പഠിക്കുമ്പോൾ ബാഗിലുണ്ടായിരുന്നത് മൂലധനം; ഒറ്റ ജീപ്പിലൂടെ കേരളാ കോൺഗ്രസിന്റെ അമരത്ത് എത്തിയ തന്ത്രശാലി; ഇരട്ടപ്പദവി ഉയർത്തി ഗുരുവിനെ വെട്ടിയ ശിഷ്യൻ; ബാർ കോഴയിൽ അടിതെറ്റുന്നത് കെഎം മാണിയെന്ന രാഷ്ട്രീയ ചാണക്യന്
മറുനാടൻ മലയാളി ബ്യൂറോ
പഠനകാലത്ത് കാർൽ മാക്‌സിന്റെ മൂലധനമായിരുന്നു കൂട്ട്. പഠനം കഴിഞ്ഞതോടെ കോൺഗ്രസുകാരനായി. കേരളാ കോൺഗ്രസിന്റെ ഉദയം മാണിയെ എംഎൽഎ പദവിയിലുമെത്തിച്ചു. ഇതോടെ മാണിയെന്ന പാലാക്കരൂടെ മാണിക്യത്തിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നു. 50 കൊല്ലമാണ് പാലയുടെ ജനപ്രതിനിധിയായി മാണി തിളങ്ങിയത്. ഇതിനിടെയിൽ ബാർ കോഴ വിവാദത്തിൽ അല്ലാതെ ഒരിക്കൽ പോലും രാഷ്ട്രീയ ജീവിതത്തിൽ താഴേക്ക് പോക്ക് മാണിക്കുണ്ടായില്ല. അധികാര സ്ഥാനങ്ങളിലേക്കുള്ള യാത്രയിൽ അജയ്യനായിരുന്നു മാണി. കോൺഗ്രസിന്റെ കോട്ടയം ഡിസിസി സെക്രട്ടറിയിൽ നിന്ന് കേരളാ കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള യാത്ര സംഭവ ബഹുലവുമാണ്. ഇതിനിടെയിൽ ഒരിക്കലും തളർന്ന മുഖത്തോടെ മാണിയെ ആരു കണ്ടില്ല.
തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളിയിലായിരുന്നു കെ.എം.മാണിയുടെ ബിരുദപഠനം. താമസം ഹോസ്റ്റലിൽ. ഹോസ്റ്റലിൽ ഒരിക്കൽ ഒരു വിദ്യാർത്ഥിയുടെ പണം മോഷണം പോയി. പിന്നീടും പോയി. ക്രിസ്ത്യൻ മാനേജ്‌മെന്റ് നടത്തിയിരുന്ന കോളേജിലെ പുരോഹിതനായ പാലാക്കാരൻ കെ.എം.മാണിയുടെ പെട്ടിയിൽ ഒരു തടിയൻ പുസ്തകം, കാറൽമാക്‌സിന്റെ ''മൂലധനം''. യാഥാസ്ഥിതികനായ കത്തോലിക്കാ പുരോഹിതന് സഹിച്ചില്ലി. മാനേജ്‌മെന്റ് രംഗത്തെത്തി. മാണിയെ കൈയോടെ കോളേജിൽനിന്ന് പുറത്താക്കി.
അന്നു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ യു.വി.ചാക്കോയാണ് മാണിയെ രക്ഷിച്ചത്. മാണിയെകൂട്ടി അദ്ദേഹം എറണാകുളം സേക്രഡ് ഹാർട്ട് കോളേജിലെത്തി അവിടെ പ്രവേശനം വാങ്ങിക്കൊടുത്തു. അങ്ങനെ മാണി പഠനം പൂർത്തിയാക്കി.
വി്ദ്യാർത്ഥിയായിരിക്കെ കാറൽ മാക്‌സിനെ നെഞ്ചിലേറ്റിയ മാണി പഠനത്തിന് ശേഷം അടുത്തത് ഗാന്ധിയൻ ആദരർശത്തിലേക്കാണ്. അങ്ങനെ കോൺഗ്രസിന്റെ പ്രവർത്തകനായി. ഡിസിസി സെക്രട്ടറി പദത്തിലുമെത്തി. ഇതിനിടെയിൽ ബിരുദമെടുത്ത ശേഷം നിയമം പഠിച്ച് വക്കിലുമായിരുന്നു. കോൺഗ്രസ്സിന്റെ കരുത്താനായ നേതാവ് പി.ടി.ചാക്കോയുടെ നിര്യാണത്തെ തുടർന്ന് പാർട്ടിയിൽനിന്ന് തെറ്റിപ്പിരിഞ്ഞവരൊക്കെ കോട്ടയത്ത് ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിൽ യോഗംചേർന്ന് കേരള കോൺഗ്രസ്സ് രൂപീകരിക്കുമ്പോൾ കെ.എം.മാണി കോട്ടയത്തെ കോൺ
ഗ്രസ് നേതാക്കളിൽ പ്രമുഖൻ. 1964 ഒക്ടോബർ എട്ടിനായിരുന്നു കേരള കോൺഗ്രസ്സിന് ജന്മംനൽകിയ ആ സമ്മേളനം. കെ.എം.ജോർജ്ജ്, വയലാ ഇടിക്കുള, മാത്തച്ചൻ കുരുവിനാക്കുന്നേൽ, ഇ.ജോൺ ജേക്കബ്ബ്, ആർ ബാലകൃഷ്ണപിള്ള, ടി.കൃഷ്ണൻ, എം.എം.ജോസഫ്, സി.എ.മാത്യു, ജോസഫ് പുലിക്കുന്നേൽ തുടങ്ങിയവർ ആ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഈ യോഗത്തിന്റെ മുൻ നിരയിൽ ഇല്ലാതിരുന്ന മാണി പിന്നീട് കേരളാ കോൺഗ്രസിന്റെ എല്ലാമെല്ലാമായി.
കെ.എം.ജോർജ്ജ് ചെയർമാനായി കേരളാ കോൺഗ്രസ്സ് രൂപംകൊണ്ടു. മാത്തച്ചൻ കുരുവിനാക്കുന്നേൽ ജനറൽ സെക്രട്ടറിയുമായി. ധനാഠ്യനായിരുന്നു മാത്തച്ചൻ കുരുവിനാക്കുന്നേൽ. കോട്ടയത്ത് പാർട്ടി ഓഫീസിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഓഫീസിലുണ്ടായിരുന്ന ജീപ്പിന്റെ നിയന്ത്രണം ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിക്കായിരുന്നു. ഇതെല്ലാം ശ്രദ്ധിച്ച് മാണിയും പാലായിൽ സജീവമായിരുന്നു. 1965 മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ പാലാ മണ്ഡലത്തിലേക്ക് ഒരു സ്ഥാനാർത്ഥിയെ കേരളാ കോൺഗ്രസിന് വേണം. എല്ലാവരുടേയും മനസ്സ് മാണിയിലെത്തി. കേരള കോൺഗ്രസ്സ് നേതാവ് മോഹൻ കുളത്തുങ്കൽ മാണിയെ ചെന്നുകണ്ടു. കുറേ ആലോചിച്ച ശേഷം മാണി സമ്മതിച്ചു. പക്ഷേ, തിരഞ്ഞെടുപ്പിന് ചെലവാക്കാൻ കൈയിൽ പണമില്ല. അതുകൊടുക്കാമെന്ന് കുളത്തിങ്കൽ ഏറ്റു. 35,000 രൂപ അദ്ദേഹം മാണിയെ ഏൽപ്പിച്ചു. പാലായിൽ കെ.എം.മാണി സ്ഥാനാർത്ഥിയായി.
1965 മാർച്ച് 4ന് നടന്ന തിരഞ്ഞെടുപ്പിൽ 26 സീറ്റ് കിട്ടിയ കേരള കോൺഗ്രസ്സ് കേരളരാഷ്ട്രീയത്തിലേക്ക് ഉറച്ച കാൽവെയ്‌പ്പോടെ കടന്നു വരികയായിരുന്നു. അന്ന് കോൺഗ്രസ്സിന് കിട്ടിയത് 40 സീറ്റ്. സിപിഎമ്മിന് 36 സീറ്റും. ആർക്കും ഭൂരിപക്ഷമില്ലിതിരുന്നതിനാൽ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല. എംഎൽഎ ആയതോടെ മാണി രാഷ്ട്രീയ നീക്കങ്ങളും സജീവമാക്കി. കെ എം ജോർജിന്റെ വിശ്വസ്തനായി. ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിക്കാണ് ജീപ്പിന്മേലുള്ള അവകാശം. മാണി പാർട്ടി ചെയർമാൻ കെ.എം.ജോർജ്ജിന് മുൻപിൽ ഒരു നിർദ്ദേശം വച്ചു തന്നെ ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കിയാൽ കേരളം മുഴുവൻ സഞ്ചരിച്ച് പാർട്ടി കെട്ടിപ്പെടുക്കാം. ജോർജ്ജ് ഇക്കാര്യം മാത്തച്ചൻ കുരുവിനാക്കുന്നേലുമായി സംസാരിച്ചു. സ്ഥാപക ജനറൽ സെക്രട്ടറി ആർ.ബാലകൃഷ്ണപിള്ളയുമായും സംസാരിച്ചു. എന്നാൽ ഈ നിർദ്ദേശം ഇരുവരും സ്വീകരിച്ചില്ല.
മാണിയെ ആ ചുമതല ഏൽപ്പിച്ചാൽ കെ.എം.ജോർജ്ജ് ദുഃഖിക്കേണ്ടി വരുമെന്ന് ഇരുവരും മുന്നറിയിപ്പ് നൽകി. അവസാനം ജോർജ്ജ് കെ.എം.മാണിയുടെ ആവശ്യത്തിന് വഴങ്ങി. 1971ലും 1972ലും കേരള കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായി കെ.എം.മാണി. ഓഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി. ഇതോടെ കേരള കോൺഗ്രസ്സ് രാഷ്ട്രീയം മാണിയുടെ കൈയിലെത്തി. പ്രധാനമന്ത്രി ഇന്ദിരഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസ്സ് വിരുദ്ധ ചേരിയിലായിരുന്നു കേരള കോൺഗ്രസ്സ്. കേരളത്തിലെ പ്രതിപക്ഷ നേതാക്കളെല്ലാം ജയിലിലായി. കെ.എം.ജോർജ്ജിനെയും ആർ.ബാലകൃഷ്ണ പിള്ളയേയും പൊലീസ് തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. 1975 ജൂലായിലായിരുന്നു അത്. കെ.എം.മാണി ഒളിവിൽ പോയി. അന്നത്തെ അച്ച്യുതമേനോൻ സർക്കാരിൽ ചേരാൻ കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം കേരള കോൺഗ്രസ്സിനെ ക്ഷണിച്ചു.
ഡിസംബറിൽ ജോർജ്ജിനെയും ബാലകൃഷ്ണപിള്ളയേയും മോചിപ്പിച്ച് ഡൽഹിയിലെത്തിച്ചു. 'തിരികെ ജയിലിലേക്കു പോകണോ, അതോ മന്ത്രിയാകണോ' എന്നതായിരുന്നു ഡൽഹിയിൽ കോൺഗ്രസ്സ് നേതാക്കൾ ജോർജ്ജിനോടും പിള്ളയോടും ചോദിച്ചത്. ജോർജ്ജും അന്ന് ലോകസഭാംഗമായ ബാലകൃഷ്ണപിള്ളയും മന്ത്രിസഭയിൽ ചേരുക എന്ന തീരുമാനമെടുത്ത് ഇന്ദിരാഗാന്ധിയുടെ ആശിർവാദത്തോടെ തിരുവനന്തപുരത്തേക്ക് മടങ്ങി. 1975 ഡിസംബർ 25ാം തിയ്യതി കോട്ടയത്ത് ചില കത്തോലിക്ക പുരോഹിതന്മാർ യോഗം ചേർന്നു. കേരള കോൺഗ്രസ്സ് പാർട്ടിചെയർമാനും പാർലമെന്ററി പാർട്ടി നേതാവും ഒരാളായിരിക്കാൻ പാടില്ല എന്ന സിദ്ധാന്തം അപ്പോഴേക്കും കെ.എം.മാണി മുന്നോട്ട് വച്ചിരുന്നു. മാണിയുടെ സിദ്ധാന്ത്‌ത്തെ പുരോഹിതരും അംഗീകരിച്ചതോടെ കാര്യങ്ങൾ മാണിക്ക് അനുകൂലമായി.
ജോർജ്ജ് പാർട്ടി ചെയർമാൻസ്ഥാനം ഒഴിഞ്ഞാൽ കെ.എം.മാണി പാർട്ടി ചെയർമാനാകും. പാർട്ടി അദ്ദേഹത്തിന്റെ കൈയിലാകും. ജോർജ്ജ് ചെയർമാൻസ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ മാണി മന്ത്രിയാവും. ഡിസംബർ 26ന് കെ.എം.മാണി സത്യപ്രതിജ്ഞചെയ്ത് മന്ത്രിയായി. ഒപ്പം ബാലകൃഷ്ണപിള്ളയും. അധികം താമസിയാതെ പിള്ള മന്ത്രിസ്ഥാനം രാജിവച്ചു. ആ സ്ഥാനത്ത് കെ.എം.ജോർജ്ജ് മന്ത്രിയായി; 1976 ജൂൺ 26ന്. 1976 ഡിസംബർ 11ന് കെ.എം.ജോർജ്ജ് മരണമടഞ്ഞു. തന്നെ പിന്നിൽനിന്ന് കെ.എം.മാണി കുത്തിവീഴ്‌ത്തിയതിൽ മനംനൊന്ത് ഹൃദയംപൊട്ടിയാണ് ജോർജ്ജ് മരിച്ചതെന്ന് അന്ന് തന്നെ ബാലകൃഷ്ണപിള്ള പരസ്യമായി ആരോപിച്ചു. പക്ഷേ ഇതൊന്നും കേരളാ കോൺഗ്രസിലെ മാണിയുടെ സ്വാധീനത്തെ കുറച്ചില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കെ.കരുണാകരന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയിൽ കെ.എം.മാണി ആഭ്യന്തര മന്ത്രിയായി. ഇതിനോടകം മാണി കേരള കോൺഗ്രസ്സിന്റെ ചെയർമാനുമായി.
അടിയന്തരാവസ്ഥകാലത്തെ രാജൻ കേസിന്റെ പേരിൽ കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ എ.കെ.ആന്റണി മുഖ്യമന്ത്രിയായി. അപ്പോഴും മാണി തന്നെ ആഭ്യന്തരമന്ത്രി. പാലായിലെ തിരഞ്ഞെടുപ്പുകേസിനെത്തുടർന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു; 1977 ഡിസംബർ 21ന്. പകരം പി.ജെ.ജോസഫ് ആന്റണി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. ഇതിനിടെ മാണി കേസ് ജയിച്ച് തിരികെയെത്തി. ജോസഫ് രാജിവച്ച് സ്ഥാനമൊഴിഞ്ഞപ്പോൾ സപ്തംബർ 16ന് മാണി വീണ്ടും മന്ത്രിയായി. പക്ഷേ പാർട്ടി ചെയർമാൻ സ്ഥാനം വേണമെന്ന് പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. ഇതോടെ പിളരും തോറും വളരുമെന്ന രാഷ്ട്രീയ സിദ്ധന്തത്തിന്റെ കാലമായി അതിന്റെ പേരിൽ മാണിയും ജോസഫും അകന്നു. ഈ അകൽച്ചയാണ് പിൽക്കാലത്ത് കേരള കോൺഗ്രസ്സിനുണ്ടായ എല്ലാ പിളർപ്പുകൾക്കും തുടക്കം കുറിച്ചത്. ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരം വന്നപ്പോൾ മാണി പി.ജി. സെബാസ്റ്റ്യനെയാണ് പിന്തുണച്ചത്. കടുത്ത മത്സരത്തിൽ പി.ജെ.ജോസഫ് പരാജയപ്പെട്ടു.
1980ൽ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സിലെ ആന്റണി പക്ഷം ഇടതുപക്ഷത്തേക്ക് നീങ്ങിയപ്പോൾ കെ.എം.മാണിയുടെയും പി.ജെ.ജോസഫിന്റെയും നേതൃത്വത്തിൽ കേരളാ കോൺഗ്രസ്സും ഒപ്പം കൂടി. 1980ൽ ഇ.കെ.നായനാർ സർക്കാരിൽ കെ.എം.മാണിയും അംഗമായി. പക്ഷേ 1982ൽ നായനാരെയും ഇടതുമുന്നണി നേതൃത്വത്തേയും ഞട്ടിച്ച് കെ.എം.മാണി രാജിവച്ച് യു.ഡി.എഫിലേക്ക് മടങ്ങി.
ധനകാര്യമായിരുന്നു കെ.എം.മാണിക്ക് എപ്പോഴും ഇഷ്ടപ്പെട്ട വകുപ്പ്. ധനകാര്യത്തിലൂന്നി പുതിയ സിദ്ധാന്തങ്ങൾ കൊണ്ടുവരാനും അദ്ദേഹം തയ്യാറായി. 1986-87ൽ മിച്ച ബജറ്റാണ് അന്ന് അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ചത്. അതിൽ വാദപ്രതിവാദങ്ങൾ ഏറെ നടന്നു. കഴിഞ്ഞ തവണ കെ.എം.മാണി നിയമസഭയിൽ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ 13ാമത് ബജറ്റായിരുന്നു. ബാർ കോഴകേസിൽ സമരം ചെയ്യുകയായിരുന്ന പ്രതിപക്ഷം നിയമസഭയിൽ കടുത്ത പ്രതിഷേധവുമായി ഇറങ്ങിയതോടെ ബജറ്റവതരണം തന്നെ അലങ്കോലപ്പെട്ടു. പേരിനുമാത്രമായി റിക്കോർഡ് ബജറ്റ് അവതരണം.
1989ൽ പി.ജെ.ജോസഫും കൂട്ടരും ഇടതുമുന്നണിയിലേക്ക് ചേക്കേറി. പിന്നീട് പി.ജെ.ജോസഫ് ഇടതുപക്ഷത്തിന് പ്രിയപ്പെട്ട കേരള കോൺഗ്രസ്സുകാരനായി. അദ്ദേഹത്തിന്റെ ഇടതുവശത്ത് പി.സി.ജോർജ്ജും വലതുവശത്ത് ഡോ.കെ.സി.ജോസഫും നിലയുറപ്പിച്ചു. 2003ൽ വി എസ്.അച്യുതാനന്ദന്റെ മതികെട്ടാൻ മലകയറ്റത്തെത്തുടർന്ന് ജോർജ്ജ് പി.ജെ.ജോസഫിൽ നിന്ന് അകന്നു.
പിന്നെ ജോർജ്ജ് യു.ഡി.എഫിലേക്ക് നീങ്ങിയതും പിന്നാലെ ജോസഫ് ഗ്രൂപ്പ് ഇടത് മുന്നണി വിട്ടതും മാണി ഗ്രൂപ്പിൽ ലയിച്ചതും പി.സി.ജോർജ്ജ് പാർട്ടിയുടെ ഏക വൈസ് ചെയർമാനായതും പാർട്ടിയിലും മുന്നണിയിലും ജോർജ്ജ് പൊല്ലാപ്പുകൾ ഉണ്ടാക്കിയതും മെല്ലാം ചരിത്രം. ഇവിടെയൊക്കെ മാണിയെന്ന രാഷ്ട്രീയ നേതാവിന്റെ സമർത്ഥമായി കരുനീക്കങ്ങൾ കാണാം. ഇതൊക്കം ബാർ കോഴയിൽ വിലപോയില്ല. സ്വന്തം പാളയത്തിലെ പഴയ ശത്രു ജോസഫിന്റെ ഒറ്റപ്പെടുത്തലും ആദ്യമായി മാണിയെ തളർത്തി.
കേരളാ കോൺഗ്രസിന്റെ സുവർണജൂബിലി ആഘോഷത്തോടെയാണു കെ.എം. മാണിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കു കേരളം കാതോർത്തത്. മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽ.ഡി.എഫുമായി ചേർന്നു പി.സി. ജോർജ് ചരടുവലിച്ചു. ഇതിനിടെയാണ് ബാർ ഉടമകളുടെ സംഘടനയുടെ വർക്കിങ് പ്രസിഡന്റ് ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തൽ വരുന്നത്. ബാർകോഴയിൽ മാണി കുടുങ്ങിയതോടെ കോൺഗ്രസ് സന്തോഷിച്ചു. മുന്നണി വിടാൻ കാരണങ്ങളന്വേഷിച്ചു പലതവണ കോൺഗ്രസുമായി മാണി ഉടക്കിയിരുന്നു. ഇതിനെല്ലാം നേതൃത്വം നൽകിയിരുന്നത് ഇപ്പോൾ ഇടതുമുന്നണിയുമായി അടുപ്പം സ്ഥാപിച്ച പി.സി. ജോർജായിരുന്നു. ബാർകോഴയെച്ചൊല്ലി പി.സി. ജോർജുമായി ഉടക്കിയ മാണി അദ്ദേഹത്തിനെതിരേ നടപടിയെടുത്തു. പാർട്ടിയിൽ വെറും എംഎൽഎയായി തുടരുന്ന ജോർജിനെ ഒടുവിൽ കൂറുമാറ്റത്തിലും കുടുക്കി അയോഗ്യനാക്കുന്നിടത്തു വരെ കാര്യങ്ങളെത്തി. അതിന്റെ തുടർച്ചയാണ് മാണിയുടെ രാജിയും.
അൻപത് വർഷം കേരള രാഷ്ട്രീയം കൈവെള്ളയിലിട്ട് അമ്മാനമാടിയ ആൾ. രാഷ്ട്രീയ കേരളത്തിന്റെ അതികായൻ. കൂർമ്മബുദ്ധി. നിയമവിശാരദൻ. രാഷ്ട്രീയ തന്ത്രശാലി. യു. ഡി. എഫ് രാഷ്ട്രീയത്തിെന്റ ഗതിവിഗതികൾ എല്ലാക്കാലത്തും നിയന്ത്രിച്ച് വരുതിക്ക് നിർത്തിയ കെ. എം മാണിയുടെ പതനം രാഷ്ട്രീയ കേരളത്തിന് അത്ഭുതമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍