ചിലരുടെ ഒക്കെ തലയിൽ ഇടിത്തീ വീഴാതിരിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നത് എന്തുകൊണ്ട്? മറുനാടൻ എഡിറ്ററുടെ പരമ്പര തുടരുന്നു
ഷാജൻ സ്കറിയ
എനിക്കെതിരെ ചിലർ ആരോപണങ്ങൾ ഉന്നയിക്കുകയും ഞാൻ പ്രതിരോധവുമായി രംഗത്തിറങ്ങുകയും ചെയ്ത സമയം. ലണ്ടനിൽ ബിസിനസ്സ് ചെയ്യുന്ന തൊടുപുഴ സ്വദേശിയായ ഒരു മലയാളി എന്നെ ടെലിഫോണിൽ വിളിക്കുന്നു. ഇപ്പോൾ ഞങ്ങൾ നടത്തുന്ന ചാരിറ്റി അപ്പീലിലെ നാല് നിസ്സഹായരെ സഹായിക്കാനായി മൂന്ന് ലക്ഷം രൂപ തരണമെന്നുണ്ട് എന്ന് പറയാൻ ആയിരുന്നു ആ വിളി. ബിസിനസ്സ് വളർച്ചയ്ക്കൊപ്പം പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ അനേകം കാര്യങ്ങൾ ചെയ്യുന്ന ആ സേവനത്തിന്റെ പേരിൽ പേരും പെരുമയും ആഗ്രഹിക്കാത്ത ഒരു നല്ല മനുഷ്യൻ ആയിരുന്നു എന്നെ വിളിച്ചത്. ബ്രിട്ടീഷ് മലയാളി മാസം തോറും നടത്തുന്ന ചാരിറ്റി അപ്പീലിൽ സാധാരണ മറ്റ് യുകെ മലയാളികളെ പോലെ സഹായം ചെയ്യുന്ന വ്യക്തിയായിരുന്നു ഇദ്ദേഹവും. എന്നാൽ ഞാൻ ഒരു തട്ടിപ്പുകാരൻ ആണ് എന്ന് വരുത്തി തീർക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളോടുള്ള വെല്ലുവിളിയായിക്കൂടി കരുതിയാണ് ഇങ്ങനെ ഒരു സഹായം അദ്ദേഹം വാഗ്ദാനം ചെയ്തത്.
ഈ തുക അടക്കം ഓണ സമയത്ത് ശേഖരിച്ച 12 ലക്ഷം രൂപ ഈ ദിവസങ്ങളിൽ ഞങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദരിദ്രരായ നാല് രോഗികൾക്കായി കൈമാറുകയാണ്. ഒരാൾക്ക് മൂന്ന് ലക്ഷം രൂപ വീതം. ഈ കൈമാറ്റം ബ്രിട്ടീഷ് മലയാളി നടത്തുന്ന ആദ്യത്തെ സാമ്പത്തിക സഹായം അല്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന, ആരും തിരിഞ്ഞ് നോക്കാനില്ലാത്ത ദരിദ്രർക്ക് വീട് വച്ച് നൽകാനും ഭൂമി വാങ്ങാനും ചികിത്സയ്ക്ക് തുക ചെലവഴിക്കാനും ഒക്കെയായി ഏതാണ്ട് രണ്ട് കോടി രൂപയാണ് കഴിഞ്ഞ രണ്ട് വർഷക്കാലം ഞങ്ങൾ നൽകിയത്, ബ്രിട്ടീഷ് മലയാളിയുടെ സാധാരണ വായനക്കാരെ പോലെ മാസം വെറും പത്ത് പൗണ്ട് (ഏകദേശം 1000 രൂപ) മാത്രമാണ് ഞാൻ സംഭാവന ചെയ്യുന്നത്. ബാക്കി തുക മുഴുവൻ ഞാൻ ഒരിക്കലും കണ്ടിട്ടുപോലും ഇല്ലാത്ത എന്റെ വായനക്കാരുടെ സംഭാവന ആണ്.
ഞാനും ബ്രിട്ടീഷ് മലയാളിയും തട്ടിപ്പുകാരനാണ് എന്ന് പറഞ്ഞാൽ ഈ വായനക്കാർ ഒരിക്കലും അംഗീകരിക്കില്ല. കാരണം ഇത്രയും സുതാര്യമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റി ഒരു പക്ഷെ ലോകത്ത് അധികം ഉണ്ടാവില്ല. വർഷത്തിൽ മൂന്ന് തവണ എങ്കിലും പണം സംഭാവന ചെയ്യുന്നവർ എല്ലാം ഈ ചാരിറ്റിയിലെ അംഗങ്ങൾ ആണ്. ഇവർക്ക് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ അയച്ച് കൊടുക്കും. ഓരോ അപ്പീലും നടക്കുമ്പോൾ കിട്ടുന്ന പണത്തിന്റെ കണക്ക് വ്യക്തമാക്കി ബാങ്ക് സ്റ്റേറ്റുമെന്റുകൾ പ്രസിദ്ധീകരിക്കും. ചാരിറ്റിയുടെ പ്രവർത്തന ചെലവിലേക്ക് ഒരു നയാ പൈസ പോലും എടുക്കുകയില്ല. ആ ചെലവുകൾ ട്രസ്റ്റികൾ സ്വന്തം കയ്യിൽ നിന്നും എടുക്കണം. ട്രസ്റ്റികളായി തെരഞ്ഞെടുക്കപ്പെട്ട 13 അംഗങ്ങൾ വോട്ടിട്ട് ഭൂരിപക്ഷം ലഭിക്കുന്ന മുറയ്ക്ക് മാത്രമാണ് പുതിയ അപ്പീൽ സ്വീകരിക്കുന്നതും പണം വിതരണം ചെയ്യുന്നതും. ഓഡിറ്റ് ചെയ്ത അക്കൗണ്ട് കൃത്യമായി ബ്രിട്ടീഷ് ചാരിറ്റി കൗൺസിലിൽ സമർപ്പിച്ച് അംഗീകാരം നേടാറുണ്ട്.
ചാരിറ്റി തുടങ്ങിയ വർഷം അതിന്റെ ചെയർമാൻ ഞാൻ ആയിരുന്നെങ്കിലും പണം ഉപയോഗിക്കാൻ ഒപ്പിടാൻ അനുവദിച്ചിരുന്ന മൂന്ന് പേരിൽ ഞാൻ ഉണ്ടായിരുന്നില്ല. ഈ വർഷവും വെറും ഒരു ട്രസ്റ്റിയായ എനിക്ക് ഒപ്പിടാനോ പണം കൈമാറ്റം ചെയ്യാനോ അധികാരം ഇല്ല. വായനക്കാർ നിർദ്ദേശിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹത ഉണ്ട് എന്ന് തോന്നുന്ന മൂന്നോ നാലോ പേർക്ക് മിക്ക മാസവും സാമ്പത്തിക സഹായം ചെയ്യുകയാണ് ഇതിന്റെ പ്രവർത്തന രീതി. ഏതാനും മാസങ്ങൾക്ക് മുൻപ് ഏഴ് വൃക്ക രോഗികൾക്കായി ശേഖരിച്ച 27 ലക്ഷം രൂപയാണ് ഞങ്ങൾ ശേഖരിച്ച ഏറ്റവും വലിയ തുക.ഒരു കാര്യം കൂടി വ്യക്തമാക്കിയാലേ ഇത് പൂർത്തിയാവൂ. ചാരിറ്റി തുടങ്ങിയ വർഷം അതിന്റെ ചെയർമാൻ ഞാൻ ആയിരുന്നെങ്കിലും പണം ഉപയോഗിക്കാൻ ഒപ്പിടാൻ അനുവദിച്ചിരുന്ന മൂന്ന് പേരിൽ ഞാൻ ഉണ്ടായിരുന്നില്ല. ഈ വർഷവും വെറും ഒരു ട്രസ്റ്റിയായ എനിക്ക് ഒപ്പിടാനോ പണം കൈമാറ്റം ചെയ്യാനോ അധികാരം ഇല്ല. വായനക്കാർ നിർദ്ദേശിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹത ഉണ്ട് എന്ന് തോന്നുന്ന മൂന്നോ നാലോ പേർക്ക് മിക്ക മാസവും സാമ്പത്തിക സഹായം ചെയ്യുകയാണ് ഇതിന്റെ പ്രവർത്തന രീതി. ഏതാനും മാസങ്ങൾക്ക് മുൻപ് ഏഴ് വൃക്ക രോഗികൾക്കായി ശേഖരിച്ച 27 ലക്ഷം രൂപയാണ് ഞങ്ങൾ ശേഖരിച്ച ഏറ്റവും വലിയ തുക. 10,000 രൂപ കൊടുത്താലും പത്രങ്ങളിൽ വലിയ വാർത്ത കൊടുക്കുന്നവർക്കിടയിൽ ഞങ്ങളുടെ പ്രതിമാസ ചാരിറ്റിയെ കുറിച്ച് ഇന്നേവരെ ഒരു പത്രത്തിലും വാർത്ത വന്നിട്ടില്ല. അതിനുള്ള ശ്രമം ഞങ്ങൾ നടത്താറില്ല എന്നതാണ് ശരി. സുതാര്യത ഉറപ്പ് വരുത്താൻ ബ്രിട്ടീഷ് മലയാളിയും മറുനാടൻ മലയാളിയും വാർത്ത കൊടുക്കാറുണ്ടെങ്കിലും ഇത് വലിയൊരു സംഭവം ആണെന്ന തരത്തിൽ ഞങ്ങൾ ഇതേവരെ പ്രചാരണങ്ങൾ നടത്തിയിട്ടില്ല. ഇപ്പോൾ ഇതേക്കുറിച്ച് എഴുതേണ്ടി വരുന്നതുപോലും തട്ടിപ്പുകാരാണ് എന്ന് ആരോപിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ മാത്രമാണ്.
എന്റെ ജീവിതം കൊണ്ട് എന്ത് നേടി എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് ചൂണ്ടിക്കാട്ടാൻ ഉള്ളത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എന്ന അനേകരുടെ കണ്ണുനീർ ഒപ്പുന്ന ഒരു പ്രസ്ഥാനം ആണ്. ഇപ്പറയുന്നത് പൊങ്ങച്ചം ആണ് എന്നാരെങ്കിലും വിമർശിച്ചാൽ ഞാൻ സഹിച്ചോളാം. മറ്റുള്ളവരോട് നന്മ ചെയ്യാൻ ഉള്ള മനസ്സിനെ പ്രോത്സാഹിപ്പിച്ച് അത് ശേഖരിച്ച് ഏറ്റവും അർഹത ഉള്ളവർക്ക് നൽകാൻ ഒരു നിമിത്തമായി എന്നെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെ ഞാൻ ചാരിറ്റിയിൽ നിന്നും പണം അടിച്ചു മാറ്റി എന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ തലയിൽ ഇടിവെട്ടേൽക്കരുത് എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന. ഏറ്റവും സുതാര്യമായി ഏറ്റവും അർഹതപ്പെട്ട തന്റെ ജനതയ്ക്ക് സഹായം ചെയ്യാൻ ഈശ്വരൻ എന്നെ തെരഞ്ഞെടുക്കുകയും അത് ഭംഗിയായി ഞാൻ നിറവേറ്റുകയും ചെയ്യുമ്പോൾ അസത്യം പറഞ്ഞ് എന്നെ അപഹസിച്ചവരോട് ക്ഷമിക്കണമേ ദൈവമേ എന്ന് ഞാൻ മുടങ്ങാതെ പ്രാർത്ഥിക്കാറുണ്ട്. വഴിയിൽ കിടക്കുന്ന ഒരു പഴത്തൊലി മാറ്റി കളയുകയോ തുറന്ന് വച്ചിരിക്കുന്ന ഒരു പബ്ലിക് ടാപ്പ് അടയ്ക്കുകയോ ചെയ്യാത്തവരാണ് എന്നെ ചാരിറ്റി പണം മോഷ്ടിക്കുന്നവരായി ചിത്രീകരിച്ചിരിക്കുന്നത്. യുകെയിലെ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിൽ നിന്നും ഒരു പൗണ്ട് മോഷ്ടിച്ചാൽ അവിടുത്തെ നിയമങ്ങൾ കുരുക്കിലാക്കുമെന്ന് അറിയാവുന്നവർ തന്നെയാണ് രാവിലെയും വൈകുന്നേരവും മോഷ്ടിച്ചു എന്ന് ആരോപിക്കുന്നത് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.
ബ്രിട്ടീഷ് മലയാളിയുടെ വളർച്ചാഘട്ടത്തിലെ സ്വാഭാവികമായ ഒരു പരിണാമം ആയിരുന്നു ചാരിറ്റി ഫൗണ്ടേഷൻ. അപ്രതീക്ഷിതമായി യുകെയിലെ ഒരു മലയാളി മരിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവുകളും മരിച്ചയാളുടെ ഭർത്താവിന് അല്ലെങ്കിൽ ഭാര്യയ്ക്ക് പിടിച്ചു നിൽക്കാനുള്ള ഫണ്ടും നൽകാൻ വായനക്കാരോട് ബ്രിട്ടീഷ് മലയാളി നടത്തിയ അഭ്യർത്ഥനയിലൂടെയാണ് ചാരിറ്റി പിറക്കുന്നത്. വർഷം തോറും എട്ടും പത്തും മലയാളി മരണങ്ങൾ പതിവാകുകയും അവരെയൊക്കെ സഹായിക്കാൻ ബ്രിട്ടീഷ് മലയാളി നടത്തിയ ഹൃദ്യമായ ഇടപെടൽ വഴി ആ കുടുംബങ്ങളിൽ ഒക്കെ ആശ്വാസം എത്തുകയും ചെയ്തിരുന്നു. 25, 000 പൗണ്ട് വരെ ഇങ്ങനെ ചില കുടുംബങ്ങൾക്ക് ലഭിച്ചിരുന്നു. ഇങ്ങനെ ദുരരന്തത്തിന് ഇരയാകുന്ന കുടുംബാംഗങ്ങൾക്ക് നേരിട്ടായിരുന്നു വായനക്കാർ പണം നൽകിയിരുന്നത്.
ദോഷൈകദൃക്കുകൾ എല്ലാത്തിനും കുറ്റം കണ്ട് പിടിക്കുമല്ലോ? ഇങ്ങനെ പണം ലഭിക്കുന്നവരോട് ഞാൻ മുടങ്ങാതെ ഒരു വിഹിതം കൈപ്പറ്റുന്നു എന്നായിരുന്നു ബ്രിട്ടീഷ് മലയാളി വിരുദ്ധ ഓൺലൈൻ പത്രങ്ങളുടെ പ്രചാരണം. ഭർത്താവ് അല്ലെങ്കിൽ ഭാര്യ മരിച്ച കുടുംബങ്ങളെ സഹായിക്കാനുള്ള അഭ്യർത്ഥന നടത്തുന്നത് വാസ്തവത്തിൽ അതാതിടങ്ങളിലെ അസ്സോസിയേഷൻ പ്രതിനിധികളാവും. ഇവരുമായി എനിക്കോ ഞങ്ങളുടെ ടീം അംഗങ്ങൾക്കോ യാതൊരു ബന്ധവും ഉണ്ടാവാറില്ല എന്നതാണ് സത്യം. ഒരു കുടുംബം എങ്കിലും അങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരുന്നു എങ്കിൽ കുറച്ചെങ്കിലും വിശ്വാസ്യത ഉണ്ടാവുമായിരുന്നു. വാസ്തവത്തിൽ ഞങ്ങളുടെ അപ്പീൽ വഴി എത്ര പണം ലഭിക്കുന്നുണ്ട് എന്ന് പോലും അറിയാൻ സാധിക്കാത്ത സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. കാരണം പണം ലഭിച്ചിരുന്നത് ആവശ്യക്കാരുടെ അക്കൗണ്ടിലേക്ക് നേരിട്ടായിരുന്നു.
ഭാര്യയുടെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനായി അപ്പീൽ വഴി അനേകായിരം പൗണ്ട് ശേഖരിച്ച ശേഷം ആരുമറിയാതെ മൃതദേഹം യുകെയിൽ തന്നെ അടക്കിയ ഒരു ഭർത്താവിന്റെ അനുഭവം ഈ നിലപാടിൽ മാറ്റം ഉണ്ടാക്കണം എന്ന തോന്നൽ ശക്തമാക്കി. മാത്രമല്ല അനേകം വായനക്കാർ കേരളത്തിൽ കണ്ണീരനുഭവിക്കുന്ന മലയാളികളെ സഹായിക്കാൻ ഒരു വഴി തുറന്ന തരണം എന്നപേക്ഷിച്ച് ബ്രിട്ടീഷ് മലയാളിയെ ഇതിനിടയിൽ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ആണ് നിയമപരമായി രജിസ്റ്റർ ചെയ്തൊരു ചാരിറ്റിക്ക് രൂപം നൽകിയത്.എന്നാൽ ഇങ്ങനെ കണക്കില്ലാത്ത പണം മരിച്ചയാളുടെ കുടുംബത്തിലേക്ക് എത്തുന്നത് വേറെ ചില ദോഷങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി. ഭാര്യ മരിച്ചാൽ ബ്രിട്ടീഷ് മലയാളി അപ്പീൽ നൽകി കണക്കറ്റ പണം സ്വീകരിച്ച ശേഷം കുഞ്ഞുങ്ങളെ പോലും നോക്കാതെ വേറെ വിവാഹം കഴിച്ച് ജീവിക്കുന്ന ചില സംഭവങ്ങൾ അരങ്ങേറി. ഭാര്യയുടെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനായി അപ്പീൽ വഴി അനേകായിരം പൗണ്ട് ശേഖരിച്ച ശേഷം ആരുമറിയാതെ മൃതദേഹം യുകെയിൽ തന്നെ അടക്കിയ ഒരു ഭർത്താവിന്റെ അനുഭവം ഈ നിലപാടിൽ മാറ്റം ഉണ്ടാക്കണം എന്ന തോന്നൽ ശക്തമാക്കി. മാത്രമല്ല, അനേകം വായനക്കാർ കേരളത്തിൽ കണ്ണീരനുഭവിക്കുന്ന മലയാളികളെ സഹായിക്കാൻ ഒരു വഴി തുറന്നു തരണം എന്നപേക്ഷിച്ച് ബ്രിട്ടീഷ് മലയാളിയെ ഇതിനിടയിൽ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ആണ് നിയമപരമായി രജിസ്റ്റർ ചെയ്തൊരു ചാരിറ്റിക്ക് രൂപം നൽകിയത്.
യുകെയിൽ സ്റ്റുഡന്റ് വിസയിൽ എത്തി രണ്ട് വൃക്കകൾക്കും രോഗം ബാധിച്ച ഒരു യുവതിയുടെ ചികിത്സാർത്ഥം ശേഖരിച്ച 9000 ത്തിന് മേലെ പൗണ്ടായിരുന്നു ആദ്യത്തെ സംഭാവന. ആദ്യ കാലങ്ങളിൽ മാസം തോറും ഓരോ വ്യക്തികൾ എന്നായിരുന്നു മാനദണ്ഡം. പലർക്കും അർഹതപ്പെട്ടതിൽ കൂടിയ പണം ലഭിക്കുന്നു എന്ന പരാതിയെ തുടർന്നാണ് ഒരു മാസം തന്നെ ഒന്നിലധികം പേരെ സഹായിക്കാനും ലഭിക്കുന്ന തുക തുല്ല്യമായി വീതിച്ച് നൽകാനും തുടങ്ങിയത്. ഒന്നര ആഴ്ച മാത്രം വാർത്തകൾ പ്രസിദ്ധീകരിച്ചാണ് കഴിഞ്ഞ ആഴ്ച നാല് പേർക്ക് വേണ്ടി 12 ലക്ഷം ശേഖരിച്ചത്. ഈ കേസുകൾ മാത്രമല്ല ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതുവരെ പണം കൊടുത്ത് സഹായിച്ചവരുടെ വിവരങ്ങൾ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സഹായിച്ചത് ഇവരെയൊക്കെ
യുകെയിൽ ജീവിക്കുന്ന ഒരു മലയാളി മരിച്ചാൽ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാകും വരെ സൂക്ഷിക്കാനും നാട്ടിൽ എത്തിക്കാനും ഒക്കെയായി ഏറ്റവും കുറഞ്ഞത് 4000 പൗണ്ട് (ഏതാണ്ട് നാല് ലക്ഷം രൂപ) ചെലവ് വരും. മരിച്ചയാളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് അതുമല്ലെങ്കിൽ മരിച്ചയാളുടെ സ്ഥലത്തെ മലയാളി അസ്സോസിയേഷൻ പ്രസിഡന്റോ സെക്രട്ടറിയോ രേഖാമൂലം ഒരു അപേക്ഷ നൽകിയാൽ പിറ്റേ ദിവസം തന്നെ ആവശ്യമായ ഈ തുക ഞങ്ങൾ വഹിക്കാറുണ്ട്. അതിന് വേണ്ടി പ്രത്യേക ക്രൈസിസ് ഫണ്ട് തന്നെ ഞങ്ങൾ നിലനിർത്തുന്നു. ഇങ്ങനെ ഒരു സുരക്ഷിതത്വം മറ്റേതെങ്കിലും മലയാളി സമൂഹത്തിൽ ഉണ്ടാവുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. എന്നിട്ടും ഇത് തട്ടിപ്പാണ് എന്ന് പറയുന്നവരെക്കുറിച്ച് എന്താണു പറയേണ്ടത്? ഒരു പക്ഷെ ഈ നന്മയുടെ ഗുണം മുഴുവൻ ലഭിക്കാൻ ചിലരെ കൊണ്ട് ദൈവം ഇങ്ങനെ നുണകൾ പറയിക്കുന്നതായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
വാൽക്കഷ്ണം: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി സഹായം കൈപ്പറ്റാൻ നിങ്ങൾക്ക് ബ്രിട്ടണുമായി എന്തെങ്കിലും ബന്ധം വേണമെന്നില്ല. നിങ്ങൾക്ക് പൂർണ്ണമായും ഉറപ്പുള്ള തീരെ ദരിദ്രമായ സാഹചര്യത്തിൽ ജീവിക്കുന്നവരുടെ വിശദാംശങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലോ ആരെങ്കിലും ഷെയർ ചെയ്തതുകണ്ടോ ആകരുത് അപേക്ഷ. നിങ്ങൾക്ക് പൂർണ്ണമായും ഉറപ്പുള്ളതും സർക്കാരോ സന്നദ്ധ സംഘടനകളോ സഹായിക്കാത്തതുമായ തീരെ ദുർബലരായവർക്കാണ് തുക നൽകുന്നത്. നിങ്ങൾക്ക് അറിയാവുന്നത്രയും വിവരം സഹിതം [email protected] എന്ന ഇമെയിലിൽ അയക്കുക. അപേക്ഷ ഫോമും മറ്റും നിങ്ങൾക്ക് ഇമെയിലിൽ ലഭിക്കുന്നതാണ്. വേണ്ടത്ര അന്വേഷണത്തിന് ശേഷം അർഹതയുണ്ട് എന്ന് ഉറപ്പ് ലഭിച്ചാൽ ചെറിയ തുക എങ്കിലും സഹായമായി ലഭിക്കും.
തുടരും.........
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്