വിജിന്റെ ചോരയ്ക്കും വിലയുണ്ട്; പ്രവാസി യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുകെ ലോക കേരള സഭ; യുകെയിലെ മലയാളികളുടെ ശബ്ദത്തിന് ഒരുമയുടെ സ്വരം; പരാതികൾ കേന്ദ്ര-കേരള സർക്കാരുകൾക്ക്; ഹൈ കമ്മീഷനും നാഷണൽ ക്രൈം ഏജൻസിക്കും പരാതി നൽകും; ബ്രിട്ടണിൽ നൂറോളം മലയാളി ഏജൻസികൾ നിരീക്ഷണത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: സംഭവിക്കാൻ പാടില്ലാത്ത സംഭവമാണ് ഇക്കഴിഞ്ഞ രണ്ടാം തിയതി വൈകുന്നേരത്തോടെ യുകെ മലയാളികളെ തേടിയെത്തിയത്. സ്വപ്നങ്ങൾ നെയ്തെടുത്തു വന്ന ഒരു മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ലിവർപൂളിന് സമീപം ബിർകെൻഹെഡിൽ കണ്ടെത്തിയിരിക്കുന്നു. തുടർന്ന് മരണത്തെ ചുറ്റിപ്പറ്റി ഏറെ കാര്യങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും പ്രബലമായതും അലോസരപ്പെടുത്തുന്നതും മരിച്ച വിജിന് ബാഹ്യസമ്മർദ്ദം നേരിടേണ്ടി വന്നു എന്ന സൂചനയാണ്. ഇതിൽ പ്രധാനം ലക്ഷക്കണക്കിന് രൂപ ഏജന്റുമാർക്ക് നൽകി മലയാളികൾ കണ്ടെത്തുന്ന കെയറർ ജോലി ഒരു പൗണ്ട് പോലും മുടക്കാതെ ലഭിച്ചത് തന്നിൽ നിന്നും കൈവിട്ടു പോകുന്നത് സൃഷ്ടിച്ച മാനസിക സമ്മർദ്ദമാണ് വിജിനെ മരണം വരെ എത്തിച്ചത് എന്ന സുഹൃത്തുക്കളുടെയും മറ്റും മൊഴികളാണ് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കും വിധം ഇപ്പോഴും എത്തികൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ പതിവ് പോലെ യുകെയിലെ മലയാളി സംഘടനകളും പൊതു സമൂഹവും ഏറെക്കുറെ നിശബ്ദമായി നിന്നപ്പോൾ മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ഉയർത്തിയ ശബ്ദം ഇപ്പോൾ അതീവ ഗൗരവത്തോടെ യുകെ ലോക കേരള സഭയും ഏറ്റെടുക്കുകയാണ്. മരണം സംബന്ധിച്ച ദുരൂഹത അന്വേഷിക്കേണ്ടത് ആണെന്നും ഇനിയും ഒരു വിജിൻ യുകെ മലയാളി സമൂഹത്തിൽ സൃഷ്ടിക്കപ്പെടാൻ പാടില്ലെന്നുമാണ് ലോക കേരള സഭ സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന. ഇക്കാര്യത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെ ഇടപെടൽ കൂടിയാണ് ലോക കേരള സഭ ആവശ്യപ്പെടുന്നത്. ഇത് ഔദ്യോഗികമായി കേരള, കേന്ദ്ര സർക്കാരുകളെ അറിയിക്കുന്നതോടെ ബ്രിട്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന്റെ ഇടപെടൽ സാധ്യമാക്കുന്ന നടപടികളിലേക്കാണ് എത്തിച്ചേരുക. അതുവഴി ബ്രിട്ടീഷ് ഏജൻസികൾക്കും വിജിന്റെ മരണം വന്ന വഴി തേടിപ്പോകേണ്ടി വരും.
ഇതാദ്യമായാണ് ലോക കേരള സഭ യുകെ മലയാളി സമൂഹത്തിലെ ഒരു പൊതു പ്രശനം ഉയർത്തി രംഗത്ത് എത്തുന്നത് എന്നതും ഗൗരവം അർഹിക്കുന്നു. അതിനിടെ ലോക കേരള സഭ ശബ്ദം ഉയർത്തുമ്പോഴും യുക്മയും മറ്റു പ്രബല മലയാളി കൂട്ടായ്മകളും ഒരു യുവാവിന്റെ ജീവൻ കണ്മുന്നിൽ അസാധാരണ സാഹചര്യത്തിൽ നഷ്ടമായതിനു മുന്നിൽ കണ്ണടയ്ക്കുന്നത് കടുത്ത ഭാഷയിൽ വിമർശിക്കപ്പെടേണ്ടതുണ്ട് എന്നും പൊതുസമൂഹം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ വക്തികൾ എന്ന നിലയിൽ പത്തോളം പേരെങ്കിലും വിജിന്റെ മരണം സൃഷ്ടിച്ച സാഹചര്യം സംബന്ധിച്ചു വിശദമായി ബ്രിട്ടനിലെ വിവിധ അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് നൽകിയതായാണ് സൂചന.
ഇക്കൂട്ടത്തിൽ ജോലിക്കു കയ്യിൽ പണം നൽകുന്ന ഏർപ്പാട് സ്വീകരിക്കുന്ന നഴ്സിങ് ഏജൻസികൾ മോഡേൺ സ്ളേവറി ആക്ടിന്റെ പരസ്യമായ ലംഘനമാണ് നടത്തുന്നത് എന്നും പരാതി ഉയർന്നു കഴിഞ്ഞു. സമാനമായ സംഭവത്തിൽ കഴിഞ്ഞ ഡിസംബറിൽ നോർത്ത് വെയ്ൽസിൽ നഴ്സിങ് ഏജൻസി നടത്തിയ നാല് മലയാളികളെ മോഡേൺ സ്ലെവാരി ആക്ട് പ്രകാരം ജിഎൽഎഎ എന്ന അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത കേസിൽ ഇപ്പോഴും നടപടികൾ തുടരുകയാണ്. ഇതിനിടയിൽ സ്റ്റോക് ഓൺ ട്രെന്റ് കേന്ദ്രീകരിച്ചു ബിസിനസ് നടത്തിയ അര ഡസനോളം നഴ്സിങ് ഏജൻസികളെ സംബന്ധിച്ചും ഹോം ഓഫിൽ പരാതി എത്തിയിരുന്നു. തുടർന്ന് തുടർച്ചയായ റെയ്ഡുകളാണ് ബോർഡർ ഫോഴ്സ് സ്റ്റോക് ഓൺ ട്രെന്റിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ അതേ സാഹചര്യം ലിവർപൂളിലെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതൽ ലിവർപൂളിൽ മലയാളി ഉടമസ്ഥതയിൽ ഉള്ള നാല് കെയർ ഏജൻസികളിൽ അധികൃതർ റെയ്ഡ് നടത്തിക്കഴിഞ്ഞു. വിജിന്റെ മരണത്തിനു തൊട്ടു മുൻപ് നടന്ന ഒരു റെയ്ഡിൽ ഏജൻസിയിൽ നിന്നും വലിയ തുകയുടെ പണം അന്വേഷണ ഏജൻസി പിടിച്ചെടുത്തതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇതോടെ കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മുറക്ക് കെയർ ഏജൻസി ബിസിനസുകൾ നാഷണൽ ക്രൈം ഏജൻസി - എൻ സി എ - യുടെ കൂടി ശ്രദ്ധയിലേക്ക് എത്താനുള്ള വഴി ഒരുങ്ങുകയാണ്. ഇതോടെ യുകെയിൽ പലയിടത്തായി സബ് ബ്രോക്കർമാരെ വരെ നിയമിച്ചു നടത്തുന്ന നൂറോളം മലയാളി നഴ്സിങ്, കെയർ ഏജൻസികളുടെ പ്രവർത്തനം നിരീക്ഷണ വിധേയമാകും എന്ന സൂചനയാണ് ലഭിക്കുന്നത്. മറുനാടൻ നൽകിയ വാർത്തകളെ അടിസ്ഥാനമാക്കിയും വാർത്തകളുടെ പൊതു സ്വഭാവം ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തുമാണ് പലരും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
ചിലയിടത്തെങ്കിലും ഏജൻസി നടത്തിപ്പുകാർ പ്രാദേശികമായി മലയാളി സമൂഹത്തിൽ ഇടപെടുന്നവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെ സൃഷ്ടിക്കപ്പെടുന്നതും പരാതികളുടെ എണ്ണം കൂട്ടാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ വെയ്ൽസിൽ നിന്നും ഭീഷണി നേരിട്ട മലയാളി യുവാവ് തന്റെയും ഭാര്യയുടെയും ജീവൻ അപകടത്തിൽ ആണെന്ന് വരെ വ്യക്തമാക്കിയാണ് അന്വേഷണ ഏജൻസിക്കു പരാതി നൽകിയിരിക്കുന്നത്. ഇതിനകം വിവാദത്തിലായ ഏജൻസിക്കാരുടെ സബ് ഏജന്റ് ആയി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഭീഷണി മുഴക്കിയതെന്നു് വിവരം ലഭിച്ചു.
കഴിഞ്ഞ ദിവസം അടുത്തിടെ ആരംഭിച്ച നഴ്സിങ് ഏജൻസി അനേകം വിദ്യാർത്ഥി വിസക്കാരെ ജോലി ചെയ്യിപ്പിച്ച ശേഷം കൂലി നൽകിയില്ലെന്ന പരാതിയിൽ സൗത്താംപ്ടണിൽ നിന്നും നഴ്സിങ് ഏജൻസിക്കെതിരെ അന്വേഷണ ഏജൻസിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതെല്ലം വ്യക്തമാക്കുന്നത് നഴ്സിങ് ഏജൻസി നടത്തിപ്പുകാർ ഇരിക്കുന്ന കൊമ്പ് മുറിക്കാൻ തീരുമാനിച്ചു കഴിഞ്ഞുവെന്ന് തന്നെയാണ്. പണം പരിധിയിൽ കവിഞ്ഞു കയ്യിൽ എത്തിയതിന്റെയും ബിസിനസ് നടത്തിപ്പ് സംബന്ധിച്ച് പ്രാഥമിക യോഗ്യത പോലും ഇല്ലാത്തവർ രംഗത്ത് വന്നതുമൊക്കെ ചേർത്താണ് പൊതു സമൂഹത്തിന്റെ നിരീക്ഷണ കണ്ണിൽ ഇവരുടെ പ്രവർത്തനം ചോദ്യം ചെയ്യാൻ കാരണമായി മാറിയത്.
മകന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കുടുംബം ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന് നൽകിയ പരാതിയിൽ വിജിൻ നേരിട്ട സമ്മർദ്ദവും വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അതിനിടെ വിജിന്റെ മരണം സംബന്ധിച്ച് വിശദ അന്വേഷണം നടത്തുന്ന മെഴ്സിസൈഡ് പൊലീസ് നടപടികൾ പൂർത്തിയാക്കി മാത്രമേ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികളിലേക്ക് കടക്കൂ എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. വിരാൾ മലയാളി കമ്മ്യുണിറ്റി നേതാക്കളായ ആന്റണി പ്രാക്കുളം, ജോഷി ജോസഫ് എന്നിവരടക്കം പ്രദേശത്തെ ഒട്ടേറെ മലയാളികളാണ് വിജിന് വേണ്ടി അന്ന് മുതൽ രംഗത്തുള്ളത്. മകന്റെ മരണം ഇപ്പോഴും അമ്മയടക്കം ഉള്ളവർ അറിഞ്ഞിട്ടില്ല എന്ന വേദനിപ്പിക്കുന്ന വിവരവും വിജിന്റെ നാടായ കൊട്ടാരക്കരയിൽ നിന്നും എത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍