ഡബ്ല്യുഎച്ച്ഒ കോവിഡിനെ നേരിട്ടത് ചൈനീസ് പേടിയിൽ; ബ്രിട്ടനിൽ 8.2 ലക്ഷം പേർ മരിക്കുമെന്ന് കോവിഡിന് മുൻപേ അറിയാമായിരുന്നു; കെയർ ഹോമുകളിൽ കോവിഡ് മരണം വിതച്ചത് ജീവനക്കാർ വഴി; ബോറിസ് മരിച്ചാൽ പകരക്കാരനെയും ഒരുക്കി; മുൻ ബ്രിട്ടീഷ് മന്ത്രിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ വിവാദത്തിൽ
മറുനാടൻ ഡെസ്ക്
ലണ്ടൻ: മന്ത്രിസ്ഥാനം രാജിവെച്ച് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിവാദം സൃഷ്ടിച്ച മുൻ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പുസ്തകം രചിച്ച് കൂടുതൽ വിവാദങ്ങൾക്ക് ഒരുങ്ങുകയാണ്. പരമ്പരയായി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിട്ടുള്ള തന്റെ ആത്മകഥയിലൂടെ വൻ വിവാദങ്ങൾക്കാണ് ഹാൻകോക്ക് തിരികൊളുത്തുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ആയിരക്കണക്കിന് തടവുകാരെ ജയിലുകളിൽ നിന്നും മോചിപ്പിക്കുവാൻ ആലോചിച്ചിരുന്നു എന്ന വെളിപ്പെടുത്തൽ അദ്ദേഹം ഇന്നലെ നടത്തിയിരുന്നു. പാൻഡമിക് ഡയറീസ് എന്ന് പേര് നൽകിയിരിക്കുന്ന പുസ്തകത്തിൽ നാടകീയമായ ഒരുപാട് രംഗങ്ങളുമുണ്ട്.
സർക്കാരിന്റെ വിജയങ്ങൾ, പരാജയങ്ങൾ, നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന പ്രതിസന്ധിയെ നേരിടുന്നതിനായി നടത്തിയ പോരാട്ടങ്ങൾ എന്നിവയെല്ലാം അതിൽ വിശദമായി പറയുന്നു. ഇന്ന് മുതൽ ഈ കഥകളെല്ലാം ഡെയ്ലി മെയിലിൽ പരമ്പരയായി പ്രസിദ്ധീകരിച്ച് തുടങ്ങുകയാണ്. അയാം എ സെലിബ്രിറ്റി ഷോയിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളും, തന്റെ മുൻ സഹായി ജിന കൊളാഡാഞ്ചലോവുമായി കടുത്ത പ്രണയത്തിലാണെന്നതുമൊക്കെ പുസ്തകത്തിൽ തുറന്ന് പറയുന്നുണ്ട്. കോവിഡ് കാലത്ത് ആരോഗ്യ സെക്രട്ടറി എന്ന നിലയിൽ പല സുപ്രധാന തീരുമാനങ്ങളിലും മാറ്റ് ഹാൻകോക്ക് പങ്കാളിയായിരുന്നു. ലോക്ക്ഡൗൺ, യാത്രാ നിയന്ത്രണങ്ങൾ, ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ തുടങ്ങി അവയിൽ പലതും വിവാദ തീരുമാനങ്ങളും ആയിരുന്നു. വിവാദ പുസ്തകങ്ങളിലെ വെളിപ്പെടുത്തലുകൾ ഇങ്ങനെ.
ഡബ്ല്യുഎച്ച്ഒ കോവിഡിനെ നേരിട്ടത് ചൈനീസ് പേടിയിലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സുപ്രധാന വെളിപ്പെടുത്തലുകളിൽ ഒന്ന്. കോവിഡിനെ രാജ്യാന്തര അടിയന്തിരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് താൻ ഡബ്ല്യുഎച്ച്ഒയോട് ആവശ്യപ്പെട്ടെങ്കിലും അവർക്ക് പേടിയായിരുന്നു. കാരണം ലോകാരോഗ്യ സംഘടനയുടെ തലവന്റെ ഓഫിസിന് ഫണ്ടിങ് നൽകുന്നത് ചൈനയായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ താൻ പലതവണ അഭ്യർത്ഥിച്ചെങ്കിലും ചൈനീസ് പേടിയിൽ അവർ അതിനു തയ്യാറായില്ല. ചൈനയെ പിണക്കാൻ ലോകാരോഗ്യ സംഘടനയുടെ തലവന്‍ തീരെ താൽപര്യം ഇല്ലായിരുന്നു. കാരണം ഡബ്ല്യുഎച്ച്ഒയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനത്തിന്റെ ഓഫിസ് ചെലവ് വഹിക്കുന്നത് ചൈനയാണ് എന്നതിനാൽ. രണ്ട് തവണ ഇക്കാര്യം ആവശ്യപ്പെട്ട് ടെഡ്രോസ് അദാനത്തെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹം ചൈനയുടെ ദീർഘകാലമായുള്ള സുഹൃത്താണ്. ആ മാസം ആദ്യവും അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെ സന്ദർശിച്ചിരുന്നു. വുഹാനിലാണ് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതെന്ന് മറച്ചുവെച്ചതിൽ അദാനത്തിനും പങ്കുണ്ട്. ഇതുവഴി ചൈനീസ് സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ച് നിർത്താനും വൈറസിന്റെ യഥാർത്ഥ ഉറവിടും മറച്ചു വയ്ക്കാനും ഡബ്ല്യുഎച്ച് ഒ സഹായിച്ചു.
2020 ജനുവരി 29ന് രണ്ടാം തവണയും വിളിച്ച് കോവിഡിനെ ഇന്റർനാഷണൽ എമർജൻസിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. കാരണം അദ്ദേഹത്തിന്റെ സ്വകാര്യ ഓഫിസിൽ ചൈന നിരവധി പ്രോജക്ടുകളാണ് ആ സമയത്ത് ചെയ്തിരുന്നത്. അതിനാൽ തന്നെ കോവിഡിനെ അന്താരാഷ്ട്ര അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച് ചൈനയെ പിണക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ചൈനയെ പിണക്കാൻ അദ്ദേഹത്തിന് ഭയമായിരുന്നു. ടെഡ്രോസ് ചൈനയുടെ രാഷ്ട്രീയത്തിൽ പെട്ടു പോയ അവസ്ഥയിലായിരുന്നു. 2020 ജനുവരി 30നാണ് ലോകാരോഗ്യ സംഘടന കോവിഡിനെ ഇന്റർനാഷണൽ എമർജൻസിയായി പ്രഖ്യാപിക്കുന്നത്. അപ്പോഴും ചൈനയുമായി വ്യാപാരം ചെയ്യുന്നതിനോ യാത്രയ്ക്കോ വിലക്ക് ഏർപ്പെടുത്തിയിരുന്നില്ല.അപ്പോഴേക്കും നിരവധി രാജ്യങ്ങളിലേക്ക് കോവിഡ് എഥ്തി.
ബ്രിട്ടനിൽ 8.2 ലക്ഷം പേർ മരിക്കുമെന്ന് കോവിഡിന് മുൻപേ മുന്നറിയിപ്പ്
കോവിഡ് ബാധിച്ച് ബ്രിട്ടനിൽ 8.2 ലക്ഷം പേർ മരിക്കുമെന്ന് കോവിഡിന് മുൻപേ മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ വേണ്ടത്ര മുന്നൊരുക്കങ്ങൾ എടുത്തില്ല. ബ്രിട്ടനിൽ ലക്ഷങ്ങൾ കോവിഡ് ബാധിച്ചു മരിക്കുമെന്ന് താൻ മുന്നറിയിപ്പ് നൽകി രണ്ട് മാസങ്ങൾക്ക് ശേഷം മാത്രമാണ് ബ്രിട്ടനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്്. എന്നാൽ ചൈനയിൽ നിന്നും കൊറോണ വൈറസ് പുറത്ത് ചാടാനും ബ്രിട്ടനിൽ കൂട്ടമരണം വിതയ്ക്കാനും 50:50 ചാൻസേ ഉള്ളൂ എന്ന് ബ്രിട്ടന്റെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി പറഞ്ഞു. എന്നാൽ അതിനു 11 ദിവസം മുൻപ് നടന്ന ഉദ്യോഗസ്ഥരുമായി നടത്തിയ സ്്വകാര്യ ചർച്ചയിൽ എട്ട് ലക്ഷത്തിൽ പരം ജനം കോവിഡ് ബാധിച്ചു മരിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി.
കാബിനറ്റിലും കോവിഡിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. ആസയമത്തും സർ്ക്കാർ ജനങ്ങളോട് പറഞ്ഞത് കോവിഡ് മൂലമുള്ള റിസ്ക് ബ്രിട്ടനിൽ വളരെ കുറവായിരിക്കുമെന്നാണ്. ആദ്യ ലോക്ഡൗൺ കുറച്ച് മുന്നേ പ്രഖ്യാപിച്ചിരുന്നെങ്കിൽ വൻ ദുരിതം ഒഴിവാക്കാമായിരുന്നു. വേണ്ടത്ര കോവിഡ് ടെസ്റ്റുകൾ നടത്താതിരുന്നതും ആദ്യ ഘട്ടത്തിൽ മരണത്തിനു കാരണമായി. കോവിഡ് ബാധിച്ച ജീവനക്കാർക്ക് അവധി നൽകാതെ നിരവധി കെയർഹോമുകൾ ആ സമയത്തും ജോലി ചെയ്യിച്ചതായും ഹാൻകോക്ക് ആരോപിക്കുന്നു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാൻ താൻ എല്ലാ ദിവസവു വളരെ ആത്മാർത്ഥമായി തന്നെ പരിശ്രമിച്ചതായും അദ്ദേഹം പറയുന്നു. എന്നാൽ അഥിന് നേതൃതത്വം കൊടുക്കുന്നതിൽ താൻ പരാജയപ്പെട്ടു. അതുകൊണ്ടാണ് അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് താൻ മന്ത്രി സ്ഥാനം രാജിവെച്ചതെന്നം അദ്ദേഹം പറയുന്നു. കോവിഡ് കേസ് കൂടിവന്നതോടെ 8.2 ലക്ഷം ആളുകൾ മരിക്കുമെന്നും യുകെയിലെ എല്ലാജനങ്ങളേയും കോവിഡ് പിടികൂടിയേക്കുമെന്നും ക്രിസ് വിറ്റി മുന്നറിയിപ്പ് നൽക.
കെയർ ഹോമുകളിൽ കോവിഡ് എത്തിയത് ജീവനക്കാർ വഴി
കെയർ ഹോമുകളിൽ കോവിഡ് എത്തിയതും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായതും ജീവനക്കാർ വഴിയാണെന്നും ഹാൻകോക്കിന്റെ വെളിപ്പെടുത്തൽ. കെയർ ഹോമുകളിൽ കോവിഡ് പടർന്ന് പിടിച്ചതിന് ഒരുപാട് പഴികേട്ട നേതാവായിരുന്നു ഹാൻകോക്ക്. ഇതിന് പിന്നാലെയാണ് കെയർ ഹോമുകളിൽ കോവിഡ് എത്തിയത് ജീവനക്കാർ വഴിയാണെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കോവിഡ് ബാധിച്ച ജീവനക്കാരെയും കെയർഹോമുകാർ ജോലിക്ക് വെച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല കോവിഡ് ബാധിച്ച് ആശുപത്രികളിൽ അഡ്മിറ്റായവരെ രോഗം മാറിയപ്പോൾ വേണ്ടത്ര ടെസ്റ്റുകൾ നടത്താതെ കെയർ ഹോമുകളിലെക്ക് മാറ്റിയതും ദുരിതത്തിന്റെ ആക്കം കൂട്ടി. കോവിഡിന്റെ ആദ്യ തരംഗത്തിൽ 20,000ത്തിൽ അധികം പേരാണ് കെയർ ഹോമുകളിൽ മരിച്ചത്. ഇതിന്റെ എല്ലാം പഴികേട്ടത് ഹാൻകോക്കിന്റെ നടപടികൾ ആയിരുന്നു. എന്നാൽ അദ്ദേഹം തന്റെ ബുക്കിൽ പറയുന്നത് ഹോസ്പിറ്റൽ ഡിസ്ചാർജ് വഴി കെയർഹോമുകളിൽ കോവിഡ് എത്താൻ വളരെ കുറച്ച് സാധ്യതകൾ മാത്രമാണെന്നാണ്. ആശുപത്രികളിൽ നിന്നല്ല മറിച്ച് രോഗബാധിതരായ ജീവനക്കാരിൽ നിന്നുമാണ് കെയർഹോമുകളിൽ കോവിഡ് എത്തിയതെന്നും അദ്ദേഹം തന്റെ ബുക്കിൽ ഊന്നി പറയുന്നു. കെയർ ഹോം ഉടമകളേയും അദ്ദേഹം തന്റെ ബുക്കിൽ നിശിതമായി വിമർശിക്കുന്നുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തിൽ തന്നെ സർക്കാർ കെയർഹോമുകളെ പ്രത്യേകം കരുതൽ എടുത്തിരുന്നു എന്നും അദ്ദേഹം പറയുന്നു,
ബോറിസ് മരിച്ചാൽ പകരക്കാരനെയും ഒരുക്കി
കോവിഡ് ബാധിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗുരുതരാവസ്ഥയിലായപ്പോൾ അദ്ദേഹം മരിക്കുമെന്ന് എല്ലാവരും കരുതി. ബോറിസ് മരിച്ചാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരകക്കാരനെയും ആ സമയത്ത് കണ്ടെത്തി. മുതിർന്ന മന്ത്രിമാരാണ് ബോറിസിന് പകരക്കാരനെ കണ്ടെത്താനുള്ള വോട്ടിങിൽ മത്സരിച്ചത്. ഐസിയുവിൽ അദ്ദേഹം മരണത്തോട് മല്ലടിച്ചപ്പോഴും ഓക്സിജന്റെ സഹായത്താൽ മാത്രം ജീവൻ നിലനിർത്തിയപ്പോഴും ഇവിടെ അദ്ദേഹത്തിന് പകരക്കാരനെ കണ്ടത്താനുള്ള തിരക്കായിരുന്നു. ഡോക്ടർമാരും ഏതാണ്ട് അദ്ദേഹത്തിന്റെ മരണം വിധിയെഴുതിയിരുന്നു.
ബോറിസ് മരിച്ചാൽ രാജ്യം സ്വാഭാവികമായും തിരഞ്ഞെടുപ്പിലേക്കും കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്കും മാറും അതിനാൽ കാബിനറ്റ ടേബിളിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ ഉണ്ചാവുകയും അദ്ദേഹത്തിന് പകരക്കാരനെ തീരുമാനിക്കുകയും ചെയ്തു. ബോറിസിന്റെ ആശുപത്രിവാസം സർക്കാരിനെ വല്ലാത്ത പ്രതിസന്ധിയിലാക്കി. വെന്റിലേറ്ററിന്റെ സഹായത്തിന് മുന്നേ തന്നെ അദ്ദേഹം മരിക്കുമെന്ന് വധിയഴുതി. തനിക്ക് കോവിഡ് ബാധിച്ചെന്ന് വെളിപ്പെടുത്തിയ ആദ്യ ലോകനേതാവാണ് ബോറിസ് ജോൺസൺ എന്നും അദ്ദേഹം പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍