Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നരേന്ദ്ര മോദിയുടെ ജന്മനാട്ടിൽ തുടർച്ചയായി ഏഴാം വട്ടവും താമര വിരിയും; ഗുജറാത്തിൽ ബിജെപി തൂത്തുവാരുമെന്ന് എക്‌സിറ്റ് പോളുകൾ; കോൺഗ്രസിന് സീറ്റുകൾ കുറയുമ്പോൾ കെജ്രിവാളിന്റെ ആം ആദ്മിക്ക് മൂന്നാം സ്ഥാനം മാത്രം; ബിജെപിക്ക് 182 സീറ്റ് വരെ കിട്ടാം; ഹിമാചലിൽ ബിജെപി ഭരണം നിലനിർത്തും

നരേന്ദ്ര മോദിയുടെ ജന്മനാട്ടിൽ തുടർച്ചയായി ഏഴാം വട്ടവും താമര വിരിയും; ഗുജറാത്തിൽ ബിജെപി തൂത്തുവാരുമെന്ന് എക്‌സിറ്റ് പോളുകൾ; കോൺഗ്രസിന് സീറ്റുകൾ കുറയുമ്പോൾ കെജ്രിവാളിന്റെ ആം ആദ്മിക്ക് മൂന്നാം സ്ഥാനം മാത്രം; ബിജെപിക്ക് 182 സീറ്റ് വരെ കിട്ടാം; ഹിമാചലിൽ ബിജെപി ഭരണം നിലനിർത്തും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്തിലും, ഹിമാചൽ പ്രദേശിലും ബിജെപി വൻവിജയം നേടുമെന്ന് എക്‌സിറ്റ് പോളുകൾ. ഗുജറാത്തിൽ ബിജെപി തൂത്തുവാരുമ്പോൾ, കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തു. ആം ആദ്മി മൂന്നാമതാകും. ഹിമാചലിലും, തുടർച്ചയായ രണ്ടാം വട്ടം ബിജെപിക്ക് ഭരണം കിട്ടും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാട്ടിൽ തുടർച്ചയായ ഏഴാം വട്ടവും, ബിജെപി ജയിച്ചുകയറുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളിലെയും പ്രവചനം. എഎപി തകർപ്പൻ പ്രചാരണം നയിച്ചെങ്ക്‌ലും, 10 ൽ താഴെ സീറ്റ് മാത്രമേ കിട്ടുകയുള്ളു. ബിജെപിക്കാകട്ടെ, 131 മുതൽ 182 സീറ്റ് വരെ കിട്ടാം. കോൺഗ്രസിനും സഖ്യകക്ഷികൾക്കും കൂടി 41 സീറ്റുകൾ. 2017 ലേക്കാൾ കോൺഗ്രസിന്റെ സീറ്റുകൾ കുറയും.

ഗുജറാത്ത്-എക്‌സിറ്റ് പോൾ ഫലങ്ങൾ

ന്യൂസ് എക്‌സ്: ബിജെപി 117-140, കോൺഗ്രസ്+എൻസിപി 34-51, എഎപി 6-13

ടിവി9ഗുജറാത്തി: ബിജെപി 125-130, കോൺഗ്രസ്+എൻസിപി 40-50, എഎപി 3-5.

റിപ്പബ്ലിക് ടിവി പി-മാർക്-ബിജെപി-128-148, കോൺ+എൻസിപി-30-42, എഎപി-2-10

ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. 2017ലെ എക്സിറ്റ് പോൾ ഫലങ്ങൾ ഗുജറാത്തിലെ ബിജെപിക്ക് പൂർണ്ണ അനുകൂലമായിരുന്നു. 112 മുതൽ 116 സീറ്റുകൾ വരെയാണ് എക്സിറ്റ് പോളുകൾ ബിജെപിക്ക് പ്രവചിച്ചത്. എന്നാൽ ഇത് യഥാർത്ഥത്തിൽ ബിജെപി നേടിയ സീറ്റുകളുടെ എണ്ണത്തേക്കാൾ അല്പം കൂടുതലായിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിൽ 89ൽ 48 സീറ്റുകൾ നേടിയ ബിജെപി രണ്ടാം ഘട്ടത്തിൽ 51 സീറ്റുകൾ കൂടി നേടിയതോടെ ആകെയുള്ള 182 സീറ്റിൽ 99 സീറ്റും ബിജെപി കൈയടുക്കയായിരുന്നു.

അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ, മറ്റു ജില്ലകളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആകെ 833 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നാണ് ഇത്രയും സ്ഥാനാർത്ഥികൾ. മറ്റ് 89 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്നിനാണ് നടന്നത്. രണ്ട് ഘട്ടങ്ങളിലെയും വോട്ടെണ്ണലിന് ശേഷം ഡിസംബർ 8 നാണ് ഫലപ്രഖ്യാപനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദിലാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനം ബിജെപിയുടെ കോട്ടയായതിനാൽ റെക്കോർഡ് ഏഴാം തവണയാണ് പാർട്ടി ലക്ഷ്യമിടുന്നത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയും കോൺഗ്രസുമാണ് മത്സരരംഗത്തുള്ള മറ്റ് പ്രധാന കക്ഷികൾ.

ഹിമാചൽ പ്രദേശ്

68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ 35-ആണ് ഭൂരിപക്ഷം.

ന്യൂസ് എക്സ്-ജൻ കി ബാത് എക്സിറ്റ് പോൾ പ്രകാരം ഹിമാചൽ പ്രദേശിൽ ബിജെപി. 32-40, കോൺഗ്രസ് 27-34, എ.എ.പി.-0

റിപ്പബ്ലിക് ടി.വി.- പി.എം.ആർ.ക്യു എക്സിറ്റ് പോൾ: ബിജെപി. 34-39, കോൺഗ്രസ് 28-33, എ.എ.പി. 0-1.

ടൈംസ് നൗ-ഇ.ടി.ജി. എക്സിറ്റ് പോൾ: ബിജെപി. 34-42, കോൺഗ്രസ് 24-32, എ.എ.പി.-0.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP