Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരിക്കണം എന്ന ഉദ്ദേശത്തോടെയാണ് അടൂരിൽ എത്തി; ഭയത്താൽ മരിക്കാൻ താൻ തയ്യാറായില്ല; ശ്രീജിത്ത് നിർബന്ധപൂർവം നൽകിയ ഗുളിക കഴിച്ച് അബോധാവസ്ഥയിൽ ആയി; കാമുകി മരിച്ചെന്ന് കരുതി കാമുകന്റെ ആത്മഹത്യ; ഫെയ്ബുക്കിലെ പ്രണയം അടൂരിൽ തൂങ്ങി മരണമായി; ഷീബയുടെ മൊഴി വിശ്വസിച്ച് പൊലീസ്; ശ്രീജിത്തിന് വിനയായത് ഫെയ്‌സ് ബുക്ക് അവിഹിതം

മരിക്കണം എന്ന ഉദ്ദേശത്തോടെയാണ് അടൂരിൽ എത്തി; ഭയത്താൽ മരിക്കാൻ താൻ തയ്യാറായില്ല; ശ്രീജിത്ത് നിർബന്ധപൂർവം നൽകിയ ഗുളിക കഴിച്ച് അബോധാവസ്ഥയിൽ ആയി; കാമുകി മരിച്ചെന്ന് കരുതി കാമുകന്റെ ആത്മഹത്യ; ഫെയ്ബുക്കിലെ പ്രണയം അടൂരിൽ തൂങ്ങി മരണമായി; ഷീബയുടെ മൊഴി വിശ്വസിച്ച് പൊലീസ്; ശ്രീജിത്തിന് വിനയായത് ഫെയ്‌സ് ബുക്ക് അവിഹിതം

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: ഫേസ്‌ബുക് വഴി പരിചയപ്പെട്ട യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ആത്മഹത്യയെന്ന നിലപാടിൽ പൊലീസ്. മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസ് നിഗമനം. അമിതമായി ഗുളിക അകത്തു ചെന്നതിനെ തുടർന്ന് മുറിയിൽ വീണു കിടന്ന യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 12ന് അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള ലോഡ്ജിലാണ് സംഭവം.

അടൂരിൽ അപ്‌ഹോൾസറി സ്ഥാപനം നടത്തുന്ന കൊല്ലം കുന്നത്തൂർ ഐവർകാല നാട്ടിശേരി ജയ മന്ദിരം ശ്രീജിത്തിനെ (28) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജിലെ മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ശ്രീജിത്ത്. ഇതിനടുത്തായാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി ഷീബയെ (37) അവശനിലയിൽ കണ്ടത്.

ഷീബയുടെ ഭർത്താവ് മരിച്ചു പോയതാണ്. ശ്രീജിത്ത് വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. ഒരു വർഷം മുൻപാണ് ഇരുവരും ഫേസ്‌ബുക് വഴി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ അടൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഒരുമിച്ച് മരിക്കാമെന്ന് ശ്രീജിത്ത് തിങ്കളാഴ്ച രാത്രി പറഞ്ഞെങ്കിലും ഷീബ കൂട്ടാക്കിയില്ല. തുടർന്ന് ശ്രീജിത്ത് ഷീബയെ ഷാൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിച്ചു. നടക്കാതെ വന്നതോടെ മർദിച്ച ശേഷം തൈറോയ്ഡിന്റെ ഗുളികകൾ വായിലേക്ക് ഇട്ടുകൊടുത്തു.

ഗുളിക ഉള്ളിൽ ചെന്ന ഷീബ അബോധാവസ്ഥയിലായി. ഇതിനിടെ ശ്രീജിത്ത് ജനൽ കമ്പിയിൽ തൂങ്ങി ആത്മഹത്യ ചെയ്തു. ബോധം തെളിഞ്ഞപ്പോൾ ശ്രീജിത്ത് തൂങ്ങി നിൽക്കുന്നതു കണ്ട യുവതി ബഹളം വച്ചു. ഇതു കേട്ട് ലോഡ്ജിലെ ജീവനക്കാർ എത്തിയപ്പോൾ യുവാവ് തൂങ്ങി മരിച്ച നിലയിലും യുവതി തൊട്ടടുത്തു കിടക്കുന്നതുമാണ് കണ്ടത്. പൊലീസ് എത്തിയാണ് യുവതിയെ അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി. കൊലപാതക സാധ്യതയൊന്നും കാണുന്നില്ല.

അടൂർ കെഎസ്ആർടിസി ജങ്ഷനിലുള്ള നക്ഷത്ര ലോഡ്ജിൽ 107ാം നമ്പർ മുറിയിലാണ് സംഭവം. 11 ന് രാവിലെ 10 നാണ് ഇരുവരും ഇവിടെ വന്ന് റൂം എടുത്തത്. ഇതേ ദിവസം തന്നെ ഷീബയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒന്നിച്ച് മരിക്കാൻ തീരുമാനിച്ചാണ് ലോഡ്ജിൽ മുറിയെടുത്തെതന്നാണ് ഷീബ മൊഴി നൽകിയിട്ടുള്ളത്. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു.

മരിക്കണം എന്ന ഉദ്ദേശത്തോടെയാണ് അടൂരിൽ എത്തിയതെന്നും ഭയത്താൽ മരിക്കാൻ താൻ തയ്യാറായില്ലെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തുടർന്ന് ശ്രീജിത്ത് നിർബന്ധപൂർവം നൽകിയ ഗുളിക കഴിച്ചതായും ഇതാണ് അബോധാവസ്ഥയിൽ ആകാൻ കാരണമെന്നും ബോധം വന്നപ്പോൾ ശ്രജിത്ത് തൂങ്ങി നിൽക്കുന്നതാണ് കണ്ടതെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP