ബ്രിട്ടീഷുകാരെ മുഴുവൻ വംശീയവാദികളാക്കി ചിത്രീകരിച്ച് ഹാരിയും മേഗനും; പിതാവായ ചാൾസ് രാജാവിനെ കുറ്റപ്പെടുത്തുന്നത് അനേകം ഇടത്ത്; വില്യമും കെയ്റ്റും ഉമ്മ വെയ്ക്കുന്നത് പോലും പ്രോട്ടോക്കൊൾ നോക്കിയെന്ന് വരെ ആരോപണം; ബ്രിട്ടീഷ് രാജകുടുംബത്തെ കുഴപ്പത്തിലാക്കി നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററി
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ കടുത്ത വെളിപ്പെടുത്തലുകളുമായി ഇന്നലെ പുറത്തുവന്ന ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്ളിക്സ് സീരീസിൽ ബ്രിട്ടനെതിരെയും കടുത്ത ആരോപണങ്ങൾ. സീരീസ് ആരംഭിക്കുന്നത് തന്നെ, തങ്ങളുടെ ജീവിത കഥ പറയുന്ന സീരീസുമായി സഹകരിക്കേണ്ടെന്ന ബക്കിങ്ഹാം കൊട്ടാരത്തിന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ദമ്പതിമാർ പക്ഷെ 100 മില്യൺ ഡോളർ കരാറിന്റെ ഭാഗമായ ഈ സീരീസിനായി തങ്ങളുടെ ഏറെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും നെറ്റ്ഫ്ളിക്സിന് കൈമാറിയിട്ടുണ്ട്. 2017-ൽ ഹാരി തന്റെ പ്രണയം അറിയിക്കുന്ന ചിത്രം ഉൾപ്പടെ ഇതിലുണ്ട്.
സീരീസിലെ ആദ്യ മൂന്ന് എപ്പിസോഡുകളിൽ മുഴുവൻ തന്റെ പിതാവ് ചാൾസിനെതിരെയുള്ള ആരോപണങ്ങളുടെ കൂരമ്പുകളാണ്. തന്റെ കൗമാരത്തിന്റെ അവസാന നാളുകളിലും ഇരുപതുകളുടെ തുടക്കത്തിലും ആഫ്രിക്കയിൽ മൂന്നു മാസം ചെലവഴിക്കാൻ നിർബന്ധിതനായത് ഉൾപ്പടെയുള്ള കാര്യങ്ങൾ പറഞ്ഞ ഹാരി, അക്ഷരാർത്ഥത്തിൽ താൻ ഒരു രണ്ടാം കുടുംബത്തിലായിരുന്നു വളർന്നത് എന്നും പറഞ്ഞുവയ്ക്കുന്നു.
കൊട്ടാരത്തിലെ അബോധപൂർവ്വമായ വിവേചനങ്ങളെ കുറിച്ചും ഹാരി സീരീസിൽ വാചാലനാകുന്നുണ്ട്. മാത്രമല്ല, കുറേക്കൂടി കടന്ന്, അമേരിക്കക്കാരേക്കാൾ വംശീയത കൂടുതലുള്ള വിഭാഗമാണ് ബ്രിട്ടീഷുകാർ എന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. ബ്രിട്ടനിലെത്തുന്നതു വരെ തന്നെ ഒരു കറുത്ത വർഗ്ഗക്കാരിയായി പരിഗണിച്ചിരുന്നില്ല എന്ന് മേഗനും സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഹൃദയത്തിന്റെ തിരഞ്ഞെടുപ്പായിരുന്നു മേഗൻ എന്ന് പറഞ്ഞ ഹാരി അവരെ വിവാഹം കഴിക്കുക വഴി കുടുംബത്തിൽ ഒറ്റപ്പെട്ടതായും പറഞ്ഞു. ഒരു അമേരിക്കൻ നടിയാണ് ഭാര്യ എന്നതിനാൽ, ആ ബന്ധം ഏറെനാൾ നീണ്ടുനിൽക്കില്ല എന്നുവരെ അവർ വിശ്വസിച്ചിരുന്നതായും ഹാരി പറയുന്നു.
തന്റെ കുടുംബത്തിലെ ഒട്ടു മിക്ക അംഗങ്ങൾക്കും, പ്രത്യേകിച്ച് പുരുഷന്മാർക്ക്, രാജകുടുംബത്തിലെ അച്ചിനു പാകത്തിലുള്ള ഒരു സ്ത്രീയെ താൻ വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹം എന്നും ഹാരി പറയുന്നു. മസ്തിഷ്കം ഉപയോഗിച്ചും ഹൃദയം ഉപയോഗിച്ചും തീരുമാനങ്ങൾ എടുക്കുന്നതിൽ വ്യത്യാസമുണ്ടെന്നും തന്റെ അമ്മ എപ്പോഴും ഹൃദയത്തിൽ നിന്നായിരുന്നു തീരുമാനങ്ങൾ എടുത്തിരുന്നതെന്നും പറഞ്ഞ ഹാരി താൻ അമ്മയുടെ മകനാണെന്നും പറഞ്ഞുവച്ചു. അതുപോലെ വ്യാജരേഖകൾ കാണിച്ച് വഞ്ചിച്ച് തയ്യാറാക്കിയ ഡയാനയുടെ ബി ബി സി അഭിമുഖത്തിന്റെ ഒരു ഭാഗവും ഇതിൽ കാണിക്കുന്നുണ്ട്.
രാജകൊട്ടാരത്തിലെ ഔപചാരികതകളെ കുറിച്ച് മേഗൻ പുച്ഛത്തോടെയാണ് സംസാരിക്കുന്നത്. എലിസബത്ത് രാജ്ഞിയെ ആദ്യമായി കണ്ട സന്ദർഭത്തിൽ താണു വണങ്ങേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞ അവർ വിൻഡ്സർ കൊട്ടാരത്തിലെ ആദ്യത്തെ അത്താഴം ഏതാണ്ട് മദ്ധ്യകാലഘട്ടത്തിലെ ഭക്ഷണത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു എന്നും പറയുന്നു. രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ സീരീസ് പുറത്തു വിടുന്നത്. ആദ്യ മൂന്ന് എപ്പിസോഡുകൾ അടങ്ങിയ ആദ്യഭാഗം ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്. രാജകുടുംബത്തിലെ ചുമതലകൾ ഒഴിഞ്ഞ് ഹാരിയും മേഗനും അമേരിക്കയിലേക്ക് പറന്ന ദിവസത്തിൽ നിന്നാണ് ആദ്യ എപ്പിസോഡ് ആരംഭിക്കുന്നത്.
ചാൾസ് മൂന്നാമനെ പ്രകോപിതനാക്കുന്ന ഏഴ് സന്ദർഭങ്ങൾ
ഡയാനയുടെ പനോരമ അഭിമുഖം മുതൽ രാജകുടുംബത്തിനകത്തെ ഔപചാരികത വരെ, ചാൾസിനെ പ്രകോപിതനാക്കിയേക്കാവുന്ന നിരവധി കാര്യങ്ങളാണ് ഇന്നലെ പുറത്തുവിട്ട നെറ്റ്ഫ്ളിക്സ് സീരീസിന്റെ ആദ്യ എപ്പിസോഡിലുള്ളത്. രാജകൊട്ടാരത്തിലെ ഔപചാരികതകളെ കുറിച്ച് അല്പം പുച്ഛത്തോടെ തന്നെയാണ് മേഗൻ സംസാരിക്കുന്നത്. അതുപോലെ, താൻ കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന സമ്മർദ്ദങ്ങളെ കുറിച്ച് ഹാരി പറയുന്ന സമയത്ത് ചാൾസും ഡയാനയും ഹാരിയും വില്യമും നിൽക്കുന്ന ഒരു പഴയ ചിത്രം കാണിക്കുന്നുമുണ്ട്.
താൻ അമ്മയുടെ മകനാണ് എന്ന് പറഞ്ഞ ഹാരി, ചാൾസുമായുള്ള വിവാഹമോചനത്തിനു ശേഷം അമ്മ തീർത്തും ഒറ്റപ്പെട്ടുപോയി എന്നും പറയുന്നു. താനും മേഗനും പക്ഷെ തന്റെ മാതാപിതാക്കൾ ചെയ്ത തെറ്റ് ആവർത്തിക്കില്ല എന്നും ഹാരി പറയുന്നുണ്ട്. മാത്രമല്ല, രാജകുടുംബം ഒരിക്കൽ കൂടി കാണാൻ ആഗ്രഹിക്കാത്ത പനോരമ അഭിമുഖത്തിൽ ഡയാന സത്യം തുടന്നു പറയുകയായിരുന്നു എന്നും ഹാരി പറയുന്നു.
രാജകുടുംബത്തിനു നേരെ ആരോപണ ശരങ്ങൾ
തന്റെ കുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് ഹാരി ഈ സീരീസിൽ എത്തുന്നത്. അതിൽ ചിലത് രാജകുടുംബത്തെ വെട്ടിലാക്കിയേക്കും. അത്തരത്തിൽ ഒന്നാണ് രാജകുടുംബം വിട്ടു പോകേണ്ടി വന്നത് മേഗനെ സംരക്ഷിക്കാനായിരുന്നു എന്ന ഹാരിയുടെ പ്രസ്താവന. ചാൾസിനെ വിവാഹം കഴിച്ച് രാജകുടുംബത്തിലെത്തിയ ഡയാനയോടായിരുന്നു ഹാരി മേഗനെ താരതമ്യം ചെയ്തത്. തന്റെ അമ്മയുടെ സഹജ ഗുണങ്ങളായ സ്നേഹം, ദയ, സഹാനുഭൂതി എന്നിവയെല്ലാം മേഗനിൽ ഉണ്ടെന്നും ഹാരി പറയുന്നു.
ഹാരിയും വില്യമും ചേർന്നുള്ള ചില ബാല്യകാല വീഡിയോകളും ഈ സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ ബാല്യകാലം താമശകളും, കുസൃതികളും ചിരിയും നിറഞ്ഞതായിരുന്നു എന്ന് ഹാരി പറയുന്നുണ്ട്. എന്നാൽ, തന്റെ അമ്മയെ കുറിച്ച് ആദ്യകാല ഓർമ്മകൾ തീരെ കുറവാണെന്നും ഹാരി പറയുന്നു. അമ്മയുടെ ചിരി ഇന്നും ഓർക്കുന്നുണ്ട്. ഹാരിക്ക് 12 വയസ്സ് മാത്രമുള്ളപ്പോഴാണ് കാറപകടത്തിൽ ഡയാന മരിക്കുന്നത്.
ഹാരിയും മേഗനും ആദ്യമായി കണ്ടു മുട്ടിയതു മുതൽ ഉള്ള പല സംഭവങ്ങളും സീരീസിന്റെ ആദ്യ ഭാഗത്ത് പരാമർശിക്കപ്പെടുന്നുണ്ട്. ആദ്യമായി വില്യമിനെയും കെയ്റ്റിനെയും കണ്ട കാര്യവും രാജകൊട്ടാരത്തിലെ ഔപചാരികതകളുമൊക്കെ പരാമർശ വിഷയാകുന്നുണ്ട്. അതുപോലെ തന്റെ 20-ാം വയസ്സിൽ നാസി യൂണീഫോം അണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്തതിനെ കുറിച്ചോർത്ത് ഇപ്പോൾ ലജ്ജിക്കുന്നു എന്നും ഹാരി പറയുന്നുണ്ട്.
മേഗന്റെ ഓർമ്മകൾ
താൻ ആദ്യമായി വില്യം രാജകുമാരനെയും കെയ്റ്റിനേയും കാണുന്ന സമയത്ത് നഗ്നപാദയായിരുന്നു എന്ന് മേഗൻ ഓർക്കുന്നു. അല്പം പിന്നിയ ജീൻസും ആയിരുന്നു ധരിച്ചിരുന്നത്. സ്നേഹത്തിനു പകരം ഔപചാരികതയായിരുന്നു അവിടെ നിഴലിച്ചിരുന്നത്. മുറിക്ക് പുറത്ത് നിഴലിച്ചു നില്ക്കുന്ന ഔപചാരികത മുറിക്കുള്ളിലേക്കും ആനയിക്കപ്പെടുമായിരുന്നു.
അതേസമയം മേഗനും പിതാവുമായുള്ള പിണക്കത്തിന് ഉത്തരവാദിത്തം ഹാരി ഏറ്റെടുക്കുകയായിരുന്നു. മേഗൻ തനിക്കൊപ്പമല്ലായിരുന്നെങ്കിൽ അവരുടെ പിതാവ് ഇപ്പോഴും അവരുടെ പിതാവായി തുടരുമായിരുന്നു എന്നായിരുന്നു ഹാരി പറഞ്ഞത്. മു ലൈറ്റിങ് ഡയറക്ടർ കൂടിയായ തന്റെ പിതാവ്, തങ്ങളുടെ വിവാഹത്തലേന്ന് വിൻഡ്സർ കാസിലിലെ സെയിന്റ് ജോർജ്ജ് ചാപ്പലിൽ വെച്ച് തങ്ങളറിയാതെ ചിത്രങ്ങൾ പകർത്തി 1 ലക്ഷം പൗണ്ടിന് മാധ്യമങ്ങൾക്ക് വിറ്റുവെന്നും മേഗൻ ഓർത്തെടുത്ത് പറയുന്നു.
Stories you may Like
- ബ്രിട്ടീഷ് രാജകുടുംബത്തിലെ പോര് തുടരുന്നു
- കോടതി മുറിയിൽ നിന്ന് രണ്ടാം ദിവസവും വിയർത്ത് ഹാരി രാജകുമാരൻ
- എല്ലാം നഷ്ടപെട്ടവനെപ്പോലെ നിരാശനായി മൂന്നാം നിരയിലെ ഇരിപ്പിടത്തിൽ അസ്വസ്ഥനായി ഹാരി
- ഹാരി കോടതിയിൽ; ബ്രിട്ടണിൽ രാജകുടുംബം ചർച്ചകളിൽ തന്നെ
- പത്രങ്ങളുമായുള്ള നിയമയുദ്ധത്തിൽ പരാജയപ്പെട്ട് ഇംഗ്ലണ്ടിലെ ഹാരി രാജകുമാരൻ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍