ഓരോ അയ്യപ്പ ഭക്തനെ പോലെ താനും അന്നാളുകളിൽ മനസ്സുരുകി കരഞ്ഞു; അന്ന് സർക്കാർ തൊട്ടതു ഷോക്കടിക്കുന്ന ഇലക്ട്രിക് പ്ലഗിൽ'; യുകെയിൽ അയ്യപ്പ പൂജയ്ക്ക് എത്തിയ സ്വാമി ഉപാസകൻ വീരമണിക്കൊപ്പം ഭക്തി ഗാനാലാപനത്തിന് എത്തിയത് ആയിരങ്ങൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ''ഓരോ അയ്യപ്പ ഭക്തനെ പോലെ താനും ആ നാളുകളിൽ മനസ്സുരുകി കരഞ്ഞിരുന്നു. ശബരിമല അയ്യപ്പ സ്വാമി എന്ന മൂർത്തിയുടെ ആത്മഭാവം അറിയാത്തവരാണ് വിവാദം സൃഷ്ടിച്ചത്. ശബരിമല അയ്യപ്പന്റെ മൂർത്തി ഭാവം എന്തെന്നറിഞ്ഞാൽ ഈ തർക്കത്തിനൊന്നും ആരും നിൽക്കില്ല. ഓരോ ക്ഷേത്രത്തിനും ഓരോ മൂർത്തിക്കും ഓരോ ഭാവമുണ്ട്. അത് ആ ക്ഷേത്രത്തിന്റേത് മാത്രമാണ്. മറ്റു ക്ഷേത്രങ്ങളിൽ വ്യത്യസ്തമായിരിക്കും. സയൻസും ലോജിക്കും യുക്തിയുമല്ല വിശ്വാസത്തിൽ പ്രധാനം.
ഇന്നും സയൻസിനും ലോജിക്കിനും ഒക്കെ കാരണം കണ്ടെത്താനാകാത്ത എത്രയോ കാര്യങ്ങൾ വിശ്വാസമുമായി ബന്ധപ്പെട്ടു കിടക്കുന്നു. ശബരിമലയിൽ ആഴിയിൽ ഭക്തർ നിക്ഷേപിക്കുന്ന നെയ്ത്തേങ്ങകൾ സൃഷ്ടിക്കുന്ന അഗ്നിനാളം എത്രയോ ഉയരത്തിലാണ് ആളിക്കത്തുന്നത്. തൊട്ടടുത്ത് നിൽക്കുന്ന ആൽമരത്തിലെ ഒരിളം തളിര് പോലും വാടുന്നില്ലല്ലോ, കൊഴിയുന്നില്ലല്ലോ. എന്താണ് അതിന്റെ യുക്തി? എന്താണ് അതിന്റെ സയൻസ്?''
''ഇത്തരത്തിൽ നിസാരമായി നമ്മൾ മനുഷ്യർക്ക് കണ്ടെത്താനാകത്ത അനേകം കാര്യങ്ങളുണ്ട് ഭൂമിയിൽ. അതിനൊക്കെ ആധുനികതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഒക്കെ പേര് പറഞ്ഞു തല വച്ച് കൊടുക്കാൻ നമ്മൾ ആരാണ്. പഴയതെല്ലാം മാറ്റണം എന്ന് ഒരാൾ വിശ്വസിക്കുന്നതിന്റെ ബദലായി പഴയതു ഒക്കെ അതെ വിധം നിലനിൽക്കണം എന്ന് ചിന്തിക്കാൻ മറ്റൊരാൾക്കും അവകാശം ഉള്ളതല്ലേ ഭൂമി? വിപ്ലവം ഉയർത്തേണ്ടത് വിശ്വാസ ഭൂമിയിലല്ല മറിച്ചു അത് ആവശ്യപെടുന്നിടത്താണ്. അവിടെയൊന്നും ഇവരെയാരെയും കാണാനുമില്ല എന്നതാണ് സത്യം.'' ശബരിമലയെ വിവാദമാക്കിയ കോടതി ഉത്തരവും അതിനോട് കേരള സർക്കാർ അന്നെടുത്ത നിലപാടും സംബന്ധിച്ച ഒരു ചോദ്യത്തിനാണ് അയ്യപ്പ ഭക്തിയുടെ ഉപാസകനായി അറിയപ്പെടുന്ന സാക്ഷാൽ പള്ളിക്കെട്ട് വീരമണി ഇത്തരത്തിൽ പ്രതികരിച്ചത്.
യുകെയിൽ ഹരിവരാസനം 100 എന്ന വാർഷിക ചടങ്ങിന്റെ പ്രചാരണ ഭാഗമായി എത്തിയ വീരമണിയും ശബരിമല മുൻ മേൽശാന്തി കോസല വിഷ്ണു വാസുദേവൻ നമ്പൂതിരി, ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ, തെലുങ്ക് പിന്നണി ഗായകനും ഭക്തി ഗാന രംഗത് പ്രസിദ്ധനുമായ അഭിഷേക് രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുകെയിലെ ആഘോഷങ്ങൾ സംബന്ധിച്ച കൂടിയാലോചനകൾക്കായി എത്തിയത്.
ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയോ എന്ന് ചോദിച്ചപ്പോൾ ഒരുദാഹരണത്തിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. ''ഷോക്കടിക്കുന്ന ഇലക്ട്രിക് പ്ലഗിൽ ആരെങ്കിലും തൊടാൻ തയ്യാറാകുമോ? തൊട്ടാൽ അതിന്റെ അനുഭവവും കയ്യോടെ ലഭിക്കുമെന്നതല്ലേ വാസ്തവം? '' എന്നദ്ദേഹം പറഞ്ഞവസാനിപ്പിക്കുക ആയിരുന്നു. പള്ളിക്കെട്ട് എന്ന ഗാനത്തിന് ലോകമെങ്ങും ആരാധകർ ഉണ്ടായതു തങ്ങളുടെ കുടുംബത്തിലെ വംശ പരമ്പരക്ക് തന്നെ ലഭിച്ച ദൈവിക പുണ്യം ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു നാടൻ പാട്ടിന്റെ ഈണത്തിൽ ക്രമപ്പെടുത്തിയതുകൊണ്ടാകും ആ ഗാനം മറ്റെവിടെയും കേൾക്കാത്ത വിധത്തിൽ പ്രസിദ്ധി നേടിയതും കാലങ്ങളെ അതിജീവിച്ചു നിലനിൽക്കുന്നതും. മാത്രമല്ല പല്ലവിയും അനുപല്ലവിയും ഒന്നു തന്നെ ആണെന്നതും പള്ളിക്കെട്ട് എന്ന ഏറ്റവും പ്രസിദ്ധമായ അയ്യപ്പ ഗാനത്തിന്റെ പ്രത്യേകതയാണ്.
വീരമണി പാടിയ അമ്പതു വർഷം പഴക്കമുള്ള ഒട്ടുമിക്ക അയ്യപ്പ ഭക്തിഗങ്ങളും ഇന്നും ഭക്തർക്ക് അയ്യപ്പ ദർശനം ലഭിച്ചതിനു സമാനമായ അനുഭവമാണ് മനസുകളിൽ എത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹാരോ അയ്യപ്പ ക്ഷേത്രം, ബിർമിങ്ഹാം ബാലാജി ക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന അയ്യപ്പ പൂജയിൽ ആയിരക്കണക്കിന് ഭക്തരോടൊപ്പം ഭക്തിഗാനാലാപനം നടത്തിയാണ് വീരമണി ചടങ്ങുകളെ അനശ്വരമാക്കിയത്.
മലയാളം, തമിഴ്, തെലുങ്ക് ഗാനങ്ങൾ ആലപിച്ചാണ് അദ്ദേഹം അയ്യപ്പ പൂജകളിലെ നിറസാന്നിധ്യം ആയത്. ഭക്തരിൽ പലരും ജീവിതത്തിൽ ഒരിക്കൽ മാത്രം സാധിക്കുന്ന ഒരു ധന്യ നിമിഷത്തിനു സാക്ഷികളായ അനുഭവമാണ് പങ്കുവച്ചതും. പൂജകൾക്ക് ശബരിമല മുൻ മേൽശാന്തി കോസല വിഷ്ണു വാസുദേവൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു പടിപൂജയ്ക്കും അർച്ചനയ്ക്കും നേതൃത്വം നൽകി. യുകെയിൽ ആദ്യമായി എത്തിയ വീരമണി ഹരിവരാസനം ചൊല്ലിയാണ് രണ്ടിടത്തും ചടങ്ങുകൾ അവസാനിപ്പിച്ചത്.
അതിനിടെ ഹരിവരാസനം 100 വർഷം പൂർത്തിയാക്കിയത് ഒരു വർഷം നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെയാണ്. ശബരിമല അയ്യപ്പ സേവാ സംഗം - സാസ്, ആഘോഷിക്കുന്നതെന്നു ജനറൽ സെക്രട്ടറി ഈറോഡ് രാജനും വ്യക്തമാക്കി. യുകെ അടക്കം അയ്യപ്പ ഭക്തർ ഉള്ള എല്ലാ രാജ്യത്തും 2024 ജനുവരി 17നു ശബരിമലയിലെ ദീപാരാധന സമയം നോക്കി ഹരിവരാസനം ചൊല്ലുന്നതാകും പ്രധാന ചടങ്ങ്.
ഓരോ രാജ്യത്തെയും സമയ ക്രമം അനുസരിച്ചു പ്രാദേശികമായി സമയമാറ്റം ഉണ്ടാകുമെങ്കിലും ഇന്ത്യൻ സമയം അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യത്തും ഹരിവരാസനം ശതാബ്ദി ചടങ്ങുകൾ ക്രമീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭക്തരെ ഉൾപ്പെടുത്തി കോ ഓഡിനേഷൻ സമിതിക്കും രൂപം നൽകിയിട്ടുണ്ട്. കേരളത്തിൽ കൊല്ലത്തെ ആശ്രാമം മൈതാനിയിൽ ശബരിമല ക്ഷേത്ര മാതൃകയിൽ തയ്യാറാക്കുന്ന തുറന്ന വേദിയിൽ പ്രധാനമന്ത്രി മോദിയാകും ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുക.
ഇന്ത്യയിലെ വിവിധ ഹൈന്ദവ സന്യാസ ശ്രേഷ്ഠരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖരും ഒക്കെ ചടങ്ങിലെ വിശിഷ്ട അതിഥികൾ ആകും. കലാ സാംസ്കാരിക രംഗത്തെ രാജ്യം അറിയപ്പെടുന്ന വ്യക്തികളെയും വേദിയിൽ എത്തിക്കുന്നതോടെ കേരളം കാണുന്ന ഏറ്റവും വലിയ ഹൈന്ദവ സമ്മേളനമായി മാറാൻ തയ്യാറെടുക്കുകയാണ് ഒരു വർഷം അകലെ നിൽക്കുന്ന ഹരിവരാസനം ശതാബ്ദി ആഘോഷ ക്രമീകരണം.
യുകെയിലും ഒരു വർഷം നീളുന്ന വിവിധ ചടങ്ങുകൾ സംഘടിപ്പിക്കാൻ മലയാളി ഭക്തരുടെ സംഗമ വേദിയായ പ്രാദേശിക ഹിന്ദു സമാജങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അത്തരം ചടങ്ങുകളിൽ ഒരുമയോടെ എല്ലാ അയ്യപ്പ ഭക്തരുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമവും പ്രവർത്തകരിൽ നിന്നും ഉണ്ടാകണമെന്നും കൂടി അഭ്യർത്ഥിച്ചാണ് അദ്ദേഹം വാക്കുകൾ ഉപസംഹരിച്ചത്. അയ്യപ്പ പൂജക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ക്രമീകരണങ്ങൾ വിശദമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍