടിച്ചിരിക്കുകയായിരുന്നു പ്രതികൾ മുഴുവൻ. എല്ലാവരെയും ഉച്ചയ്ക്ക് രണ്ടരയോടെ തൂത്തു പെറുക്കി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. റിമാൻഡ് റിപ്പോർട്ട് തയാറാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി. തുടരന്വേഷണത്തിന് ഇവരെ കസ്റ്റഡിയിൽ വാങ്ങും. സുലൈമാൻ എന്ന സിദ്ധൻ ബലി അടക്കം നടത്തിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
സമീപവാസികൾ ആരെങ്കിലും ചോദ്യംചെയ്താൽ യുവതിക്ക് ഭ്രാന്താണെന്നാണ് ഇവർ പറഞ്ഞ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. ഇവർ ആദ്യം താമസിച്ചിരുന്ന വീടുകൾ മാറി ഇപ്പോൾ ആദിക്കാട്ടുകുളങ്ങര യിൽ ഒരു വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. റബർ തോട്ടത്തിന് നടുവിലുള്ള വീടായിരുന്നതിനാൽ അവിടെ നടക്കുന്ന യാതൊരു സംഭവവും പുറം ലോകം അറിഞ്ഞിരുന്നില്ല. മൂന്നാമത്തെ തവണ ദുർമന്ത്രവാദം നടത്താനായി വന്നപ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. ആദ്യ പ്രാവശ്യം ദുർമന്ത്രവാദം നടത്തിയപ്പോൾ ഒരു വാളു വച്ച് മുറിപ്പെടുത്താൻ ശ്രമിച്ചുവെന്ന് യുവതി പൊലീസിനെ അറിയിച്ചു.
രണ്ടാമത്തെ തവണ മറ്റൊരു സ്ഥലത്തുകൊണ്ടു പോവുകയും അവിടുള്ള ഒരു വീട്ടിൽ വച്ച് ഇവർ എല്ലാവരും ചേർന്ന് മാരകമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്നും യുവതി പറഞ്ഞു. അന്ധവിശ്വാസികളായ പ്രതികൾ ശരീരത്തിൽ ബാധ കയറിയിട്ടുണ്ട് എന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് ആയതിനു പരിഹാരമായി ദുർമന്ത്രവാദം ചെയ്യുക പതിവായിരുന്നുവെന്ന് നൂറനാട് എസ്.എച്ച്.ഓ പി. ശ്രീജിത്ത് അറിയിച്ചു. അന്വേഷണസംഘത്തിൽ എസ്ഐമാരായ രാജേഷ് കുമാർ, നിധീഷ്, രാജീവ്, ജൂനിയർ എസ്ഐ ദീപു പിള്ള, എഎസ്ഐ പുഷ്പൻ, സി.പി.ഓമാരായ ശ്രീകല, പ്രസന്ന, രതീഷ്, അരുൺ, സന്തോഷ് , രാജീവ് എന്നിവർ ഉണ്ടായിരുന്നു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്