മൊറോക്കോയുടെ കോച്ചും കളിക്കാരിൽ പലരും ജനിച്ചത് ഫ്രാൻസിൽ; കാൽപന്തു തട്ടിപഠിച്ചതും ഫ്രഞ്ച് ക്ലബ്ബുകളിൽ; പഴയ ഫ്രഞ്ചു കോളനിയെന്ന നിലയിൽ മൊറോക്കോയുമായി ഇപ്പോഴും അഭേദ്യ ബന്ധം; ഫ്രഞ്ച് കുടിയേറ്റ ജനതയിലെ 18.4 ശതമാനം മൊറോക്കൻ വംശജരും; സെമിയിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടുമ്പോൾ ഫ്രഞ്ച് പൊലീസിന് തലവേദന ഒഴിയില്ല
സ്പോർട്സ് ഡെസ്ക്
പാരിസ്: ആഫ്രിക്കൻ രാജ്യമെങ്കിലും ഫ്രഞ്ചുകാരുടെ കോളനിയായിരുന്നു മൊറോക്കോ. രണ്ട് മഹാസമുദ്രങ്ങൾ അതിരിടുന്ന വടക്കൻ ആഫ്രിക്കൻ രാജ്യം ലോകകപ്പിന്റെ സെമി ഫൈനലിൽ ഫ്രാൻസിനെ നേരിടുകയാണ്. ഇതോടെ ഇരു സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരം കാൽപന്തു കളിയെ ചൂടുപിടിപ്പിക്കും. പരസ്പ്പരം നന്നായി അറിയുന്ന കളിക്കാർ തമ്മിലാണ് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി ഇന്ന് ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ സെമിപ്പോരിൽ പ്രവചനം അസാധ്യം.
കാരണം യൂറോപ്പിലെ വമ്പന്മാരായ ബൽജിയവും സ്പെയ്നും പോർച്ചുഗലും ആഫ്രിക്കൻ ശൗര്യത്തിനുമുന്നിൽ തോറ്റുപോയവരാണ്. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ബുധൻ രാത്രി 12.30നാണ് കളി. ഫ്രഞ്ചുകാരിൽനിന്ന് 1956ൽ സ്വാതന്ത്ര്യം നേടിയ മൊറോക്കോയുടെ ചരിത്രമെഴുതുന്നവർ ഖത്തർ ലോകകപ്പ് മറക്കാനിടയില്ല. കിക്കോഫിനുമുമ്പ് ഒരു പ്രവചന പുസ്തകത്തിലും മൊറോക്കോയുടെ പേരില്ലായിരുന്നു. ഒറ്റ മിന്നലിൽ മറയുന്ന ആഫ്രിക്കൻ പ്രതിഭാസമെന്ന പരിഹാസമായിരുന്നു കൈമുതൽ. പക്ഷേ, സംഘടിത പ്രതിരോധവും ആസൂത്രിത പ്രത്യാക്രമണവും സമന്വയിപ്പിച്ച് മൊറോക്കോ വീരഗാഥയെഴുതി. ലോകകപ്പിന്റെ 92 വർഷചരിത്രത്തിൽ ആദ്യമായി സെമിയിലെത്തിയ ആഫ്രിക്കൻ ടീമായി.
കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു ആഫ്രിക്കൻ ടീം ലോകകപ്പ് നേടുമെന്നായിരുന്നു പെലെയുടെ പ്രവചനം. പുതിയ നൂറ്റാണ്ടിലെങ്കിലും ആ അത്ഭുതം സാധ്യമാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഫ്രാൻസാകട്ടെ കിരീടം നിലനിർത്താൻ ഒരുങ്ങുന്നു. ബ്രസീലിനും (1958, 1962) ഇറ്റലിക്കും (1934, 1938) മാത്രമാണ് തുടരെ രണ്ട് കിരീടം നേടാനായത്. മൊറോക്കോയുടെ പ്രതിരോധവും ഫ്രാൻസിന്റെ കിടയറ്റ മുന്നേറ്റനിരയും തമ്മിലുള്ള പൊരിഞ്ഞപോരായിരിക്കും കളിയുടെ സവിശേഷത. അതുകൊണ്ട് തന്നെ എംബാപ്പെക്കും കൂട്ടർക്കും മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്.
അതേസമയം സെമിഫൈനലിന് അപ്പുറത്തേക്ക് കടക്കുന്ന രാഷ്ട്രീയ മാനങ്ങളും ഇന്നത്തെ കളിക്കുണ്ട്. ആരു ഫൈനലിലേക്കു കടന്നാലും, ഫ്രഞ്ച് പൊലീസിനെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാവായിരിക്കും. കാരണം ഫ്രാൻസ് സെമിയിൽ കടന്നതിലും വലിയ ആഘോഷങ്ങളാണ്, മൊറോക്കോ സെമിഫൈനലിലേക്ക് മാർച്ചു ചെയ്തതിൽ ഫ്രാൻസിൽ നടന്നത്. പാരിസിലും മർസെയിലും നടന്ന മൊറോക്കൻ ആഘോഷങ്ങൾ, ഫ്രാൻസിന്റെ സെമിപ്രവേശനത്തിലും മുകളിലായിരുന്നു. പോർച്ചുഗലിന് മേൽ മൊറോക്കോ നേടിയ വിജയ രാവിൽ, പാരിസിൽ നടന്ന പ്രകടനത്തിന് എത്തിയത് ഇരുപതിനായിരത്തോളം പേരാണ്. അന്ന് പാരിസിൽ മാത്രം 108 പേരാണ് അറസ്റ്റിലായത്.
മൊറോക്കോയുടെ കളിക്കാരിൽ പലരും ജനിച്ചത് ഫ്രാൻസിലാണ്. മൊറോക്കൻ ടീമിന്റെ കോച്ച് വാലിദ് റെഗ്രാഗുയി ജനിച്ചതും, ക്ലബ്ബ് ഫുട്ബോൾ കളിച്ചതും ഫ്രാൻസിലാണ്. ഇരു രാജ്യങ്ങളുടെയും പൗരത്വവും അദ്ദേഹത്തിനുണ്ട്. മൊറോക്കൻ ടീമിലെ റൊമാൻ സായിസും സൊഫിയാനെ ബൗഫലും ജനിച്ചതും വളർന്നതും ഫ്രാൻസിലാണ്. മൊറോക്കൻ ടീമിലെ കളിക്കാരിൽ നല്ലൊരു ഭാഗം ഫ്രഞ്ചു ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്നവരോ, കളിച്ചിട്ടുള്ളവരോ ആണ്. ഫ്രാൻസിലെ കുടിയേറ്റ ജനതയിലെ 18.4 ശതമാനം മൊറോക്കൻ വംശജരാണ്. യൂറോപ്പ്യൻ യൂണിയനു പുറത്തു നിന്നുള്ള ഫ്രാൻസിലെ ഏറ്റവും വലിയ രണ്ടാമത്തെ കുടിയേറ്റ സമൂഹം വരുന്നത് മൊറോക്കോയിൽ നിന്നും.
മൊറോക്കോയുടെയും അയൽ രാജ്യമായ അൾജീരിയയുടെയും ചരിത്രം ഫ്രഞ്ചു കൊളോണിയലിസത്തിന്റെയും ചരിത്രമാണ്. ഫ്രഞ്ച് അധിനിവേശകാലത്തു അൾജീരിയൻ സുൽത്താൻ മൊറോക്കോയുടെ സ്വാതന്ത്ര്യ നീക്കങ്ങളെ തുണച്ച പാരമ്പര്യം ഫ്രാൻസിലെ ആഫ്രിക്കൻ അറബ് വംശജർ ഫ്രഞ്ചു മണ്ണിൽ തുടരുന്നുമുണ്ട്. 37 മില്യനാണ് മൊറോക്കോയുടെ ജനസംഖ്യയെങ്കിൽ, മറ്റൊരു അഞ്ചു ലക്ഷം മില്യൻ മൊറോക്കൻ വംശജർ രാജ്യത്തിനുപുറത്തേക്ക് കുടിയേറിയിട്ടുണ്ട്. മൊറോക്കൻ കുടിയേറ്റത്തിന്റെ പ്രഥമ പരിഗണന എന്നും ഫ്രാൻസിനാണ്.
ഫ്രാൻസിന്റെ ദേശിയ ഫുട്ബോൾ ടീമിന് വേണ്ടി ഫ്രഞ്ചു കോളനികളിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയവരുടെ പിൻതലമുറക്കാർ കാലാകാലങ്ങളായി കളത്തിലിറങ്ങിയിട്ടുണ്ട്. അവരിൽ ആഫ്രിക്കൻ വംശജരുണ്ട്, അവരിലെ തന്നെ അറബ് വംശജരുമുണ്ട്. സിനദിൽ സിദാനും, കരിം ബെൻസെമയും ഉദാഹരണം. 1.7 കോടി ജനങ്ങളാണ് ഫ്രാൻസ് - ഇംഗ്ലണ്ട് കോർട്ടർ ഫൈനൽ മത്സരം ടിവിയിൽ കണ്ടതെങ്കിൽ, ഫ്രാൻസ് - മൊറോക്കോ സെമിഫൈനൽ ഫ്രാൻസിൽ തത്സമയം കാണാനിരിക്കുന്നത് ഇതിന്റെ പലമടങ്ങായിരിക്കുമെന്നാണ് കണക്കാക്കുന്നത്. സ്പെയിനിൽ ജനിച്ചു മാതൃരാജ്യമായ മൊറോക്കോയ്ക്ക് വേണ്ടി കളിക്കുന്ന അഹ്റഫ് ഹക്കിമി, പാരീസ് സെയിന്റ് ജെർമനിൽ ഫ്രാൻസിന്റെ സൂപ്പർസ്റ്റാർ കിലിയാൻ എംബാപ്പയുടെ സഹകളിക്കാരൻ മാത്രമല്ല, നല്ല സുഹൃത്തുകൂടിയാണ്. അതുകൊണ്ട് തന്നെ ഇക്കുറി മത്സരം തീപാറുമെന്ന് ഉറപ്പാണ്.
ലോകകപ്പിന്റെ സെമി ഫൈനലിലെത്തിയതുകൊണ്ട് സംതൃപ്തരാവുന്നില്ലെന്നും കൂടുതൽ മുന്നേറാൻ ആഗ്രഹിക്കുന്നുവെന്നും മൊറോക്കൻ പരിശീലകൻ വലീദ് റെഗ്റാഗ്വി വ്യക്തമാക്കി കഴിഞ്ഞു. 'സെമി ഫൈനലിലെത്തുന്നതിൽ ഞങ്ങൾ സന്തോഷമുണ്ട്. ചിലർ അത് മതിയെന്ന് കാണുന്നുണ്ടെങ്കിൽ ഞാൻ സമ്മതിക്കില്ല' - ഫ്രാൻസിനെതിരായ സെമി ഫൈനലിന് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ റെഗ്റാഗ്വി പറഞ്ഞു. 'നിങ്ങൾ സെമിയിലെത്തുകയും എന്നിട്ട് നിങ്ങൾക്ക് വിശക്കുന്നില്ലെങ്കിൽ അതിൽ പ്രശ്നമുണ്ട്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായ ബ്രസീൽ ഇതിനകം പുറത്തായി. ഞങ്ങൾ അതിമോഹമുള്ള ടീമാണ്. ഞങ്ങൾക്ക് വിശക്കുന്നുണ്ട്. പക്ഷേ അത് മതിയാകുമോ എന്ന് എനിക്കറിയില്ല' - മൊറോക്കൻ പരിശീലകൻ വ്യക്തമാക്കി. ലോകകപ്പിന്റെ അവസാന നാലിൽ ഇടം നേടുന്ന ആദ്യ ആഫ്രിക്കൻ, അറബ് ടീമാണ് മൊറോക്കോ.
ആഫ്രിക്ക ലോകത്തിന്റെ നെറുകയിലെത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ മുന്നേറുന്നതിന് ഞങ്ങൾ ശക്തരായിരിക്കണം. ഞങ്ങൾ ഫേവറിറ്റുകളല്ല. എന്നാൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഒരുപക്ഷേ അത് എന്നിൽ ഭ്രാന്ത് ഉണ്ടാക്കാം. കുറച്ച് ഭ്രാന്തൊക്കെ നല്ലതാണ്. ഞങ്ങൾ ക്ഷീണിതരാണെന്ന് എല്ലാവരും കരുതുന്നുണ്ടാകും. അത് അവസാന ഗെയിമാണെന്നും എല്ലാവരും പറയുന്നുണ്ടാകും. എന്നാൽ, ഞാൻ പറയുന്നു, ഞങ്ങൾക്ക് കൂടുതൽ വിശക്കുന്നുണ്ട്. കൂടുതൽ ആഗ്രഹിക്കുന്നു.
ബെൽജിയത്തെ പരാജയപ്പെടുത്തി ഗ്രൂപ്പിൽ നിന്നും ഒന്നാമതായെത്തിയ മൊറോക്കോ, നോക്കൗട്ട് റൗണ്ടിൽ സ്പെയിനിനെയും പോർച്ചുഗലിനെയും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയതെന്ന് ഫ്രഞ്ച് കോച്ച് ദെഷാംപ്സിനെ ഓർമ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല. 'ഏറ്റവും ദുഷ്കരമായ വഴികൾ താണ്ടിയാണ് സെമിയിലെത്തിയിരിക്കുന്നത്. ഓരോ റൗണ്ടിലും ഞങ്ങൾ പുറത്താകുമെന്ന് ജനങ്ങൾ കരുതിയിരുന്നു. എന്നാൽ ഞങ്ങൾ ഇവിടെത്തന്നെയുണ്ട്. അവസാന ശ്വാസം വരെ പോരാടാൻ ഞങ്ങളിറങ്ങുകയാണ്' -അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധത്തിലെ പ്രധാനിയായ റൊമെയ്ൻ സെയ്സ് ഉൾപ്പെടെ മൊറോക്കോ ടീമിൽ പരിക്ക് സംബന്ധിച്ച് വലിയ ആശങ്കയുണ്ടെന്നും എന്നാൽ അവരുടെ ഫിറ്റ്നസ് സംബന്ധിച്ച് ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെന്നും റെഗ്റാഗി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍