Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രൂപ്പ് സെൽഫിയെടുത്ത് കാമുകിയുടെ ചിത്രം മറ്റൊരു കൂട്ടുകാരൻ സ്റ്റാറ്റസാക്കിയത് കാമുകന് പിടിച്ചില്ല; കാമുകൻ വിഷമം പങ്കുവച്ചപ്പോൾ ബന്ധുവിന് കലിയിളകി; അസഭ്യം പറച്ചിൽ ഭയന്ന് ജോലി രാജിവച്ചപ്പോൾ അത് ഫുഡ് ഡെലിവറി ഏജന്റിന്റെ കൂട്ടുകാനു നൊമ്പരമായി; പിന്നെ കൂട്ടത്തല്ലും; അടിമാലിയിലെ തല്ലുകേസിലും പ്രണയപ്പക

ഗ്രൂപ്പ് സെൽഫിയെടുത്ത് കാമുകിയുടെ ചിത്രം മറ്റൊരു കൂട്ടുകാരൻ സ്റ്റാറ്റസാക്കിയത് കാമുകന് പിടിച്ചില്ല; കാമുകൻ വിഷമം പങ്കുവച്ചപ്പോൾ ബന്ധുവിന് കലിയിളകി; അസഭ്യം പറച്ചിൽ ഭയന്ന് ജോലി രാജിവച്ചപ്പോൾ അത് ഫുഡ് ഡെലിവറി ഏജന്റിന്റെ കൂട്ടുകാനു നൊമ്പരമായി; പിന്നെ കൂട്ടത്തല്ലും; അടിമാലിയിലെ തല്ലുകേസിലും പ്രണയപ്പക

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: ഗ്രൂപ്പ് സെൽഫിയെടുത്ത് സ്റ്റാറ്റസാക്കിയത് കാമുകന് പിടിച്ചില്ല. കാമുകൻ വിഷമം പങ്കുവച്ചപ്പോൾ ബന്ധുവിന് കലിയിളകി. പിന്നാലെ സ്റ്റാറ്റസ് ഇട്ട യുവാവിനെ വിളിച്ച് അസഭ്യം പറച്ചിലും ഭീഷിണിയും .ഭയപ്പാടുമൂലം യുവാവ് സൂപ്പർമാർക്കറ്റിലെ ജോലി ഉപേക്ഷിച്ചപ്പോൾ ഫുഡ് ഡെലിവറി ഏജന്റായ സുഹത്തിനും വിഷമം. വീണ്ടും മൊബൈലിൽ ഭീഷിണി എത്തിയപ്പോൾ സുഹൃത്തിനുവേണ്ടി പ്രതികരിച്ചതും ഫുഡ് ഡെലിവറി ജീവനക്കാരൻ. ഒടുവിൽ കാര്യങ്ങളെത്തിയത് കൂട്ടത്തല്ലിന്റെ വക്കിലും. രണ്ട് പേർ പൊലീസ് പിടിയിൽ.

അടിമാലിയിലാണ് സംഭവം.  സുപ്പർമാർക്കറ്റിലെ മുൻ ജീവനക്കാരനായിരുന്ന യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിക്കാനെത്തിയ നാൽവർ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.

ഈ മാസം 6-നാണ് ഇന്നലെ രാത്രിയിൽ സംഘം ചേർന്നുള്ള ആക്രമണത്തിനും 4 പേർ പൊലീസ് പിടിയിലാവുന്നതിനും ഇടയാക്കിയ സംഭവ പരമ്പരകളുടെ തുടക്കം.സൂപ്പർമാർക്കറ്റിൽ ജോലിചെയ്തിരുന്ന രണ്ടുയുവാക്കളും ഒരു യുവതിയും ചേർന്ന് സെൽഫിയെടുത്തിരുന്നു.ഈ സെൽഫി ഫോട്ടോ യുവാക്കളിൽ ഒരാൾ സാമൂഹിക മാധ്യത്തിൽ സ്റ്റാറ്റസാക്കുകയും ചെയ്തു.

ഇത് യുവതിയുടെ കാമുകന്റെ ശ്രദ്ധയിൽപ്പെട്ടു. കാമുകൻ ഈ വിവരം തന്റെ സഹോദരുമായി പങ്കിടുകയും ചെയ്തിരുന്നു. പിന്നാലെ ബന്ധു ചിത്രം സ്റ്റാറ്റസാക്കിയ യുവാവിനെ മൊബൈലിൽ വിളിച്ച് തുടർച്ചയായി അസഭ്യം പറച്ചിലും ഭീഷിണിയുമായി. ഒടുവിൽ സഹികെട്ട് യുവാവ് സൂപ്പർമാർക്കറ്റിലെ ജോലി അവസാനിപ്പിച്ച്,സ്ഥലം വിട്ടു. ജോലിയിൽ നിന്നും പിരിഞ്ഞ യുവാവ് സ്വകാര്യഫുഡ് ഡെലവറി സ്ഥാപനത്തിലെ ജീവനക്കാരനായ വിശ്വജിത്തിനോട് തന്റെ ദുരവസ്ഥ വെളിപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ട കളികളിലേയ്ക്ക് നീങ്ങിയത്. സ്ഥാപനം വിട്ടിട്ടും കാമുകന്റെ ബന്ധു ഭീഷിണപ്പെടുത്തൽ തുടർന്നിരുന്നു.

യുവാവും വിശ്വജിത്തും ഒരുമിച്ചുണ്ടായിരുന്ന അവസരത്തിലും ഭീഷിണി കോൾ എത്തി. ഈ സമയം മൊബൈൽ വാങ്ങി വിശ്വജിത്ത് കോൾ എടുക്കുകയും കാമുകന്റെ ബന്ധുവിനോട് മേലിൽ ഫോണിൽ വിളിച്ച് ശല്യം ചെയ്യരുതെന്ന് താക്കീതുചെയ്യുകയും ചെയ്തു. ഇത് കാമുകന്റെ ബന്ധുവിന്റെ ശത്രുത ഇരട്ടിയാക്കി. രാത്രിയിൽ വിശ്വജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലെത്തി ആക്രണത്തിന് പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നെങ്കിലും സാഹചര്യം അനുകൂലമല്ലാത്തിനാൽ ഇത് നടന്നില്ല.

ഇന്നലെ രാത്രി വിശ്വജിത്തും കൂട്ടുകാരും ടൗണിൽ ഉണ്ടെന്ന് മനസ്സിലാക്കി പെൺകുട്ടിയുടെ കാമുകന്റെ ബന്ധുവും കൂട്ടരും ആക്രമിക്കാനെത്തുകയായിരുന്നു. വടിവാൾ,ഇരുമ്പ് പൈപ്പ് തുടങ്ങിയവ കൈയിൽക്കരുതിയാണ് അക്രമിസംഘം എത്തിയത്. ഒച്ചപ്പാടും കയ്യാങ്കളിയും നടക്കുന്നതിനിടെ പൊലീസ് സ്ഥലത്തെത്തി. സംഭസ്ഥലത്തുനിന്നും രക്ഷപെടാൻ ശ്രമിച്ച അക്രമി സംഘത്തിലെ രണ്ടുപേരെ പൊലീസ് പിൻതുടർന്ന് പിടികൂടി.ഒളിവിലായ മറ്റ് രണ്ടുപേരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചതായിട്ടാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP