ശശി തരൂരിനെ ബോധിഗ്രാം പ്രഭാഷണത്തിന് ക്ഷണിച്ച ശേഷം പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും എ കെ ആന്റണിയും അടക്കം ഇരുപത് നേതാക്കളെ എങ്കിലും വിളിച്ചു പറഞ്ഞു; എന്നെ വിളിച്ചു വരും എന്ന് പറഞ്ഞ മാന്യന്മാർ അവസാനം മുങ്ങി; കോൺഗ്രസിനെ തോൽപ്പിക്കുന്നത് ഈ ഞണ്ട് മനസ്ഥിതിയാണ്; തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയിൽ സംഘാടകൻ ജെ എസ് അടൂരിന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശശി തരൂരിന്റെ പരിപാടികൾ പൊളിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കങ്ങളാണ് കോൺഗ്രസ് നേതാക്കൾ തന്നെ നടത്തുന്നത്. പത്തനംതിട്ട ബോധിഗ്രാമിലെ തരൂരിന്റെ പ്രഭാഷണ പരിപാടിയിൽ നിന്നടക്കം കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കുന്ന സാഹചര്യമുണ്ടായി. ഈ സംഭവത്തിൽ വിശദീകരണവുമായി പരിപാടിയുടെ സംഘാടകനായ ജെ എസ് അടൂർ രംഗത്തുവന്നു. തരൂർ പ്രസംഗിക്കുന്നത് കേൾക്കാൻ പോയാൽ ' വെട്ടും ' എന്ന് ഭയമുള്ളതുകൊണ്ടാണ് പലരും പരിപാടിയിൽ പങ്കെടുക്കാത്തത് എന്ന് അടൂർ പറഞ്ഞു.
പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിലും ജെ എസ് അടൂർ മറുപടി നൽകി. ശശി തരൂർ ബോധിഗ്രാം പ്രഭാഷണത്തിനു വരുന്നുണ്ട് എന്ന് ആദ്യം പറഞ്ഞത് ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിലിനെ ആണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഈ പ്രഭാഷണത്തിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ എല്ലാവരെയും അറിയിക്കണം എന്നാണ് ശശി തരൂർ പറഞ്ഞതെന്നം അദ്ദേഹം വ്യക്തമാക്കി. ഇതോടെ എല്ലാ കോൺഗ്രസ് നേതാക്കളെയും കണ്ട് വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് കൂടാതെ കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ആന്റോ ആന്റണി ശ്രീ എ കെ ആന്റണി അടക്കം കേരളത്തിൽ ഉള്ള ഇരുപത് നേതാക്കളെ വിളിച്ചു പരിപാടിയെ കുറിച്ച് വിവരം പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ അറിവോടെയും സമ്മതത്തോടെയും കൂട്ടിയാണ് അടൂരിൽ പ്രഭാഷണം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും ജെ എസ് അടൂർ വ്യക്തമാക്കി.
സാമാന്യ രാഷ്ട്രീയ സാമൂഹിക മര്യാദകൊണ്ടാണ് ഞാൻ എല്ലാവരെയും വിളിച്ചു അറിയിച്ചുത്. ജാതി മത ഭേദമന്യേ കോൺഗ്രെസ്സിന് അകത്തു നിന്നും പുറത്തു നിന്നും വിളിച്ചത്. അതിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ അടക്കം നൂറു കണക്കിന് സാധാരണ കോൺഗ്രസ് പ്രവർത്തകരും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുത്തുവെങ്കിലും പത്തനംതിട്ടയിലെ കോൺഗ്രസ് നേതാക്കളാണ് വിട്ടുനിന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ജെ എസ് അടൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ശശി തരൂർ ഇന്ത്യൻ പാർലമെന്റലെ മികച്ച പാർലർന്ററിയനാണ്. ബിജെപി യുടെ വർഗീയ രാഷ്ട്രീയത്തിനു എതിരെയും ദുർഭരണത്തിനു എതിരായും മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് എതിരായി നിരന്തരം ഇന്ത്യയിൽ എല്ലായിടത്തും എഴുതുകയും പ്രവർത്തിക്കുയും ചെയ്യുന്ന കൊണ്ഗ്രെസ്സ് എം പിയാണ്. ഇന്ത്യയിലെ ഒന്നാം നിരയിലെ എഴുത്തുകാരാണ്. ലോകം മുഴുവൻ അറിയുന്ന പബ്ലിക് ഇന്റലകച്വലാണ്.. പഠനത്തിലും വായനയിലും വിജ്ഞാനത്തിലും എഴുത്തിലും ചെയ്തു കാര്യങ്ങളിൽ എല്ലാം മികച്ച നിലവാരം പുലർത്തുന്നയാളാണ്.
ജവഹർ ലാൽ നെഹ്റുവിന്റെയും ബാബ സാഹബ് അംബേദ്കറിന്റെയും ജീവചരിത്രം എഴുതിയ ഏക കോൺഗ്രസ് നേതാവ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു പരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ പ്രൈം മിനിസ്റ്റർ എന്നെ പുസ്തകം എഴുതിയായാൽ. മൂന്നു പ്രാവശ്യം കോൺഗ്രസ് എം പി. ഓൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസ് സ്ഥാപക പ്രസിഡന്റ്.
എവിടെ പോയാലും കേൾക്കാൻ ആയിരകണക്കിന് ആളുകൾ. ഇന്ന് കേരളത്തിൽ അദ്ദേഹം എവിടെപോയാലും നൂറുകണക്കിന് ആളുകളാണ് സെൽഫ് എടുക്കാൻ തിക്കി തിരക്കുന്നത്. ഇന്നലെ അടൂരിൽ ബോധിഗ്രാം പ്രഭാഷണത്തിനു വന്നപ്പോഴും പോയപ്പോഴും നൂറുകണക്കിന് ആളുകളാണ് കാണനും മിണ്ടാനും തിക്കി തിരക്കിയത്. നടക്കുവാൻ തന്നെ പ്രയാസമായിരുന്നു.
ഇന്നലെ ബോധിഗ്രാം പ്രഭാഷണം ഞായറാഴ്ച പള്ളിയിൽ ആരാധന സമയത്ത് ആയിരുന്നു എങ്കിലും പള്ളിയിൽ നിന്ന് നേരെ നിരവധി പുരോഹിതന്മാരാണ് അദ്ദേഹത്തെ കേൾക്കുവാൻ വന്നത്. കേരളത്തിലും അടൂരും പത്തനംതിട്ടയുമുള്ള മാധ്യമങ്ങൾ മുഴുവൻ. കേരളത്തിന്റ പന്ത്രണ്ടു ജില്ലകളിൽ നിന്ന് അടൂർ വരെ യാത്ര ചെയ്തു വന്നവർ. അടൂരിൽ കൃത്യമായ വസ്തുതകളും വിവരങ്ങളും വച്ചു മികച്ച അക്കാദമിക് പ്രസംഗം. ഇതുകൊണ്ടൊക്കെ തന്നെയാണ് തരൂരിനെ കോൺഗ്രസിനുള്ളിൽ പലർക്കും ഭയം.
ശശി തരൂർ ബോധിഗ്രാം പ്രഭാഷണത്തിനു വരുന്നുണ്ട് എന്ന് ഞാൻ ഇത് തീരുമാനിക്കുന്നതിന് മുൻപ് ആദ്യമായി ഓദ്യോഗിമായി അറിയിച്ചത് എനിക്ക് ഏതാണ്ട് മുപ്പത്തിഎട്ടു വർഷമായി അറിയാവുന്ന സുഹൃത്ത് കൂടിയായ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലെയാണ്. ഈ പ്രഭാഷണത്തിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ എല്ലാവരെയും അറിയിക്കണം എന്നാണ് ശശി തരൂർ പറഞ്ഞത്. ഒരു പ്രോഗ്രാം സംഘടിപ്പിക്കുമ്പോൾ സംഘാടകരാണ് അതിനെകുറിച്ച് അറിയിക്കുന്നതും ക്ഷണിക്കുന്നതും. അതാണ് ചെയ്തത്.
അത് അനുസരിച്ചു ഡിസിസി പ്രസിഡന്റ് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത് ജെ എസ് സർ ധൈര്യമായി നടത്തുക എന്നാണ്. ശശി തരൂർ കോൺഗ്രസിന്റെ മികച്ച നേതാവ് എന്നും പറഞ്ഞു. അത് കഴിഞ്ഞു അദ്ദേഹത്തെ രേഖമൂലവും അല്ലാതെയും നാലു തവണ ഫോണിൽ വിളിച്ചു. മെസ്സേജ് അയച്ചു. കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ആന്റോ ആന്റണി ശ്രീ എ കെ ആന്റണി അടക്കം കേരളത്തിൽ ഉള്ള ഇരുപത് നേതാക്കളെ വിളിച്ചു പറഞ്ഞു അവരുടെ അറിവോടെയും സമ്മതത്തോടെയും കൂട്ടിയാണ് അടൂരിൽ പ്രഭാഷണം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
നേരത്തെ തീരുമാനിച്ച ബോധിഗ്രാം പ്രഭാഷണതിന് ഇവരെ ആരെയും അറിയിക്കേണ്ട കാര്യം ഇല്ല. കാരണം 35 കൊല്ലമായി ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ എങ്ങും നിന്നും ഒരു പൈസയോ ഫണ്ടോ വാങ്ങാതെ ബോധിഗ്രാം പരിപാടികൾ ഞാനും സഹപ്രവർത്തകരും സംഘടിപ്പിച്ചതു സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങൾ കൊണ്ടും എന്തും എവിടെയും ജനകീയമായി സംഘടിപ്പിക്കാൻ ആത്മധൈര്യവും ഉണ്ടായതുകൊണ്ടാണ്. അടൂർ മാത്രം ഇന്ത്യയിൽ ഏതാണ്ട് പത്തു സംസ്ഥാനങ്ങളിൽ ബോധിഗ്രാമിന് ആയിരകണക്കിന് ആളുകളെ സംഘട്ടിപ്പിച്ച പരിചയവുമുണ്ട്. തിരുവനന്തപുരത്തും കോഴികോട്ടും പല വലിയ പരിപാടികൾ സംഘടിപ്പിച്ചു
സാമാന്യ രാഷ്ട്രീയ സാമൂഹിക മര്യാദകൊണ്ടാണ് ഞാൻ എല്ലാംവരെയും വിളിച്ചു അറിയിച്ചു ജാതി മത ഭേദമന്യേ കോൺഗ്രെസ്സിന് അകത്തു നിന്നും പുറത്തു നിന്നും വിളിച്ചത്. അതിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ അടക്കം നൂറു കണക്കിന് സാധാരണ കോൺഗ്രസ് പ്രവർത്തകരും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുത്തു. പത്തനംതിട്ടയിലെ തന്നെ എറ്റവും വലിയ കൺവൻഷൻ സെന്ററിൽ ഒന്നായ അടൂർ ഗ്രീൻവാലി ഓഡിറ്റൊറിയം നിറയെ ശശി തരൂരിന്റ് പ്രഭാഷണം കേൾക്കാൻ ആളുണ്ടായിരുന്നു. വിവിധ ലൈവ് സ്ട്രീമിങ്ങിൽ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകർ പ്രഭാഷണം ശ്രവിച്ചു.
പക്ഷെ ഏറ്റവും നിരാശപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലെ ചില കോൺഗ്രസ് നേതാക്കളാണ്. കൊണ്ഗ്രെസ്സിനെ എന്നും തോൽപ്പിച്ചത് കോൺഗ്രസ് തന്നെയാണ്. അതുകൊണ്ടു തന്നെ പത്തനംതിട്ട ജില്ലയിൽ ഉള്ള എല്ലാ സംസ്ഥാന നേതാക്കൾ, തെരെഞ്ഞെടുപ്പിന് നിന്നവർ മുതൽ എല്ലാവരെയും വിളിച്ചു. എന്നെ വിളിച്ചു വരും എന്ന് പറഞ്ഞ മാന്യന്മാർ അവസാനം മുങ്ങി. അതിൽ എനിക്ക് അത്ഭുതം തോന്നിയില്ല. പരിഭവവും ഇല്ല.
ഞാൻ ഉൾപ്പെടെ പലതിലും സഹായിച്ച എം ജി കണ്ണൻ വരാഞ്ഞതിലും അത്ഭുതം ഇല്ല. ഇന്നലെ പെട്ടന്ന് അപ്രതീക്ഷിതമായ ഈ നേതാക്കൾ എല്ലാം ബോധിഗ്രാമിന്റ് വിവിധ പരിപാടികളിൽ പങ്ക് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഈ പരിപാടിയെ പരാജയപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും നൂറുകണക്കിന് ആളുകളെ വിളിച്ചതും വിളിപ്പിച്ചതും ആരൊക്കയാണ് എന്ന് കൃത്യമായി അറിയാനുള്ള രാഷ്ട്രീയ ബോധം എനിക്ക് ഉണ്ട്. ഇവരൊക്കെ കാരണമാണ് കോൺഗ്രസിന് ഒരൊറ്റ സീറ്റ് പത്തനംതിട്ട ജില്ലയിൽ കിട്ടാത്തത്.
എന്നാൽ പത്തനംതിട്ടയിലെ എം പി എന്നും കോൺഗ്രസുകാരനാണ്. ആന്റോ ആന്റണിക്ക് വോട്ട് കിട്ടുന്നത് ഈ ജില്ലയിൽ ഭൂരിപക്ഷം കോൺഗ്രസ് അനുഭാവികൾ ഉള്ളതുകൊണ്ടാണ്. എന്നാൽ അസംബ്ലിയിൽ തോൽക്കുന്നത് പരസ്പരം വിശ്വാസം ഇല്ലാതെ കൂടെ നിന്ന് കാല് വരുന്നവർ അനവധി ഈ ജില്ലയിൽ ഉള്ളതുകൊണ്ടാണ്. ഞാൻ അടിയന്തരാവസ്ഥയെ എതിർത്തു, നാലാം ക്ലാസ്സിൽ അടൂരിൽ രാഷ്ട്രീയം തുടങ്ങിയാളാണ്. സ്കൂളിലും കോളേജിലും സജീവ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകൻ. കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലയുടെ മുക്കും മൂലയും അറിയാം. 1977ലെ തിരെഞ്ഞെടുപ്പ് മുതൽ സജീവം. അല്ലാതെ ന്യൂയോർക്കിൽ നിന്ന് അടൂരിൽ ഒരു സുപ്രഭാതത്തിൽ വന്നതല്ല. അടൂരിൽ 1977 ലും 1980 ലും 1984 ലും ഞാൻ പ്രസംഗിക്കാത്ത മുക്കുകൾ കുറവാണ്.
എന്നാൽ രാഷ്ട്രീയത്തിൽ എം എൽ യോഎംപി യോ എന്തെങ്കിലും ആകണമെന്ന് ഒട്ടും ആഗ്രഹം ഇല്ല. അന്നും ഇന്നും 1987 മുതൽ ഞാൻ പ്രവർത്തന മേഖലയായി തെരെഞ്ഞെടുത്തത് സാമൂഹിക വികസന- വിദ്യാഭ്യാസ മേഖലയും പൗരവകാശങ്ങളിൽ അധിഷ്ടിതമായ സിവിക് രാഷ്ട്രീയമാണ്. ഏതാണ്ട് ദിവസവും 12 മണിക്കൂർ അധ്വാനിച്ചു കിട്ടുന്ന ശമ്പളം കൊണ്ടാണ് സാമൂഹിക പ്രവർത്തനവും ചാരിറ്റിയുമൊക്കെ കഴിഞ്ഞ മുപ്പതു കൊല്ലമായി നടത്തുന്നത്. കുടുംബ സ്വത്തായി കിട്ടിയതും ബോധിഗ്രാമും മുപ്പത്തി മൂന്നു കൊല്ലത്തെ അധ്വാന ഫലവും എല്ലാം സാമൂഹിക നന്മക്കായി മാറ്റി വച്ചത് സാമൂഹിക നൈതിക ബോധ്യങ്ങൾ കൊണ്ടാണ്. എനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ പകുതി കഴിഞ്ഞ ഇരുപതുകൊല്ലം കൊണ്ടു പ്രയാസമുള്ളവരുമായി പങ്കിടാനാണ് ശ്രമിച്ചത്. അത് ആർക്കൊക്കെ എങ്ങനെയൊക്കെ കൊടുത്തു എന്ന് പറയുന്നതിൽ വിശ്വാസം ഇല്ല. കാരണം ഇതൊക്കെ ചെയ്യുന്നത് ആരെയും ബോധ്യപ്പെടുത്താൻ അല്ല.
ശശി തരൂർ ആയാലും വേറെ വിദ്യാഭ്യാസവും വിവരവുമുള്ള ആരെങ്കിലും കോൺഗ്രെസ്സിൽ വന്നാലോ പ്രവർത്തിച്ചാലോ പല നേതാക്കൾക്കും അസ്വസ്ഥതയാണ്. അടുപ്പിക്കില്ല. കഴിയുന്ന തരത്തിൽ കൊതിയും നുണയും പറഞ്ഞു പരത്തും. കോൺഗ്രസിനെ പലയിടത്തും തോൽപ്പിക്കിന്നത് ഇങ്ങനെയുള്ള പാരവപ്പും. ഞണ്ട് മനസ്ഥിതിയുമാണ്.
തരൂർ പ്രസംഗിക്കുന്നത് കേൾക്കാൻ പോയാൽ ' വെട്ടും ' എന്ന് ഭയമുള്ളതുകൊണ്ടാണ് പലരും വരാഞ്ഞത് എന്നറിയാൻ പാഴൂർപ്പടി വഴി വരെ പോകേണ്ട. ശിങ്കിടി രാഷ്ട്രീയവും,' വെട്ട് 'ഗ്രൂപ്പ് രാഷ്ട്രീയവും കൂടെ നിന്ന് ' ചവിട്ടു 'രാഷ്ട്രീയവും മാറിയാൽ കോൺഗ്രസ് ജയിക്കും. വേണ്ടത് പോസിറ്റീവ് എനർജിയാണ്. വേണ്ടത് പ്രത്യേശയുടെ രാഷ്ട്രീയമാണ്. വേണ്ടത് പരസ്പര വിശ്വാസവും സത്യ സന്ധ്തയും. എല്ലാവരെ സ്നേഹിച്ചു ബഹുമാനിക്കാനുള്ള മനസും അവനവിനിസത്തിനു അതീതമായ സോഷ്യൽ സോളിഡാരിറ്റിയുമാണ്
ഞാൻ കോൺഗ്രെസ്സുകാരൻ ആയതു മഹാത്മാ ഗാന്ധി ജാവഹർലാൽ നെഹ്റു, ബാബാ സാഹബ് അംബേദ്കർ എന്നിവരുടെ രാഷ്ട്രീയ നൈതീക ബോധ്യങ്ങൾ കൊണ്ടാണ്. അല്ലാതെ എന്തെങ്കിലും, നേടാൻ അല്ല അതുകൊണ്ടു ജീവിതത്തിൽ ആരെയും ഭയം ഇല്ല. ബോധ്യങ്ങളും കാഴ്ചപ്പാടുകളും കൊണ്ടാണ് ഇത് വരെ വന്നത്. ശശി തരൂരിനെ പ്രഭാഷണതിന് വിളിച്ചത് അദ്ദേഹം കൊണ്ഗ്രെസ്സ്കാരൻ ആയതു കൊണ്ട് മാത്രം അല്ല അതിന് ഉപരി മികച്ച പബ്ലിക് ഇന്റലക്ച്വലും പ്രഭാഷകനും ഞാൻ സ്നേഹാദരങ്ങളോടെ കാണുന്ന സുഹൃത്തും ആയതു കൊണ്ടാണ്.
അടൂരിൽ നടന്ന ബോധിഗ്രാം പ്രഭാഷണം വൻപിച്ച വിജയമാക്കാൻ സഹായിച്ചവർക്കും വന്നവർക്കും ഹൃദയങ്കമായ നന്ദി. വരാത്ത വരോടും വരുമെന്ന് പറഞ്ഞു അവസാനനിമിഷം മാറി നിന്ന പ്രിയ സുഹൃത്തുക്കളോടും ഒരു പരിഭവും ഇല്ല. സ്നേഹമേയുള്ളൂ. കാരണം എന്നെ എന്നും നയിക്കുന്നത് പോസിറ്റീവ് എനർജിയാണ്. എല്ലാവരെയും സ്നേഹിക്കുവാൻ ഉള്ളിൽ നിന്നോതുന്ന വെളിച്ചമാണ് ഉള്ളിൽ ഉള്ളത്. ബോധി വൃക്ഷ തണലിൽ ഇരുന്ന ഗൗതമ ബുധൻ പഠിപ്പിച്ച ഡിറ്റാച്ച്മെന്റോട് കൂടിയാണ് ജീവിതത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും കാണുന്നത്.
സ്നേഹാദരങ്ങളോടെ
ജെ എസ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്