മതം വേണോ മനുഷ്യന്; ഇസ്ലാമിക പക്ഷത്തുനിന്ന് പങ്കെടുക്കുന്നത് ഷുഹൈബുൽ ഹൈത്തമി; സ്വതന്ത്രചിന്തകരുടെ പ്രതിനിധിയായി ആരിഫ് ഹുസൈൻ തെരുവത്ത്; ഇ എ ജബ്ബാർ- എം എം അക്ബർ സംവാദത്തിനുശേഷം മലപ്പുറത്ത് വീണ്ടുമൊരു തീപാറുന്ന സംവാദം; ഇസ്ലാമും സ്വതന്ത്രചിന്തയും വീണ്ടും ഏറ്റുമുട്ടുമ്പോൾ
എം റിജു
തിരുർ: കഴിഞ്ഞവർഷം കേരളം ഏറെ ചർച്ചചെയ്തായിരുന്നു, പ്രശസ്ത സ്വതന്ത്രചിന്തകനായ ഇ എ ജബ്ബാറും, മുജാഹിദ് പണ്ഡിതൻ എം എം അക്ബറുമായുള്ള സംവാദം. 'ആഴക്കടൽ സംവാദം' എന്നപേരിൽ പിന്നീട് ചർച്ചയായ ഈ സംവാദം, നവമാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. എന്നാൽ അതിനുശേഷം ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടുന്ന മറ്റൊരു സംവാദത്തിന് മലപ്പുറം ജില്ല സാക്ഷിയാവുകയാണ്. പ്രശസ്ത സ്വതന്ത്രചിന്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും പ്രഭാഷകനുമായ ആരിഫ് ഹുസൈൻ തെരുവത്തും, ഇസ്ലാമിക പണ്ഡിതൻ ഷുഹൈബുൽ ഹൈത്തമിയുമാണ് 'മനുഷ്യന് മതം വേണോ' എന്ന വിഷയത്തിൽ സംവദിക്കുന്നത്. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ, ഐസ്സൻഷ്യയിലാണ് സംവാദം നടക്കുന്നത്. ഡിസംബർ 11 തിരൂർ, വാഗൺ ട്രാജഡി ഹാളിലാണ് 'നോക്കൗട്ട്' എന്ന പേരിട്ട പരിപാടി നടക്കുന്നത്.
'മനുഷ്യന് മതം വേണോ' എന്ന വിഷയം പതിറ്റാണ്ടുകളായിത്തന്നെ ലോകത്തിൽ ചർച്ചയായ കാര്യമാണ്. ഷുഹൈബുൽ ഹൈത്തമി എന്തുകൊണ്ട് മതം അനിവാര്യമാവുന്നുവെന്ന് സമർഥിക്കുമ്പോൾ, ഇസ്ലാം എന്തുകൊണ്ട് എതിർക്കപ്പെടണം എന്ന കാര്യമാണ് ആരിഫ് ഹുസൈൻ വിഷയമാക്കുക. ഇറാനിലും മറ്റും നടക്കുന്ന ഹിജാബ് വിരുദ്ധ പോരാട്ടങ്ങളുടെയും, സമസ്ത അടക്കമുള്ള സംഘടനകൾ കേരളത്തിൽ നടത്തുന്ന ഇടപെടലുകളുടെയും പശ്ചാത്തലത്തിൽ സമകാലീന വിഷയങ്ങൾകൂടി കൂട്ടിച്ചേർത്തുകൊണ്ടുള്ള തീപാറുന്ന സംവാദമായിരിക്കും, ഇവിടെ നടക്കുക എന്നാണ് സംഘാടകർ പറയുന്നത്.
ആരിഫും ഹൈത്തമിയും നേർക്കുനേർ
കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ സജീവമാണ് ആരിഫ് ഹുസൈൻ തെരുവത്തും, ഷുഹൈബുൽ ഹൈത്തമിയും. ഹോമിയോപ്പതി ഡോക്ടർ ആയിരുന്നു ആരിഫ് ഹുസൈൻ തെരുവത്ത്, ഹോമിയോപ്പതി കപടശാസ്ത്രമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്, ഡോക്ടർ പദവി ഉപക്ഷേിക്കയായിരുന്നു. ഹോമിയോപ്പതിക്കെതിരെ നിരവധി വീഡിയോകളും ആരിഫ് ഹുസൈൻ ചെയ്തിട്ടുണ്ട്. അതുപോലെ ഒരുകാലത്ത് കടുത്ത വിശ്വാസിയായിരുന്നു ആരിഫ് ഇസ്ലാമിലെ പൊള്ളത്തരങ്ങൾ തിരിച്ചറിഞ്ഞ് മതം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് എത്തുകയായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ കെ വിഭാഗത്തിന്റെ വക്താവും, പണ്ഡിതനായ ഷുഹൈബുൽ ഹൈത്തമി, അറിയപ്പെടുന്ന ഇസ്ലാമിക പ്രഭാഷകനാണ്. നന്ദി ദാറുസ്സലാം അറബിക്ക് കോളജിലെ മുദരിസ് ആണ്. ഇ കെ വിഭാഗം വിവിധ ആരോപണങ്ങൾക്ക് മറുപടി പറയാനായി രൂപം കൊടുത്ത സമീക്ഷ കൾച്ചറൽ ഫോറത്തിന്റെ തലവാനാണ്. സമകാലീന വിഷയങ്ങളിൽ ഇസ്ലാമിക മാനം നൽകിക്കൊണ്ടും, ഇസ്ലാമിനെതിരെ ഉയരുന്ന വിവാദ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞും സോഷ്യൽ മീഡിയയിലൂടെ വലിയൊരു ഫോളോവേഴ്സിനെ നേടാനും ഹൈത്തമിക്ക് ആയി. കഴിഞ്ഞ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ സ്വതന്ത്രചിന്തകരും, ഇസ്ലാമിസ്റ്റുകളും നടത്തുന്ന തുടർച്ചയായ സംവാദത്തിന്റെ ഒടുവിലാണ് ഈ പരസ്യ സംവാദം ഉണ്ടാവുന്നത്.
ഇതുസംബന്ധിച്ച് എഴുത്തുകാരനും സ്വതന്ത്രചിന്തകനും എസ്സെൻസ് ഗ്ലോബലിന്റെ പ്രധാന റിസോഴ്സ്് പേഴ്സണുമായ സി രവിചന്ദ്രൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'ഇറാനിൽ മതപൊലീസ് വേണ്ടെന്ന് വെക്കുമെന്ന അറ്റോർണി ജനറലിന്റെ പ്രഖ്യാപന വാർത്ത വന്നിരുന്നു. നാനൂറിലേറെ ജീവനുകൾ പൊലിഞ്ഞത്, ഇരുപതിനായിരത്തിലധികം പേരെ തടവറയിലേക്ക് എറിഞ്ഞ മാസങ്ങൾ നീണ്ട ഈ സമരത്തിന്റെ അവസാന ഘട്ടം വാർത്ത ആശ്വാസകരവും ആഹ്ളാദകരവുമാണ്. മതം വരിഞ്ഞുമുറുക്കുന്ന സമൂഹങ്ങൾക്ക് പ്രതികരിക്കാൻ പരിമിതകളുണ്ട്. അറ്റോർണി ജനറൽ പറഞ്ഞതേ ഉള്ളൂ, വേറെ സ്ഥിരീകരമൊന്നുമില്ല എന്ന സാങ്കേതി വാദവുമായി അപോളജിസ്റ്റുകൾ രംഗത്തിറങ്ങാത്തത് അതിശയകരമാണ്. ലിംഗസമത്വവും ലിംഗനീതിയും വിഷംപോലെ അസഹനീയമായി കാണുന്ന സമൂഹമാണോ നമ്മുടേത്?! പരിമിതമായ മതനവീകരണമെങ്കിലും ലക്ഷ്യമിടുന്ന മുന്നേറ്റങ്ങൾ പ്രകാശവേഗതയിലാണ് റദ്ദാക്കപെടുന്നത്. ബാക്കി വരുന്നത് സ്വയം വീർപ്പിലക്കലിന്റെ ഭാഗമായ വേഷം കട്ടലുകൾ മാത്രം. കർഷകർക്ക് പണി കൊടുത്ത 'കർഷകപ്രേമി'കളും ആനകളെ പീഡിച്ച് ഉന്മാദിക്കുന്ന 'ആനപ്രേമി'കളും ലിംഗസമത്വ നീക്കങ്ങളെ തളർത്തുന്ന 'ലിംഗസമത്വപ്രേമി'കളും മൂലം വഴി നടക്കാനാവാത്ത സാഹചര്യമുണ്ട്. അതാത് ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനും ഉൽക്കർഷത്തിനും തടസ്സമായി ഇത്തരം നിലപാടുകൾ മാറുന്നുണ്ട്. മതം സ്ത്രീയുടെ തടവറയാണെന്ന് അടിമയെകൊണ്ട് ചങ്ങലയെ വാഴ്ത്താൻ പ്രേരിപ്പിക്കുന്ന സോഫ്റ്റ് വെയറാണെന്നും നിരന്തരം വിളിച്ചുപറയേണ്ടതുണ്ട്. സ്ത്രീ സ്വാതന്ത്ര്യം ഈ സംവാദത്തിന്റെ (നോക്ക് ഔട്ട്) മുഖ്യ പ്രമേയമായി തീരും എന്ന് പ്രതീക്ഷിക്കുന്നു. എസെൻഷ്യ 2022 ന്റെ ഭാഗമായി നടക്കുന്ന റോസ്റ്റിങ് മേളയിലും ഈ നിസംഗത പൊള്ളിക്കപെടട്ടെ. ഇറാൻ മുതൽ കുടുംബശ്രീ വരെയുള്ള കാര്യങ്ങളിൽ നാം പുലർത്തുന്ന നിസംഗത വിസ്തരിക്കപെടേണ്ടതുണ്ട്.''- സി രവിചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
റോസ്റ്റിങ്ങും ചർച്ചകളുമായി എസ്സെൻഷ്യ
തിരൂർ വാഗൺ ട്രാളഡി ഹാളിൽ ഡിസംബർ 11 രാവിലെ 9 മണിമുതൽ, വൈകീട്ട് 7.30 വരെ നടക്കുന്ന എസ്സ്യൻഷ്യയിൽ ഇത്തവണ വൈവിധ്യങ്ങളായ പരിപാടികളാണ് നടക്കുന്നത്. പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ കാന എം സുരേശന്റെ 'എന്താണ് മരുന്ന് എന്തല്ല, മരുന്ന്?' എന്ന വിഷയത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. തുടർന്ന് ധന്യാഭാസ്ക്കരൻ, ഡോ കെ എം ശ്രീകുമാർ എന്നിവർ സംസാരിക്കും. 11 മണിക്ക് ചന്ദ്രശേഖർ രമേഷും, മനൂജാ മൈത്രിയും ചേർന്ന് നടത്തുന്ന ലൈവ് റോസ്റ്റിങ്ങാണ് ഇത്തവണത്തെ എസ്സെൻഷ്യയിലെ പ്രത്യേക വിഭവം. ഡോ അലക്സാണ്ടർ ജേക്കബ് തൊട്ട്, ജേക്കബ് വടക്കേഞ്ചേരി വരെയുള്ള 'വാട്സാപ്പ് കേശവമാമാന്മാർ' ഉയർത്തുന്ന ആശാസ്ത്രീയതക്കും ഭീതി വ്യാപാരത്തിനുമുള്ള മറുപടിയാണ് ഈ സെഷനിൽ നടക്കുക.
ബിജുമോൻ എസ് പി, കൃഷ്ണപ്രസാദ്, ജാഫർ ചളിക്കോട്, മുഹമ്മദ് നസീർ തുടങ്ങിയരാണ് തുടർന്ന് സംസാരിക്കുന്നത്. ഉച്ചക്ക് ശേഷം 2.40 മുതൽ 4.40വരെയുള്ള രണ്ടുമണിക്കുർ സമയത്തിലാണ് ആരിഫ് ഹൂസൈൻ തെരുവത്തും, ഷുഹൈബുൽ ഹൈത്തമിയും തമ്മിലുള്ള സംവാദം നടക്കുന്നത്. തുടർന്ന് വിഷ്ണു അജിത്ത്, ജാമിത ടീച്ചർ, പ്രസാദ് ഹോമോസാപ്പിയൻ എന്നിവർ സംസാരിക്കും. വൈകീട്ട് 6.40ന് സി രവിചന്ദ്രന്റെ സെഷനോടെ പരിപാടികൾക്ക് സമാനമാവും. 'തലയിൽ തേങ്ങ വീണ നാസ്തികർ' എന്ന വിഷയമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കേരളത്തിലെ നാസ്തികതയുടെ ചരിത്രവും, അവർ എന്തുകൊണ്ട് പരിഹസിക്കപ്പെടുന്ന സാഹചര്യം ഉണ്ടായി എന്നതും സംഘടിത മതത്തിന്റെ സമ്മർദവുമൊക്കെയാണ് ഇവിടെ ചർച്ചചെയ്യപ്പെടുന്നത്.
എസ്സെൻഷ്യ'22' -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 300 രൂപയാണ്. താഴെ കാണുന്ന ലിങ്കിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു.രജിസ്ട്രേഷൻ ലിങ്ക്: https://imojo.in/essentia22
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍